Posts

Showing posts from August, 2024

ഓർമ്മതൻ നിഴലാട്ടം!

             ( വൃത്തം - ശ്ലഥകാകളി )   ദു : ഖത്തെ   സന്തതം   കൂടെപ്പാർപ്പിച്ചവൾ വക്ത്രത്തിൽ   പുഞ്ചിരി   ചാലിച്ചു   കാട്ടുന്നു . പഞ്ചമന്ത്രത്തിൻ   വരം   നല്കീ   മാമുനി   പഞ്ചവർണ്ണക്കിളി    പാറുമ്പോലായ്   പൃഥാ .   ഒന്നു   പരീക്ഷിക്കാം   ദുർവാസാവിൻമന്ത്രം , ഇന്നുതന്നേയെന്നായ്      ചിന്തകൾ     കുന്തിയിൽ . സപ്തവാജിത്തേരിൽ   ആദിത്യൻ   വന്നെത്തീ , ശക്തമായ്     ശൂരസേനിക്കോ    പ്രശ്നംതന്നെ .   കൗമാരപ്രായത്തിലോർത്തില്ല   ദുർഘടം     കന്യക    കുട്ടിത്തപ്രായത്തിൽ   മാതാവായ് .   കുട്ടിക്കു   കൊട്ടാരം   വർജ്ജിതംതന്നല്ലോ , കീർത്തിക്കും    ദൂഷണമായി   ഭവിച്ചീടും .   ഗന്തം   മനമ്മൂടി , പെയ്യാൻ    തയ്യാറായി   എന്തേലുമന്തിയിൽ   ചെയ്യാമെന്നായ്     തോഴി . അന്തിമലരി   വിരിഞ്ഞുവന്നപ്പോഴായ്    , കു...

കൈരളിപ്പെണ്ണിന്നേഴഴക്‌!

 (വൃത്തം-മഞ്ജരി)    കൊയ്ത്തുകാലം  വന്നു  മെല്ലെ  വാതിൽ കൊട്ടി   കണ്ണുതിരുമ്മീയുണർന്നു ചിങ്ങം.  മാരിതൻ  നൃത്തവും  കൊട്ടും മേളങ്ങളും   മണ്ണിന്റെ  വേദിയിലോണാഘോഷം.   പൊൻകതിർ കേശത്തിൽ  ചൂടിനെൽച്ചെടികൾ  പൊന്നാം ഭൂമാതയ്‌ക്കേകുന്നു മോദം. ചാഞ്ചാടി ശാഖികൾ കാന്താരവീട്ടിലായ്, പുഞ്ചവയലും പുളകം കൊണ്ടൂ.   ആമോദത്തോടെ  കുമാരനാം സമീരൻ  താമസം കാട്ടാതെ കൂട്ടുചേർന്നു.  രാ തുറന്നൂ  നേത്രം തിങ്കളേ ദർശിക്കാൻ, രാപക്ഷി,രാപ്പൂക്കൾ സുപ്തിതേടി.   കർമ്മംപൂർത്തിയാക്കി ചന്ദ്രതാരകങ്ങൾ  ആര്യമാവിന്നായ്ക്കളമൊഴിഞ്ഞൂ. ചിത്രഭാനു പൂർവ്വേയെത്തി വെട്ടംവീശി  മൊത്തം വിളമ്പി  സർവ്വർക്കുമൂർജ്ജം.   കൊയ്തുപാട്ടിൻസ്വന്തം  ഈരടിരാഗങ്ങൾ  പെയ്തിറങ്ങീ പാടഗാത്രങ്ങളിൽ. അങ്കണം താലങ്ങൾ  പേറി മോദത്തോടെ  പൊൻകറ്റക്കൂട്ടത്തെ സ്വീകരിക്കാൻ.    നെന്മണികൾ തേടി വാസഗൃഹമായ  പൊന്നറ നാലുകെട്ടിന്നകത്തായ്. ആലയ മുറ്റത്തെ പൂക്കളഭൂഷണം ചാലിച്ചുചാർത്തി ചാരുതയേറെ.   കൈരളിപ്പെണ്ണിൻറെ കസ്തൂരിക്...

മനോജ്ഞമാം കാഴ്ച!

