Posts

ചേലൊത്തമാല്യങ്ങൾ

( വൃത്തം - മഞ്ജു ) വാനത്തു   താരകൾ പോയ്മറഞ്ഞപ്പോൾ  വരുവതിനു തവ നികടെ  മലമകളെ! ശിവകാന്തേ! വല്ലാതെയാഗ്രഹം കാട്ടി, തയ്യാറായ്, വനിതകളഖിലപുരുഷവധുവിനെ നമിക്കാൻ . വാർകൂന്തൽ കെട്ടിയൊരുങ്ങീയിറങ്ങി, വഴിയതിലു  നട കഠിനമഴുകിയില ഹേതു. വസ്ത്രങ്ങളൊക്കെയും പങ്കത്തെ പുല്കും, വെറുതെയവിടിനിയുമൊരു പഥമതിനെ  നോക്കി. കാർമുകിൽവർണ്ണമാം   കാടകംതന്നിൽ  കുറുകെ നദിയൊഴുകുവതു  രുചിരമവർ കണ്ടു, കാട്ടാറിനോരത്തുണ്ടല്ലൊ പന്ഥാവു, കുശലതരമവർ കുറിയവഴി  വിരവെ താണ്ടി. കൊണ്ടുപോകും നൃത്തമാടുന്ന പൂക്കളെ, കരുതലൊടു  ശിവനുടെ രമണിസവിധെ വയ്ക്കാൻ. കൊച്ചുപുഷ്പങ്ങൾ തേടീയവർ പോയി, കുസുമദലഗണസഹിതമവിടെയണയാനായ്. കാടിൻറെയുളളിലായ് പൂചൂടി  സസ്യം, കരവിരുതു തുടരുമവരടവിമലർ  നുള്ളാൻ. കൂപങ്ങൾ കാണ്മൂ  നൽക്കാവ്യമായ്  നിൽപ്പു, കുമുദവുമൊരു കുളമതിൽ  സുരസസഹിതംതാൻ! ഫുല്ലങ്ങളേക്കൊണ്ടു വല്ലം നിറച്ചൂ, ഉലയുമൊരു ചെറുചെടിയിലുയരെനിലനിന്ന ഉല്ലസിക്കും  സുമത്തേയവർ   കൂട്ടി, കലികകളുമവിടവിടെ മിഴികളെയുരുമ്മീ. ചേലൊത്ത മാല്യങ്ങൾ ഹൃദ്യം പിറക്കാൻ, കലികകളെ  ചെറുചരടിൽ വടിവിലവ...

പുലരി ചിരിതൂകി

  ( വൃത്തം - മഞ്ജു )   പുല്ലാങ്കുഴൽ   കൈയിൽ   വച്ചർക്കനെത്തി , പുലരിയൊരഴകൊടു   നിറനറുചിരികൾ    തൂകി . പയ്യെയുഷയ്ക്കായവൻ    മിഴി   ചിമ്മി , പലവുരു   പുടവഞൊറി   തെരുതെരെയവൾ    മാറ്റി .   തെറ്റെന്നു    മേലോട്ടു   നോക്കി   വിഭാതം , തൊഴുതുനലമരുണനൊടു   ഹൃദയനിനവോതി , താഴേക്കു   കൺനട്ടിനൻ    തലയാട്ടി , തൊഴുകരമൊടതിനു    മറുപടിവിരവിലേകാൻ .   കാറ്റെത്തി   കാഴ്ചയിൽ   മോദിച്ചു   നിന്നൂ , കറുകറെ   നിറമുദിരതതി    തനുവിലുമാക്കി , കാർകൂന്തൽ   കെട്ടാതെ    വേദിയിലെത്തി ; കരതലമനിലനുടെ   കരിമുകിലിനെ   മായ്ച്ചു .   താരും   തരുക്കളും   കൂട്ടായി   നിന്നു , തരണിയുഷയൊരുമയുടെയണിയിലവർ   ചേർന്നു . താരകം   സംഭവം   മുൻകൂട്ടിക്കണ്ടു , തരമതു   കരുതി    രവി   വരുവതിനവർ   പോയി .   എല്ലാം   ശുഭം   ദിനം   ശോഭയിൽ   നിൽപ്പു , എവിടെയുമരിയദിനകരനു   കയറിടാമേ...

