കുറുമ്പൻ!
കുറുമ്പൻ!
(വൃത്തം-മാവേലി)
ആന കുണുങ്ങി വരുന്നു കണ്ടോ?
തന്നെവരുന്നു നാം മാറിനിൽക്കാം.
ഉന്മയ്ക്കുടയോൻ കുറുമ്പനവൻ,
തിന്മാനായെന്തോ തിരഞ്ഞിടുന്നു
ചുറ്റിനും കണ്ണങ്ങോടിക്കുന്നുണ്ടേ ,
പറ്റുന്ന കൂട്ടുകാരുണ്ടോയെന്നായ്.
ഒറ്റക്കൊന്നുമല്ല പാപ്പാനുണ്ടേ,
പറ്റിയ തോട്ടിയും കൈയിലുണ്ടേ.
ഇങ്ങോട്ടുവന്നവനെത്തിക്കോട്ടെ
പൊങ്ങിയവനുടെ മേലെയെത്താം.
അച്ഛനുമമ്മയും കണ്മിഴിക്കും
ഇച്ഛപോലാനപ്പുറത്തിരുന്നാൽ.
കള്ളനവനെന്തേ വൈകിടുന്നെ?
പിള്ളാരെക്കണ്ടില്ലേ കേളിവേണ്ടേ?
പള്ളനിറക്കുന്നതാകാം കാര്യം,
തുള്ളിക്കളിയൊക്കെ പിന്നെയാക്കും.
പട്ടപഴങ്ങളങ്ങേറെ പ്രിയം,
കട്ടുതിന്നാൻ കിട്ടുകില്ലവനെ.
കിട്ടിയില്ലെങ്കിൽ ചവിട്ടി വെട്ടും ,
കട്ടായം, ഭക്ഷം വേണമവനും.
Comments
Post a Comment