Posts

Showing posts from April, 2024

തോക്കുകൾ തൂലികകൾ!

    ( വൃത്തം - ഉന്നത )   മർത്യലോകം     വാക്കുമൂലം   സ്മേരത്താലും    വിഭിന്നമായ് , കൃത്യമായി   നിന്നീടുന്നു    മറ്റു   മൃഗങ്ങൾക്കുമേലെ . അക്രമങ്ങൾ   കുരുക്കുന്നു    മാനുഷന്റെ   മാനസത്തിൽ   വിക്രമംകാട്ടുവോരതു      പടർത്തും   വൈറസ്സുപോലെ .   ചിന്താശക്തിയേറെയുണ്ടെന്നഭിമാനം   ധാരാളമായ്   ചന്താസമം   ചിത്തദേശം   അലങ്കോലം   സദാനേരം . ചക്രത്തിന്നുമധികാരം   പിടിച്ചെടുത്തീടുവാനും വി   ക്രമവുമതുഹേതു   അക്രമമനേകം   കാട്ടൂ .   ചതുർയുഗവർഷങ്ങളിൽ   കൃതയുഗകൃഷി   ശാന്തി   ത്രേതായുഗദ്വാപരത്തിൻ   വിളവോ    യുദ്ധകാഹളം . കലിയുഗം   സമാധാനം   സമൂലം   പിഴുതീടുന്നു , കാലം   കെട്ടു   ഹൃത്തുകളും   ദുഷിച്ചുപോയീ .   സംഗ്രാമത്തിന്നായുധങ്ങൾ    വെടിക്കോപ്പും   ' മിസൈലും ' സംയമനം   പാലിച്ചീടാൻ     അക്ഷരവും   വാക്കും   വേണം .   ഗാത്രത്തിന്നു ...

ദിനത്തിന്റെ നാഥൻ!

  ( ഭുജംഗപ്രയാതം )   വെളുക്കുന്ന   നേരത്തു   സൂര്യൻ   വരുന്നൂ വെളിച്ചം   സ്വപത്നിക്കു   തോഷത്തൊടേകാൻ . കിളിക്കൂട്ടവും   പാടിടും   കീർത്തനങ്ങൾ , കളിക്കുള്ള   കോപ്പും   തിരഞ്ഞേ   നടക്കും .   കിഴക്കിന്നു   വെളിച്ചമേകും   ധരേശൻ , കുറയ്ക്കും   തമസ്സിൻ   ദമത്തേ   നമുക്കായ് . കരഞ്ഞു   സ്ഥലം   കാലിയാക്കും   തമസ്സും , കലക്കും   പ്രകാശം   പരത്തീ    ദിനേശൻ .   ചുവപ്പാം   സരോജം   പതുക്കേ   വരാനായ് ചതുപ്പിന്റെയറ്റത്തു   നിന്നങ്ങുനോക്കും . സുനേത്രം   വിടർത്തീയണഞ്ഞീടുവാനായ് , ദിനത്തിന്റെ   നാഥൻ   വിളിക്കും   സുമോദം .   സുമങ്ങൾക്കു   കൂട്ടായിയെത്തും   മരുത്തും , സമാവേശമായീ   കറുത്തോരു   വണ്ടും . ജഗത്തിന്റെ   കാര്യങ്ങളെന്നും   മഹത്തായ് സുഖത്തിന്റെയാധാരമായ്   തീർന്നിടട്ടെ .  

കൃഷ്ണന്നു സുപ്രിയ!

