ഇന്നിന്റെ നേർചിത്രം!
കാകളി
ഇന്നിന്റെ നേർചിത്രമെന്തെന്നു നോക്കിടാം,
മണ്ണിന്നു മാലിന്യനിക്ഷേപ സ്ഥാനമായ്.
നിത്യവും ’പ്ലാസ്റ്റിക്കു’ വീഴുന്നു റോഡിലായ്,
സത്യത്തിൽ മാലിന്യം റോഡിൻ്റെ ജന്മികൾ.
മാനുഷരെന്തും വലിച്ചെറിയുംകല
മാന്യം സമൂഹമദ്ധ്യത്തിലായ് കാണ്മു നാം .
“കഷ്ടങ്ങളെത്തില്ല നിർണ്ണയം നമ്മളിൽ
ക്ളിഷ്ടത മറ്റുള്ള വർക്കായി,”ചിന്തിപ്പൂ.
കൃത്യമായ് ചൊല്ലിടാം മർത്യനോ കാട്ടിടും,
വൃത്തിയായ് വൃത്തികളഞ്ഞിടും പാടവം.
സ്വന്തമായ് ജീവനിൽ നേടുവാൻ കാര്യങ്ങൾ
അന്തമില്ലാ ചീക്കയേറ്റുന്നു ഹൃത്തടേ.
മാരുതൻ മന്ദമായ് വീശിയുഷ്ണം മാറ്റി,
താരുതന്തുക്കളെ കൂട്ടിഗാനം പാടി.
ശ്വേതമാം രക്തമൊഴുക്കും സരിത്തുകൾ
ശുദ്ധസ്മേരം കാട്ടി സുന്ദരം ജീവിച്ചു.
ഉത്തുംഗ ശുദ്ധിയിൽ മേളിച്ചനാടായി
ഉത്തമ മാതൃക കാട്ടിയെല്ലാടവും.
ആദരം ജനിച്ചു തമ്മിലായൊത്തുപോയ് ,
സോദരസ്നേഹത്തിൽ വജ്രതിളക്കവും.
വായുവിന്നു ശ്വസിക്കാൻ ബുദ്ധിമുട്ടായി
തോയവും രോഗക്കിടക്കയിൽ തന്നായി.
തീവ്രചികിത്സാ വിധേയയിന്നു ധാത്രി,
ആവതു ചെയ്യണം, ധാത്രിമരിക്കേണ്ട .
സാനു തോയത്തിന്റെ പ്രാണനെ കാക്കുവാൻ,
വാനത്തിൽ കൊണ്ടലിൻ ജാലത്തെയേകുന്നു.
നീരിന്നു സംഗരം പൊന്തുന്നു ഭൂവിലായ്,
പോരിൽ നരന്നോടു തൊട്ടിടും നിർണ്ണയം.
വിദ്യതൻ പാഠമായ് മൂല്യോപദേശങ്ങൾ,
വിദ്യാർത്ഥികൾക്കായി സാധിതമാക്കണം.
നാടിൻ മിടിപ്പു നാംമറിയേണമോർക്ക,
പാടെ ശിരസ്സു മറന്നെണ്ണ തേക്കല്ലേ.
മാനുഷജീവിതം ഫുല്ലമാക്കീടണോ?
മാനമായ് മാനസം വൃത്തിയാക്കീടണം.
ഭൂഷണം കർമ്മവുംവാക്കുകളല്ലല്ലൊ,
ഭാഷണം പോരല്ലൊ, വേണ്ടതു ചെയ്യണം.
ബുദ്ധിയേ ശോധനചെയ്യാം വിവേകമായ്
ബോദ്ധ്യമാകും സ്വയം നേരിന്റെ മാന്യത.
ഭൂവിൻ മനസ്സിലായ് നൊമ്പരമേറ്റല്ലെ
ഭാവിയെ ഭാസുരമാക്കണമാഭയായ്.
കാകളി
ഇന്നിന്റെ നേർചിത്രം!
