Posts

Showing posts from July, 2024

പ്രിയമാതാ കേരളം!

  (കേക) എന്നുടെ പ്രിയപ്രസു      കേരളം ബഹുകേമം, എന്നുമൊഴുക്കീടുന്നു        സ്നേഹപീയുഷധാര. ചിത്രശലഭം പാറും       ആരാമപ്രസൂനങ്ങൾ വാസനത്തൈലം പൂശി                        സസ്യം ശിരസ്സിൽ വയ്പ്പൂ. കുഞ്ഞാറ്റിൻലതകളും             കുഞ്ഞുകരങ്ങൾ കൊട്ടി, കുഞ്ഞിളം കാറ്റിലാടി         ചാഞ്ചാടി നൃത്തമാടും.  സഹ്യന്നുടെയാം ബന്ധു     കരസ്ഥ,മാക്കി ഭൂവിൽ, അർഹിക്കും സ്ഥാനം നേടീ        വിരാജിപ്പൂ ഗർവ്വോടെ. കേരളമെന്നനാമം     കേരങ്ങൾ വച്ചുനീട്ടീ, ഭാരതപ്രിയപുത്രി-     സ്വീകരിച്ചിഷ്ടത്തോടെ. ഭാസുരമനോഹരി            ഉണ്ടേറെവിശേഷണ- മാസ്യമുഷസ്സിൽ ഹൃദ്യം         സന്ധ്യയിലും മോഹനം. അർക്കന്റെ ഹൃത്തിൻചോരി      മർത്യന്റെ ചിത്തും കക്കും, പാർത്താലോ കേരളമേ!        നീയൊരു മനോരമ. നീരദപനീരിനാൽ       മാരുതക്ക...

ആറടിമണ്ണ്!

  വൃത്തം -കേക  ഈശ്വരവാസമെന്നിൽ        മാനസം ശുദ്ധമാക്കാൻ, ഈയൊരുജീവിതത്തിൻ         ചാലിനെ നിയന്ത്രിക്കാൻ. ഈ മഹാഗോളത്തിന്റെ          ചുക്കാൻപിടിപ്പൂദേവൻ ഈയുഗം നിർമ്മിക്കുന്ന          മാലിന്യം സംസ്ക്കരിക്കാൻ. ഭഗവാൻ നയിക്കുന്നു         എന്നുഞാനറിയുന്നു അവന്റെ വിരൽത്തുമ്പാൽ         ചലിപ്പൂ യന്ത്രംപോൽ ഞാൻ.  പ്രത്യുഷപ്രദോഷങ്ങൾ          വാസരരാവുകളും, പ്രത്യേകഭാവമെന്നാൽ          സർവ്വവുമേകംതന്നെ. ജീവിതനാടകത്തിൽ       പലതാം വേഷങ്ങളാൽ ഭാവപകർച്ചചെയ്തു-        മാടുന്നു നാമെല്ലാരും. വേഷങ്ങൾ മാറിവരും       വേലകളൊക്കെമാറും വാദങ്ങൾ വിവാദങ്ങൾ          നാടുവാണീടുന്നിന്നായ്.  സ്മൃതി,സ്മൃതിക്കുറവും         മധുരം, തിക്തതയും  മൃതമായ് മാറും നമ്മൾ       പിണമായ് മാറീടുമ്പോൾ...

സീമ!

  (സർപ്പിണി)   എന്തുകാര്യവും   സീമയിൽ   നിൽക്കണം , ചിന്തയില്ലാതെ    ചെയ്യേണ്ട    ചര്യകൾ .   ഭാതവേളതോറ്റു    നിഷ്ടവേണം   സദാ ,   സുപ്തിചെയ്യാനൊരു   ചിട്ട   രാവിലായ് .   തേടു   ജീവനംചെയ്യുവാൻ   മാതൃക , ദ്യോവിൽ    പൊട്ടിയപട്ടമായ്   പാറേണ്ട . വേലി   ചാടല്ലേ   ലക് ‌ ഷ്യമില്ലാത്തപോൽ , കോലുകൊണ്ടുള്ള    പീഡനമേറ്റിടാം .   ചിന്ത   പാരിലായ്   ചുറ്റിക്കറങ്ങുകിൽ ,    ചന്തം    തെല്ലുമേ   കാണില്ല   ചുറ്റിലായ് .   സക്തി    കാട്ടേണ്ട   ഭൗതികകാര്യത്തിൽ , ശക്തി   ചോർന്നിടും    കിട്ടാമോഹങ്ങളാൽ .   സ്നേഹം   കാഴ്ചവച്ചാലും   മതിൽവേണം , കന്മഷമേറും   ഇഷ്ടത്തിനുള്ളിലും .   വേല   ആലോചനാവിനാ    ചെയ്യുകിൽ , കാലം   പോകവേ    നഷ്ടവും    വന്നിടാം .   ഛിന്നമാക്കുന്നു   ശാന്തിയെ   തൃഷ്ണകൾ , ഭിന്നമായ് ‌ പെരുമാറുമപ്പോൾ   മർത്യർ .  ...

