മാരുതിയുടെ വികൃതികൾ!
( വൃത്തം- സ്തിമിത )
വായുസുതന്നു കടൽ ചാടിക്കടക്കണമെ,
പോകും സമുദ്ര,തരണം ചെയ്തു ലങ്കവരെ.
സ്വീകാര്യമായി ഹനുമാനും നലംതൊഴുതു,
സ്വാമിക്കുവേണ്ടി സകലം ഭക്തിയോടെ കൃതി.
രാത്രിഞ്ചരന്നരികെ നേത്രം തൊടുത്തു തത,
രാവേറിയെത്തിടുവതാം നേരമാണുചിതം,
പക്കത്തിലേറി മുറിവേറ്റീടുവാൻ ഖലനു,
ചിക്കെന്നു ചെയ്തവിടെ കാര്യത്തിനുള്ളടവ്.
കാറ്റിൻ തനൂജനൊരു വൃക്ഷത്തെയും വരണ-
മാക്കീ യൊളിച്ചതിലെ ശാഖകൾ തന്നിലിഹ.
ശോകം നിറഞ്ഞമുഖവും പേറി ഭൂമിജ ഹാ
ആകാരവും മറയുവാനുള്ളപോൽ നിലവ്.
സീതാസമീപെയവനെത്തിയ നേരമിതു,
സീതയ്ക്കു നല്കുവതിനായുള്ള സൂചനകൾ,
പാരാതെ കാട്ടിയതു ഭക്തൻ സുതോഷകരം,
പാരിൻ സുദേവിയൊടു യാത്രയുമായി ബത.
രാവിന്റെയാ മടിയിൽ ചേക്കേറി വീരസുരൻ
രാജഗൃഹം തകരുവാൻ തീ കൊളുത്തി തത:
പ്രാസാദഭംഗികളുമഗ്നിക്കു ഭക്ഷണമായ്,
പാലിന്റെ വർണ്ണമൃദു തൂകീയവൻ ചിരിയിൽ.
ശാഖാമൃഗം സപദിയങ്ങോട്ടു ചാടിയഹൊ!
ശാഖയ്ക്കുമേൽ കയറി ചാടീ നലം സലിലെ.
നാരായണന്റെ മുകുരം ചിത്തിൽ വച്ചു നില,
നേരോടെ നിർഭയവുമായ് കാട്ടി വൻവികൃതി.
നാമൊക്കെ മാരുതിയെ വച്ചൂ സ്വമാനസമെ,
നമ്മൾ ചെയ്യേണമതിദിവ്യമായ് നൽജപനം,
നാമം ജപിച്ചിടുവതാം വേള ചെയ്ക തൊഴൽ.
നമ്മൾക്കകത്തു നിറയുംമയ്യൽ മാറിടുമെ.
Comments
Post a Comment