Posts

ചിരിയിൽ നീന്തിയാൽ

        (നിർഝരി)   ഭൂതധാത്രിതൻ ഹാസപ്പൂവുകൾ, ഭാതകാലത്തിൽ പാകും ഗന്ധവും. ഭൂമിമാതതൻ പുഞ്ചിരിസ്സുമം, ഭൂഗൃഹത്തിലെ വർണ്ണഭൂഷണം.   വേഷങ്ങൾ  മാറി വന്നിടും ചിരി ഭാഷമാറിയാൽ  പരിഹാസത്തിലാം. മേഘമൊക്കവേ ഹാസമെത്തിയാൽ, മാഞ്ഞു, മാനം തെളിഞ്ഞു നിന്നിടും.   ചുണ്ടിലൂറിടും ഫലിതയുക്തികൾ തേൻകണംസമമൊഴുകി വന്നിടും, മാനസങ്ങളിൽമധുനിറച്ചിടും, ഹീനചിന്തകൾ ബാഷ്പമാക്കിടും   സ്മേരമിന്നതമൂല്യവസ്തുവായ്, നേരമില്ല മന്ദസ്മിതത്തിനും. ജീവനിൽ സ്മിതം ചേർത്തുനിർത്തിടാം. ജീവഭേഷജം ദു:ഖവേളയിൽ.   പുഞ്ചിരീബലം നിത്യമത്ഭുതം, നെഞ്ചിലേറ്റിയാൽ ഭീതി മങ്ങിടും. അർക്കരശ്മിതൻ സ്മേരദീപനം, ആർക്കുമെ വരും പീഡയിൽ തണു.   മിത്രം, മുഗ്ദ്ധമാം പ്പുഞ്ചിരിപ്പൂക്കൾ, മിത്രതാതലമുയരും ഫുല്ലമായ്. നേരമ്പോക്കിനായ് നർമ്മഭാഷണം,   നേർമ്മയിൽ വരും മന്ദഹാസങ്ങൾ.   ഹാസ്യഭാവങ്ങൾ ചിരിമുളയ്ക്കുവാൻ ഹാജരായിടും വളമതായിടും. വക്ത്രകാന്തികൾ  പൊന്തിടാനുമായ്, വേണ്ടലേപനം പൂശുക, സ്മിതം.   തുഷ്ടിയേകുമേ തൂമന്ദസ്മിതം, തോഷചുംബനം ഹൃത്തിനേകിടാം, പങ്കമോടിടും ചിരിയിൽ  നീന്തിയാൽ, പുത്ത...

ഉത്സവമേളം

  (വൃത്തം- ഉപചിത്രം) ( തതതം തതതം തതതം തതം )1,3 (തംതത തംതത തംതത തംതം )2,4   ഉത്സവമേളം! ഗഗനം മുഴുവൻ നിറയും ഘനം ഗീതിക മൂളി രസിച്ചിതു നില്പായ്. പവനന്നു വരാൻ കൊതിയേറെയായ്, പാത്തുപതുങ്ങിയവൻ വരവായീ. ഇരുവർക്കുമുടൻ ധരയെത്തണം, താഴെ വരും പനിനീർക്കുടമേന്തീ. പതിയേ വിതറീ ജലമുത്തുകൾ, കേരഗണം തലയാട്ടി ലസിപ്പൂ. പരമായ് കുസുമം പവനന്നൊടായ് പുഞ്ചിരിതുകി, അവന്റെ സുഹൃത്തായ്. പകലോൻ വരുവാൻ സമയം തദാ, പക്ഷികൾ തേടിവരുന്നു ഫലങ്ങൾ. മിഴികൾക്കു സുഖം തെളിമാനസം, മഴവിൽ നല്ലൊരുടുപ്പു ധരിപ്പൂ. പനസംമരവും ബത പൊക്കത്തിൽ, പാലകൾ സുന്ദര വേഷമതിട്ടൂ. മലയും സുതരാം തരുജാലവും, കാലികൾ മേയുവതാം നലമേടും, ചെറുതാം ലതയും പവമാനനും, കേരളനാട്ടിലെ ദൃശ്യതരംഗം.

