Posts

ഒരു ഗോവിൻ വിലാപം!

  (ഉപമഞ്ജരി)   എന്തു കാര്യം നീ ചെയ്യുന്നു മർത്ത്യാ!   എന്തേ കുരുക്കെൻ കഴുത്തിലിട്ടു ?  എന്റേതാം സ്വാതന്ത്ര്യം നൽകിനോക്കൂ,  എന്നുടെ ലോകം ഞാൻ കണ്ടിടട്ടെ.  കുഞ്ഞിലേ അമ്മയിൽ നിന്നുമാറ്റി,  കുട്ടിക്കാലം തീരെ കിട്ടിയില്ല.  കണ്ഠത്തിൽ വല്ലാത്ത പാശംകെട്ടി,  കഷ്ടപ്പെടുത്തി വളർത്തിടുന്നു.   പാദപം യാച്ചിപ്പൂ കേളിചെയ്യാൻ,  പറ്റില്ല ബന്ധനം തന്നെ കൂട്ടിൽ.  പക്ഷി ജാലവുമായ് സല്ലപിക്കാൻ  പിച്ചവെച്ചുവരും കാറ്റുമുണ്ടാം.   പച്ചപ്പുൽമൈതാനം കാത്തുപോറ്റും  പച്ചച്ചെടികളും പുഷ്പങ്ങളും  മെച്ചമായ് പത്രങ്ങൾ ഭക്ഷിക്കുവാ  നിച്‌ഛാപൂർവ്വം ക്ഷണിച്ചീടുന്നെന്നെ. മോദപൂർവ്വം സ്വീകരിച്ചഭ്യർഥന, സ്വാദോടെ  ഞാനെല്ലാം ഭക്ഷിക്കുന്നു. ഞങ്ങൾതൻ പോഷകമൂല്യമെല്ലാം, നിങ്ങൾക്കു കുശാലായ് ക്ഷീരം നൽകും,    ഗോവായ് പിറന്നതെൻ കുറ്റമാണോ? ഗോവിന്ദൻ്റ പ്രിയ മിത്രർ ഞങ്ങൾ . ഗോക്കളാം ഞങ്ങൾക്കും മോഹമുണ്ടേ  ഗോളത്തിൻ സൗന്ദര്യമാസ്വദിക്കാൻ.   നിങ്ങളോ ഞങ്ങളേ പോറ്റുന്നുപോൽ!  നിങ്ങളെൻ ദുഗ്ദ്ധമിന്നൂറ്റുന്നില്ലേ? ...

ഒരു ഗ്രീഷ്മ സന്ധ്യ

    (തരംഗിണി)   ശോണനിറത്തിലെയാടകൾ ചൂടീ ഓടിയണഞ്ഞൂ സന്ധ്യക്കുട്ടീ. പകപോക്കീടാൻ സൂര്യനെ നോക്കീ, പകലോൻ പാവമൊളിച്ചേപോയീ,   രത്‌നാകരൻ തേടീ തോയധി, സുധാകരൻ വരുന്നുണ്ടു വാനിൽ. ഹസിച്ചുരസിച്ചു  നിന്നതു  വാനം, സ്വദിച്ചു  മാരുതൻ നല്ലതുപോലേ.   താരം വന്നു തെറുത്തൂ യവനിക   ഒരുകുറി വന്നൂ മുകിൽ കൈ കോർക്കാൻ, ഗ്രീഷ്മം  ധരയേയുരുക്കുകയാണ് , സഹിക്കുകവയ്യ  താപക്ഷോപം.   വിരവേ ഭൂവും ദു:ഖിതയായി, വളർന്നകറുപ്പിലെത്തീ പെയ്ത്തും. വിരവിൽ ചൂടു സ്ഥലം വിട്ടോടി, വെള്ളം ചുറ്റും സുഖം പരത്തി.   മേദിനി മേനിയിൽ  പുളകം കൊണ്ടൂ,     ക്ഷിപ്രം തോഷം  മാഞ്ഞൂ കഷ്ടം. വൃഷ്ടി  വളർന്നു  വണ്ണം  പെരുകി , വർഷണി  ക്രോധിത, താണ്ഡവമാടീ.   തമസ്സു  നിറഞ്ഞു  ശശിയുമോളിച്ചൂ  , വെളിച്ചമെന്തേയുറക്കമാണോ? വൈദ്യുതിയിപ്പോൾ ജീവൻ വച്ചൂ, ഇരുളുമറഞ്ഞൂ വെളിച്ചം ഹാജർ.   വൈദ്യുതിയില്ലാ ചെല്ലനു വീട്ടിൽ, മണ്ണെണ്ണാ ഹാ!  നെല്ലിപ്പലകയിൽ, മഴയുമിരുളുമവനുടെ ചാപ്പയേ മുഴുവൻ മൂടി പുതപ്പിച്ചിട്ടൂ.   സന്ധ്യാപ്രാർഥന,വധുവിനു ശീലം, അന്തി...

