Posts

Showing posts from February, 2024

ശുദ്ധചിത്തം!

ശുദ്ധചിത്തം!  (താരസാരം-സ്വയംകൃത വൃത്തം) തംതതം തംതംത തംതംതം തം വെണ്ണകട്ടുണ്ണുന്നകണ്ണാ!നീയെൻ കണ്ണിണക്കാനന്ദമേകീടുന്നൂ. നിന്റ തൃപ്പാദങ്ങ,ളെന്നും ചിത്തിൽ വന്നിടാൻ ഞാനെന്തു ചെയ്വൂ കണ്ണാ!. മാനവന്റേതാം കൃതം നീ കേൾക്കൂ, മൂല്യവും ചുട്ടങ്ങ,ഹങ്കാരം താൻ. മാനസവ്യാപാരകാര്യങ്ങൾക്കോ മാർദ്ദവം തെല്ലും മനുഷ്യന്നില്ലാ! ഉദ്യമം പാഴാക്കി മാറ്റും മർത്യാ! ഉമ്മിണിക്കഷ്ടം, നിനച്ചിടൂ നീ. ഉണ്ണുവാനന്നം തരിക്കൂമില്ലാ- യെങ്കിലും മോദത്തിനേറ്റം കാട്ടും. എന്നുമേ മാന്യൻ ചമഞ്ഞീടുന്നൂ, ഭള്ളു ചേതസ്സിന്റെ കൂടെപ്പാർക്കും. കുത്തുവാക്കാ,മായുധം മർത്യന്മാർ, കാത്തുവയ്ക്കുന്നൂ പ്രയോഗിച്ചീടാൻ. ചിത്തമെന്നും ശുദ്ധമാക്കൂമർത്യാ! സ്വത്തുതുല്യം വന്നുചേരും തോഷം. നല്ലതാം കാര്യങ്ങൾ മാത്രംചെയ്യൂ, നന്മതൻ കേദാരമായിത്തീരും. ഉണ്മയേ കംസാരി ശ്ലാഘിച്ചീടും, മന്നിലായ് ലോകർക്കു കാവൽക്കാരൻ. ശാന്തിതൻമന്ത്രം നിറയ്ക്കൂ ചുണ്ടിൽ, ശാന്തമായ് നേർപ്പാത കാട്ടും കണ്ണൻ. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കായ്, ഉത്തരം നീതന്നെയല്ലേ ശൗരേ! ഉള്ളിലായ്മിന്നുന്ന ദീപം നീയേ, ഉത്തമം,സർവ്വർക്കുമേകൂ മോക്ഷം.

കുറുമ്പൻ!

കുറുമ്പൻ!       (വൃത്തം-മാവേലി) ആന കുണുങ്ങി  വരുന്നു കണ്ടോ?  തന്നെവരുന്നു   നാം മാറിനിൽക്കാം. ഉന്മയ്ക്കുടയോൻ   കുറുമ്പനവൻ, തിന്മാനായെന്തോ  തിരഞ്ഞിടുന്നു    ചുറ്റിനും കണ്ണങ്ങോടിക്കുന്നുണ്ടേ , പറ്റുന്ന കൂട്ടുകാരുണ്ടോയെന്നായ്. ഒറ്റക്കൊന്നുമല്ല   പാപ്പാനുണ്ടേ, പറ്റിയ തോട്ടിയും കൈയിലുണ്ടേ.   ഇങ്ങോട്ടുവന്നവനെത്തിക്കോട്ടെ  പൊങ്ങിയവനുടെ മേലെയെത്താം.   അച്ഛനുമമ്മയും കണ്മിഴിക്കും  ഇച്ഛപോലാനപ്പുറത്തിരുന്നാൽ.     കള്ളനവനെന്തേ  വൈകിടുന്നെ? പിള്ളാരെക്കണ്ടില്ലേ  കേളിവേണ്ടേ? പള്ളനിറക്കുന്നതാകാം  കാര്യം, തുള്ളിക്കളിയൊക്കെ പിന്നെയാക്കും. പട്ടപഴങ്ങളങ്ങേറെ  പ്രിയം, കട്ടുതിന്നാൻ കിട്ടുകില്ലവനെ. കിട്ടിയില്ലെങ്കിൽ  ചവിട്ടി വെട്ടും , കട്ടായം, ഭക്ഷം വേണമവനും.