Posts

ദിനത്തിന്റെ നാഥൻ

   (ഭുജംഗപ്രയാതം) വെളുക്കേണ്ട നേരത്തു സൂര്യൻ വരുന്നൂ വെളിച്ചം സ്വപത്നിക്കു തോഷത്തൊടേകാൻ. കിളിക്കൂട്ടവും പാടിടും കീർത്തനങ്ങൾ, കളിക്കുള്ള കോപ്പും തിരഞ്ഞേ നടക്കും. കിഴക്കിന്നു വെട്ടം തരും വാസരേശൻ, കുറയ്ക്കും തമസ്സിൻ ദമത്തേ നമുക്കായ്. കരഞ്ഞും സ്ഥലം കാലിയാക്കും തമസ്സും, കലക്കും പ്രകാശം പരത്തീ  ദിനേശൻ. ചുവപ്പാം സരോജം പതുക്കേ വരാനായ് ചതുപ്പിന്റെയറ്റത്തു നിന്നങ്ങുനോക്കും. സുനേത്രം വിടർത്തീയണഞ്ഞീടുവാനായ്, ദിനത്തിന്റെ നാഥൻ വിളിക്കും സുമോദം. സുമങ്ങൾക്കു കൂട്ടായ് വരും ഗന്ധവാഹൻ, സമാവേശമായീ കറുത്തോരു വണ്ടും. ജഗത്തിന്റെ കാര്യങ്ങളെന്നും മഹത്തായ് സുഖത്തിന്റെയാധാരമായ് തീർന്നിടട്ടെ.

പുഞ്ചിരി തൂകുന്ന പൊന്മുഖം!

  (വൃത്തം- മാരകാകളി) പുഞ്ചിരി  തൂകുന്ന  പൊന്മുഖം  പേറി നീ  പൃഥ്‌വിയേ തലോടി നിൽപ്പൂ. ഒന്നു ചിന്തിച്ചാൽ ദിനങ്ങളെ  പോറ്റുവാൻ, ഒമാനിക്കാനും നീയെത്തും . ഭൂമിയാം ഭാമയെ കാക്കുന്നു നാഥനായ്, സാമോദമായ് തീർ‍ക്കും കോപം. ജീവികൾക്കൊക്കെയും  മിത്രമാകുന്നു  നീ ആവുമ്പോലാഹ്‌ളാദ മേകും.  പാചകം ചെയ്യുവാൻ സസ്യങ്ങൾ നോക്കുമ്പോൾ  പാവം തോന്നിയൂർജ്ജമേകും. ധ്യാനത്തിൽ നിൽക്കുന്നു  പദ്മമാം കന്യയ്ക്കു  നാണം വരും നിന്നെക്കണ്ടാൽ. ആഷാഢവർഷത്തിൻ തുള്ളികൾ ചായത്താൽ  ഭേഷായ് പൂശും സപ്തവർണ്ണം. മേഘങ്ങൾ പർദ്ദയാൽ  നിന്നെ മറയ്ക്കുമ്പോൾ  സൂര്യാംശു   കീറിക്കളയും. ചെങ്കോലാ ഭിജാത്യംപോലെ  കൈയിലേന്തി   ഹുങ്കു  നരൻറെ  കുറയ്ക്കും. പൊൻവെയിൽ വസ്ത്രങ്ങൾ പങ്കം പറ്റാതെ നീ  വൻവൃഷ്ടിയാലേ  കഴുകും. സുന്ദരി ശ്യാമയും നിന്നെ ഭയക്കുന്നു, നിൻ വെളിച്ചത്താലൊളിക്കും. എന്നാലഖിലാണ്ഡ മന്നനായ്  വാണു നീ- യൊന്നുപോലെല്ലാം  കരുതും. ലോകോപകാരിയായ് സർവ്വദാ  ഭൂമിയേ - രക്ഷിക്കുവാനായ്   നിലവും, ഭാനുവേ! നിന്നുടെ കാരുണ്യസാഗരേ...

