Posts

പുണ്യദേവവാണി!

    (മഞ്ജരി)   അക്ഷരരൂപിണി! ആനന്ദദായകി! അംബികേ! വാഴുകയെന്നന്തരേ. ആയിരംനാവുകൾ പോരല്ലോ ദേവികേ! ആ മഹാമാഹാത്മ്യം വർണ്ണിക്കുവാൻ.!   പാടവം   മന്മനേ തെല്ലുമില്ലാ ദേവി! പാമരയ്ക്കേകുക ജ്ഞാനദീപ്തി. ദ്വേഷമോ മാനവജന്മത്താലാർജ്ജിതം , ദോഷങ്ങൾ സർവ്വവും   പോക്കീടണേ.     വീണ , എഴുത്തോല , രുദ്രാക്ഷമാലയും , പാണികൾ നാലിലും മുദ്രയാക്കി. തൂവെണ്ണവർണ്ണത്തിൽ   ചേല ചേലിൽ ചാർത്തി , തൂവെള്ളവാരിജം   വേദികയായ്.   മർത്ത്യനു നല്ലൊരു ദാനമായ് നൽകി നീ , സംസ്കൃതമാം പുണ്യദേവവാണി. വ്യുല്പത്തിയേറെയേറീടുന്നൊരാ ഭാഷ , വ്യാകുലം മായ്ക്കുന്നൊരൗഷധമായ്.   നാരായവും താളിയോലയുമൊന്നായി വാഴ്വിൽ ഹേരംബന്നു ദേവി നൽകി . അൽപ്പം ജ്ഞാനത്തുള്ളി എന്നിലിറ്റിച്ചു നീ മുൽപ്പാടു കാക്കണേ വിദ്യാദേവീ!   വീണയിൽ മാധുര്യം ചാലിച്ചുചാർത്തും നീ , വാണരുളീടുക ചിത്തത്തിലായ്. വാരണമെല്ലാമൊഴിവാക്കി വാഴണം    വാണീദേവീ! വാഗധീശ്വരീ! നീ.  

ആരെ വന്ദിപ്പൂ

    (മഞ്ജരി)  ആരെ ഞാൻ വന്ദിപ്പൂ ആരെ  ഞാൻ പൂജിപ്പൂ,  ആരുടേമുന്നിലായുപാസനാ!  ആർക്കു ഞാൻ നിത്യവും പ്രാർത്ഥനാപൂർവ്വമായ്    ആരതിചെയ്യുന്നു  ഭക്തിയോടേ !  ഏകദന്താ! ലംബോദരാ ! വിനായകാ  ആഗമിക്കൂവുള്ളിൽ   രക്ഷയ്ക്കായി. ക്ഷേമം  സമ്മാനമായ്  നൽകീടേണം വിഭോ! ആമയം മായിച്ചു തോഷം നൽകൂ  പാടവമേകൂ നീ  അജ്ഞത മാറ്റിടൂ, പാടെയെൻ നോവുകൾ  മാറ്റിടേണേ. കല്മഷത്തിന്നായൊരുക്കേണം പട്ടട, കൽപ്പിക്കേണമെത്താൻ  മോദമഞ്ചം. ആർദ്രതയെൻ ഹൃത്തിൽ  നട്ടുവളർത്തു നീ,  ആരോഗ്യമെൻ ഗാത്രം പുല്കിടട്ടേ.  തിന്മകൽ  നിന്നെ ഭയന്നോടിപ്പോകണേ, നന്മപ്പൂക്കൾ  ഫുല്ലമാക്കൂ ഹൃത്തിൽ. എന്നെയെങ്ങാൻ താപം ദ്രോഹിക്കിൽ ഹേരംബാ!  എന്നെ   തുണയ്ക്കണേ  വൃഷ്ടിപ്പെയ്തായ്.  ഞാനിതാ നിന്നുടെ  സന്നിധിയെത്തുവാൻ  കാനനമാർഗ്ഗേയായോടീടുന്നു. എന്നുടെ അന്ത,ക്കരണജാഡ്യങ്ങൾ നീ  ശാന്തതയോടേ ക്ഷമിക്കൂയീശാ.  എന്നുടെ രാവുകൾ ദുഃഖമാക്കീടൊല്ലാ, ശാന്തിയേകിത്തഴുകണേ സുപ്തീ.     നീയല്ലോയീശ്വരാ!  ആത്മാവ...