കാവ്യാനുകൂലം!

ഉപജാതി ( ഇന്ദ്രവജ്ര , ഇദ്രവംശ )   തംതംത തംതംത തതം തതംതം ( ഇന്ദ്രവജ്ര )   തംതംത തംതംത തതം ത തംതതം ( ഇദ്രവംശ )   കാവ്യംസമം സുന്ദരദൃശ്യമെല്ലാം , കാവ്യാനുകൂലം , കവികൾക്കു തോന്നിടും . കാലിൻ ദ്വയം മെല്ലെ ചലിച്ചിടുമ്പോൾ , കാല്യേ തുടങ്ങീടുമവർക്കു ചിന്തകൾ .   കണ്ണുകളാകാശതലങ്ങൾ തേടും കാണും പ്രഭാതം നലമോഹനം മുദാ . കാർപ്പണ്യദോഷങ്ങളോഴിഞ്ഞു പോകും കല്യത്തിൽ ദൃശ്യങ്ങളിൽ മുങ്ങി നിന്നിടും .   കിങ്ങിണിപോൽ നൽച്ചുരുളായ് * പലാശം , കേശം സമാനം , വിടപിക്കു ഭംഗിയായ് . കൗമാരഭാവങ്ങൾ വഹിപ്പു സസ്യം , കേമം സുകാവ്യം കവികൾക്കു സ്പന്ദനം .    കാറ്റിൻ   മനഃസും തുടരേ തുടുക്കും കപോലവും   ശോണനിറം ധരിച്ചിടും . കാർമേഘയോഘങ്ങൾ ധനുസ്സു നന്നായ് കാത്തീടുവാനായ് നികടത്തിലെത്തിടും .   കുന്നിന്റെയഗ്രത്തിലൊളിച്ച സൂര്യൻ കാർകൂന്തൽ തിങ്ങുന്ന മരത്തെ വിട്ടുപോം . കാർത്തുമ്പിയെന്തേ വരുവാൻ മടിച്ചോ ? കാട്ടിലെവെള്ളത്തിൽ   മറിഞ്ഞു കേളിയോ ?   കാറും മരുത്വാന്റെ ധനുസ്സുമൊക്കേ , * കൈമായകേളിക്കു   കളം മനഞ്ഞിടും . * കാശം പ്രപഞ്ചത്തിനു ദേവദത്തം കാവ്യം ചമയ്ക്കാം കവികൾക്കുമോഹനം .    ...

രാമായണശീലുകൾ!

  ( വൃത്തം - മഞ്ജരി )   പുസ്തകലോകത്തിൽ   മാഹാത്മ്യം   പേറിടു - മുത്തമശ്രേണിയിൽ   രാമായണം . രാമദീപം   നമ്മളുള്ളിൽ   കൊളുത്തേണം , സാമോദം   ജീവനം   ചെയ്തീടുവാൻ .   രാമായണത്തിന്റെ   ശീലുകൾ   കേട്ടീടി - ലാമയം   മാനസേ   നില്ക്കുകില്ലാ . പാമരർ , പാണ്ഡിത്യമേറേ   പേറീടുവോർ ആ   മഹാതീർത്ഥത്തിൽ   സർവ്വർ   മുങ്ങും .   മുത്തും   മാണിക്യവുമൊത്തുചേരും   മേളം സത്തുള്ളയാഴത്തിൽ   ചിത്തമൃതായ് . ഒത്തുപോം   മാനവജീവിതത്തിൻകൂടെ - യൊത്തിരിജ്ഞാനം   പകർന്നുനൽകും .   മാനവമാനസഗർത്തത്തിന്നുള്ളിലായ്   മാനംമുട്ടെ   മോഹം   പൊന്തിവരും . സാനന്ദം   മോഹത്തെ   കൈയ്യാമംവയ്ക്കുവാൻ മൗനമായ്   മുങ്ങാമീ   പുസ്തകത്തിൽ .   തേനൂറും   രാമന്റെ   ഗീതകളുള്ളത്തിൽ   താനേ   ചികിത്സിക്കും   ഭേഷജമായ് . എന്തൊരുന്മേഷമാണീരടിയൊക്കെയും സാന്ദ്രമായ്   മാനസേ   തങ്ങിടുന്നു .   രാമൻ   സഹോദരർ   വൈദേഹിയെൻപ്രിയർ , രാപ്പകൽ    ചിത്തത്ത...