ശ്രീരാമൻ്റെ അർദ്ധാംഗിനി

    അഭിഷേക മുഹൂർത്തത്തിൽ പക്ക്വമാക്കാൻ വരദാനം  അഭിരാമൻ തർക്കംവിനാ വിപിനം പൂകീ. പത്നി കൂടെയായ് ഗമിച്ചു, കനിഷ്ഠൻ പിന്മാറിയില്ലാ, പത്തനം യുവത വിട്ടു കാന്താരം തേടി. കാനനം തുറന്നൂ വാതിൽ കുമാരരേ സ്വീകരിക്കാൻ,  കാട്ടരുവി ശുദ്ധിക്കായി തോയവുമേകി. ആരണ്യവും ശോഭിതമായ് ആയിരം സൂര്യാംശുപോലെ, ആഞ്ഞു കാറ്റു പങ്കവീശി, താപമൊഴിക്കാൻ.   പൂച്ചെടികൾ മനോജ്ഞമായ്, പട്ടുതുല്യകേശംതന്നിൽ പൂക്കൾകൊണ്ടു സീതയ്ക്കായി ചിത്രം വരച്ചൂ.  കുഞ്ഞിക്കിളിതൻ ചിലപ്പും ചകോരത്തിൻ കാഹളവും കാന്താരത്തിൻ കിന്നാരവുമാകെയാഘോഷം. കൃത്യമായി പാട്ടുകാരൻ, കോകിലം ഭൂപാളം പാടി, കർത്തവ്യംപോൽ മരംകൊത്തി താളം പിടിച്ചു. കഷ്ടങ്ങൾതൻ ശൈലം താണ്ടി സ്വന്തമാക്കി വനമവർ, കാടകത്തിൻ ചിത്രകമായ് ദേവി വിളങ്ങീ. കൂർത്തകല്ലിൻ, മുള്ളിൻ ക്രൗര്യം കോമളപാദത്തെ കുത്തി; കോപം വീധിമാറിപ്പോയി വന്നതേയില്ലാ.  ഉന്നംവച്ചു ദശമുഖൻ  താപസനായ് വേഷംകെട്ടി   പൊന്നുഭൂമിജയെ ഗൂഢം ചോരണം ചെയ്തു.   പൗലസ്ത്യൻ്റെ ഹൃദന്തത്തിൽ ക്ഷിതിജതൻ ചാരുരൂപം  പ്രീതി വിതച്ചു, ഭീതി നിറച്ചു രാമനും. മൈധിലി നിത്യം കാന്തനെ മാനസത്തിൽ പൂജ ചെയ്തു, മാസങ്ങൾ...

മാരുതി സീതാസവിധേ

           ( വൃത്തം -കാളകാഞ്ചി)   കഥനമതു ധരതനുജയോടു ചൊല്ലീടുവാൻ ,   കാറ്റിന്റെ പുത്രൻ പറന്നെത്തി ലങ്കയിൽ. അരിയതരമൊരുസമയമുചിതം തിരഞ്ഞിടാൻ , അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചവൻ.   ഒരുശിഖരമവനുടനെ സ്വന്തമാക്കീ തുലോം , ആരുമേകാണാതിരുന്നു നൽഗോപ്യമായ്. ദശവദനകനവിലിത ജാനകിമാത്രമായ് , ദർശനഭാഗ്യത്തിനായ് തേടി പൂവാടി.   ദശമുഖനുമുടനെയണയാനായ് പുറപ്പെട്ടു , ദാസ്യഭാവത്തിലായ് കേണോരു പാവമ്പോൽ. ദുരിതമവനനുഭവമതുണ്ടെന്നു ഭാവിച്ചു , ദൈന്യത വക്ത്രത്തിൽ ചാലിച്ചുചേർത്തവൻ.   മിഴിയിതളിൽ മണിയുതിരുവാൻ വന്നു സീതയിൽ മാനസം മെല്ലേത്തടഞ്ഞു കണ്ണീരിനെ. മനമുരുകി കണവനെയുമോർത്തവൾ    പ്രാർത്ഥിച്ചു , മാനത്തു നോക്കിയിരുന്നു ശ്രീവൈദേഹി.   മഴമുകിലുമമൃതമൊഴുകാൻ സമ്മതിച്ചില്ല , മൈഥിലീദേവിയേ ആർദ്രമാക്കാൻ മടി. വിടുക കൃതമതുവിഫലമാണെന്നു ചിന്തിച്ചു ,   വേഗം സ്ഥലം കാലിയാക്കി പൗലസ്ത്യനും.   തരുശിഖരമഭയമുടനേയൊഴിഞ്ഞനിലജൻ , താഴെയായ് ഭൂവിൻമടിത്തട്ടിലേക്കെത്തി. പവനസുതനതുപൊഴുതു ഭൂമിജതൻ മുന്നിൽ , പെട്ടെ...

ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം

ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം   ദുര്യോധനനേ   മാടിവിളിപ്പൂ ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം. ഭൂഷകളെത്തീ   രാജനുവേണ്ടീ , ഭേഷായ്   വേഷമണിഞ്ഞൂ   ഭൂപൻ.   പട്ടിൻ   നൂലിൽ   നെയ്തൊരു   ചേലാ , ഒട്ടൊരു   ഭംഗിയിൽ   ദേഹത്താക്കീ , നെറ്റിക്കുറിയും   ചന്ദനവരയും പറ്റെ   ചേർത്തൂ   ഫാലംതന്നിൽ.   സ്വയമായ്   ഗർവ്വത്തോടേ   മൂല്യം , സുന്ദരനെന്നൊരു '  ഗ്രേഡും '  നല്കീ. അരുണനുമെത്തീ   ചെയ്തവർ   ഗമനം , അരിയഗൃഹത്തിൻ   പണികൾ   നുകരാൻ ,   അഴകിയരാവണനനുജർക്കൊപ്പം , അഴകായ്   പാണ്ഡവസന്നിധി   പൂകാൻ , അഗ്രജനഗ്രേയനുജർ   പിറകേ , അണിയണിയായി   തേരിലുമേറീ.   ബന്ധുജനത്തിൻ   സ്വീകാരങ്ങൾ , ബന്ധിച്ചവരേ   സ്നേഹത്തോടേ. കൊട്ടാരത്തിൻ   സൗന്ദര്യങ്ങൾ  , കണ്ണിൽപ്പെട്ടൂ ,  വിസ്മയമായീ.   പൂമുഖമേറീ   കൗരവർ   തൂർണ്ണം പൂശിയസൂയാ   വദനേ   മൗനം. വശ്യം   തറയിൽ   ചില്ലിൻ   പാളികൾ , വെള്ളംതന്...