കൃഷ്ണന്നു  സുപ്രിയ!   (ശ്ലഥകാകളി)    ഞാനെൻ്റെ     കൃഷ്ണന്നു സുപ്രിയ തന്നല്ലോ,  എന്നും ധ്യാനം ചെയ്‌വൂ  ഭക്തിയിൽ  മുങ്ങുവാൻ. നോക്കില്ലയാരോരുമെന്നുടെയാകാരം, വാക്കില്ല ചൊല്ലുവാൻ മന്മനോവാതങ്കം.   ഞാൻ പെറ്റ കുഞ്ഞുങ്ങളെണ്ണത്താൽ ധാരാളം, പൊൻവർണ്ണക്കുർത്തയിലെൻമുന്നിൽ കേളിയിൽ. കിങ്ങിണിപ്പൈതലാമെന്നുടെയാത്മാജർ, പൊങ്ങിച്ചാഞ്ചാടുന്നു കുഞ്ഞിളം കാറ്റൊപ്പം. ഏറെയൂർജ്ജമെനിക്കെൻ മക്കൾ  പുൽകുമ്പോൾ,   ഏറുകണ്ണാൽപ്പോലും ശ്രദ്ധിക്കില്ല  മർത്ത്യർ.   നിത്യമെൻ കുഞ്ഞുങ്ങൾ നിർമ്മലഭാവത്തിൽ, സത്യമാം മിത്രനെയാശ്ലേഷിക്കാൻ  നിൽക്കും.   എൻചാരെ നീരിൽ നിന്നീടുന്ന പദ്മത്തേ, എന്മുന്നിൽ വന്നിനൻ ചെയ്യുന്നാലിംഗനം . ആകാശച്ചായമോ ഭൂവർണ്ണമോയില്ലാ, ആഴിപ്പരപ്പിന്റേ നീലിമയുമില്ലാ.   മാലോകർ ചിന്തിപ്പൂ, "പീതവർണ്ണമല്ലേ, ‘മഞ്ഞപ്പിത്ത ബാധ’ ബാധിച്ച  രോഗിയോ!" പൂമണമില്ലേലും   പൂന്തേനെടുക്കാനായ്   പൂമ്പാറ്റയെമ്പാടും പാറിപ്പാറിവരും.   ആകാശക്കീറിന്നു ഭേദഭാവമില്ല, എൻകരങ്ങൾ സ്വന്തം കൈയിലേറ്റി നിൽക്കും.     എൻപാദ...

നന്മനട്ടനാട്!

( വൃത്തം മാവേലി)  പണ്ടൊരു സുന്ദരനാടുണ്ടായി, നന്മകൾ നട്ടുവളർത്തീ വാർത്താ. പ്രേമപ്പട്ടിന്നാട നാടിനായി, പത്രങ്ങൾ   നേരിൻറെ   നാരിൽ  നെയ്‌തൂ.   പത്രമനേകമായ് വാർത്ത  പെറ്റു, പുത്രരെ നന്നായ്  വളർത്തി നാടും. പുത്തൻകാര്യം   പത്രഭോജ്യമായി,  പള്ളനിറച്ചൂ വിശപ്പുമാറ്റാൻ. ഒട്ടുംവിഷമില്ലാ  ചേരുവകൾ  നാട്ടുകാർക്കേകീ  വിഭവങ്ങളായ്. നാട്ടിന്റെ കൂട്ടായി മാറീ പത്രം നന്നായി ക്ഷേമം നോക്കിനടത്തി. വാർത്തയിലിന്നു   കാപട്യമല്ലോ! പത്രത്തിൽ പാർപ്പു പൊളികൾ മാത്രം, സത്യത്തിൻ വക്ത്രമൊളിപ്പിച്ചുവോ? സത്യത്തിന്നെയെങ്ങാൻ കണ്ടോരുണ്ടോ? വൃത്താന്തം കള്ളഭൂഷയിടുന്നു, വാസ്തവം  പട്ടടയ്ക്കുള്ളിലായീ.  പത്തുപണം കണ്ടാൽ കണ്ണിൽ വെട്ടം, ചിത്തംകാമിക്കും വൃത്താന്തംനല്കും. സാമൂഹിക  മാധ്യമപ്പടകൾ,  സംഭവം വീർപ്പിച്ച ബലൂണാക്കും  ഇല്ലാവാക്യം  മനയാൻ മിടുക്കർ,  പൊല്ലാപ്പേറ്റിക്കൊല്ലും  മർത്യശാന്തി. ഉള്ളിന്നുബോദ്ധ്യമാം നല്ല  വാർത്ത, ഉള്ളതു ചൊല്ലൂ  യുവത്വത്തിനായ്. ജീവനെ കൊല്ലും, വേണ്ടാ  പൊളികൾ  , ജീവനുതുല്...