Posts

മാരുതി സീതാസവിധേ

    (വൃത്തം -കാളകാഞ്ചി) കഥകളതു ധരതനുജയോടു ചൊല്ലീടുവാൻ,   കാറ്റിന്റെ പുത്രൻ പറന്നെത്തി ലങ്കയിൽ. അരിയതരമൊരുസമയമുചിതം തിരഞ്ഞിടാൻ, അങ്ങോട്ടുമിങ്ങോട്ടും ചാടിക്കളിച്ചവൻ. ഒരുശിഖരമവനുടനെ സ്വന്തമാക്കീ തുലോം, ആരുമേകാണാതിരുന്നു നൽഗോപ്യമായ്. ദശവദനകനവിലിത ജാനകിമാത്രമായ്, ദർശനഭാഗ്യത്തിനായ് തേടി പൂവാടി. ദശമുഖനുമുടനെയണയാനായ് പുറപ്പെട്ടു, ദാസ്യഭാവത്തിലായ് കേണോരു പാവമ്പോൽ. ദുരിതമവനനുഭവമതുണ്ടെന്നു ഭാവിച്ചു, ദൈന്യത വക്ത്രത്തിൽ ചാലിച്ചുചേർത്തവൻ. മിഴിയിതളിൽ മണിയുതിരുവാൻ വന്നു സീതയിൽ മാനസം മെല്ലേത്തടഞ്ഞു കണ്ണീരിനെ. മനമുരുകി കണവനെയുമോർത്തവൾ  പ്രാർത്ഥിച്ചു, മാനത്തു നോക്കിയിരുന്നു ശ്രീവൈദേഹി. മഴമുകിലുമമൃതമൊഴുകാൻ സമ്മതിച്ചില്ല, മൈഥിലീദേവിയേ ആർദ്രമാക്കാൻ മടി. വിടുക കൃതമതുവിഫലമാണെന്നു ചിന്തിച്ചു,   വേഗം സ്ഥലം കാലിയാക്കി പൗലസ്ത്യനും. തരുശിഖരമഭയമുടനേയൊഴിഞ്ഞനിലജൻ, താഴെയായ് ഭൂവിൻമടിത്തട്ടിലേക്കെത്തി. പവനസുതനതുപൊഴുതു ഭൂമിജതൻ മുന്നിൽ, പെട്ടെന്നു വൃത്താന്തമെല്ലാമുണർത്തിച്ചു.

ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം

ദുര്യോധനനേ മാടിവിളിപ്പൂ ഇന്ദ്രപ്രസ്ഥമനോഹരഹർമ്മ്യം. ഭൂഷകളെത്തീ രാജനുവേണ്ടീ, ഭേഷായ് വേഷമണിഞ്ഞൂ ഭൂപൻ. പട്ടിൻ നൂലിൽ നെയ്തൊരു ചേലാ, ഒട്ടൊരു ഭംഗിയിൽ ദേഹത്താക്കീ, നെറ്റിക്കുറിയും ചന്ദനവരയും പറ്റെ ചേർത്തൂ ഫാലംതന്നിൽ. സ്വയമായ് ഗർവ്വത്തോടേ മൂല്യം, സുന്ദരനെന്നൊരു' ഗ്രേഡും' നല്കീ. അരുണനുമെത്തീ ചെയ്തവർ ഗമനം, അരിയഗൃഹത്തിൻ പണികൾ നുകരാൻ, അഴകിയരാവണനനുജർക്കൊപ്പം, അഴകായ് പാണ്ഡവസന്നിധി പൂകാൻ, അഗ്രജനഗ്രേയനുജർ പിറകേ, അണിയണിയായി തേരിലുമേറീ. ബന്ധുജനത്തിൻ സ്വീകാരങ്ങൾ, ബന്ധിച്ചവരേ സ്നേഹത്തോടേ. കൊട്ടാരത്തിൻ സൗന്ദര്യങ്ങൾ , കണ്ണിൽപ്പെട്ടൂ, വിസ്മയമായീ. പൂമുഖമേറീ കൗരവർ തൂർണ്ണം പൂശിയസൂയാ വദനേ മൗനം. വശ്യം തറയിൽ ചില്ലിൻ പാളികൾ, വെള്ളംതന്നേ, അതിഥി നിനച്ചൂ.    നിറവിൽ ജലമായ് തോന്നിയമൂലം തറയതു സ്പർശിച്ചില്ലാ വന്നവർ. ഉടുവസ്ത്രത്തെയുയുയർത്തി വേഗം, അടിവച്ചപ്പോളതു കണ്ണാടി. തൊട്ടങ്ങുള്ള തളത്തിൽ സ്പടികം, പടിയിൽ ചുവടുകൾ വച്ചൂ വേഗം. കൗരവർ നീരിൽ വീണൂ ' പ്ളും പ്ളും'. കാഴ്ചക്കാരോ ചിരിയിൽ മുങ്ങീ. കൗരവരാജനു നാണക്കേടായ്, കാര്യം മനമേ ജളത നിറച്ചൂ. ദ്രൗപതിതന്നുടെ ഹസനം പൊങ്ങീ   ദുർജ്ജയനകമേ കോപം വന്നൂ. പരിഹാസത്തിൻ മുള്ളുകള...