ഓടിവരുന്നുണ്ട് വർഷനാരി

  ( വൃത്തം-മഞ്ജരി) മാരിവരുന്നില്ല,നാടുവിട്ടോടിയോ? തീരുന്നില്ലാ വേവു നോവേറുന്നൂ. വേഴാമ്പൽപോലായി ശ്വാക്കളും ഗോക്കളും  കേഴുന്നു നീരിൻ്റെ തേൻതുള്ളിക്കായ്. പാരിനേ വേണ്ടന്നോ? ഊരിലില്ലേ മാരി? ക്രൂരതഹൃത്തിനെ മൂടിയിട്ടോ? ആരേഭയന്നിട്ടോ, ആരോടോകോപിച്ചോ ആര്യമാവുമായി  തെറ്റിപ്പോയോ? വേറേ ലോകത്തെങ്ങാൻ യാത്രപോയതാകാം, കാർമുകിലും പോയോ വർഷമൊപ്പം? പ്രേമത്തിലല്ലയോ രണ്ടാളുമെന്നാളു മാമോദം പൂണ്ടു  മറന്നോ കർമ്മം? ഭൂമാതാതന്നുടെ വാരിതൻ ഭണ്ടാരം സാമോദമായീ നിറഞ്ഞുനിന്നൂ. ആദിത്യൻ ദാഹംപൊറാഞ്ഞങ്ങോടീവന്നു സ്വാദോടു വെള്ളം കുടിച്ചുതീർത്തു. കാറ്റാം കുറുമ്പനും പാറിപ്പറന്നെത്തി കാറിനേം  മാരിയേം കൂടെക്കൂട്ടീ. ആകാശനീലിമ, ആഹാ! മനോഹരം, ചക്രധനുസ്സിന്നും  വർണ്ണച്ചേല! മാരിവരുന്നിപ്പോൾ  മേളത്തിൽ താളത്തിൽ, കോരിച്ചൊരിയുന്നു  രൂപംമാറീ. പാട്ടുംപാടിച്ചാടി നൃത്തം ചവുട്ടിയും ഓടിവരുന്നുണ്ടേ  വർഷനാരി. അശ്വാരൂഢനായി കാണാമറയത്തായ് വിശ്വംചമച്ചവൻ സഞ്ചരിപ്പൂ. വിശ്വാസ വഞ്ചന കാട്ടുകില്ലാ പ്രഭു! വശ്യമായ്  വച്ചിട്ടുണ്ടെല്ലാമെല്ലാം.

ഹതോസ്മ്യഹം

  (വൃത്തം-കാകളി) രാത്രിപാടീയന്നു സുന്ദര ഗീതങ്ങൾ, ധർമാത്മവീരനാം കോസലരാജനായ്. ഹസ്തേ ധരിച്ചിതു വസ്ത്രവും ചാപവും വിസ്തൃതകാനനം പൂകി നായാട്ടിനായ്. മൗനമായ് കാടകം നിൽക്കുന്നു ഭേഷായി, മാനമായുള്ളത്തിൽ  പാട്ടൊന്നു മൂളുന്നു. ഘോരവനത്തിൽ മഹീരുഹം* പാടുന്നു  കർണ്ണം തൊടാതുള്ള  രാഗം മനോഹരം. വായുവും ഗീതിക മെല്ലെപ്പൊഴിക്കുന്നു  ഭൂവിൽ വനം സ്വനഹീനം ഭയാനകം. "വാരണം തൂണുപോൽ നീണ്ടൊരു തുമ്പിയിൽ,  കോരിയാറ്റിൻ ജലം,” ഭൂപതി ശങ്കിച്ചു. വേട്ടയ്ക്കുകാത്തൊരു കേസരി അമ്പെയ്തു, കഷ്ടം! " ഹതോസ്മ്യഹം!* ഹാ!"ഉയർന്നൂ രവം. കുംഭിയല്ലാ കൊച്ചു താപസൻ ബാലകൻ   കുംഭം  നിറച്ചു മാതാപിതാക്കൾക്കായി. പൊന്നായ പുത്രനാം   ബാലകൻ  ശ്രാവണൻ   അന്ധരാം മാതാപിതാക്കളേ പാലിച്ചു. സ്നേഹത്തിലാദരം  ചാലിച്ചു  ചേർത്തങ്ങു  നന്നായി  നോക്കി സാധുക്കളേ സർവ്വദാ. കേസരി വൃദ്ധർക്കു  വാരികൊണ്ടെത്തിച്ചു, കേൾപ്പിച്ചു  താപസബാലൻറെ  വൃത്താന്തം, താതനും  ഭേദിച്ചു ശബ്ദത്തിൻ ശൂന്യത പാതിമെയ്യും  തേങ്ങി ദുഃഖം പൊറാഞ്ഞഹോ! സങ്കടം തീരാതെ വൃദ്ധനാം താതനും ശങ്കാവിനാ ശാപസായകമ...

