Posts

Showing posts from January, 2024

നോവിന്റെ നീരൊഴുക്ക് !

       (കേക)  ചിത്തത്തിന്നാഴങ്ങളിൽ             നോവിന്റെ നീരൊഴുക്കായ്, ഉത്തരയുടെ ക്ഷേത്രം             നിർജ്ജീവം മാനസവും.  മോശമായതിൻ ഹേതു       പെട്ടെന്നുണർന്നൂ വൃഷ്ടി. മട്ടുമാറിയ വർഷം          പിണമഞ്ചമെത്തിച്ചു. ഭർത്താവും പൊന്നുമോനും       ഛായാചിത്രമായ്  മാറി,  മൊത്തത്തിലനാഥയായ്        ജീവിതവീഥിതന്നിൽ. ഉത്തരയ്ക്കുത്തരമോ              ഹൃദിയെത്തിയുമില്ല. ഉത്തരമില്ലാ ദുഃഖം              ബലൂൺപോലുള്ളിൽ വീർത്തു. ഉത്തുംഗക്കുന്നിൻ മേലെ          ഉത്തമൻ തൻ കുടുംബ- മുത്തമസ്വപ്നങ്ങൾതൻ           കുടക്കീഴിലായ് വാണു.   “പത്തുപണമുണ്ടാക്കി            വയ്ക്കണമൊരാലയം,” ചിത്തങ്ങൾ നിലകൊണ്ടു             കിനാവിൻ കുടക്കീഴിൽ. സ്വന്തം ഗേ...

അമ്മയും പന്ത്രണ്ടുമക്കളും!

  പന്ത്രണ്ടു പുത്രരെ  പെറ്റയമ്മ, പന്തീരുകുലപ്പറച്ചിയല്ല.  പന്ത്രണ്ടും പന്തിയിൽ വന്നുനിന്നു,  പന്ത്രണ്ടാമനും മറഞ്ഞുപോയീ.   മന്നിൽ സഹായങ്ങൾ നൽകീടാനായ്, കുന്നോളം ചേതങ്ങൽ തീർത്തിടാനായ്, കന്മഷം കണ്ണീർച്ചാൽ കീറിയപ്പോൾ കണ്ണിണ പൂട്ടാതെ നോക്കിയവൾ.   മേൽനോട്ടം നന്നായിചെയ്യുന്നവൾ  മാതാ, ഭൂമിതൻ സമാനമവൾ , നല്ലമാർഗ്ഗം സദാ കാട്ടിത്തരും, ജ്ഞാനമേകീടും ഗുരുവുമാകും. കാരുണ്യവാരിധിതന്നുടമ കാരിരുമ്പുപോലെ തീരുമാനം. കണ്മണിപോലവൾ കാത്തുപോന്നു കൈയ്യാൽത്തലോടുന്ന തമ്പുരാട്ടി. കാലവും പുത്രരും വേലചെയ്വൂ ഇല്ലാ വിശ്രമവും വേലാന്ത്യവും. ഏറ്റമിളയസഹജയും പോയ്, ചിറ്റമ്മയ്ക്കെത്താൻ സമയമായി. മുന്നത്തെയാണ്ടും തന്നർഭകരും വിണ്ണാംവീട്ടിൽ  പാർക്കാൻ നടകൊണ്ടു. പുത്തൻ വർഷം വരും, നന്ദനരാം പന്ത്രണ്ടുമെത്തു,മൊന്നൊന്നായി. കാവ്യംപോലെത്തിടും പുതുമോഹം നവ്യോപഹാരങ്ങൾ കണ്ടെത്തിടും. ഈശ്വരചിന്തയേ കൂടെക്കൂട്ടാം, ദൃശ്യമായീടട്ടെ ഉൺമ ഭൂവിൽ.

ആനക്കൂറ്റൻ!

      ഇമ്പം   തരുന്നേറെ   ആനക്കൂറ്റൻ    വമ്പനവൻ   സ്വന്തം    താവളത്തിൽ . തുമ്പികളെപ്പോലും    നോവിക്കില്ല , ശുംഭനല്ലവൻ    മർത്യസമാനം .   കൂമ്പാരംപോൽ   ഭക്ഷമിഷ്ഠമെന്നാൽ കുമ്പിക്കായ്    കുസൃതി   ദ്രോഹിക്കില്ല . കുംഭി   തേടിടും    തെങ്ങോല    ചേലായ് കുമ്പയനു    വിശ , പ്പേറിടുമ്പോൾ .   കമ്പമേറ്റുമ്മുറ , മ്പോലെ    കർണ്ണം . കുംഭംകണക്കാണവന്റെ   കുക്ഷി . കമ്പിസാദൃശ്യച്ചരണം   നാലാൽ    കുമ്പിതട്ടിചെയ് ‌ വൂ   കേളികളും .      കുംഭിനിയെ   ദൂരെ   കണ്ടെങ്കിലോ , കുംഭകം   ദന്തി    കുലുക്കും    ഭേഷായ് . അംഭസ്സു   ദൃഷ്ടിയിൽ   പെട്ടാൽ    ഗജം ഗംഭീര   ലീലയാലാനന്ദിക്കും .   കുംഭമാസം   വന്നു   ഹാജരായാൽ   അമ്പലമേള     പൊടിപൊടിക്കും . സ്തംഭനം   കാട്ടാതെ    നാട്ടാനകൾ   അന്പൊടു   പേറുന്നു    ജീവതകൾ   ....