Posts

Showing posts from October, 2025

ശിക്ഷ!

                                       (വൃത്തം - മണിമഞ്ജരി) “മഴയെ!നീ കാട്ടുവതെ,ന്തെന്നറിയുന്നോ? മിഴികൾ നിറച്ചീടും ക്രൂരകർമ്മം. ദ്യുവിൽ   മുത്തെ! നിന്നെ കാണ്മാൻ  നില്പു മാനുഷർ, അവകാശമല്ലെ നിൻ സാമീപ്യങ്ങൾ? കരുതലും സ്നേഹവും ഞങ്ങൾ  ഹൃത്തിൽ വയ്പ്പൂ തരുവാൻ  നിനക്കായ്, ചൊരിഞ്ഞിടുമ്പോൾ. പരമായി നീ വന്നു മന്ദമാരിയായീ, അരികിലെത്തി  ഞങ്ങൾക്കിഷ്ടമായീ. മണികളും കോർത്തു നീ  വന്നു  പ്രബലയായ്, മരതക,പ്പച്ചയേ തൊട്ടുണർത്തീ. ഇരുൾവീണ വേളയിൽ  പരിചോടുറങ്ങുമ്പോൾ, നരരേ  പുണർന്നു  നീ  പൈശാചികം. ഉരുവായി  നിന്നൊരാക്കുന്നിന്നുരു ഹൃദ്യം ,   ഉരുൾപൊട്ടലായ് വന്നെടുത്തു ജീവൻ. ഉരുൾപൊട്ടിയുൾനീറീ വിടചൊല്ലിയനേകർ, അരുമയായ് കെട്ടി,പ്പടുത്ത സ്വത്തും.    ഉടയവർ, ഉടയാട, സൗഹൃദം, സ്വാധീനം, ഉടമസ്ഥരോടു  പറഞ്ഞൂ  'റ്റാറ്റാ'. തനുവിന്റെയംഗങ്ങൾ വേർപെട്ടു  പോയോർക്കു,  മനവും പ്രതീക്ഷയും ബന്ധവും പോയ്. തടിനിയും  തടിച്ചൊരു   വന്യ...

പ്രകൃതിമാ പൊന്നമ്മ!

  (വൃത്തം -  മണിമഞ്ജരി )     പ്രകൃതിയോ    പെറ്റമാതായായ്    വിളങ്ങുന്നു , പരിപാവനദീപ്തി    ചൊരിയും    മാന്യാ . പകലെന്നോ   രാവെന്നോയില്ലാതെ   പൊന്നമ്മ   സകലതും    നല്കുന്നു     ഭൂമിമോൾക്കായ് .   പരിചൊടു   പ്രകൃതിമാ    സുഖമേകുമെല്ലാർക്കും , പലതായിയേർപ്പാടു   ചെയ്തിടുന്നു . പവനനൻ    മന്ദം   നമ്മെ   തൊട്ടിലിലാട്ടുന്നു , പരിചൊടു   ഖഗം   മീട്ടും   വല്ലകികൾ .      പവമാനനയയ്ക്കുന്നു   മഴപ്രേമത്തെ   ഭൂവിൽ , പവിത്രം   കൊലുസിട്ടു   നാരിയെത്തും .    വെയിലോടി   വരുന്നുണ്ടടുപ്പുകൾ   കത്തിക്കാൻ ,   വയലേകുമന്നത്തെ    പചിക്കുവാൻ .   വയലിൻറെ ,  സൂര്യന്റെ ,  സസ്യത്തിൻ   കാരുണ്യം ,  വയർ     നിറച്ചീടുന്നു    ജീവി   സർവ്വം . നിശിയിലെത്തീടുന്നു    മാന്യനാം    ഹിമകരൻ , നിലവിടും    തമസ്സൊടു പടവെട്ടുവാൻ ...

വയസ്സു വന്നാലോ!

