സ്വപ്നവർണ്ണം!
(മഞ്ജരി) സത്യാർത്ഥി, അമ്മയ്ക്കു പുന്നാരമോനവൻ, സത്യത്തിലച്ഛനോ സ്വപ്നവർണ്ണം. അച്ഛമ്മയ്ക്കോമനക്കുട്ടനാം പൊന്നുമോൻ അച്ഛച്ചന്നോയെന്നും ചക്കരയും. അദ്ധ്യാപകർക്കവൻ പാഠ്യക്രമമുള്ളോൻ, അത്യന്തം നിഷ്ഠതവയ്ക്കും ശിഷ്യൻ. ആനനം സ്വഭാവവൈശിഷ്ട്യം ചൊല്ലുന്നു, ആരോടും വൈരാഗ്യം വയ്ക്കുന്നില്ല. അല്ലലില്ലാക്കാലം പുൽകീ കുടംബത്തെ, അർത്ഥപൂർണ്ണം സ്നേഹം ഹാസം തൂകീ . ആവേശത്തിൽ സ്വന്തം പാഠം സുഹൃത്തായി, ആനന്ദപൂർവ്വം കഴിഞ്ഞു സത്യൻ. ആരേയും കൂസാത്ത ചട്ടമ്പിക്കൂട്ടരോ ആയുസ്സവൻ്റെ ചുരുട്ടിക്കൂട്ടീ. ആ ചെറുപ്രായത്തിൻ സ്വപ്നമൊലിച്ചുപോയ്, അച്ഛനുമമ്മക്കുമല്ലേ നഷ്ടം! അന്നവും വെള്ളവുമൊന്നുംവേണ്ടമ്മയ്ക്ക്, അച്ഛനും മിണ്ടാപ്രാണിയായ്മാറീ. “ആർക്കുവേണ്ടീയിനീം ജീവിക്കേണം നമ്മൾ,” ആ രണ്ടു മാനസം ചൊല്ലീ മൂകം. ദുഷ്ടതയാൾരൂപം കെട്ടിപ്പടുക്കുവോർ ദുഷ്ച്ചിന്തയേ നാഥന്മാരുമാക്കീ. ക്രൂരതാനൃത്തങ്ങൾ ചെയ്യുംചിത്തംപേറും കശ്മലന്മാരുലാത്തുന്നൂ മന്നിൽ. കൊല്ലും ചതിയ്ക്കും കലാരുപമേകുന്നൂ കത്തിയും വാളും സഹായികളും. കണ്ടാലും കണ്ടില്ലാനാട്യത്തിൽ സാഹിതി, കേട്ടാലും കാതുകൊട്ടീയടക്കും. രാഷ്ട്രീയക്കോമരത്തെയ്യം കെട്ടും ച...