ഉദരാർത്തി

                                                                                                                                                                                                                              (മഞ്ജരി) ആകേയവൾക്കുള്ള  സ്വപ്നമൊന്നേയുള്ളു, ഏകപുത്രിക്കുദരാർത്തിക്കന്ത്യം. കാറിൻ്റെ  വാതിൽതുറന്നിറങ്ങി  വന്ന  സാറിനോടായ് പൈസ യാചിച്ചവൾ. “മാറിനിൽക്കൂ ’ശവം!’ പാതമുടക്കാതെ കൂറമുണ്ടെന്നിലായ്  സ്പർശിക്കൊല...

ആറടിമണ്ണ്

       വൃത്തം -കേക  ഈശ്വരവാസമെന്നിൽ        മാനസം ശുദ്ധമാക്കാൻ, ഈയൊരുജീവിതത്തിൻ         ചാലിനെ നിയന്ത്രിക്കാൻ. ഈ മഹാഗോളത്തിൻ്റെ           ചുക്കാൻപിടിപ്പൂ ദേവൻ ഈയുഗം നിർമ്മിക്കുന്ന          മാലിന്യം സംസ്ക്കരിക്കാൻ. ഈശ്വരൻ  നയിക്കുന്നു,         എന്നുഞാനറിയുന്നു, ഈശവിരൽത്തുമ്പാൽ ഞാൻ         ചലിപ്പൂ യന്ത്രംപോലെ.  പ്രത്യുഷപ്രദോഷങ്ങൾ          വാസരരാവുകളും, പ്രത്യേകഭാവമെന്നാൽ          സർവ്വവുമേകംതന്നെ. ജീവിതനാടകത്തിൽ       പലതാം വേഷങ്ങളാൽ ഭാവപകർച്ചചെയ്തു-        മാടുന്നു നാമെല്ലാരും. വേഷങ്ങൾ മാറിവരും       വേലകളുമ്മാറിടും  വാദങ്ങൾ വിവാദങ്ങൾ          ഭരണം കൈയേറുന്നു.  സ്മൃതി,സ്മൃതിക്കുറവും         മധുരം, തിക്തതയും  മൃതമായ് മാറും നമ്മൾ   ...

അഹംഭാവം

     വൃത്തം- സർപ്പിണി   മർത്ത്യമുദ്രയഹങ്കാരഭാവമായ്,  മർമ്മധർമ്മഹീനം മേവീടുന്നിതേ. മാന്യനെന്നുള്ള മാനവനാട്യങ്ങൾ,  മാനമില്ലാത്ത വൃത്തികൾ തന്നെയായ്! മാനഹാനിയേo മാനമാക്കി ലോകർ, മാനം മുട്ടെ സമ്പാദ്യമുയർത്തുന്നു. മാന്തിനോവേറ്റി കഷ്ടം ചൊരിഞ്ഞിടും  മറ്റുചിത്തത്തിൽ, ഉള്ളിലുല്ലാസമായ്. ഏതുമാർഗ്ഗവും ലാഭമിഴി കാണ്മൂ, ഏതു രീതിയും തേടുന്നു നേടുവാൻ. എത്ര ദണ്ഡനമാകട്ടെ, മാറില്ല, എന്നും മാനുഷൻ 'തെങ്ങേലെ ശങ്കരൻ' അത്യുഗ്രത്തിൽ നരൻ പൊങ്ങി നില്ക്കിലും, അംഗീകാരത്തിളക്കം ധരയ്‌ക്കുമേൽ . മേവാം സാരള്യപന്ഥാവിൽ സ്വസ്ഥമായ്, മാനമേറു,മൂറും ശാന്തി തേൻസമം. സ്വാസ്ഥ്യം മൂലമായ് സർവ്വർക്കും ചേതസി, സ്വർണ്ണതുല്യമായ്  വെട്ടം തിളങ്ങട്ടെ. സ്വാർത്ഥബുദ്ധിയേ വേരോടെ നുള്ളണം. സ്വസ്ഥചിത്തം തനുവിനേകും ശേഷി. പുച്ഛഭാവം  കുറയ്ക്കണം മാലോകർ,  പാരിലൊന്നുതാൻ ജീവൻ്റെ മന്ത്രങ്ങൾ. പാർത്ഥസാരഥിയുള്ളം ഭരിക്കട്ടെ, പാർത്തലം സ്വർഗ്ഗതുല്യമായ്ത്തീർന്നിടും.