(വൃത്തം-ദ്രുതകാകളി) മണ്ണിലായ് നിൽക്കുന്നു  ഞാനെന്നുതോന്നും വിണ്ണിലായ് നിൽക്കുന്ന നീയെന്നെ കണ്ടാൽ. മൻമനോപീഠത്തിൽ നിന്നെ ഞാൻ വയ്പ്പൂ. സ്നേഹിക്കും ഞാൻ നിന്നെ പ്രാണൻപോൽ ചിരം. പക്ഷങ്ങളേറുമെൻ  സ്വപ്നത്തിൻ വർണ്ണം പുഷ്കരേ  കോറുന്നു  നിൻ ദിവ്യചിത്രം.  എന്നുടെ മാനസേ നിന്നുടെ രൂപം,  നന്മകാട്ടാൻ മിന്നും, വെള്ളിക്കുതുല്യം. കണ്ണിണ വക്രിച്ചു കീഴേയ്ക്കായ് നോക്കി, വിണ്ണിന്റെ ഗോപുരേ ചേലിൽ നീ നില്പൂ. ഓരോരോ വാസരേ  കാണുമ്പോഴെല്ലാം കാരുണ്യമോടെ നീ നോക്കുമെന്നോർത്തു. നെൽക്കതിർ, മന്ദമാം വായു, സലിലം, കല്പവൃക്ഷം, തണൽ, നാളികേരക്കൂട്ടം, പൊൻലത, താരും, തളിരും  മനോജ്ഞം, നിന്നെ തോഷിപ്പിക്കാൻ വയ്‌പ്പൂ കാഴ്ചയ്ക്കായ്. നിൻഹൃത്തിൽ തങ്ങില്ലേ എന്നുടെ ഭംഗി?  എന്റെ  താരുണ്യം മയക്കില്ലേ നിന്നെ? എന്മനോ ശുദ്ധി നീ കാണില്ലേ തെല്ലും ഞാൻ  നിന്നിൽ വിശ്വാസം വയ്ക്കുന്നു മോദാൽ. കാതുകൂർപ്പിച്ചു നീ കേൾക്കൂയെൻ  വാർത്ത, നീ വരേണം താഴേക്കെന്നെനിക്കിച്ഛ. സപ്തവർണ്ണഭൂഷ കേശത്തിൽ ചൂടി. പാതകൾ നോക്കി നീ പോരാമോ മെല്ലെ?  കാമിക്കാനെന്നെയൊരാൾക്കുണ്ടു മോഹം,  കാമിനിയാക്കാൻ കൊതിക്കുന്ന മിത...

ഞാനാരാണ്?

   (വൃത്തം -ദ്രുതകാകളി ) ആരാണു ഞാനെന്നു ചൊല്ലുമോ  നിങ്ങൾ? ആരാണു ഞാനെന്നെനിക്കറിയില്ലാ.    എന്നു ജനിച്ചു ഞാൻ ? എന്നാണെന്നന്ത്യം? എന്നും  വ്യാസൻപോൽ ചിരഞ്ജീവിയോ ഞാൻ?   എന്താണു ഞാൻ ചെയ്തുകൂട്ടുന്നതെല്ലാം! എന്നെങ്കിലുമൊക്കെ   ഗോചരമാണോ? ഞാനുമെല്ലാവരും  ബ്രഹ്‌മാണ്ഡ സൃഷ്ടി, ഞാനുണ്ടെല്ലാടവും  കണ്ണിൽപ്പെടില്ല.     കാണുന്നകാട്ടിൽ, മേട്ടിൽ  ഞാനുണ്ടല്ലോ,     കായൽക്കയങ്ങളിൽ നീന്തും മുദാ ഞാൻ ,          , കണ്ടകുളത്തിൽ മുങ്ങാങ്കുഴിയിടും, കാറ്റിലും  നീറ്റിലും പന്തയം കൂടും.    കാഴ്ചയിലുണ്ടു  കഷ്ടപ്പാടിൻ   പർവ്വം,    കാണുന്നതുണ്ടു  വെള്ളപ്പൊക്കപ്പീട.  കുണ്ടുകൾ, കുന്നുകൾ മെല്ലെ ഞാൻ താണ്ടും,  കൂട്ടുകാരാണെൻറെ, ആറിൻറെ കൂട്ടം.      പക്ഷിമൃഗാദികൾ മിത്രങ്ങളല്ലോ! പക്ഷം പിടിച്ചു കേളിക്കു  ഞാൻ കൂടും. പർവ്വതതുല്യ പ്രാരബ്ധങ്ങൾ പേറി, പൂർവ്വസമാനം ഞാൻ സഞ്ചാരം  ചെയ്യും .   മോഷണം, താഡനം,ശാന്തിക്കു നാശം,   ദൂഷണപർ...

സ്നേഹതീരം!

(ഗദ്യ കവിത) സ്നേഹത്തിന്റെ   കൂപത്തിൽ    നിത്യസ്നാനം , കരുതലിന്റെ   തൊട്ടിൽ   തലോടലുകൾ   താരാട്ടായി . വാത്സല്യഭക്ഷണമധികം   ഭക്ഷിച്ച് , ആരോമലുണ്ണിയെപ്പോൽ   പൊക്കത്തിൽ   വളർന്നവൻ . അച്ഛനായി , ചേട്ടനായി , മുത്തശ്ശനായി   എല്ലാമായയാൾ .   അവനിൽ   ആവശ്യങ്ങൾ   വികാസിച്ചു .   സ്വപ്നത്തിൽലവൻ   അയാൾക്കു   വജ്രമായി , വജ്രംസൂക്ഷിക്കാൻ   ആരോഗ്യം   പണയംവച്ചു . കഠിനവേല   സമയം   മോഷ്ടിച്ചു . രാവിനേം   പകലാക്കാൻ   പുറപ്പെട്ടു ' ‘ സെക്യൂരിറ്റി ' യിലെത്തി   ലക്ഷ്യം   കണ്ടു .   കോളജവനെ   ചേർത്തുനിറുത്തി . സൗഹൃദം   പരാന്നഭുക്കായി   അവനിൽ   പ്രവേശിച്ചു .   അവന്റെ   യുവത   വൻതിരയിലേക്കു   കുതിച്ചു   ചാടി . തിരകളിൽ   കള്ളും   പെണ്ണും   ചാഞ്ചാടുന്നത് , അവന്റെ   കണ്ണുമഞ്ജളിച്ചു .     കീശവിട്ടു   വേറെകീശതേടി   കാശും   കൂട്ടവും , സാധകം   ചെയ്തു   മോഷണകല . അയാൾ   സങ്കടക്കടലിലേയ്ക്ക്   ത...