ദിവ്യരാഗം

രണ്ടാൾ മംഗല്യകാരണമേകമായ്, മൂകമായ് സ്നേഹയീണം വിളമ്പിടും. ഭാവം, താളവും ചേർന്നു ശ്രുതിയുമായ്, ദിവ്യരാഗമായ് മാറ്റുള്ള ദാമ്പത്യം. വിട്ടുവീഴ്ചതൻ സൂനഹാരങ്ങളെ, വേളിതൻ വാടി കാട്ടിത്തരും നൂനം. അന്യോന്യം പങ്കുവയ്ക്കുന്ന കാര്യങ്ങൾ ധന്യമാക്കണം പാതിമെയ്മൂല്യങ്ങൾ. ഇന്നിൻ വക്ത്രത്തെ ദർപ്പണേ ദർശിച്ചാൽ, പൊന്നാം കല്യാണരൂപങ്ങൾ ദുർലഭം. മാതാ, സോദരി, രാഹുകേതുക്കളായ് മാത്രം കാണുന്നു 'ന്യൂജെൻ' വിഭാഗക്കാർ. "വേണ്ട കുട്ടികൾ പട്ടിനല്ലൂ കൂട്ടായ്   ഇണ്ടലേറ്റും പ്രസവം പ്രയാസമാം.   വണ്ടിയുണ്ടു പണത്തിനും മുട്ടില്ല,   വേണ്ടപോൽ തുഷ്ടി കിട്ടും," നിനപ്പവർ.   'ന്യൂജെൻ, ജെൻസി'യാം വാക്കുകൾ      മോദമായ്, നാട്ടിൽ കൈകോർത്തു ചെയ്വൂ 'ബെല്ലി നൃത്തം' . വേണ്ടാ മംഗല്യബന്ധനമൊന്നിക്കാൻ  വാഴാമല്ലാതെ മോദമായ് ജീവിക്കാം. വ്യാപാരക്കട, ഹോട്ടൽ, കഫേകളും വെള്ളിവെട്ടത്തിലിഷ്ടങ്ങൾ സാധിപ്പു. പാത്രം, പാചകം, ഭക്ഷണം വീട്ടിലായ് പാടേയില്ല  ബാഹ്യസ്ഥലത്തായിയൂൺ. വൃദ്ധരാകുമ്പൊഴൊറ്റപ്പെടും വേള, വ്യർത്ഥമായ് ജീവനെന്നങ്ങു കേണിടും. സ്വന്തം സ്വാതന്ത്ര്യവും വിട്ടുപോയിടും സ്വാസ്ഥ്യമെങ്ങാൻ മറഞ്ഞങ്ങു പോയെങ്കിൽ. നിങ്ങൾക്കെന്...

