Posts

രാമായണശീലുകൾ!

    ( മഞ്ജരി )         പുസ്തകലോകത്തിൽ മാഹാത്മ്യം പേറിടും ഉത്തമശ്രേണിയിൽ രാമായണം. രാമദീപം നമ്മളുള്ളിൽ കൊളുത്തേണം, സാമോദം ജീവനം ചെയ്തീടുവാൻ.   രാമായണത്തിന്റെ ശീലുകേട്ടാലാരു- മാമയം മാനസേ വയ്ക്കുകില്ലാ. പാമരർ, പാണ്ഡിത്യമേറേ പേറീടുവോർ ആമഹാതീർത്ഥത്തിൽ മുങ്ങിടുന്നു.   മുത്തും മാണിക്യവുമൊത്തുചേരും മേളം സത്തുള്ളയാഴത്തിൽ ചിത്തമൃതായ്. ഒത്തുപോം മാനവജീവിതത്തിൻകൂടെ- യൊത്തിരിജ്ഞാനം പകർന്നുനൽകും.   മാനവമാനസഗർത്തത്തിന്നുള്ളിലായ് മാനംമുട്ടെമോഹം പൊന്തിവരും. സാനന്ദം മോഹത്തെ കൈയ്യാമംവയ്ക്കുവാൻ മൗനമായ് സേവിക്കീ പുണ്യതീർത്ഥം.   തേനൂറും രാമന്റെ ഗീതകളുള്ളത്തിൽ താനേ ചികിത്സിക്കുമൗഷധമായ്. എന്തൊരുന്മേഷമായീരടിയൊക്കെയും സാന്ദ്രമായ് നൽച്ചൊല്ലു ചൊല്ലീടുന്നു.   രാമൻ സഹോദരർ വൈദേഹിയെൻപ്രിയർ, രാപ്പകൽ  ചിത്തത്തിൽ വാസം ചെയ്വൂ. വജ്രവും തോൽക്കുന്നു രാമാ! നിൻ പൊൻരൂപം ഉജ്ജ്വലം ജ്വലിപ്പൂ ഭാരതത്തിൽ.   എന്നിലേ താടകാ സുഹാസു മാരീചർ എന്നിവരേ നീ തുറുങ്കിലാക്കൂ. നിൻപാദപൂജ ഞാനന്തരേ ചെയ്തിടാം മന്മനം തേടുന്നൂ മോക്ഷം സദാ.   നാംതന്നെ ചിന്തിച്ചു നിർണ്ണയിച്ചീടണം ഹന്ത! രാമായ...

ദൃശ്യം ദൈന്യം

  (കേക )   വെളിച്ചം മായുന്നയ്യോ!         ആരും ചാരത്തില്ലല്ലോ!" വെറുമേഴാണു പ്രായം,           കുഞ്ഞൻ നോവിനാൽ കേണു. “കണ്ടുവോ മാലോകരേ!         നിങ്ങളെൻ പൊന്നമ്മയേ കാണുന്നില്ലെവിടേയും          പ്രിയമുള്ളച്ഛനേയും.   കിങ്ങിണിപ്പൈതലവൾ        സ്നേഹമുള്ളനുജത്തി, കുട്ടിക്കുറുമ്പിക്കുഞ്ഞി         യെങ്ങോ പോയൊളിച്ചതോ?" ശാന്തമാമാന്തരീക്ഷം                   ചത്തുമലർന്നാടലിൽ, ശാന്തി, ബോംബുകളാലേ               കത്തി ചാമ്പലുമായി.   ധാത്രിതൻ മാറിൽ നോക്കൂ       ക്ഷതം, നിണപ്രവാഹം. മാത്രനേരമക്ഷിക്കോ         കണ്ടുനില്ക്ക...