സ്വപ്നവർണ്ണം!

       (മഞ്ജരി) സത്യാർത്ഥി, അമ്മയ്ക്കു പുന്നാരമോനവൻ, സത്യത്തിലച്ഛനോ സ്വപ്നവർണ്ണം. അച്ഛമ്മയ്ക്കോമനക്കുട്ടനാം പൊന്നുമോൻ അച്ഛച്ചന്നോയെന്നും ചക്കരയും. അദ്ധ്യാപകർക്കവൻ  പാഠ്യക്രമമുള്ളോൻ, അത്യന്തം നിഷ്ഠതവയ്ക്കും ശിഷ്യൻ. ആനനം സ്വഭാവവൈശിഷ്ട്യം ചൊല്ലുന്നു, ആരോടും വൈരാഗ്യം വയ്ക്കുന്നില്ല. അല്ലലില്ലാക്കാലം പുൽകീ കുടംബത്തെ, അർത്ഥപൂർണ്ണം സ്നേഹം ഹാസം തൂകീ . ആവേശത്തിൽ സ്വന്തം പാഠം സുഹൃത്തായി, ആനന്ദപൂർവ്വം കഴിഞ്ഞു സത്യൻ. ആരേയും കൂസാത്ത ചട്ടമ്പിക്കൂട്ടരോ ആയുസ്സവൻ്റെ ചുരുട്ടിക്കൂട്ടീ. ആ ചെറുപ്രായത്തിൻ സ്വപ്നമൊലിച്ചുപോയ്, അച്ഛനുമമ്മക്കുമല്ലേ  നഷ്ടം! അന്നവും വെള്ളവുമൊന്നുംവേണ്ടമ്മയ്ക്ക്, അച്ഛനും മിണ്ടാപ്രാണിയായ്മാറീ. “ആർക്കുവേണ്ടീയിനീം  ജീവിക്കേണം നമ്മൾ,” ആ രണ്ടു മാനസം ചൊല്ലീ മൂകം. ദുഷ്ടതയാൾരൂപം കെട്ടിപ്പടുക്കുവോർ ദുഷ്ച്ചിന്തയേ നാഥന്മാരുമാക്കീ. ക്രൂരതാനൃത്തങ്ങൾ ചെയ്യുംചിത്തംപേറും കശ്മലന്മാരുലാത്തുന്നൂ  മന്നിൽ. കൊല്ലും ചതിയ്ക്കും കലാരുപമേകുന്നൂ കത്തിയും വാളും സഹായികളും. കണ്ടാലും കണ്ടില്ലാനാട്യത്തിൽ സാഹിതി, കേട്ടാലും കാതുകൊട്ടീയടക്കും. രാഷ്ട്രീയക്കോമരത്തെയ്യം കെട്ടും ച...

ആറടിമണ്ണ്!

    വൃത്തം -കേക  ഈശ്വരവാസമെന്നിൽ        മാനസം ശുദ്ധമാക്കാൻ, ഈയൊരുജീവിതത്തിൻ         ചാലിനെ നിയന്ത്രിക്കാൻ. ഈ മഹാഗോളത്തിൻ്റെ           ചുക്കാൻപിടിപ്പൂ ദേവൻ ഈയുഗം നിർമ്മിക്കുന്ന          മാലിന്യം സംസ്ക്കരിക്കാൻ. ഈശ്വരൻ  നയിക്കുന്നു,         എന്നുഞാനറിയുന്നു, ഈശവിരൽത്തുമ്പാൽ ഞാൻ         ചലിപ്പൂ യന്ത്രംപോലെ.  പ്രത്യുഷപ്രദോഷങ്ങൾ          വാസരരാവുകളും, പ്രത്യേകഭാവമെന്നാൽ          സർവ്വവുമേകംതന്നെ. ജീവിതനാടകത്തിൽ       പലതാം വേഷങ്ങളാൽ ഭാവപകർച്ചചെയ്തുമാടുന്നു         നാമെല്ലാരും. വേഷങ്ങൾ മാറിവരും       വേലകൾ വേറിട്ടീടും,  വാദങ്ങൾ വിവാദങ്ങൾ          ഭരണം കൈയേറുന്നു.  സ്മൃതി,സ്മൃതിക്കുറവും         മധുരം, തിക്തതയും  മൃതമായ് മാറും നമ്മൾ    ...