സ്വപ്നവർണ്ണം!

       (മഞ്ജരി) സത്യാർത്ഥി, അമ്മയ്ക്കു പുന്നാരമോനവൻ, സത്യത്തിലച്ഛനോ സ്വപ്നവർണ്ണം. അച്ഛമ്മയ്ക്കോമനക്കുട്ടനാം പൊന്നുമോൻ അച്ഛച്ചന്നോയെന്നും ചക്കരയും. അദ്ധ്യാപകർക്കവൻ  പാഠ്യക്രമമുള്ളോൻ, അത്യന്തം നിഷ്ഠതവയ്ക്കും ശിഷ്യൻ. ആനനം സ്വഭാവവൈശിഷ്ട്യം ചൊല്ലുന്നു, ആരോടും വൈരാഗ്യം വയ്ക്കുന്നില്ല. അല്ലലില്ലാക്കാലം പുൽകീ കുടംബത്തെ, അർത്ഥപൂർണ്ണം സ്നേഹം ഹാസം തൂകീ . ആവേശത്തിൽ സ്വന്തം പാഠം സുഹൃത്തായി, ആനന്ദപൂർവ്വം കഴിഞ്ഞു സത്യൻ. ആരേയും കൂസാത്ത ചട്ടമ്പിക്കൂട്ടരോ ആയുസ്സവൻ്റെ ചുരുട്ടിക്കൂട്ടീ. ആ ചെറുപ്രായത്തിൻ സ്വപ്നമൊലിച്ചുപോയ്, അച്ഛനുമമ്മക്കുമല്ലേ  നഷ്ടം! അന്നവും വെള്ളവുമൊന്നുംവേണ്ടമ്മയ്ക്ക്, അച്ഛനും മിണ്ടാപ്രാണിയായ്മാറീ. “ആർക്കുവേണ്ടീയിനീം  ജീവിക്കേണം നമ്മൾ,” ആ രണ്ടു മാനസം ചൊല്ലീ മൂകം. ദുഷ്ടതയാൾരൂപം കെട്ടിപ്പടുക്കുവോർ ദുഷ്ച്ചിന്തയേ നാഥന്മാരുമാക്കീ. ക്രൂരതാനൃത്തങ്ങൾ ചെയ്യുംചിത്തംപേറും കശ്മലന്മാരുലാത്തുന്നൂ  മന്നിൽ. കൊല്ലും ചതിയ്ക്കും കലാരുപമേകുന്നൂ കത്തിയും വാളും സഹായികളും. കണ്ടാലും കണ്ടില്ലാനാട്യത്തിൽ സാഹിതി, കേട്ടാലും കാതുകൊട്ടീയടക്കും. രാഷ്ട്രീയക്കോമരത്തെയ്യം കെട്ടും ച...

ആറടിമണ്ണ്!