ഓടിവരുന്നുണ്ട് വർഷനാരി

( വൃത്തം-മഞ്ജരി) മാരിവരുന്നില്ല,നാടുവിട്ടോടിയോ? തീരുന്നില്ലാ വേവു നോവേറുന്നൂ. വേഴാമ്പൽപോലായി ശ്വാക്കളും ഗോക്കളും  കേഴുന്നു നീരിൻ്റെ തേൻതുള്ളിക്കായ്. പാരിനേ വേണ്ടന്നോ? ഊരിലില്ലേ വർഷം? ക്രൂരതഹൃത്തിനെ മൂടിയിട്ടോ? ആരേഭയന്നിട്ടോ,ആരോടോകോപിച്ചോ ആര്യമാവുമായി  തെറ്റിപ്പോയോ? വേറെ ലോകത്തെങ്ങാൻ യാത്ര ചെയ്യുന്നുണ്ടാം, കാർമുകിലും പോയി  പെയ്ത്തിനൊപ്പം. പ്രേമത്തിലല്ലയോ രണ്ടാളുമെന്നാളു- മാമോദം പൂണ്ടു മറന്നോ കർമ്മം? ഭൂമാതാതന്നുടെ വാരിതൻ ഭണ്ടാരം സാമോദമായ്  നിറച്ചന്നു വൃഷ്ടി. ആദിത്യൻ ദാഹംപൊറാഞ്ഞങ്ങോടീവന്നു സ്വാദോടു വെള്ളം കുടിച്ചുതീർത്തു. കാറ്റാം കുറുമ്പനും പാറിപ്പറന്നെത്തി കാറിനേം  മാരിയേം കൂടെക്കൂട്ടീ. എത്രയോ ദൂരത്തായ് മൂവരുംകൂടി പോയ്, ചിത്രം വിചിത്രം പ്രപഞ്ചധർമ്മം. ആകാശനീലിമ, ആഹാ! മനോഹരം, ചക്രധനുസ്സിന്നും  വർണ്ണച്ചേല! മാരിവരുന്നിപ്പോൾ  മേളത്തിൽ താളത്തിൽ, കോരിച്ചൊരിയുവാൻ തോഷപൂർവ്വം. പാട്ടുംപാടിച്ചാടി നൃത്തം ചവുട്ടിയും ഓടിവരുന്നുണ്ടേ  വർഷനാരി. ക്ഷുത്ത്, ദാഹസ്ഥിതി ഓടിമറയുന്നു, ക്ഷോണിക്കു സൗഖ്യവുമേറീടുന്നൂ.   അശ്വാരൂഢനായി കാണാമറയത്തായ്, വിശ്വംചമച്ചവൻ സഞ്ചരിപ്പൂ. ...

പുണ്യദേവവാണി!

    (മഞ്ജരി)   അക്ഷരരൂപിണി! ആനന്ദദായകി! അംബികേ! വാഴുകയെന്നന്തരേ. ആയിരംനാവുകൾ പോരല്ലോ ദേവികേ! ആ മഹാമാഹാത്മ്യം വർണ്ണിക്കുവാൻ.!   പാടവം   മന്മനേ തെല്ലുമില്ലാ ദേവി! പാമരയ്ക്കേകുക ജ്ഞാനദീപ്തി. ദ്വേഷമോ മാനവജന്മത്താലാർജ്ജിതം , ദോഷങ്ങൾ സർവ്വവും   പോക്കീടണേ.     വീണ , എഴുത്തോല , രുദ്രാക്ഷമാലയും , പാണികൾ നാലിലും മുദ്രയാക്കി. തൂവെണ്ണവർണ്ണത്തിൽ   ചേല ചേലിൽ ചാർത്തി , തൂവെള്ളവാരിജം   വേദികയായ്.   മർത്ത്യനു നല്ലൊരു ദാനമായ് നൽകി നീ , സംസ്കൃതമാം പുണ്യദേവവാണി. വ്യുല്പത്തിയേറെയേറീടുന്നൊരാ ഭാഷ , വ്യാകുലം മായ്ക്കുന്നൊരൗഷധമായ്.   നാരായവും താളിയോലയുമൊന്നായി വാഴ്വിൽ ഹേരംബന്നു ദേവി നൽകി . അൽപ്പം ജ്ഞാനത്തുള്ളി എന്നിലിറ്റിച്ചു നീ മുൽപ്പാടു കാക്കണേ വിദ്യാദേവീ!   വീണയിൽ മാധുര്യം ചാലിച്ചുചാർത്തും നീ , വാണരുളീടുക ചിത്തത്തിലായ്. വാരണമെല്ലാമൊഴിവാക്കി വാഴണം    വാണീദേവീ! വാഗധീശ്വരീ! നീ.  