മോഹനമോഹം

    (വൃത്തം - മാധുരി)   (ഉദാ: ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ)     സുവർണ്ണമായൊരു മോഹംപൂത്തൂ  മുങ്ങീ ഞാനതിലായ്. സുഖദം സുന്ദരമായൊരു സ്ഥാനം   മാടിവിളിക്കുന്നൂ.   മുഴുവൻ  വയലുകൾ ഹരിതം ചൂടീ  മലർന്നുശയനത്തിൽ. മിഴികൾ മടങ്ങുംസൂചനയില്ലാ  മോഹനദൃശ്യങ്ങൾ.   പൂർവ്വാചാരശ്രദ്ധയിൽ മാളിക  ഗർവ്വായ് നിൽപ്പാണേ, പിന്നിൽ, നടുവിൽ നീളേ മുറ്റം   നടുമുറ്റോമുള്ളിൽ.   മാലേയത്തടികൊത്തിമിനുക്കിയ പീഠമിരിപ്പുണ്ടേ. മനോജ്ഞമായങ്ങാടാൻ കട്ടിൽ  പൂമുഖയങ്കത്തിൽ.   ഏറെക്കാണാം സുഖസൗകര്യം   സർവ്വം മോഹനം കുറവുകളെല്ലാം വളരെക്കുറവും   വല്ലായ്മയുമില്ലാ.   രുചിരം രുചികരമായൊരുവാടിക, കൈ കാട്ടീടുന്നൂ. രസനംപോൽ പൂ ചൂടിയസസ്യം തിളങ്ങിനിൽക്കുന്നൂ.   ഖഗങ്ങൾ നീളേ പാടീയീണം നാഗം തലയാട്ടീ, നാഗസ്വരവും മീട്ടീ വാതം വൃക്ഷം ചാഞ്ചാടീ.   നറുമലർ നുള്ളാൻ കൈനീട്ടീഞാൻ ദേവതവന്നോതീ, "അരുതേ മലരുകൾ നുള്ളുകയരുതവ ചെടിക്കലങ്കാരം."   ഒഴുകീടുന്നൂ അരുവിയിലാഹാ!     പീയൂഷം നീരായ്, പുഴകളിൽനിന്നും കുതിച്ചുചാടും ...

ദിനത്തിന്റെ നാഥൻ

   (ഭുജംഗപ്രയാതം) വെളുക്കേണ്ട നേരത്തു സൂര്യൻ വരുന്നൂ വെളിച്ചം സ്വപത്നിക്കു തോഷത്തൊടേകാൻ. കിളിക്കൂട്ടവും പാടിടും കീർത്തനങ്ങൾ, കളിക്കുള്ള കോപ്പും തിരഞ്ഞേ നടക്കും. കിഴക്കിന്നു വെട്ടം തരും വാസരേശൻ, കുറയ്ക്കും തമസ്സിൻ ദമത്തേ നമുക്കായ്. കരഞ്ഞും സ്ഥലം കാലിയാക്കും തമസ്സും, കലക്കും പ്രകാശം പരത്തീ  ദിനേശൻ. ചുവപ്പാം സരോജം പതുക്കേ വരാനായ് ചതുപ്പിന്റെയറ്റത്തു നിന്നങ്ങുനോക്കും. സുനേത്രം വിടർത്തീയണഞ്ഞീടുവാനായ്, ദിനത്തിന്റെ നാഥൻ വിളിക്കും സുമോദം. സുമങ്ങൾക്കു കൂട്ടായ് വരും ഗന്ധവാഹൻ, സമാവേശമായീ കറുത്തോരു വണ്ടും. ജഗത്തിന്റെ കാര്യങ്ങളെന്നും മഹത്തായ് സുഖത്തിന്റെയാധാരമായ് തീർന്നിടട്ടെ.

പുഞ്ചിരി തൂകുന്ന പൊന്മുഖം!