    വൃത്തം -കേക  ഈശ്വരവാസമെന്നിൽ        മാനസം ശുദ്ധമാക്കാൻ, ഈയൊരുജീവിതത്തിൻ         ചാലിനെ നിയന്ത്രിക്കാൻ. ഈ മഹാഗോളത്തിൻ്റെ           ചുക്കാൻപിടിപ്പൂ ദേവൻ ഈയുഗം നിർമ്മിക്കുന്ന          മാലിന്യം സംസ്ക്കരിക്കാൻ. ഈശ്വരൻ  നയിക്കുന്നു,         എന്നുഞാനറിയുന്നു, ഈശവിരൽത്തുമ്പാൽ ഞാൻ         ചലിപ്പൂ യന്ത്രംപോലെ.  പ്രത്യുഷപ്രദോഷങ്ങൾ          വാസരരാവുകളും, പ്രത്യേകഭാവമെന്നാൽ          സർവ്വവുമേകംതന്നെ. ജീവിതനാടകത്തിൽ       പലതാം വേഷങ്ങളാൽ ഭാവപകർച്ചചെയ്തുമാടുന്നു         നാമെല്ലാരും. വേഷങ്ങൾ മാറിവരും       വേലകൾ വേറിട്ടീടും,  വാദങ്ങൾ വിവാദങ്ങൾ          ഭരണം കൈയേറുന്നു.  സ്മൃതി,സ്മൃതിക്കുറവും         മധുരം, തിക്തതയും  മൃതമായ് മാറും നമ്മൾ    ...

മകൻ്റെ അമ്മ, അമ്മയുടെ മകൻ

     വസന്തതൻ ധവൻ പുതുപൂന്തേൻ തേടി, വസിച്ചുമറ്റൊരു യുവതിക്കൊപ്പമായ്. പരാജയപ്പെടാൻ മനംമടിച്ചപ്പോൾ, തിരഞ്ഞെടുത്തവൾ തുണിതുന്നുംപണി. ശിഥിലമാം കിനാ സ്വരുക്കൂട്ടീടുവാൻ മഥിച്ചുമാരോഗ്യം മനഞ്ഞു വസ്ത്രങ്ങൾ. ചെറുപ്രായത്തിലും മുതിർന്നവൻ കുട്ടൻ, പ്രസുവിനർപ്പിച്ചു ഹൃദന്തമാം സൂനം . അതിഥിയായ് ജ്വരം പുണർന്നു കുട്ടനേ, അതിതാപം മൂലം വലഞ്ഞു രണ്ടാളും. കുടം കണക്കിനു ജലം തൂകി രാവും,  കുടുകുടാച്ചാടി പെരുത്തു വർഷവും. കടൽ, മണ്ണ്, ഗൃഹം, ജനം, ജീവികളും,   കുടിലതന്ത്രത്താൽ  മഴ വിഴുങ്ങിപ്പോയ്. നിറഞ്ഞുമാനവരഭയത്തമ്പിലായ് കുറവിൻ സമൃദ്ധി സമാനം സർവ്വർക്കും. നിരന്തരമൂറീ മധുപേറും സ്നേഹം, കുറഞ്ഞില്ലാ തെല്ലും സഹായം തമ്മിലായ്. വയസ്സിൻ വ്യത്യാസം മതജാതിഭേദം അയഞ്ഞു സമ്പൂർണ്ണമൊളിതൂകീ ചേർച്ച. ലളിതയ്ക്കായില്ലായണയുവാൻ തമ്പിൽ നിരത്തങ്ങുമുങ്ങി ശകടങ്ങൾ ചത്തു. കടുത്തതാപത്താൽ വലഞ്ഞെന്നാൽ കുട്ടൻ, കഠിനമാം നോവായ് ശിരസ്സിനുള്ളിലായ്. 'ത്വരിതമ്മാതാവേ! അകലൂ,' മോൻ ചൊല്ലി, 'ജ്വരം തളർത്തുന്നൂ, എനിക്കുപറ്റില്ലാ.' 'ജനയിത്രിയോതി സുതാ! ഞാൻ പോവില്ലാ,  നിനക്കുമേലെയായെനിക്കൊന്നുമില്ലാ.' കുറച്ചു രോഷങ്ങൾ പ്രവാഹമൽപ്പാൽപ്...