ആരെ വന്ദിപ്പൂ

    (മഞ്ജരി)  ആരെ ഞാൻ വന്ദിപ്പൂ ആരെ  ഞാൻ പൂജിപ്പൂ,  ആരുടേമുന്നിലായുപാസനാ!  ആർക്കു ഞാൻ നിത്യവും പ്രാർത്ഥനാപൂർവ്വമായ്    ആരതിചെയ്യുന്നു  ഭക്തിയോടേ !  ഏകദന്താ! ലംബോദരാ ! വിനായകാ  ആഗമിക്കൂവുള്ളിൽ   രക്ഷയ്ക്കായി. ക്ഷേമം  സമ്മാനമായ്  നൽകീടേണം വിഭോ! ആമയം മായിച്ചു തോഷം നൽകൂ  പാടവമേകൂ നീ  അജ്ഞത മാറ്റിടൂ, പാടെയെൻ നോവുകൾ  മാറ്റിടേണേ. കല്മഷത്തിന്നായൊരുക്കേണം പട്ടട, കൽപ്പിക്കേണമെത്താൻ  മോദമഞ്ചം. ആർദ്രതയെൻ ഹൃത്തിൽ  നട്ടുവളർത്തു നീ,  ആരോഗ്യമെൻ ഗാത്രം പുല്കിടട്ടേ.  തിന്മകൽ  നിന്നെ ഭയന്നോടിപ്പോകണേ, നന്മപ്പൂക്കൾ  ഫുല്ലമാക്കൂ ഹൃത്തിൽ. എന്നെയെങ്ങാൻ താപം ദ്രോഹിക്കിൽ ഹേരംബാ!  എന്നെ   തുണയ്ക്കണേ  വൃഷ്ടിപ്പെയ്തായ്.  ഞാനിതാ നിന്നുടെ  സന്നിധിയെത്തുവാൻ  കാനനമാർഗ്ഗേയായോടീടുന്നു. എന്നുടെ അന്ത,ക്കരണജാഡ്യങ്ങൾ നീ  ശാന്തതയോടേ ക്ഷമിക്കൂയീശാ.  എന്നുടെ രാവുകൾ ദുഃഖമാക്കീടൊല്ലാ, ശാന്തിയേകിത്തഴുകണേ സുപ്തീ.     നീയല്ലോയീശ്വരാ!  ആത്മാവ...