ദാരുണദൃശ്യം

      "കണ്ടുവോ മാലോകരേ!  നിങ്ങളെൻ പൊന്നമ്മയേ കാണുന്നില്ലെവിടേയും പ്രിയമുള്ളച്ഛനേയും.   കിങ്ങിണിപ്പൈതലവളെൻ സ്വത്തെന്നനുജത്തി, കുട്ടിക്കുറുമ്പിയവൾ എങ്ങോപോയൊളിച്ചതോ?   വെളിച്ചം   മാറുന്നയ്യോ! ആരു രക്ഷിക്കുമെന്നെ?" വെറുമേഴുവയസ്സിലനാഥനായോൻ കേണു.   സന്തോഷക്കുന്നിൻ മേലെ  വാണൊരാ പിഞ്ചുബാലൻ, സംഗ്രാമം  സന്താപത്തിൻ  തടവേകി ദാരുണം.   ശാന്തിയേ   മിസൈലുകൾ   കുത്തിച്ചതച്ചു ഹീനം, ശാന്തമാമാന്തരീക്ഷം  ചത്തുമലർന്നു  രണേ.    യുദ്ധം നല്കും  വ്യഥയാലിരയ്ക്കുരുകും മനം, മൃത്യു  ജീവനുകളേ  ഗളംഞെക്കിക്കൊല്ലുന്നു.   ആഹാരത്തിന്നലയും, സൈന്യം,  ബാല്യം,യുവത, ആടാവിഹീനം തനു, ക്ഷതത്താൽ  പിടയുന്നു.   സ്വാർത്ഥമഹാനേതാക്കൾ   കദനം  ചേറീടുന്നു, സ്വന്തം മേടയിൽ സ്വസ്ഥം, സുഖസ്വാപം ചെയ്യുന്നു.   'യുദ്ധം സമാധാനവും' കഥിച്ചു 'ടോൾസ്റ്റോയ്'  ദൈന്യം, യുദ്ധത്തിൻ വൃഥാഭാവം പൊളിച്ചുകാട്ടി ശ്രീമാൻ.   പ്രിയതാപൂർവ്വം കാത്ത വസ്തുക്കൾ, മേടകളും, പ്രിയരാം ബന്ധുക്കളും  ചാരമായിഹ...

