Posts

ആറടിമണ്ണ്!

    വൃത്തം -കേക  ഈശ്വരവാസമെന്നിൽ        മാനസം ശുദ്ധമാക്കാൻ, ഈയൊരുജീവിതത്തിൻ         ചാലിനെ നിയന്ത്രിക്കാൻ. ഈ മഹാഗോളത്തിൻ്റെ           ചുക്കാൻപിടിപ്പൂ ദേവൻ ഈയുഗം നിർമ്മിക്കുന്ന          മാലിന്യം സംസ്ക്കരിക്കാൻ. ഈശ്വരൻ  നയിക്കുന്നു,         എന്നുഞാനറിയുന്നു, ഈശവിരൽത്തുമ്പാൽ ഞാൻ         ചലിപ്പൂ യന്ത്രംപോലെ.  പ്രത്യുഷപ്രദോഷങ്ങൾ          വാസരരാവുകളും, പ്രത്യേകഭാവമെന്നാൽ          സർവ്വവുമേകംതന്നെ. ജീവിതനാടകത്തിൽ       പലതാം വേഷങ്ങളാൽ ഭാവപകർച്ചചെയ്തുമാടുന്നു         നാമെല്ലാരും. വേഷങ്ങൾ മാറിവരും       വേലകൾ വേറിട്ടീടും,  വാദങ്ങൾ വിവാദങ്ങൾ          ഭരണം കൈയേറുന്നു.  സ്മൃതി,സ്മൃതിക്കുറവും         മധുരം, തിക്തതയും  മൃതമായ് മാറും നമ്മൾ    ...

മകൻ്റെ അമ്മ, അമ്മയുടെ മകൻ

     വസന്തതൻ ധവൻ പുതുപൂന്തേൻ തേടി, വസിച്ചുമറ്റൊരു യുവതിക്കൊപ്പമായ്. പരാജയപ്പെടാൻ മനംമടിച്ചപ്പോൾ, തിരഞ്ഞെടുത്തവൾ തുണിതുന്നുംപണി. ശിഥിലമാം കിനാ സ്വരുക്കൂട്ടീടുവാൻ മഥിച്ചുമാരോഗ്യം മനഞ്ഞു വസ്ത്രങ്ങൾ. ചെറുപ്രായത്തിലും മുതിർന്നവൻ കുട്ടൻ, പ്രസുവിനർപ്പിച്ചു ഹൃദന്തമാം സൂനം . അതിഥിയായ് ജ്വരം പുണർന്നു കുട്ടനേ, അതിതാപം മൂലം വലഞ്ഞു രണ്ടാളും. കുടം കണക്കിനു ജലം തൂകി രാവും,  കുടുകുടാച്ചാടി പെരുത്തു വർഷവും. കടൽ, മണ്ണ്, ഗൃഹം, ജനം, ജീവികളും,   കുടിലതന്ത്രത്താൽ  മഴ വിഴുങ്ങിപ്പോയ്. നിറഞ്ഞുമാനവരഭയത്തമ്പിലായ് കുറവിൻ സമൃദ്ധി സമാനം സർവ്വർക്കും. നിരന്തരമൂറീ മധുപേറും സ്നേഹം, കുറഞ്ഞില്ലാ തെല്ലും സഹായം തമ്മിലായ്. വയസ്സിൻ വ്യത്യാസം മതജാതിഭേദം അയഞ്ഞു സമ്പൂർണ്ണമൊളിതൂകീ ചേർച്ച. ലളിതയ്ക്കായില്ലായണയുവാൻ തമ്പിൽ നിരത്തങ്ങുമുങ്ങി ശകടങ്ങൾ ചത്തു. കടുത്തതാപത്താൽ വലഞ്ഞെന്നാൽ കുട്ടൻ, കഠിനമാം നോവായ് ശിരസ്സിനുള്ളിലായ്. 'ത്വരിതമ്മാതാവേ! അകലൂ,' മോൻ ചൊല്ലി, 'ജ്വരം തളർത്തുന്നൂ, എനിക്കുപറ്റില്ലാ.' 'ജനയിത്രിയോതി സുതാ! ഞാൻ പോവില്ലാ,  നിനക്കുമേലെയായെനിക്കൊന്നുമില്ലാ.' കുറച്ചു രോഷങ്ങൾ പ്രവാഹമൽപ്പാൽപ്...

