Posts

Showing posts from April, 2025

ഒരു ഗോവിൻ വിലാപം!

  (ഉപമഞ്ജരി)   എന്തു കാര്യം മർത്ത്യാ! ചെയ്യുന്നു  നീ?  എന്തേ കുരുക്കെൻ കഴുത്തിലിട്ടു ?  എന്റേതാം സ്വാതന്ത്ര്യം നൽകിനോക്കൂ,  എന്നുടെ ലോകം ഞാൻ കണ്ടിടട്ടെ.  കുഞ്ഞിലേ അമ്മയിൽ നിന്നുമാറ്റി,  കുട്ടിക്കാലം തീരെ കിട്ടിയില്ല.  കണ്ഠത്തിൽ വല്ലാത്ത പാശംകെട്ടി,  കഷ്ടപ്പെടുത്തി വളർത്തിടുന്നു.   പാദപം കേളിചെയ്യാൻ  വിളിപ്പൂ,  പറ്റില്ല പോകുവാൻ കെട്ടിയിട്ടാൽ.  പക്ഷിക്കൂട്ടവുമായ് സല്ലപിക്കാൻ  പിച്ചവെച്ചുവരും കാറ്റുമുണ്ടാം.   പച്ചപ്പുൽമൈതാനം കാത്തുപോറ്റും  പച്ചച്ചെടികളും പുഷ്പങ്ങളും  മോദപൂർവ്വം വിളിക്കുന്നിതെന്നെ  സ്വാദോടെ  പത്രം  ഞാൻ ഭക്ഷിക്കട്ടേ   ഗോവായ് പിറന്നതെൻ കുറ്റമാണോ?  ഗോവിന്ദനേറെ  സുപ്രിയർ ഞങ്ങൾ .  ഗോക്കളാം ഞങ്ങൾക്കും മോഹമുണ്ടേ  ഗോളത്തിൻ സൗന്ദര്യമാസ്വദിക്കാൻ.   നിങ്ങളോ ഞങ്ങളേ പോറ്റുന്നുപോൽ!  നിങ്ങളെൻ ദുഗ്ദ്ധമിന്നൂറ്റുന്നില്ലേ?  നാളുകൾ പോകവേ പാലു വറ്റും,  നാൽക്കാലി പാവം! ആഹാരമാകും.  മാനുഷർ രാക്ഷസരെക്കാൾ  ക്രൂരർ,...

ഒന്നല്ലേയുള്ളു ജീവിതം!

  (സർപ്പിണി ) കൊച്ചുപിള്ളേരിൽ  നന്മയൊരുകാലം  പച്ചവെള്ളംപോൽ  ശുദ്ധമായീ നിന്നു.  സ്നേഹചിന്തനപ്പൂമണം പേറിയോർ  സ്വപ്നം നെയ്തതു  സൗഹൃദനാരിലായ്.  തമ്മിൽ  കാരുണ്യം പൊക്കത്തിലായ് നിന്നൂ, തമ്മിൽത്തല്ലുകൾക്കുണ്ടു   കുറവെറേ ,   ഉണ്ടു കാര്യമായ് ഏകതതൻ സ്വനം, പണ്ടു മേടയിൽ, ചെറ്റപ്പുരയിലും .  പ്രായമായവർ  ആദരമുത്തുകൾ  ന്യായമെന്നു തോന്നുംവിധം നേടി ഹാ!  വജ്രതുല്യമാം സോദരക്കൂട്ടായ്മ സജ്ജമാക്കിയന്യോന്യം  സഹായിക്കാൻ.  മുൻപിൻ നോക്കില്ലയുന്മാദം മിത്രമായ്, ഇന്നു പീഡനപർവ്വം കരേറുന്നൂ.   തിന്നതെന്താണു  നല്കീയ താരാണ്,  തെല്ലും ബോധമെയില്ലായൊരുത്തനും. ആൺപെൺ വ്യത്യാസം വസ്ത്രത്തിലുമില്ലാ  വിണ്ണും ഭൂമിയും ഒന്നെന്ന തോന്നലായ്. ആഴിതീരത്തോ  കായൽക്കരയിലോ  വീഴ്ച സംഭവിക്കുന്നതു  കാണില്ലാ.  കേറിപ്പിടിക്കുമാരെയും ഭീതിക്കൈ, നീറിപ്പുകയുന്നന്തരീക്ഷം  ചുറ്റും, തെറ്റുചൂണ്ടുവാനില്ലാ മന:സാക്ഷി കുറ്റം കുറ്റമല്ലെന്നു നടിക്കുന്നു. താരിളംപൂവ് കാട്ടുതീയേറ്റപോൽ  വാടിവീഴും യുവത്വം ലഹരിയിൽ. ദൂര...