ചേലൊത്തമാല്യങ്ങൾ

( വൃത്തം - മഞ്ജു ) വാനത്തു   താരകൾ പോയ്മറഞ്ഞപ്പോൾ  വരുവതിനു തവ നികടെ  മലമകളെ! ശിവകാന്തേ! വല്ലാതെയാഗ്രഹം കാട്ടി, തയ്യാറായ്, വനിതകളഖിലപുരുഷവധുവിനെ നമിക്കാൻ . വാർകൂന്തൽ കെട്ടിയൊരുങ്ങീയിറങ്ങി, വഴിയതിലു  നട കഠിനമഴുകിയില ഹേതു. വസ്ത്രങ്ങളൊക്കെയും പങ്കത്തെ പുല്കും, വെറുതെയവിടിനിയുമൊരു പഥമതിനെ  നോക്കി. കാർമുകിൽവർണ്ണമാം   കാടകംതന്നിൽ  കുറുകെ നദിയൊഴുകുവതു  രുചിരമവർ കണ്ടു, കാട്ടാറിനോരത്തുണ്ടല്ലൊ പന്ഥാവും, കുശലതരമവർ കുറിയവഴി  വിരവെ താണ്ടി. കൊണ്ടുപോകും നൃത്തമാടുന്ന പൂക്കളെ, കരുതലൊടു  ശിവനുടെ രമണിസവിധെ വയ്ക്കാൻ. കൊച്ചുപുഷ്പങ്ങൾ തേടീയവർ പോയി, കുസുമദലഗണസഹിതമവിടെയണയാനായ്. കാടിൻറെയുളളിലായ് പൂചൂടി  സസ്യം, കരവിരുതു തുടരുമവരടവിമലർ  നുള്ളാൻ. കൂപങ്ങൾ കാണ്മൂ  നൽക്കാവ്യമായ്  നിൽപ്പു, കുമുദവുമൊരു കുളമതിൽ  സുരസസഹിതംതാൻ! ഫുല്ലങ്ങളേക്കൊണ്ടു വല്ലം നിറച്ചൂ, ഉലയുമൊരു ചെറുചെടിയിലുയരെനിലനിന്ന ഉല്ലസിക്കും  സുമത്തേയവർ   കൂട്ടി, കലികകളുമവിടവിടെ മിഴികളെയുരുമ്മീ. ചേലൊത്ത മാല്യങ്ങൾ ഹൃദ്യം പിറക്കാൻ, കലികകളെ  ചെറുചരടിൽ വടിവില...

പുലരി ചിരിതൂകി

  ( വൃത്തം - മഞ്ജു )   പുല്ലാങ്കുഴൽ   കൈയിൽ   വച്ചർക്കനെത്തി , പുലരിയൊരഴകൊടു   നിറനറുചിരികൾ    തൂകി . പയ്യെയുഷയ്ക്കായവൻ    മിഴി   ചിമ്മി , പലവുരു   പുടവഞൊറി   തെരുതെരെയവൾ    മാറ്റി .   തെറ്റെന്നു    മേലോട്ടു   നോക്കി   വിഭാതം , തൊഴുതുനലമരുണനൊടു   ഹൃദയനിനവോതി , താഴേക്കു   കൺനട്ടിനൻ    തലയാട്ടി , തൊഴുകരമൊടതിനു    മറുപടിവിരവിലേകാൻ .   കാറ്റെത്തി   കാഴ്ചയിൽ   മോദിച്ചു   നിന്നൂ , കറുകറെ   നിറമുദിരതതി    തനുവിലുമാക്കി , കാർകൂന്തൽ   കെട്ടാതെ    വേദിയിലെത്തി ; കരതലമനിലനുടെ   കരിമുകിലിനെ   മായ്ച്ചു .   താരും   തരുക്കളും   കൂട്ടായി   നിന്നു , തരണിയുഷയൊരുമയുടെയണിയിലവർ   ചേർന്നു . താരകം   സംഭവം   മുൻകൂട്ടിക്കണ്ടു , തരമതു   കരുതി    രവി   വരുവതിനവർ   പോയി .   എല്ലാം   ശുഭം   ദിനം   ശോഭയിൽ   നിൽപ്പു , എവിടെയുമരിയദിനകരനു   കയറിടാമേ...

