Posts

Showing posts from May, 2026

ഹതോസ്മ്യഹം

  (വൃത്തം-കാകളി) രാത്രിപാടീയന്നു സുന്ദര ഗീതങ്ങൾ, ധർമാത്മവീരനാം കോസലരാജനായ്. ഹസ്തേ ധരിച്ചിതു വസ്ത്രവും ചാപവും വിസ്തൃതകാനനം പൂകി നായാട്ടിനായ്. മൗനമായ് കാടകം നിൽക്കുന്നു ഭേഷായി, മാനമായുള്ളത്തിൽ  പാട്ടൊന്നു മൂളുന്നു. ഘോരവനത്തിൽ മഹീരുഹം* പാടുന്നു  കർണ്ണം തൊടാതുള്ള  രാഗം മനോഹരം. വായുവും ഗീതിക മെല്ലെപ്പൊഴിക്കുന്നു  ഭൂവിൽ വനം സ്വനഹീനം ഭയാനകം. "വാരണം തൂണുപോൽ നീണ്ടൊരു തുമ്പിയിൽ,  കോരിയാറ്റിൻ ജലം,” ഭൂപതി ശങ്കിച്ചു. വേട്ടയ്ക്കുകാത്തൊരു കേസരി അമ്പെയ്തു, കഷ്ടം! " ഹതോസ്മ്യഹം!* ഹാ!"ഉയർന്നൂ രവം. കുംഭിയല്ലാ കൊച്ചു താപസൻ ബാലകൻ   കുംഭം  നിറച്ചു മാതാപിതാക്കൾക്കായി. പൊന്നായ പുത്രനാം   ബാലകൻ  ശ്രാവണൻ   അന്ധരാം മാതാപിതാക്കളേ പാലിച്ചു. സ്നേഹത്തിലാദരം  ചാലിച്ചു  ചേർത്തങ്ങു  നന്നായി  നോക്കി സാധുക്കളേ സർവ്വദാ. കേസരി വൃദ്ധർക്കു  വാരികൊണ്ടെത്തിച്ചു, കേൾപ്പിച്ചു  താപസബാലൻറെ  വൃത്താന്തം, താതനും  ഭേദിച്ചു ശബ്ദത്തിൻ ശൂന്യത പാതിമെയ്യും  തേങ്ങി ദുഃഖം പൊറാഞ്ഞഹോ! സങ്കടം തീരാതെ വൃദ്ധനാം താതനും ശങ്കാവിനാ ശാപസായകമ...

ഉദരാർത്തി

                                                                                                                                                                                                                              (മഞ്ജരി) ആകേയവൾക്കുള്ള  സ്വപ്നമൊന്നേയുള്ളു, ഏകപുത്രിക്കുദരാർത്തിക്കന്ത്യം. കാറിൻ്റെ  വാതിൽതുറന്നിറങ്ങി  വന്ന  സാറിനോടായ് പൈസ യാചിച്ചവൾ. “മാറിനിൽക്കൂ ’ശവം!’ പാതമുടക്കാതെ കൂറമുണ്ടെന്നിലായ്  സ്പർശിക്കൊല...

ആറടിമണ്ണ്

       വൃത്തം -കേക  ഈശ്വരവാസമെന്നിൽ        മാനസം ശുദ്ധമാക്കാൻ, ഈയൊരുജീവിതത്തിൻ         ചാലിനെ നിയന്ത്രിക്കാൻ. ഈ മഹാഗോളത്തിൻ്റെ           ചുക്കാൻപിടിപ്പൂ ദേവൻ ഈയുഗം നിർമ്മിക്കുന്ന          മാലിന്യം സംസ്ക്കരിക്കാൻ. ഈശ്വരൻ  നയിക്കുന്നു,         എന്നുഞാനറിയുന്നു, ഈശവിരൽത്തുമ്പാൽ ഞാൻ         ചലിപ്പൂ യന്ത്രംപോലെ.  പ്രത്യുഷപ്രദോഷങ്ങൾ          വാസരരാവുകളും, പ്രത്യേകഭാവമെന്നാൽ          സർവ്വവുമേകംതന്നെ. ജീവിതനാടകത്തിൽ       പലതാം വേഷങ്ങളാൽ ഭാവപകർച്ചചെയ്തു-        മാടുന്നു നാമെല്ലാരും. വേഷങ്ങൾ മാറിവരും       വേലകളുമ്മാറിടും  വാദങ്ങൾ വിവാദങ്ങൾ          ഭരണം കൈയേറുന്നു.  സ്മൃതി,സ്മൃതിക്കുറവും         മധുരം, തിക്തതയും  മൃതമായ് മാറും നമ്മൾ   ...

