പരിശുദ്ധനാമം!
(വൃത്തം-അന്നനട) തെളിഞ്ഞങ്ങൂ നിൽപ്പൂ മമമാനസത്തിൽ , വിളങ്ങുംദീപംപോൽ അയോധ്യാരാജൻ . ഒരുദിനംപോലും മുടങ്ങിടാതെ ഞാൻ , ഉരുവിട്ടീടുന്നു പരിശുദ്ധനാമം . രഘുകുലനാഥാ ! തവനാമൗഷധം സുഖമാം ലേപനം , മനനൊമ്പരത്തിൽ . അമിതമാമാശ പറക്കും വിദൂരേ , അമാനമായ് തോഷം , വരും നിന്നെ പാർത്താൽ . അധികമാം കാമം പെരുത്തക്രോധവും , അഴുക്കാം ലോഭവും മലിനമോഹവും വിഴു പ്പാം മാത്സര്യം , അശുദ്ധമദവും വിദൂരെയാകണേ മനസ്സിൻ ശത്രുക്കൾ . കനിവിൻ നാഥനാം മുനിശിഷ്യാ ! രാമാ ! ഹനിക്കും ചിന്തയെ അകത്തിമാറ്റണേ . തനിരാമായണം അരികിലെത്തിയാൽ , തുടരില്ലാ പീഡാ ശരിക്കും രക്ഷതാൻ . വയോജനത്തിനു സദാ രാമായണം . ഉയർന്നൊരാശയയിരിപ്പിടമല്ലോ ! ധരിത്രി ഭാരതം ശുഭപ്രതീക്ഷകൾ പരമദിവ...