ശ്രീരാമൻ്റെ അർദ്ധാംഗിനി

                അഭിഷേക മുഹൂർത്തത്തിൽ പക്ക്വമാക്കാൻ വരദാനം  അഭിരാമൻ തർക്കംവിനാ വിപിനം പൂകീ. പത്നി കൂടെയായ് ഗമിച്ചു, കനിഷ്ഠൻ പിന്മാറിയില്ലാ, പത്തനം യുവത വിട്ടു കാന്താരം തേടി. കാനനം തുറന്നൂ വാതിൽ കുമാരരേ സ്വീകരിക്കാൻ,  കാട്ടരുവി ശുദ്ധിക്കായി തോയവുമേകി. ആരണ്യവും ശോഭിതമായ് ആയിരം സൂര്യാംശുപോലെ, ആഞ്ഞു കാറ്റു പങ്കവീശി, താപമൊഴിക്കാൻ.   പൂച്ചെടികൾ മനോജ്ഞമായ്, പട്ടുതുല്യകേശംതന്നിൽ പൂക്കൾകൊണ്ടു സീതയ്ക്കായി ചിത്രം വരച്ചൂ.  കുഞ്ഞിക്കിളിതൻ ചിലപ്പും ചകോരത്തിൻ കാഹളവും കാന്താരത്തിൻ കിന്നാരവുമാകെയാഘോഷം. കൃത്യമായി പാട്ടുകാരൻ, കോകിലം ഭൂപാളം പാടി, കർത്തവ്യംപോൽ മരംകൊത്തി താളം പിടിച്ചു. കഷ്ടങ്ങൾതൻ ശൈലം താണ്ടി സ്വന്തമാക്കി വനം നൂനം, കാടകത്തിൻ ചിത്രകമായ് ദേവി വിളങ്ങീ. കൂർത്തകല്ലിൻ, മുള്ളിൻ ക്രൗര്യം കോമളപാദത്തെ കുത്തി; കോപമാകാം കുശുമ്പാകാം ക്ഷതങ്ങളേകീ.  ഉന്നംവച്ചു ദശമുഖൻ  താപസനായ് വേഷംകെട്ടി   പൊന്നുഭൂമിജയെ ഗൂഢം  ചോരണം ചെയ്തു.   പൗലസ്ത്യൻ്റെ ഹൃദന്തത്തിൽ ക്ഷിതിജതൻ ചാരുരൂപം  പ്രീതി വിതച്ചു, നിറച്ചു ഭീതി രാമ...

രാമായണശീലുകൾ!

    ( മഞ്ജരി )         പുസ്തകലോകത്തിൽ മാഹാത്മ്യം പേറിടും ഉത്തമശ്രേണിയിൽ രാമായണം. രാമദീപം നമ്മളുള്ളിൽ കൊളുത്തേണം, സാമോദം ജീവനം ചെയ്തീടുവാൻ.   രാമായണത്തിന്റെ ശീലുകേട്ടാലാരു- മാമയം മാനസേ വയ്ക്കുകില്ലാ. പാമരർ, പാണ്ഡിത്യമേറേ പേറീടുവോർ ആമഹാതീർത്ഥത്തിൽ മുങ്ങിടുന്നു.   മുത്തും മാണിക്യവുമൊത്തുചേരും മേളം സത്തുള്ളയാഴത്തിൽ ചിത്തമൃതായ്. ഒത്തുപോം മാനവജീവിതത്തിൻകൂടെ- യൊത്തിരിജ്ഞാനം പകർന്നുനൽകും.   മാനവമാനസഗർത്തത്തിന്നുള്ളിലായ് മാനംമുട്ടെമോഹം പൊന്തിവരും. സാനന്ദം മോഹത്തെ കൈയ്യാമംവയ്ക്കുവാൻ മൗനമായ് സേവിക്കീ പുണ്യതീർത്ഥം.   തേനൂറും രാമന്റെ ഗീതകളുള്ളത്തിൽ താനേ ചികിത്സിക്കുമൗഷധമായ്. എന്തൊരുന്മേഷമായീരടിയൊക്കെയും സാന്ദ്രമായ് നൽച്ചൊല്ലു ചൊല്ലീടുന്നു.   രാമൻ സഹോദരർ വൈദേഹിയെൻപ്രിയർ, രാപ്പകൽ  ചിത്തത്തിൽ വാസം ചെയ്വൂ. വജ്രവും തോൽക്കുന്നു രാമാ! നിൻ പൊൻരൂപം ഉജ്ജ്വലം ജ്വലിപ്പൂ ഭാരതത്തിൽ.   എന്നിലേ താടകാ സുഹാസു മാരീചർ എന്നിവരേ നീ തുറുങ്കിലാക്കൂ. നിൻപാദപൂജ ഞാനന്തരേ ചെയ്തിടാം മന്മനം തേടുന്നൂ മോക്ഷം സദാ.   നാംതന്നെ ചിന്തിച്ചു നിർണ്ണയിച്ചീടണം ഹന്ത! രാമായ...

ദൃശ്യം ദൈന്യം

  (കേക )   വെളിച്ചം മായുന്നയ്യോ!         ആരും ചാരത്തില്ലല്ലോ!" വെറുമേഴാണു പ്രായം,           കുഞ്ഞൻ നോവിനാൽ കേണു. “കണ്ടുവോ മാലോകരേ!         നിങ്ങളെൻ പൊന്നമ്മയേ കാണുന്നില്ലെവിടേയും          പ്രിയമുള്ളച്ഛനേയും.   കിങ്ങിണിപ്പൈതലവൾ        സ്നേഹമുള്ളനുജത്തി, കുട്ടിക്കുറുമ്പിക്കുഞ്ഞി         യെങ്ങോ പോയൊളിച്ചതോ?" ശാന്തമാമാന്തരീക്ഷം                   ചത്തുമലർന്നാടലിൽ, ശാന്തി, ബോംബുകളാലേ               കത്തി ചാമ്പലുമായി.   ധാത്രിതൻ മാറിൽ നോക്കൂ       ക്ഷതം, നിണപ്രവാഹം. മാത്രനേരമക്ഷിക്കോ         കണ്ടുനില്ക്ക...