അഹംഭാവം

     വൃത്തം- സർപ്പിണി   മർത്ത്യമുദ്രയഹങ്കാരഭാവമായ്,  മർമ്മധർമ്മഹീനം മേവീടുന്നിതേ. മാന്യനെന്നുള്ള മാനവനാട്യങ്ങൾ,  മാനമില്ലാത്ത വൃത്തികൾ തന്നെയായ്! മാനഹാനിയേo മാനമാക്കി ലോകർ, മാനം മുട്ടെ സമ്പാദ്യമുയർത്തുന്നു. മാന്തിനോവേറ്റി കഷ്ടം ചൊരിഞ്ഞിടും  മറ്റുചിത്തത്തിൽ, ഉള്ളിലുല്ലാസമായ്. ഏതുമാർഗ്ഗവും ലാഭമിഴി കാണ്മൂ, ഏതു രീതിയും തേടുന്നു നേടുവാൻ. എത്ര ദണ്ഡനമാകട്ടെ, മാറില്ല, എന്നും മാനുഷൻ 'തെങ്ങേലെ ശങ്കരൻ' അത്യുഗ്രത്തിൽ നരൻ പൊങ്ങി നില്ക്കിലും, അംഗീകാരത്തിളക്കം ധരയ്‌ക്കുമേൽ . മേവാം സാരള്യപന്ഥാവിൽ സ്വസ്ഥമായ്, മാനമേറു,മൂറും ശാന്തി തേൻസമം. സ്വാസ്ഥ്യം മൂലമായ് സർവ്വർക്കും ചേതസി, സ്വർണ്ണതുല്യമായ്  വെട്ടം തിളങ്ങട്ടെ. സ്വാർത്ഥബുദ്ധിയേ വേരോടെ നുള്ളണം. സ്വസ്ഥചിത്തം തനുവിനേകും ശേഷി. പുച്ഛഭാവം  കുറയ്ക്കണം മാലോകർ,  പാരിലൊന്നുതാൻ ജീവൻ്റെ മന്ത്രങ്ങൾ. പാർത്ഥസാരഥിയുള്ളം ഭരിക്കട്ടെ, പാർത്തലം സ്വർഗ്ഗതുല്യമായ്ത്തീർന്നിടും.  

ദൃശ്യം ദൈന്യം

                   “ കണ്ടുവോ മാലോകരേ!   നിങ്ങളെൻ പൊന്നമ്മയേ കാണുന്നില്ലെവിടേയും പ്രിയമുള്ളച്ഛനേയും.   കിങ്ങിണിപ്പൈതലവൾ സ്നേഹമുള്ളനുജത്തി,          കുട്ടിക്കുറുമ്പിക്കുഞ്ഞിയെങ്ങോ പോയൊളിച്ചതോ?   വെളിച്ചം മായുന്നയ്യോ! ആരും ചാരത്തില്ലല്ലോ!" വെറുമേഴാണു പ്രായം, കുഞ്ഞൻ നോവിനാൽ കേണു.     ശാന്തമാമാന്തരീക്ഷം ചത്തുമലർന്നാടലിൽ, ശാന്തി, ബോംബുകളാലേ കത്തി ചാമ്പലുമായി.   യുദ്ധത്തേരേറ്റീടുന്ന ധാത്രിമാറിലേ ക്ഷതം യുഗ്മമാമക്ഷികൾക്കോ കണ്ടുനില്ക്കാനാവില്ലാ.     മിസൈൽ, മിസൈലും തമ്മിൽ പൊരുതി ഭീഷ്മം, മനങ്ങൾ,ലോചനങ്ങളുരുകി ദുഃഖത്താലേ.   ആഹാരം യാചിച്ചീടും ബാലർ,വൃദ്ധർ,മൃഗങ്ങൾ, അംഗം പൊട്ടിപ്പിടയും നരർ, ഗർഭിണികളും.   സർവ്വം   ദൈന്യമാം ദൃശ്യം ദുഃഖത്തിൻ   വിളയാട്ടം, സ്വാർത്ഥവീരന്മാരെന്നാൽ അട്ടഹസിപ്പൂ ക്രൂരം.   സൈന്യത്തിൻ   യുവാക്കളോ   ഭൂവിട്ടു   നാകംപൂകി, സന്താനം നേതാക്കൾതൻ 'പഞ്ചതാര*ഹോട്ടലിൽ, ...