ശ്രീരാമൻ്റെ അർദ്ധാംഗിനി

                അഭിഷേക മുഹൂർത്തത്തിൽ പക്ക്വമാക്കാൻ വരദാനം  അഭിരാമൻ തർക്കംവിനാ വിപിനം പൂകീ. പത്നി കൂടെയായ് ഗമിച്ചു, കനിഷ്ഠൻ പിന്മാറിയില്ലാ, പത്തനം യുവത വിട്ടു കാന്താരം തേടി. കാനനം തുറന്നൂ വാതിൽ കുമാരരേ സ്വീകരിക്കാൻ,  കാട്ടരുവി ശുദ്ധിക്കായി തോയവുമേകി. ആരണ്യവും ശോഭിതമായ് ആയിരം സൂര്യാംശുപോലെ, ആഞ്ഞു കാറ്റു പങ്കവീശി, താപമൊഴിക്കാൻ.   പൂച്ചെടികൾ മനോജ്ഞമായ്, പട്ടുതുല്യകേശംതന്നിൽ പൂക്കൾകൊണ്ടു സീതയ്ക്കായി ചിത്രം വരച്ചൂ.  കുഞ്ഞിക്കിളിതൻ ചിലപ്പും ചകോരത്തിൻ കാഹളവും കാന്താരത്തിൻ കിന്നാരവുമാകെയാഘോഷം. കൃത്യമായി പാട്ടുകാരൻ, കോകിലം ഭൂപാളം പാടി, കർത്തവ്യംപോൽ മരംകൊത്തി താളം പിടിച്ചു. കഷ്ടങ്ങൾതൻ ശൈലം താണ്ടി സ്വന്തമാക്കി വനം നൂനം, കാടകത്തിൻ ചിത്രകമായ് ദേവി വിളങ്ങീ. കൂർത്തകല്ലിൻ, മുള്ളിൻ ക്രൗര്യം കോമളപാദത്തെ കുത്തി; കോപമാകാം കുശുമ്പാകാം ക്ഷതങ്ങളേകീ.  ഉന്നംവച്ചു ദശമുഖൻ  താപസനായ് വേഷംകെട്ടി   പൊന്നുഭൂമിജയെ ഗൂഢം  ചോരണം ചെയ്തു.   പൗലസ്ത്യൻ്റെ ഹൃദന്തത്തിൽ ക്ഷിതിജതൻ ചാരുരൂപം  പ്രീതി വിതച്ചു, നിറച്ചു ഭീതി രാമ...

രാമായണശീലുകൾ!

    ( മഞ്ജരി )         പുസ്തകലോകത്തിൽ മാഹാത്മ്യം പേറിടും ഉത്തമശ്രേണിയിൽ രാമായണം. രാമദീപം നമ്മളുള്ളിൽ കൊളുത്തേണം, സാമോദം ജീവനം ചെയ്തീടുവാൻ.   രാമായണത്തിന്റെ ശീലുകേട്ടാലാരു- മാമയം മാനസേ വയ്ക്കുകില്ലാ. പാമരർ, പാണ്ഡിത്യമേറേ പേറീടുവോർ ആമഹാതീർത്ഥത്തിൽ മുങ്ങിടുന്നു.   മുത്തും മാണിക്യവുമൊത്തുചേരും മേളം സത്തുള്ളയാഴത്തിൽ ചിത്തമൃതായ്. ഒത്തുപോം മാനവജീവിതത്തിൻകൂടെ- യൊത്തിരിജ്ഞാനം പകർന്നുനൽകും.   മാനവമാനസഗർത്തത്തിന്നുള്ളിലായ് മാനംമുട്ടെമോഹം പൊന്തിവരും. സാനന്ദം മോഹത്തെ കൈയ്യാമംവയ്ക്കുവാൻ മൗനമായ് സേവിക്കീ പുണ്യതീർത്ഥം.   തേനൂറും രാമന്റെ ഗീതകളുള്ളത്തിൽ താനേ ചികിത്സിക്കുമൗഷധമായ്. എന്തൊരുന്മേഷമായീരടിയൊക്കെയും സാന്ദ്രമായ് നൽച്ചൊല്ലു ചൊല്ലീടുന്നു.   രാമൻ സഹോദരർ വൈദേഹിയെൻപ്രിയർ, രാപ്പകൽ  ചിത്തത്തിൽ വാസം ചെയ്വൂ. വജ്രവും തോൽക്കുന്നു രാമാ! നിൻ പൊൻരൂപം ഉജ്ജ്വലം ജ്വലിപ്പൂ ഭാരതത്തിൽ.   എന്നിലേ താടകാ സുഹാസു മാരീചർ എന്നിവരേ നീ തുറുങ്കിലാക്കൂ. നിൻപാദപൂജ ഞാനന്തരേ ചെയ്തിടാം മന്മനം തേടുന്നൂ മോക്ഷം സദാ.   നാംതന്നെ ചിന്തിച്ചു നിർണ്ണയിച്ചീടണം ഹന്ത! രാമായ...