ക്ഷീരപഥം!

(സർപ്പിണി)  ബ്രഹ്‌മാണ്ഡത്തിൻ്റെയുൽപ്പത്തിയെങ്ങനേ ? ആഹാ!  പണ്ടത്തെ  വിസ്ഫോടനമാകാം. താപം കൊണ്ടങ്ങു ചുട്ടപിണ്ഡജാലം    തമ്മിലൊട്ടിപ്പിറന്നു ക്ഷീരപഥം. ചൂർണ്ണം, വാതകവും   മുട്ടിയന്യോന്യം, പാർത്തലത്തിനു രൂപഭാവമെത്തി. ക്ഷീരപഥത്തിന്നംഗമായി ഭൂമി, വാരിപ്പുണർന്നു ജീവൻതുടിപ്പുകൾ.   ജീവൻതുടിപ്പു സൂക്ഷ്മജീവിയായി, ജീവൻ  വേറെയും ജന്മംപൂണ്ടിവിടായ് .  പാരിൽ  സർവ്വസാമഗ്രികളൊരുങ്ങീ, നീരു തന്നു മിത്രൻ,  ജഗൽപ്രാണനും,   മാരി വന്നൂ ഭൂവെ  കുളിപ്പിക്കുവാൻ, വാരിയൊഴുക്കായ് ഭൂഗോള ദേഹത്തായ്. ഗേഹം വാഹിനിക്കുണ്ടായി  വാരിയാൽ, മോഹക്കുന്നിൽ  വാഴാ,നെത്തി  മർത്ത്യനും. ദേഹം വെട്ടിക്കഷണമാക്കി നരൻ, ആഹാ! ഭൂമിയ്ക്കതിരവൻ കല്പ്പിച്ചു. സസ്യലതാദി ദാഹം, ക്ഷുത്തു തീർത്ത്,    വശ്യം ജീവിക്കുന്നുണ്ടല്ലോ  ധാത്രിയിൽ! ആരും കൊതിക്കും  നക്ഷത്രക്കൂട്ടങ്ങൾ  ആഴിതന്നിലായ് നിൽക്കുന്നപോൽ  ദൃശ്യം. ഭൂമിപൂജക്കായ് കാര്യങ്ങൾ ചെയ്യുന്നു, കാമ്യവാസം സ്വർഗ്ഗത്തിൻ സമാനമാം.   കാല്യം  പുൽകീടുമർക്കൻ, സന്ധ്യ വന്നാൽ    മെല്ലെ...

ഭൂവിൻ്റെ നോവ്!

(മനത്തിങ്കൾ) കേരളമാമെൻ്റെയമ്മേ, നോക്കൂ, ആരോമലാം മക്കളേറെ. പച്ചവർണ്ണച്ചേലചുറ്റി, മാതാ നിശ്ചയമോലുന്നു തൂമാ. സംജ്ഞകൊടുത്തതു  കേരം രമ്യം, സംശുദ്ധമായി വളർന്നൂ. എന്നുടെയീ  കൊച്ചുനാടു  നല്ല  പൊൻ  വിളവേകിടും  ദേശം   പാടം, തൊടി, വൻകാടും  മേടും ചാടുന്ന ഗോവിൻ്റെ  കുഞ്ഞും. ആടുമാനയും  വീടിൻറെയുള്ളിൽ   കൂടിയാൽ നൽകുന്നു തുഷ്ടീ. വയ്‌ക്കോലടുക്കിയ വല്യകൂന,     കൊച്ചുകുഞ്ഞുങ്ങൾതന്നോട്ടം, പിച്ചകച്ചെമ്പകപ്രേമമാഹാ! കാഴ്ചയ്ക്കു നല്ലൊരു മേളം. പുഞ്ചിരിയും തൂകി നില്ക്കും  പുല്ലും പുഞ്ചനെൽ  നൃത്തവും  കേമം. പഞ്ചമംപാടുന്ന   മിത്രം കുയിൽ, നെഞ്ചകംതന്നിലായ്  ചാരം.  മന്ദാരവും  നാളികേരം, തുമ്പ,  ചന്തംനിറഞ്ഞുള്ളയാറും, പാറിപ്പറക്കുന്ന പ്രാവും കാണാം, കാറും കുറുമ്പൻ കാക്കയും. ചേറിൽവിയർക്കുംന്ന പാവം മർത്ത്യർ,  ഏറെപ്പണിയും നിസ്വാർത്ഥർ. അർദ്ധവയർനിറച്ചീടും പുമാൻ, സ്വാർത്ഥതയ്ക്കേകുമോ! സ്ഥാനം? മാവിൻ മേനിയിലായ് മേവുമണ്ണാൻ  മേനിയിൽ ചാടുന്നു വീരൻ. മാരുതൻ വൈകുന്നവേള  മാവും മങ്ങും മനസ്സുമായ് നില്ക...