  (വൃത്തം- മാരകാകളി) പുഞ്ചിരി  തൂകുന്ന  പൊന്മുഖം  പേറി നീ  പൃഥ്‌വിയേ തലോടി നിൽപ്പൂ. ഒന്നു ചിന്തിച്ചാൽ ദിനങ്ങളെ  പോറ്റുവാൻ, ഒമാനിക്കാനും നീയെത്തും . ഭൂമിയാം ഭാമയെ കാക്കുന്നു നാഥനായ്, സാമോദമായ് തീർ‍ക്കും കോപം. ജീവികൾക്കൊക്കെയും  മിത്രമാകുന്നു  നീ ആവുമ്പോലാഹ്‌ളാദ മേകും.  പാചകം ചെയ്യുവാൻ സസ്യങ്ങൾ നോക്കുമ്പോൾ  പാവം തോന്നിയൂർജ്ജമേകും. ധ്യാനത്തിൽ നിൽക്കുന്നു  പദ്മമാം കന്യയ്ക്കു  നാണം വരും നിന്നെക്കണ്ടാൽ. ആഷാഢവർഷത്തിൻ തുള്ളികൾ ചായത്താൽ  ഭേഷായ് പൂശും സപ്തവർണ്ണം. മേഘങ്ങൾ പർദ്ദയാൽ  നിന്നെ മറയ്ക്കുമ്പോൾ  സൂര്യാംശു   കീറിക്കളയും. ചെങ്കോലാ ഭിജാത്യംപോലെ  കൈയിലേന്തി   ഹുങ്കു  നരൻറെ  കുറയ്ക്കും. പൊൻവെയിൽ വസ്ത്രങ്ങൾ പങ്കം പറ്റാതെ നീ  വൻവൃഷ്ടിയാലേ  കഴുകും. സുന്ദരി ശ്യാമയും നിന്നെ ഭയക്കുന്നു, നിൻ വെളിച്ചത്താലൊളിക്കും. എന്നാലഖിലാണ്ഡ മന്നനായ്  വാണു നീ- യൊന്നുപോലെല്ലാം  കരുതും. ലോകോപകാരിയായ് സർവ്വദാ  ഭൂമിയേ - രക്ഷിക്കുവാനായ്   നിലവും, ഭാനുവേ! നിന്നുടെ കാരുണ്യസാഗരേ...

ശ്രീരാമൻ്റെ അർദ്ധാംഗിനി

    അഭിഷേക മുഹൂർത്തത്തിൽ പക്ക്വമാക്കാൻ വരദാനം  അഭിരാമൻ തർക്കംവിനാ വിപിനം പൂകീ. പത്നി കൂടെയായ് ഗമിച്ചു, കനിഷ്ഠൻ പിന്മാറിയില്ലാ, പത്തനം യുവത വിട്ടു കാന്താരം തേടി. കാനനം തുറന്നൂ വാതിൽ കുമാരരേ സ്വീകരിക്കാൻ,  കാട്ടരുവി ശുദ്ധിക്കായി തോയവുമേകി. ആരണ്യവും ശോഭിതമായ് ആയിരം സൂര്യാംശുപോലെ, ആഞ്ഞു കാറ്റു പങ്കവീശി, താപമൊഴിക്കാൻ.   പൂച്ചെടികൾ മനോജ്ഞമായ്, പട്ടുതുല്യകേശംതന്നിൽ പൂക്കൾകൊണ്ടു സീതയ്ക്കായി ചിത്രം വരച്ചൂ.  കുഞ്ഞിക്കിളിതൻ ചിലപ്പും ചകോരത്തിൻ കാഹളവും കാന്താരത്തിൻ കിന്നാരവുമാകെയാഘോഷം. കൃത്യമായി പാട്ടുകാരൻ, കോകിലം ഭൂപാളം പാടി, കർത്തവ്യംപോൽ മരംകൊത്തി താളം പിടിച്ചു. കഷ്ടങ്ങൾതൻ ശൈലം താണ്ടി സ്വന്തമാക്കി വനമവർ, കാടകത്തിൻ ചിത്രകമായ് ദേവി വിളങ്ങീ. കൂർത്തകല്ലിൻ, മുള്ളിൻ ക്രൗര്യം കോമളപാദത്തെ കുത്തി; കോപം വീധിമാറിപ്പോയി വന്നതേയില്ലാ.  ഉന്നംവച്ചു ദശമുഖൻ  താപസനായ് വേഷംകെട്ടി   പൊന്നുഭൂമിജയെ ഗൂഢം ചോരണം ചെയ്തു.   പൗലസ്ത്യൻ്റെ ഹൃദന്തത്തിൽ ക്ഷിതിജതൻ ചാരുരൂപം  പ്രീതി വിതച്ചു, ഭീതി നിറച്ചു രാമനും. മൈധിലി നിത്യം കാന്തനെ മാനസത്തിൽ പൂജ ചെയ്തു, മാസങ്ങൾ...