കുറുമ്പൻ!

കുറുമ്പൻ!     


 (വൃത്തം-മാവേലി)


ആന കുണുങ്ങി  വരുന്നു കണ്ടോ? 

തന്നെവരുന്നു   നാം മാറിനിൽക്കാം.

ഉന്മയ്ക്കുടയോൻ   കുറുമ്പനവൻ,

തിന്മാനായെന്തോ  തിരഞ്ഞിടുന്നു 

 

ചുറ്റിനും കണ്ണങ്ങോടിക്കുന്നുണ്ടേ ,

പറ്റുന്ന കൂട്ടുകാരുണ്ടോയെന്നായ്.

ഒറ്റക്കൊന്നുമല്ല   പാപ്പാനുണ്ടേ,

പറ്റിയ തോട്ടിയും കൈയിലുണ്ടേ.

 

ഇങ്ങോട്ടുവന്നവനെത്തിക്കോട്ടെ 

പൊങ്ങിയവനുടെ മേലെയെത്താം.  

അച്ഛനുമമ്മയും കണ്മിഴിക്കും 

ഇച്ഛപോലാനപ്പുറത്തിരുന്നാൽ.  

 

കള്ളനവനെന്തേ  വൈകിടുന്നെ?

പിള്ളാരെക്കണ്ടില്ലേ  കേളിവേണ്ടേ?

പള്ളനിറക്കുന്നതാകാം  കാര്യം,

തുള്ളിക്കളിയൊക്കെ പിന്നെയാക്കും.


പട്ടപഴങ്ങളങ്ങേറെ  പ്രിയം,

കട്ടുതിന്നാൻ കിട്ടുകില്ലവനെ.

കിട്ടിയില്ലെങ്കിൽ  ചവിട്ടി വെട്ടും ,

കട്ടായം, ഭക്ഷം വേണമവനും.


 

 


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!