ഇന്നിൻ നേർചിത്രമെന്താണെന്നു നോക്കിടാം,
മണ്ണോ മാലിന്യനിക്ഷേപത്തിൻ കേന്ദ്രമായ്.
നിത്യവും ’പ്ലാസ്റ്റിക്കു’ വീഴുന്നു റോഡിലായ്,
സത്യത്തിൽ മാലിന്യം റോഡിൻ്റെ ജന്മികൾ.
മാനുഷരെന്തും വലിച്ചെറിയുംകല
മാന്യമായ് ജീവിപ്പൂ സമൂഹമദ്ധ്യത്തിൽ.
“കഷ്ടങ്ങളെത്തില്ല നിർണ്ണയം നമ്മളിൽ
ക്ളിഷ്ടത മറ്റുള്ളോർക്കാകട്ടേ ,”ചിന്തിപ്പൂ.
കൃത്യമായ് ചൊല്ലിടാം മർത്യനോ കാട്ടുന്നു
വൃത്തിയായ് വൃത്തികളഞ്ഞിടും പാടവം.
സ്വന്തമായ് ജീവനിൽ നേടുവാൻ കാര്യങ്ങൾ
അന്തമില്ലാ ചീക്കയേറ്റുന്നു ഹൃത്തടേ.
മാരുതൻ മന്ദമായ് വീശിയുഷ്ണം മാറ്റി,
താരുതന്തുക്കളെ തലോടിപ്പാട്ടുംപാടി,
ശ്വേതമാം രക്തമൊഴുക്കും സരിത്തുകൾ
ശുദ്ധസ്മേരം കാട്ടി സുന്ദരം ജീവിച്ചു.
ഉത്തുംഗ ശുദ്ധിയിൽ മേളിച്ചനാടായി
ഉത്തമ മാതൃക കാട്ടിയെല്ലാടവും.
ആദരം ജെനിച്ചു തമ്മിലായൊത്തുപോയ് ,
സോദരസ്നേഹത്തിൽ വജ്രതിളക്കവും.
വായുവിന്നു ശ്വസിക്കാൻ ബുദ്ധിമുട്ടായി
തോയവും രോഗക്കിടക്കയിൽ തന്നായി.
തീവ്രചികിത്സാ വിധേയയിന്നു ധാത്രി,
ആവതു ചെയ്യണം, ധാത്രിക്കന്ത്യം വേണ്ട.
സാനു തോയത്തിന്റെ പ്രാണനെ രക്ഷിക്കാൻ
വാനത്തിൽ കൊണ്ടലിൻ ഭവത്തെയേകുന്നു.
നീരിന്നു സംഗരം ചെയ്യുന്നു ധാത്രിയിൽ,
പോരിൽ നരന്നോടു പരാജയം തീർച്ച.
വിദ്യതൻ പാഠമായ് മൂല്യോപദേശങ്ങൾ,
വിദ്യാർത്ഥികൾക്കായി സാധിതമാക്കണം.
നാടിൻ മിടിപ്പു നാം ഭദ്രമറിയേണം
പാടെ ശിരസ്സു മറന്നെണ്ണ തേക്കല്ലേ.
മാനുഷജീവിതം ഫുല്ലമാക്കീടണോ?
മാനമായ് മാനസം വൃത്തിയാക്കീടണം.
ഭൂഷണം കർമ്മവുംവാക്കുകളല്ലല്ലൊ,
ഭാഷണം പോരല്ലൊ, വേണ്ടതു ചെയ്യണം.
ബുദ്ധിയേ ശോധനചെയ്യാം വിവേകമായ്
ബോദ്ധ്യമാകും സ്വയം നേരിന്റെ ശൂന്യത.
ഭൂവിൻ മനസ്സിലായ് നൊമ്പരമേറ്റല്ലെ
ഭാവിയെ ഭാസുരമാക്കണമാഭയായ്.
Comments
Post a Comment