Posts

Showing posts from November, 2023

ഇന്നിന്റെ നേർചിത്രം!

കാകളി ഇന്നിന്റെ നേർചിത്രമെന്തെന്നു നോക്കിടാം, മണ്ണിന്നു മാലിന്യനിക്ഷേപ   സ്ഥാനമായ്. നിത്യവും  ’പ്ലാസ്റ്റിക്കു’ വീഴുന്നു  റോഡിലായ്, സത്യത്തിൽ  മാലിന്യം റോഡിൻ്റെ ജന്മികൾ.                                                                 മാനുഷരെന്തും  വലിച്ചെറിയുംകല   മാന്യം  സമൂഹമദ്ധ്യത്തിലായ് കാണ്മു  നാം  . “കഷ്ടങ്ങളെത്തില്ല നിർണ്ണയം നമ്മളിൽ ക്ളിഷ്ടത മറ്റുള്ള വർക്കായി,”ചിന്തിപ്പൂ. കൃത്യമായ്  ചൊല്ലിടാം   മർത്യനോ കാട്ടിടും,   വൃത്തിയായ്  വൃത്തികളഞ്ഞിടും പാടവം.   സ്വന്തമായ്  ജീവനിൽ നേടുവാൻ  കാര്യങ്ങൾ  അന്തമില്ലാ ചീക്കയേറ്റുന്നു  ഹൃത്തടേ.  മാരുതൻ മന്ദമായ് വീശിയുഷ്ണം മാറ്റി, താരുതന്തുക്കളെ   കൂട്ടിഗാനം പാടി. ശ്വേതമാം രക്തമൊഴുക്കും  സരിത്തുകൾ ശുദ്ധസ്മേരം കാട്ടി സുന്ദരം   ജീവിച്ചു. ...

ആശ്വാസ ചിന്ത!

ഈരേഴുലോകത്തിൽ  വാണിടും  നാഥനാം  ശ്രീമാധവാ! വാഴണം സദാ എൻ  ഹൃദീ . നീ നിത്യമെൻ ചിന്ത  പൊൻവിളക്കാക്കിടൂ, ഈശാ! വെളിച്ചത്തെ  നീ കൊളുത്തീടണേ. താപത്തിൽ  പൊള്ളുന്ന   ഹൃത്തിൽ  നോവാറുവാൻ,  ആ ശ്വാസചിന്തയ്ക്കു  പാത കാട്ടീടണേ. ആഴത്തിൽ  ശോകം  നിറഞ്ഞു വന്നീടുകിൽ പൊന്നാം ഭഗൻ! നീ ജോഷവും  തരും ഹരേ!  സന്താപമേറ്റല്ലെ  തന്നിടൂ ശാന്തിയും ഈലോകനീതിക്കു   പാത്രമായ് മാറണം. അന്യായമെല്ലാമൊഴുക്കിമാ‌റ്റീയഹോ!  ചെയ്യുന്നകാര്യങ്ങൾ  നല്ലതായ് മാറണം.  പീയൂഷമാകേണമെൻ മനസ്സത്തയും, പായും മനസ്സിന്നു നീ തരൂ സ്വാസ്ഥ്യവും. മർത്യന്നു മാർഗ്ഗം  പ്രഭോ !  തെളിച്ചീടണേ,  നിത്യം സമാധാനമായ് വസിച്ചീടുവാൻ. ജോഷം=സന്തോഷം

തൊഴിൽശാല!

(ശ്ലഥകാകളി)   ആഗതമായ്  രാജു പ്രവാസി നാട്ടിലായ്, സ്വാഗതം ഹൃദ്യമായോതീ  ബന്ധുജനം. രാജുവിൻ ചിത്തത്തിൽ  ചിന്തയെത്തി നോക്കി,   രാകാത്തിങ്കൾസമം   പുത്തൻമുള പൊന്തീ.   "വേണം ഗ്രാമത്തിലായ്  വേല നൽകും ശാല  . വേണ്ടതോ നമ്മുടെ നാട്ടുകാർ ജോലിക്കായ്‌." പട്ടിണി കൂട്ടായ   പാവങ്ങൾക്കൊക്കവേ  കിട്ടണം  വേതനമുള്ളം   കുളിർത്തീടാൻ.   പട്ടിണിയേ  പാട്ടിലാക്കുവാൻ നന്നല്ലോ  'ഹോട്ടലിന്നുദ്യമം  പോകില്ലാ പാഴിലായ്.' ഇഷ്ടംകിനിയുന്നനാടൻ  പ്രദേശത്തായ്    തുഷ്ടിപേറും രമണീയഗേഹം വച്ചൂ.  കെട്ടിടവിസ്താരം  വിസ്തരിച്ചീടേണ്ടാ ,   കൂട്ടീടാം  പിന്നീടായ്  വേണ്ടപ്പോൾ മാത്രമായ്. വല്യതാം  സ്വപ്നത്തേ  രാജു പുൽകി  നിന്നൂ  കാൽവയ്പ്പു ചെയ്യേണം  വേണം പരിപാടികൾ .     പഞ്ചായത്താഫീസിൻ  സമ്മതം നേടുവാൻ, ഇച്ഛാപൂർവ്വമെത്തീയുൽസുകനായ് രാജു. "വസ്തുവിൻറാധാരം പോരായിതുമാത്രം,   വസ്തുമാറ്റംചെയ്ത   മുൻപ്രമാണം വേണം,” രാജുവിനോടു പറഞ്ഞവരർപ്പിക്കാൻ, രേഖ...

പാവംശാഖി!

  ഞാനോവോരാഞ്ഞിലി   ശാഖിയാണേ , ഞാനാം   പാവം   ചൊല്ലാമെൻറെ    കഥ . സ്വന്തമായ്   ഞാനോ   പുകഴ്ത്തുകില്ല , സാലം    ഞാനെന്നാൽ    മനോഹരംതാൻ !   കേശത്തിൻ   സമൃദ്ധി    കാഴ്ചകേമം , സായങ്കാലേയതു    നല്ലഭംഗി . മൊത്തത്തിൽ   ഞാനൊരു   ശക്തനാണേ   സ്വന്തമെനിക്കു   വർഷവും   കാറ്റും .   മൂർദ്ധാവിൽ   മുത്തുന്നു    രാകേന്ദുവും , മുഗ്ദ്ധതാപൂർവ്വം   ഞാൻ   നിൽക്കുന്നിതാ . മുക്തസാദൃശ്യ    ഫലങ്ങൾനൽകേ  , മുക്തകണ്ഠം   ഞാൻ    സ്തുതികൾ   കേൾപ്പൂ .   കുട്ടിക്കൂട്ടങ്ങൾ    കയറിയാർക്കും  , കാട്ടിലെ   പത്രി    പണിയും    ഗേഹം . മാനമായ്   ഫലങ്ങൾ   മർത്ത്യന്നേകും , മൗനമായ്   മർത്യൻ   രുചിക്കുമെല്ലാം .   മൂർഖമനുഷ്യൻ   തുടങ്ങീ   ദ്രോഹം , മുഖ്യമായ്    ദാഹനീരുകുറച്ചു . സ്വാർത്ഥരാം   മാനുഷർ    ചോരചിന്തി നിസ്വാർത്ഥസേവനവേതനമായ് .   ഇന്നു  ...