Posts

Showing posts from April, 2026

ആടിവാ നാഗരേ

ആടിവാ നാഗരേ! ആയില്യമായ് ആടാടാൻ മാണിക്കം ചൂടിവായോ. മഞ്ഞളുമെണ്ണയും വച്ചിട്ടുണ്ടേ, കുഞ്ഞുങ്ങൾ കാക്കുന്നു ചുറ്റിവായോ. നൂറും പാലും ഞങ്ങളേറെത്തരാം ആറും കടന്നങ്ങിഴഞ്ഞുവായോ. ശർക്കര, തേനും ധാരാളമുണ്ടേ, കർപ്പൂരം കത്തിച്ചു പൂജചെയ്യാം. ഗംഭീരമായ് കളം തീർത്തിട്ടുണ്ടേ മംഗളമായ് നാഗർ ആടിവായോ. കൂട്ടുകാരാം പുള്ളോർ വീണമീട്ടും, കൊട്ടിപ്പാടും തുംതും പുള്ളോർക്കുടം . ശ്രീവാസുകീയുമനന്തനുമായ് ശ്രീവാഴും കാവിൻ നാഗവും വേണേ. വേണ്ടുവോളം നെയ്യും നല്കിടുമേ, ഉണ്ടുപോ നാഗരേ! കൂപ്പിടുന്നേൻ. ആയില്യം കാവിൻ മണിനാഗമേ! പായൽക്കുളത്തിൻ കരിനാഗമേ! പുറ്റുംമുട്ടേമുണ്ണാം സർപ്പങ്ങളേ! പാകത്തിൽ താളത്തിൽ ആടിവായോ. കാട്ടണേ കാരുണ്യം നാഗങ്ങളേ! കാക്കണേ ഞങ്ങളേ കഷ്ടംവിനാ. അമ്പോടനുഗ്രഹം നല്കീടണേ, പന്നഗദൈവങ്ങളേകൂ തോഷം. (വൃത്തം-വടക്കൻപാട്ട്)

ഒരു ഗോവിൻ വിലാപം

  ( ഉപമഞ്ജരി )     എന്തു    നീ ചെയ്യുന്നു കാര്യം മർത്ത്യാ ! എന്തേ കുരുക്കെൻ കഴുത്തിലിട്ടു ? എന്റേതാം സ്വാതന്ത്ര്യം നൽകിനോക്കൂ , എന്നുടെ ലോകം ഞാൻ കണ്ടിടട്ടെ .   കുഞ്ഞിലേ അമ്മയിൽ നിന്നുമാറ്റി , കുട്ടിക്കാലം തെല്ലും കിട്ടിയില്ല . കണ്ഠത്തിൽ വല്ലാത്ത പാശംകെട്ടി , കഷ്ടപ്പെടുത്തി വളർത്തീടുന്നു .   പാദപം യാചിപ്പൂ കേളിചെയ്വാൻ , പക്ഷേ , ഞാൻ ബന്ധനക്കൂട്ടിലാണേ . പക്ഷി ജാലവുമായ് സല്ലപിക്കാൻ പിച്ചവെച്ചുവരും കാറ്റുമുണ്ടേ .   പച്ചച്ചെടികളും പുഷ്പങ്ങളും , പോറ്റുന്നു    പച്ചപ്പുൽമൈതാനവും മെച്ചമായ് പത്രങ്ങൾ ഭക്ഷിക്കുവാ നിച് ‌ ഛാപൂർവ്വം ക്ഷണിക്കുന്നവരും .   മോദപൂർവ്വം ഞാനും സ്വീകരിപ്പൂ , സ്വാദോടതെല്ലാം ഞാൻ ഭക്ഷിക്കുന്നു . ഞങ്ങൾതൻ പോഷകമൂല്യമെല്ലാം , നിങ്ങൾക്കു    നൽകും ക്ഷീരം    കുശാലായ് .   ഗോവായ് പിറന്നതെൻ കുറ്റമാണോ ? ഗോവിന്ദന്നു പ്രിയ മിത്രർ ഞങ്ങൾ . ഗോക്കളാം ഞങ്ങൾക്കും മോഹമുണ്ടേ ഗോളത്തിൻ സൗന്ദര്യമാസ്വദിപ്പാൻ .   മാനുഷാ ! നിങ്ങൾ കൗണപർ * പോൽ , മാനത്തിൻ പ്രാധാന്യഹീനരല്ലോ . മാനത്തെ താരത്തേം വിൽക്കും നിങ്ങൾ , മാനസം സമ്പത്തിൻ ...

ഒരു ഗ്രീഷ്മ സന്ധ്യ

  ( തരംഗിണി )   ശോണനിറത്തിലെയാടകൾ ചൂടീ ഓടിയണഞ്ഞൂ സന്ധ്യക്കുട്ടീ . പകപോക്കീടാനർക്കനെ നോക്കീ , പകലോൻ പാവമൊളിച്ചേപോയീ ,   രത് ‌ നാകരനോ കടലിൽ മുങ്ങീ , ഇന്ദു    സ്ഥാനം കവരാൻ വരുമേ . ഹസിച്ചുരസിച്ചങ്ങു   നിന്നു    വാനം , സ്വദിച്ചു    മാരുതൻ നല്പായി മെല്ലേ .   താരം വന്നു തെറുക്കാൻ യവനിക    ഒരുകുറി വന്നൂ മുകിൽ കൈ കോർക്കാൻ , ഗ്രീഷ്മം    ധരയേയുരുക്കുകയായി , സഹിക്കുകവയ്യ    താപക്ഷോഭം .   വിരവേ ഭൂവും ദു : ഖിതയായീ , വർഷണി നല്ലൊരു സൗഖ്യം നല്കീ . വലിയൊരു    പെയ്ത്തിൻ ലക്ഷണമായീ , വിരവിൽ ചൂടു സ്ഥലം വിട്ടോടി ,   മേദിനി മേനിയിൽ    പുളകം കൊണ്ടൂ ,    ക്ഷിപ്രം തോഷം   മാഞ്ഞൂ കഷ്ടം . വൃഷ്ടി    വളർന്നു    വണ്ണം    മൂത്തൂ , വെള്ളം    ക്രോധിത , താണ്ഡവമാടീ .   വെളിച്ചമെന്തേയുറക്കമാണോ ? തമസ്സു    നിറഞ്ഞു    ശശിയുമൊളിച്ചൂ   , വൈദ്യുതിയിപ്പോൾ ജീവൻ വച്ചൂ , ഇരുളുമറഞ്ഞൂ വെളിച്ചം ഹാജർ .   വൈദ്യുതിയില്ലാ ചെല്ലനു...