Posts

Showing posts from September, 2024

വാസുക്കുട്ടനുമോണം വന്നു!

      ( മാവേലി )   ഓണക്കാലംവന്നു   സ്കൂളുംപൂട്ടി വാണംകണക്കോടി കുട്ടിക്കൂട്ടം . ഓടിയെത്തിയവർ   പ്ലാവിൻചോട്ടിൽ മാടിവിളിച്ചു സസ്യം കേളിക്കായ് .     ഊയലാടി ആർത്തങ്ങാമോദിച്ചു , കായം ശാഖിതൻ ശാഖയെപ്പുൽകി . കാറ്റും മഴമുത്തും കൂടെയാടി , ആടിപ്പറന്നൂ വെയിലിൻ വേഷ്ടി .   ഉൽസാഹഞാണൊലി പാറിചുറ്റും കേളികളാരവം കൈകൾ കോർത്തു . പുഷ്പങ്ങൾ വട്ടിയെ തല്പമാക്കി , കഷ്ടംവിനായവർ ധ്യാനം ചെയ്തു .    കുട്ടികൾ പൂക്കളാംകൂട്ടുകാർക്കായ് മുറ്റത്തിൻ മധ്യേ പീഠമൊരുക്കീ . വാസുവും പണിഞ്ഞു കുഞ്ഞുകളം , ചാരുതചേർന്നതാം പൊൻപൂക്കളം .    പത്രസദ്യഗന്ധം മൂക്കുതേടീ , പാത്രങ്ങൾ സ്ഥാനനഷ്ടം ഭയന്നു . പപ്പടം പാടീ പൊടിയുമീണം പായസം മുഖ്യനായ്ത്തീർന്നെവിടേം .   കൊയ്തുമെതിയിൽ കിട്ടിയതെല്ലാം കയ്യിൽക്കൂട്ടിവച്ചു   കാർത്തികേയൻ . പാതിമെയ് വിളമ്പി ഊണിൻപുണ്യം , പോയില്ലപുത്രനാം വാസുവുണ്ണാൻ .   വാസുവിൽ സ്വപ്നങ്ങൾ പൂത്തുനിന്നു വാസം ചെയ്യേണം പുത്തനുടുപ്പിൽ . അന്നവൻ കാത്തു പുതുസുഗന്ധം , നൊന്തു പിതാവിന്റെയുള്ളം കഷ്ടം !   പുത്തൻ കുപ്പായത്തെ സ്വീകരിക്കാൻ , പാങ്ങില്ലയച്ഛന്റെ കൈക...

കോരന്റെ ചര്യ!

(സർപ്പിണി) പത്മകാന്തനെഴുന്നള്ളീ പൂർവ്വേയായ് , പത്മം പങ്കത്തിൽ ഹാസംതൂകീ നിന്നൂ . പക്ഷിക്കൂട്ടമുണർത്തുഗീതം പാടി , ഇഷ്ടഭൂപാളമാലാപനം ചെയ്തു .   താളം കൊട്ടുന്നു കൊക്കുകൾ ചേർത്തവർ മേളവാദ്യം ഹാ ! ശാഖിതൻ ശാഖമേൽ . കോരൻ പെട്ടെന്നു കീറപ്പായ വിട്ടൂ ചര്യതീർക്കാനായ് രാജിതമാംശ്രമം .   കാല്യംതൊട്ടവൻ മണ്ണിലന്തീവരെ , ബാല്യംതൊട്ടവൻ ചെയ്തു പരിശ്രമം . ശൂന്യം മൺചട്ടിയ്ക്കുള്ളോരാമാശയം ന്യൂനം മക്കൾക്കു ഭക്ഷിപ്പാനന്നവും .   നാടിൻ മൃത്തിക കോരനു താവളം വീടിൻ ശോചനം കൂടെപ്പിറപ്പുപോൽ . മണ്ണേകീടുന്ന പൊന്നിൻ വിളയ്ക്കെല്ലാം മണ്ണിൻ ജന്മികൾ മാറുന്നൂ ജന്മിയായ് .   കോരൻ ശോണിതമാവിയാക്കീടിലും ‘ കോരാ ! നിൻകഞ്ഞി കുമ്പിളിൽത്തന്നല്ലോ ! കാലമിന്നെല്ലാം പിന്നേയും കെട്ടുപോയ് , കാലനായ്ത്തീർന്നു രാഷ്ട്രീയക്കോമരം .   സ്വന്തചിന്ത ഭരിക്കുന്നു ചുറ്റിലും സ്വത്വം മാനിക്കില്ലാ ഭരിക്കുന്നവർ . എന്തുമേതും ചെയ്യാം ലോകക്രമത്തിൽ , സത്യമാക്കുവാൻ ലോകവ്യാപാരങ്ങൾ .   നാമായീടൊല്ലാ നോക്കുകുത്തീസമം ,  നന്മകൊഴിഞ്ഞ കള്ളമറുത്തിടാം . ഉണ്മയാൽ ശുദ്ധമാകട്ടേ പാരിടം , പൊൻവിളക്കു കൊളിത്തിടാം പാർത്തലേ .       മൃത്തിക...