ഓടിവരുന്നുണ്ട് വർഷനാരി

  ( വൃത്തം-മഞ്ജരി) മാരിവരുന്നില്ല,നാടുവിട്ടോടിയോ? തീരുന്നില്ലാ വേവു നോവേറുന്നൂ. വേഴാമ്പൽപോലായി ശ്വാക്കളും ഗോക്കളും  കേഴുന്നു നീരിൻ്റെ തേൻതുള്ളിക്കായ്. പാരിനേ വേണ്ടന്നോ? ഊരിലില്ലേ മാരി? ക്രൂരതഹൃത്തിനെ മൂടിയിട്ടോ? ആരേഭയന്നിട്ടോ, ആരോടോകോപിച്ചോ ആര്യമാവുമായി  തെറ്റിപ്പോയോ? വേറേ ലോകത്തെങ്ങാൻ യാത്രപോയതാകാം, കാർമുകിലും പോയോ വർഷമൊപ്പം? പ്രേമത്തിലല്ലയോ രണ്ടാളുമെന്നാളു മാമോദം പൂണ്ടു  മറന്നോ കർമ്മം? ഭൂമാതാതന്നുടെ വാരിതൻ ഭണ്ടാരം സാമോദമായീ നിറഞ്ഞുനിന്നൂ. ആദിത്യൻ ദാഹംപൊറാഞ്ഞങ്ങോടീവന്നു സ്വാദോടു വെള്ളം കുടിച്ചുതീർത്തു. കാറ്റാം കുറുമ്പനും പാറിപ്പറന്നെത്തി കാറിനേം  മാരിയേം കൂടെക്കൂട്ടീ. ആകാശനീലിമ, ആഹാ! മനോഹരം, ചക്രധനുസ്സിന്നും  വർണ്ണച്ചേല! മാരിവരുന്നിപ്പോൾ  മേളത്തിൽ താളത്തിൽ, കോരിച്ചൊരിയുന്നു  രൂപംമാറീ. പാട്ടുംപാടിച്ചാടി നൃത്തം ചവുട്ടിയും ഓടിവരുന്നുണ്ടേ  വർഷനാരി. അശ്വാരൂഢനായി കാണാമറയത്തായ് വിശ്വംചമച്ചവൻ സഞ്ചരിപ്പൂ. വിശ്വാസ വഞ്ചന കാട്ടുകില്ലാ പ്രഭു! വശ്യമായ്  വച്ചിട്ടുണ്ടെല്ലാമെല്ലാം.

ഹതോസ്മ്യഹം

  (വൃത്തം-കാകളി) രാത്രിപാടീയന്നു സുന്ദര ഗീതങ്ങൾ, ധർമാത്മവീരനാം കോസലരാജനായ്. ഹസ്തേ ധരിച്ചിതു വസ്ത്രവും ചാപവും വിസ്തൃതകാനനം പൂകി നായാട്ടിനായ്. മൗനമായ് കാടകം നിൽക്കുന്നു ഭേഷായി, മാനമായുള്ളത്തിൽ  പാട്ടൊന്നു മൂളുന്നു. ഘോരവനത്തിൽ മഹീരുഹം* പാടുന്നു  കർണ്ണം തൊടാതുള്ള  രാഗം മനോഹരം. വായുവും ഗീതിക മെല്ലെപ്പൊഴിക്കുന്നു  ഭൂവിൽ വനം സ്വനഹീനം ഭയാനകം. "വാരണം തൂണുപോൽ നീണ്ടൊരു തുമ്പിയിൽ,  കോരിയാറ്റിൻ ജലം,” ഭൂപതി ശങ്കിച്ചു. വേട്ടയ്ക്കുകാത്തൊരു കേസരി അമ്പെയ്തു, കഷ്ടം! " ഹതോസ്മ്യഹം!* ഹാ!"ഉയർന്നൂ രവം. കുംഭിയല്ലാ കൊച്ചു താപസൻ ബാലകൻ   കുംഭം  നിറച്ചു മാതാപിതാക്കൾക്കായി. പൊന്നായ പുത്രനാം   ബാലകൻ  ശ്രാവണൻ   അന്ധരാം മാതാപിതാക്കളേ പാലിച്ചു. സ്നേഹത്തിലാദരം  ചാലിച്ചു  ചേർത്തങ്ങു  നന്നായി  നോക്കി സാധുക്കളേ സർവ്വദാ. കേസരി വൃദ്ധർക്കു  വാരികൊണ്ടെത്തിച്ചു, കേൾപ്പിച്ചു  താപസബാലൻറെ  വൃത്താന്തം, താതനും  ഭേദിച്ചു ശബ്ദത്തിൻ ശൂന്യത പാതിമെയ്യും  തേങ്ങി ദുഃഖം പൊറാഞ്ഞഹോ! സങ്കടം തീരാതെ വൃദ്ധനാം താതനും ശങ്കാവിനാ ശാപസായകമ...