എൻ്റെ കുഞ്ഞു ഗ്രാമം!

(ഉപസർപ്പിണി) കരുതൽ കാക്കുന്നു കേരളപ്പെറ്റമ്മ  അരുമയാം പതിനഞ്ചു മക്കൾക്കായി. ഹരിതാഭയോലും   പട്ടും ഭംഗ്യാ ചുറ്റി, പെരുമപേറും  രത്‌നാകരേ  താമസം. രുചിരമായ് ഭാരതാംബ നല്കി  സംജ്ഞ , സചിവൻ  കേരത്തിൻ  നാമം  കടംകൊണ്ടായ്. അഴകിൽ    നിൽക്കുന്നതെൻ്റെ  കുഞ്ഞു ഗ്രാമം, മിഴികളിൽ   ഫുല്ലം  പുഞ്ചിരി  പൂക്കളും.     തകിടിക്കുത്സാഹമേറ്റിയ  പുല്ലുകൾ  പകിടക്കേളിയിൽ മുങ്ങിയ മട്ടിലായ്. കുമിഞ്ഞു  കൂടുന്ന വൈക്കോലിൻ കൂനകൾ  അമിതമായ്  കാണാം ഗ്രാമഗേഹങ്ങളിൽ. ചെടികൾ തമ്മിലായ്   കോർത്തു നിൽപ്പൂ കരം.  അടികൾ തെറ്റാതെ സൗഹൃദമധുവിനായ്.   ഗഗനമോ  ചൂടി ചംബനം ചുണ്ടിന്മേൽ  ഖഗകുലം   വന്നാൽ നൽകാൻ  ശുഭമായി. വയറു കാലിയോ  അർദ്ധനിറവായോ  കയറുമേന്തുന്നു  ബാലർ  കാലി മേയ്ക്കാൻ.   കുറവുമുണ്ടേറെയെങ്കിലും തമ്മിലായ്  കുറവു കാട്ടില്ല സ്നേഹമൊഴുക്കുവാൻ. ചെറിയ നാടിൻെറ   നാമവും  ചൊല്ലുന്നു, കുറിയ പേരതു ' ഇറവങ്കര' ഹാ! മമതയ്ക്കിളവു തെല്...

പിച്ചകപ്പൂച്ചെടി!

    ( വൃത്തം   മഞ്ജരി )   അച്ചൻകോവിൽനദീ   തീരത്തു   ഞാനൊരു   പിച്ചകപ്പൂച്ചെടി   നട്ടിരുന്നു . പിച്ചവച്ചൂ    ഞാൻ    നടന്നൊരായോരത്താ - യാച്ചെടി   പൊന്തിവന്നുത്സാഹമായ് .   പച്ചവെള്ളംകൊണ്ടു   സ്നാനം   ഞാൻ   ചെയ്യിച്ചു ഒച്ചവിനായതു   പൊങ്ങിവന്നു . പച്ചിലച്ചാർത്തുകൾ   ധാരാളം   വന്നതിൽ പഞ്ചഭൂതേ   താരം   നിൽക്കും   പോലെ .   ഇച്ഛപോലെന്നെന്നും   ഞാനതിൻ   ചുറ്റുമായ്   ഇത്തിരിനേരം   സ്നേഹിച്ചുനിൽപ്പായ് . പിച്ചകം   സന്തോഷസൂചകമായ്   തന്നു   പച്ചിലസംഖ്യയിൽ   പുഷ്പങ്ങളും .   ഉച്ചനേരത്തും   സുമങ്ങളോ    സദ്ഗന്ധം   മെച്ചമായ്പ്പേറി   ലസിച്ചു   നിന്നു . ചാഞ്ചാടി   കാറ്റൊപ്പം   നിന്നയെൻ   സർവ്വസ്വം പഞ്ചമമ്പാടി   രസിച്ചിരുന്നു .\   മച്ചിങ്ങ    സഞ്ചയിക്കാൻ   വന്ന    കുട്ടികൾ ഒച്ചവെച്ചപ്പൂ    പറിച്ചെടുത്തു . പിച്ചകം   നൊമ്പരം   തെല്ലുമേ   കാട്ടാതെ...