കവനജനനം

(കളകാഞ്ചി)   കവിഹൃദയമൊരു വനിക, ഗർഭാശയന്തന്നെ,  കാവ്യചോരക്കുഞ്ഞിൻ   ജന്മത്തിൻ   പാത്രംതാൻ. ഒരുചെറിയജനനമതു രൂപമോ പദ്യമായ്,  പാരിലെ വശ്യമാം ദൃശ്യങ്ങൾ കാരണം.     പരിചൊടണയുവതു പകലോൻറെ  സുദീപ്തികൾ,  പാറിവരും  വായു  ധാത്രിയെ ചുറ്റുന്നു. പതിവിനെതിരുപണിയുകയില്ല  പങ്കേരുഹം, പാതിയുണർന്നവൾ   കൈകൂപ്പിടും മെല്ലെ.    പതിയെ മിഴി തടവി  പരിതുഷ്ടിയും  കാട്ടുന്നു, പ്രദ്യോതനൻ   പ്രിയൻ പ്രേമം  നടിക്കുന്നു. പുലരിയിൽ മൃദുലചലനമതു ചെയ്തു  നില്പതും   പാരുതൻ ഭൂഷണമായവൾ ശോഭിപ്പൂ.   കനിവൊടൊരു  നടനകൃതവും  മയൂരം കാലിൽ, കാത്തുവയ്‌പ്പൂ  സർഗ്ഗസൃഷ്ടികർത്താവിനായ് .   കരുതിവരുമനിലനുടെ  മന്ദമാം താളങ്ങൾ,  കാവ്യകാരന്മാർക്കു   ഹൃദ്യമാം തന്തുവാം.   കരൾ നിറയെ കവനപദമൊഴുകും, പാർക്കുവാൻ, കാട്ടിലായ് പായും  പ്രവാഹം കണക്കായി.    കവിയുടെകഴിവുകളുണരും  ഹൃദയത്തിലായ്   കാവ്യം  സ്ഥിരം  ചിത്തിൽ  ശോഭിതമായിടും....

ജീവിതന്നുറ്റബന്ധു!

                   (കേക ) ആകാരഹീനമായും സാകാരമായുമേറെ, ആകാശഭൂചാരികളങ്ങനെ നിൽപ്പൂ  പാരിൽ. ആഭൂഷയില്ലാതെയുമാഭരണം ധരിച്ചും  ആവോളം മേവുന്നുണ്ടേ ചരാചരവസ്തുക്കൾ. ഒരു ശ്രേഷ്ഠന്റെ  കാര്യം ശ്രദ്ധയോടേ   പഠിക്കാം, ശരീരമുണ്ടവനും   തെല്ലുമേകാണ്മാനില്ലാ. മഹാ  ബൃഹത്തു തന്നേ  വലിപ്പമളന്നാലോ, മഹിക്കെന്നും  വര്യൻറെയസ്തിത്വമനിവാര്യം. ശാന്തനായ് മേവീടുന്നു  കാന്തതന്നധീനനായ്, താന്തരോടു  കാരുണ്യം, തഴുകിസ്വാസ്ഥ്യമേകും. താപത്തെയകറ്റുവാൻ  മുന്നിട്ടു നിൽക്കും മഹാൻ,  താന്തോന്നി, നീതിമാന്മാ,രെന്നുള്ള   ഭേദമില്ലാ. ജീവിതന്നുറ്റബന്ധു  പിരിയാ സുഹൃത്തായി   ജീവനുള്ള കാലങ്ങൾ കാവലായ്  നിലകൊള്ളും. വെളിച്ചമേകും ദീപ്തി  സഹായം തേടീടുമ്പോൾ     വിരവിൽ പുണർന്നീടാനണയും  സഹായിയായ്. പൂവൊപ്പമുദ്യാനത്തിൽ  നെല്ലൊപ്പം പാടങ്ങളിൽ  മാവിന്റെചില്ലയ്ക്കൊപ്പം  കേളിക്കായെത്തീടുന്നു. സുഗന്ധപൂരിതനായനേകം നാസങ്ങൾക്കു  സുഖം നൽകാൻ മിടുക്കൻ   ദുർഗന്ധവു...

ജീവാണു

  (വൃത്തം-കല്യാണി)  നോക്കൂ ധരിത്രിക്കു  കാന്താരമേറേ, പൂക്കുന്ന സസ്യങ്ങൾ,  ജന്തുക്കളുണ്ടേ . തക്കം ചികഞ്ഞങ്ങു   മർത്ത്യൻ  വസിപ്പൂ   വയ്ക്കാൻ  കുരുക്കും, ജഗത്തിൻറെ നാശം.  പങ്കം നിറയ്ക്കുന്നു, ലോകത്തിൽ  മൊത്തം, പോകാതെ നിൽക്കുന്നു ജീവാണു കഷ്ടം.  ക്ഷുദ്രാണു കാട്ടുന്നു നാട്യങ്ങൾ  ക്രൂരം,     രുദ്രന്റെ  കോപിഷ്ഠനൃത്യത്തെ  വെല്ലും.  ആളേ  ഗ്രസിക്കുന്നു, നൂനം ഹനിക്കാൻ, നീളേ  കിടക്കുന്നു ഗാത്രങ്ങളേറേ. കാളുന്നയഗ്നിക്കു അന്ത്യത്തെയേകാൻ  പാളും  പ്രയത്നം വിഷാദം നിറയ്‌ക്കും. മാരീവിരാമം  ചെറുതൊന്നുമല്ലേ,  മാറില്ല പെട്ടെന്നു  രോഗം നിനയ്ക്കൂ. കേറട്ടെ  സ്വസ്ഥത  ചേതസ്സുതാരിൽ, ഊറട്ടെ  പഞ്ചാര ഹാസങ്ങൾ  ചുണ്ടിൽ.   വെട്ടീ മുറിക്കാം  ദുഖത്തിൻറെ പൂട്ടും, കട്ടയ്ക്കു  വൃത്തിക്കു  സ്ഥാനം കൊടുക്കാം. ഓടിച്ചു  രോഗത്തെ ദൂരേയ്ക്കയക്കാം, മാടീ വിളിക്കാം  ശാന്തത്തെ  വശ്യം.