    (വൃത്തം- ഉപസർപ്പിണി) മനുജനായിപ്പിറക്കുന്ന  ജീവിക്കായ്, മഹിമയോടുള്ള  ജീവൻ തരപ്പെടും. മനമേ വച്ചിടൂ, ജീവിതരംഗങ്ങൾ  മറിയും മാറുമതഞ്ചു തട്ടുകളായ്.   പ്രഥമം ശൈശവം, പിന്നെ ബാല്യകാലം, കഥപേറും  കൗമാരം പിന്നെ  യൗവനം, അതു മുങ്ങിപ്പോകും  ജീവതസാഗരേ, പതിവാണു പിന്നെ  വാർദ്ധക്യാലിംഗനം.  സഹജരെപ്പോലെ  പീഡകളേം കൂട്ടി, മഹർലോകത്തുനിന്നെത്തുന്നു വൃദ്ധത.      ഉലയുന്നു  മർത്ത്യർ  ജീവിതപന്ഥാവിൽ, വലയും  വൃദ്ധത  കൂട്ടിനായെത്തുമ്പോൾ. അവധിക്കു  വയ്ക്കാൻ പറ്റാത്ത കാരിയം  അധിവസം ചെയ്യും   യുക്തസമയത്തായ്. അവസാനമെല്ലാ ചരാചരത്തിലും,  അവരോധിക്കുന്നു   കാലം  വയസ്സിനേ. അകലെയായ്  നന്ദർ പാഥേയങ്ങൾക്കായി, അതിമൂല്യക്കൂടു കൂട്ടാൻ ധനം തേടി. മലപോലെ  സ്നേഹം മക്കൾക്കേകിയാലും, അലിവിൻ കണങ്ങൾ മൺതരിക്കുതുല്യം. *അരിയസത്യമിതൊന്നേയുള്ളൂ  തുലോം, പരിമിതിയുണ്ട്  മക്കൾക്കു പോറ്റുവാൻ. ജലമൊഴുക്കെന്നും കീഴോട്ടു തന്നെതാൻ, കലിയുഗത്തിലോ കൂടുതൽ  മാത്രയിൽ. വിഷയം  സ്വസ്ഥമായ് നിനവിലങ്ങേറ...

കാട്ടിലെ കാകിക്കു കല്യാണം!

  (താളം- തംതത തംതത തംതംതം) ശാഖിയിലായ് കരടം കാറീ, കാകി വിവാഹിതയാകാറായ്. “മാധവമാസവിവാഹത്തിൻ ശേഖരണത്തിനു കാലംതാൻ. കാട്ടിലെ സൗഹൃദമെത്തീടും കൂട്ടിലെസർവ്വ ഖഗങ്ങളും. കർക്കടകം ബത മൂശേട്ട, കണ്ണുനിറച്ചവൾ തേങ്ങീടും മംഗലകാര്യമതിൻ  നേരം , ചിങ്ങദിനങ്ങൾ സ്മിതം കാട്ടീ, നമ്മെ തുണച്ചിടുവാനെത്തും, സുന്ദരവാസരമെത്തിക്കും. സാരിയെടുത്തു മടങ്ങേണം ചേർന്നുവരേണമതിൻ ബ്ലൗസും. കൺമഷി, കണ്ണിനു സൗന്ദര്യം, പെണ്ണിനു ലാവണ്യമേറ്റീടും. കല്ലുപതിപ്പിച്ച മാലയ്ക്കായ് ഇല്ലതിനുള്ളൊരു സമ്പത്തും. വേണ്ടസമൃദ്ധിയനാവശ്യം കൊണ്ടുനടക്കുക കഷ്ഠംതാൻ. കൃത്രിമഹേമനിറത്തിലായ് കൃത്യതതോന്നുമൊരാഭൂഷാ, കൃത്യമതായ് ബത വാങ്ങീടാം സത്യമതിൻ, വരനോടോതാം. കരടം=കാക്ക

കുട്ടിക്കവിതകൾ

1. കുട്ടിക്കവിതകൾ         01. വാനരൻ   പൊളിച്ചു !   2. കുറുമ്പൻ ! 3. കൈപ്പപ്പൂ 4. ബേക്കറി ! 5. രണ്ടു   കാകന്മാർ !                 1. വാനരൻ   പൊളിച്ചു !   ( വൃത്തം - മാവേലി )   ( ആധാരം   ഒരു   നാടൻ   പാട്ട് )   പണ്ടു   കുരങ്ങൻറെ    മേളം   കാട്ടിൽ   ഇണ്ടൽവിനായവൻ   തുള്ളിച്ചാടി . മണ്ടത്തരം , പൊങ്ങിപ്പൊങ്ങിച്ചാടി , കുണ്ടിലായി    ശക്തം   വീണു   മുള്ളിൽ  .   * പുച്ഛത്തിൽ   കുത്തിക്കയറി   മുള്ളും ഇച്ഛയുണ്ടു    നോവു     മാറ്റീടുവാൻ . കൊല്ലൻറെയാലയിൽ   രോഗിസമം ചൊല്ലിവിളിച്ചുകരഞ്ഞു   ചെന്നു .   “* കില്ലുവേണ്ട    മുള്ളെടുത്തുമാറ്റാം  .” കൊല്ലൻ   ഭിഷഗ്വരനായിത്തീർന്നു . “ വാലുമുറിഞ്ഞു ,” വാനരനോതി , “ വാലിൻമൂല്യമായ്    നീ    കത്തി   തരൂ .”   മാങ്ങാ    നുള്ളാനതു   ബാലർക്കേകി , തങ്ങിയാ    കത്തി   മരത്തിൻ ...