കവനജനനം

(കളകാഞ്ചി)   കവിഹൃദയമൊരു വനിക, ഗർഭാശയന്തന്നെ,  കാവ്യചോരക്കുഞ്ഞിൻ   ജന്മത്തിൻ   പാത്രംതാൻ. ഒരുചെറിയജനനമതു രൂപമോ പദ്യമായ്,  പാരിലെ വശ്യമാം ദൃശ്യങ്ങൾ കാരണം.     പരിചൊടണയുവതു പകലോൻറെ  സുദീപ്തികൾ,  പാറിവരും  വായു  ധാത്രിയെ ചുറ്റുന്നു. പതിവിനെതിരുപണിയുകയില്ല  പങ്കേരുഹം, പാതിയുണർന്നവൾ   കൈകൂപ്പിടും മെല്ലെ.    പതിയെ മിഴി തടവി  പരിതുഷ്ടിയും  കാട്ടുന്നു, പ്രദ്യോതനൻ   പ്രിയൻ പ്രേമം  നടിക്കുന്നു. പുലരിയിൽ മൃദുലചലനമതു ചെയ്തു  നില്പതും   പാരുതൻ ഭൂഷണമായവൾ ശോഭിപ്പൂ.   കനിവൊടൊരു  നടനകൃതവും  മയൂരം കാലിൽ, കാത്തുവയ്‌പ്പൂ  സർഗ്ഗസൃഷ്ടികർത്താവിനായ് .   കരുതിവരുമനിലനുടെ  മന്ദമാം താളങ്ങൾ,  കാവ്യകാരന്മാർക്കു   ഹൃദ്യമാം തന്തുവാം.   കരൾ നിറയെ കവനപദമൊഴുകും, പാർക്കുവാൻ, കാട്ടിലായ് പായും  പ്രവാഹം കണക്കായി.    കവിയുടെകഴിവുകളുണരും  ഹൃദയത്തിലായ്   കാവ്യം  സ്ഥിരം  ചിത്തിൽ  ശോഭിതമായിടും....

ജീവിതന്നുറ്റബന്ധു!

                   (കേക ) ആകാരഹീനമായും സാകാരമായുമേറെ, ആകാശഭൂചാരികളങ്ങനെ നിൽപ്പൂ  പാരിൽ. ആഭൂഷയില്ലാതെയുമാഭരണം ധരിച്ചും  ആവോളം മേവുന്നുണ്ടേ ചരാചരവസ്തുക്കൾ. ഒരു ശ്രേഷ്ഠന്റെ  കാര്യം ശ്രദ്ധയോടേ   പഠിക്കാം, ശരീരമുണ്ടവനും   തെല്ലുമേകാണ്മാനില്ലാ. മഹാ  ബൃഹത്തു തന്നേ  വലിപ്പമളന്നാലോ, മഹിക്കെന്നും  വര്യൻറെയസ്തിത്വമനിവാര്യം. ശാന്തനായ് മേവീടുന്നു  കാന്തതന്നധീനനായ്, താന്തരോടു  കാരുണ്യം, തഴുകിസ്വാസ്ഥ്യമേകും. താപത്തെയകറ്റുവാൻ  മുന്നിട്ടു നിൽക്കും മഹാൻ,  താന്തോന്നി, നീതിമാന്മാ,രെന്നുള്ള   ഭേദമില്ലാ. ജീവിതന്നുറ്റബന്ധു  പിരിയാ സുഹൃത്തായി   ജീവനുള്ള കാലങ്ങൾ കാവലായ്  നിലകൊള്ളും. വെളിച്ചമേകും ദീപ്തി  സഹായം തേടീടുമ്പോൾ     വിരവിൽ പുണർന്നീടാനണയും  സഹായിയായ്. പൂവൊപ്പമുദ്യാനത്തിൽ  നെല്ലൊപ്പം പാടങ്ങളിൽ  മാവിന്റെചില്ലയ്ക്കൊപ്പം  കേളിക്കായെത്തീടുന്നു. സുഗന്ധപൂരിതനായനേകം നാസങ്ങൾക്കു  സുഖം നൽകാൻ മിടുക്കൻ   ദുർഗന്ധവു...