പ്രകൃതിപ്പെണ്ണാൾ!

(വൃത്തം- മണിമഞ്ജരി) പ്രകൃതിയോ  നമ്മുടെ പ്രിയപ്രസുതന്നെയായ്, പരിപാവനദീപ്തി ചൊരിഞ്ഞു നില്പൂ. പകലെന്നോ രാവെന്നോയില്ലാതെ പൊന്നമ്മ  സകലതും നല്കുന്നു ഭൂമിമോൾക്കായ്. പലരീതി  സൗഖ്യമേകീടാനായ് പ്രകൃതിമാ പലതായിയേർപ്പാടു ചെയ്തിടുന്നു. പവനനെത്തും സ്ഥിരം  നമ്മോടുരിയാടാൻ , പരിചോടു കിളി മീട്ടും വല്ലകികൾ.    പവമാനനയയ്ക്കുന്നു മഴപ്രേമത്തെ ഭൂവിൽ, പവിത്ര  കൊലുസിട്ടു  കുണുങ്ങിയെത്തും.    പരവാണി ഛദം നീർത്തി  കഥകളിപ്പുറപ്പാടായ്, പരമായി കോൾമയിർ കൊള്ളും  വിപിനം. വയലിലായ്  കൊടിപോലെ നിലവാണു  നെൽക്കതിർ, വയൽകണ്ടു വൈക്കോൽക്കനവിൽ  പൈക്കൾ. വെയിലോടി വരുന്നുണ്ടടുപ്പുകൾ കത്തിക്കാൻ, വയലേകുമന്നത്തെ  പാകം ചെയ്യാൻ. വയലിൻറെ, സൂര്യന്റെ, സസ്യത്തിൻ ദയമൂലം,  വയർ   നിറച്ചീടുന്നു  ജീവി സർവ്വം. നിശിയിലെത്തീടുന്നു  മാന്യനാം  ഹിമകരൻ, നിലവിടും  തമസ്സൊടു പടവെട്ടുവാൻ.   മുനിമാർ  പുരാതനകാലേ പ്രപഞ്ചത്തെ   മനതാരിൽ   പൂജിച്ചു ദൈവീകമായ് . നരരോ   മുതിരുമ്പോൾ നരകാസുരരാകും, നരകത്തെ  ...

സംസ്‌കൃതവൃത്തക്കവിതകൾ-2

 01.യഥാവിഥി! 2.സംഗീതമീ ഭൂവിലായ്  3.കോവിലിലേക്കു ഞാൻ!     1.യഥാവിഥി   (വൃത്തം- മദിര) തംതത തംതത തംതത തംതത  തംതത തംതത തംതതതം. സാഗരമെത്തിയൊരാറിനു വീഥികളാരു പറഞ്ഞുകൊടുത്തതുചിതം. സാലഗണം ജലപാതകൾ നോക്കുവതാരുടെ ശിക്ഷണരീതിയിലായ്? ഭൂമിവരണ്ടതു കണ്ടതിനാലുയരേ മുകിൽ വന്നിതു തീർത്ഥവുമായ്. ഭൂവിലിതൊക്കെ യഥാവിധിയാവതുമോർക്കുക ദേവഹിതം,മഹിതം! രാവിലെ ഭാനുവുണർന്നുവരുന്നതിനാരുടെയും വിളി വേണ്ടയഹോ! രാവിലുഡുക്കളെയാരുമെവാതിൽ തുറന്നു കടത്തുകയില്ല, ദൃഢം. പുഞ്ചിരി തന്നുടെ ചെപ്പു തുറന്നു  ഹിമാംശു മുഖത്തതു തേക്കുകയായ്, മഞ്ജിമയായ്  പല സംഭവമുണ്ടതുമോർക്കുക ദേവഹിതം,മഹിതം!     2.സംഗീതമീ ഭൂവിലായ് (വൃത്തം-ശാർദ്ദൂലവിക്രീഡിതം)  മാധുര്യശ്രവണം തരപ്പെടുവതിൻ കച്ചേരി കാല്യേസുഖം, മാലോകർക്കു രസം പകർന്നിടുവതായ് നീടം പൊഴിക്കും സ്വനം. തന്ത്രം നെയ്തു മയക്കിടും പ്രകൃതിതൻ  വാദ്യങ്ങളും മാന്ത്രികം,  മന്ത്രം പോലുതിരും രവങ്ങൾ സുഖദം കാലത്തെ വെല്ലുംതരം. ശാസ്ത്രം ചേർത്തു ഖഗങ്ങൾ ഗീതിസമമായ് പാടുന്നതാകർഷകം, ശ്രോത്രങ്ങൾക്കു സദാ പ്രഭാതനിഗദം* സൗഖ്യംതരും,സാന്ത്വനം. ശാന്തംതാൻ പുലർകാലനിസ്...