Posts

Showing posts from June, 2026

രാമായണശീലുകൾ!

    ( മഞ്ജരി )         പുസ്തകലോകത്തിൽ മാഹാത്മ്യം പേറിടും ഉത്തമശ്രേണിയിൽ രാമായണം. രാമദീപം നമ്മളുള്ളിൽ കൊളുത്തേണം, സാമോദം ജീവനം ചെയ്തീടുവാൻ.   രാമായണത്തിന്റെ ശീലുകേട്ടാലാരു- മാമയം മാനസേ വയ്ക്കുകില്ലാ. പാമരർ, പാണ്ഡിത്യമേറേ പേറീടുവോർ ആമഹാതീർത്ഥത്തിൽ മുങ്ങിടുന്നു.   മുത്തും മാണിക്യവുമൊത്തുചേരും മേളം സത്തുള്ളയാഴത്തിൽ ചിത്തമൃതായ്. ഒത്തുപോം മാനവജീവിതത്തിൻകൂടെ- യൊത്തിരിജ്ഞാനം പകർന്നുനൽകും.   മാനവമാനസഗർത്തത്തിന്നുള്ളിലായ് മാനംമുട്ടെമോഹം പൊന്തിവരും. സാനന്ദം മോഹത്തെ കൈയ്യാമംവയ്ക്കുവാൻ മൗനമായ് സേവിക്കീ പുണ്യതീർത്ഥം.   തേനൂറും രാമന്റെ ഗീതകളുള്ളത്തിൽ താനേ ചികിത്സിക്കുമൗഷധമായ്. എന്തൊരുന്മേഷമായീരടിയൊക്കെയും സാന്ദ്രമായ് നൽച്ചൊല്ലു ചൊല്ലീടുന്നു.   രാമൻ സഹോദരർ വൈദേഹിയെൻപ്രിയർ, രാപ്പകൽ  ചിത്തത്തിൽ വാസം ചെയ്വൂ. വജ്രവും തോൽക്കുന്നു രാമാ! നിൻ പൊൻരൂപം ഉജ്ജ്വലം ജ്വലിപ്പൂ ഭാരതത്തിൽ.   എന്നിലേ താടകാ സുഹാസു മാരീചർ എന്നിവരേ നീ തുറുങ്കിലാക്കൂ. നിൻപാദപൂജ ഞാനന്തരേ ചെയ്തിടാം മന്മനം തേടുന്നൂ മോക്ഷം സദാ.   നാംതന്നെ ചിന്തിച്ചു നിർണ്ണയിച്ചീടണം ഹന്ത! രാമായ...

ദൃശ്യം ദൈന്യം

  (കേക )   വെളിച്ചം മായുന്നയ്യോ!         ആരും ചാരത്തില്ലല്ലോ!" വെറുമേഴാണു പ്രായം,           കുഞ്ഞൻ നോവിനാൽ കേണു. “കണ്ടുവോ മാലോകരേ!         നിങ്ങളെൻ പൊന്നമ്മയേ കാണുന്നില്ലെവിടേയും          പ്രിയമുള്ളച്ഛനേയും.   കിങ്ങിണിപ്പൈതലവൾ        സ്നേഹമുള്ളനുജത്തി, കുട്ടിക്കുറുമ്പിക്കുഞ്ഞി         യെങ്ങോ പോയൊളിച്ചതോ?" ശാന്തമാമാന്തരീക്ഷം                   ചത്തുമലർന്നാടലിൽ, ശാന്തി, ബോംബുകളാലേ               കത്തി ചാമ്പലുമായി.   ധാത്രിതൻ മാറിൽ നോക്കൂ       ക്ഷതം, നിണപ്രവാഹം. മാത്രനേരമക്ഷിക്കോ         കണ്ടുനില്ക്ക...