ഓടിവരുന്നുണ്ട് വർഷനാരി

( വൃത്തം-മഞ്ജരി) മാരിവരുന്നില്ല,നാടുവിട്ടോടിയോ? തീരുന്നില്ലാ വേവു നോവേറുന്നൂ. വേഴാമ്പൽപോലായി ശ്വാക്കളും ഗോക്കളും  കേഴുന്നു നീരിൻ്റെ തേൻതുള്ളിക്കായ്. പാരിനേ വേണ്ടന്നോ? ഊരിലില്ലേ വർഷം? ക്രൂരതഹൃത്തിനെ മൂടിയിട്ടോ? ആരേഭയന്നിട്ടോ,ആരോടോകോപിച്ചോ ആര്യമാവുമായി  തെറ്റിപ്പോയോ? വേറെ ലോകത്തെങ്ങാൻ യാത്ര ചെയ്യുന്നുണ്ടാം, കാർമുകിലും പോയി  പെയ്ത്തിനൊപ്പം. പ്രേമത്തിലല്ലയോ രണ്ടാളുമെന്നാളു- മാമോദം പൂണ്ടു മറന്നോ കർമ്മം? ഭൂമാതാതന്നുടെ വാരിതൻ ഭണ്ടാരം സാമോദമായ്  നിറച്ചന്നു വൃഷ്ടി. ആദിത്യൻ ദാഹംപൊറാഞ്ഞങ്ങോടീവന്നു സ്വാദോടു വെള്ളം കുടിച്ചുതീർത്തു. കാറ്റാം കുറുമ്പനും പാറിപ്പറന്നെത്തി കാറിനേം  മാരിയേം കൂടെക്കൂട്ടീ. എത്രയോ ദൂരത്തായ് മൂവരുംകൂടി പോയ്, ചിത്രം വിചിത്രം പ്രപഞ്ചധർമ്മം. ആകാശനീലിമ, ആഹാ! മനോഹരം, ചക്രധനുസ്സിന്നും  വർണ്ണച്ചേല! മാരിവരുന്നിപ്പോൾ  മേളത്തിൽ താളത്തിൽ, കോരിച്ചൊരിയുവാൻ തോഷപൂർവ്വം. പാട്ടുംപാടിച്ചാടി നൃത്തം ചവുട്ടിയും ഓടിവരുന്നുണ്ടേ  വർഷനാരി. ക്ഷുത്ത്, ദാഹസ്ഥിതി ഓടിമറയുന്നു, ക്ഷോണിക്കു സൗഖ്യവുമേറീടുന്നൂ.   അശ്വാരൂഢനായി കാണാമറയത്തായ്, വിശ്വംചമച്ചവൻ സഞ്ചരിപ്പൂ. ...

പുണ്യദേവവാണി!

    (മഞ്ജരി)   അക്ഷരരൂപിണി! ആനന്ദദായകി! അംബികേ! വാഴുകയെന്നന്തരേ. ആയിരംനാവുകൾ പോരല്ലോ ദേവികേ! ആ മഹാമാഹാത്മ്യം വർണ്ണിക്കുവാൻ.!   പാടവം   മന്മനേ തെല്ലുമില്ലാ ദേവി! പാമരയ്ക്കേകുക ജ്ഞാനദീപ്തി. ദ്വേഷമോ മാനവജന്മത്താലാർജ്ജിതം , ദോഷങ്ങൾ സർവ്വവും   പോക്കീടണേ.     വീണ , എഴുത്തോല , രുദ്രാക്ഷമാലയും , പാണികൾ നാലിലും മുദ്രയാക്കി. തൂവെണ്ണവർണ്ണത്തിൽ   ചേല ചേലിൽ ചാർത്തി , തൂവെള്ളവാരിജം   വേദികയായ്.   മർത്ത്യനു നല്ലൊരു ദാനമായ് നൽകി നീ , സംസ്കൃതമാം പുണ്യദേവവാണി. വ്യുല്പത്തിയേറെയേറീടുന്നൊരാ ഭാഷ , വ്യാകുലം മായ്ക്കുന്നൊരൗഷധമായ്.   നാരായവും താളിയോലയുമൊന്നായി വാഴ്വിൽ ഹേരംബന്നു ദേവി നൽകി . അൽപ്പം ജ്ഞാനത്തുള്ളി എന്നിലിറ്റിച്ചു നീ മുൽപ്പാടു കാക്കണേ വിദ്യാദേവീ!   വീണയിൽ മാധുര്യം ചാലിച്ചുചാർത്തും നീ , വാണരുളീടുക ചിത്തത്തിലായ്. വാരണമെല്ലാമൊഴിവാക്കി വാഴണം    വാണീദേവീ! വാഗധീശ്വരീ! നീ.