പണത്തിനു മുന്നിൽ...!

 ( അന്നനട )   അവനെ മാത്രമായ്    വസതിയിൽ   കൂട്ടായ് അവിശ്വാസംവിനാ    വസിപ്പിച്ചു മാതാ . അവനാരുമില്ലാ   അനാഥൻ   പോൽ   കേണു . അലിഞ്ഞമ്മമനം    സമാശ്വസിപ്പിച്ചു .     വദനേ   വിരിഞ്ഞൂ    ചിരിതൻ   പുഷ്പങ്ങൾ ,   ഉദയം   വിടർന്നാൽ    കരം   ചലിച്ചിടും , അവന്റെ   കൃതങ്ങൾ     അതിഹൃദ്യമായി   അതിനാൽ സ്വാതന്ത്ര്യം   അമിതം   ലഭ്യമായ് .   അരരാവുവന്നു   നമിച്ചുനിന്നപ്പോൾ , അഖിലിന്റെ    കായം    പതിയെയായ്   പൊങ്ങി . പുണർന്നു   മുറുക്കി   ധൃതരാഷ്ട്ര   സമം   പരിപാവനയാം    വയസ്സിമാതയേ .   അവസാനശ്വാസം   വിടചൊല്ലുംവരേ   അവൻ   കാത്തുനിന്നു    അവർക്കേകീ   അന്ത്യം .  പോലീസിനൊപ്പമായ്     അവനും നടിച്ചു , കൊലപാതകിയെ   തിരയും   വ്യാജേന .   മുഖംമൂടിമാത്രം , ധരിച്ച    യുവാവ് , മുഖം   കാണാതാക്കി    അറിഞ്ഞതില്ലമ്മ ....

വന്ദിക്കുന്നേൻ പ്രഭോ!

        (വൃത്തം -മഞ്ജരി)   ശ്രീപരമേശ്വരാ! വന്ദിക്കുന്നേൻ പ്രഭോ! തമ്പുരാനേ ശംഭോ  ശുഭാങ്കരാ!.  നിൻ മുന്നിലിന്നൊരു സൂനമാകാൻ മോഹം,  നിൻ ചരണത്തിൽ പതിച്ചിടുവാൻ.   ഭൂതിയേകീടുന്നു നിൻ ദർശനം ഭൂതീ! ഭക്തിക്കുള്ള  വരമേകിടേണേ  സത്യധർമ്മത്തിൻ വിചാരവികാരങ്ങൾ  രക്തത്തിൽ വന്നു നിറഞ്ഞിടേണേ .   ത്രിപ്പാദം,ഞാനെന്നും മാനസത്തിൽ വയ്പ്പൂ  മുപ്പാരിൻ നാഥാ!പരീക്ഷിക്കല്ലേ. പ്രാർത്ഥനാഭസ്മവും  തൃപ്പാദേയർപ്പിപ്പൂ, പ്രാരാബ്ധം മാറ്റി നീ ശാന്തിയേകൂ.    ആർദ്രതാമാലേയം നൽകി  നീ കാക്കണേ,  ധാര ഞാൻ ചെയ്യട്ടെ മാലു മാറ്റൂ . ഭദ്രമാം പുഷ്പങ്ങളാക്കണേ മുള്ളെല്ലാം നിദ്രതൻ വീഥി നീ സ്നിഗ്ദ്ധമാക്കൂ.     പീഡകളേറ്റുവാങ്ങീടും മനസ്സിന്റെ പാടു  മായിക്കൂ നീ നാഗധാരീ! ഭക്തർക്കുമാതങ്കമൊന്നും നല്കീടാതെ   മുക്തിയേകൂതൂർണ്ണം ഭോലേനാഥാ!   മൻമനോജീവിതനൗകയ്ക്കു മുന്നേറാൻ ഉണ്മയാം സാഗരം കാട്ടിത്തരൂ.    ക്ഷിപ്രകോപത്താൽ പരീക്ഷവേണ്ടാ,പ്രഭോ! ക്ഷിപ്രപ്രസാദീ! അനുഗ്രഹിയ്ക്കൂ.