Posts

Showing posts from October, 2023

ജഗത്തിൻ ലയം!

(കേക)  ഉണക്കിൻ  കോപതാപം          ഉണക്കുന്നൂ പച്ചപ്പും , പണിയില്ലല്ലോ,  കേഴും       പാവങ്ങൾ ഭൂമീപുത്രർ. കണികാണുവാനില്ലാ      ജീമൂതത്തിൻ  കണങ്ങൾ, കിണികൊട്ടിയെത്തുന്ന      വർഷത്തെ കണ്ടോ ചന്ദ്രാ!  മഴമേഘ നാഥനാം           മഘവാനേ ! നീ  നോക്കൂ  ഇഴജന്തുക്കൾപോലും              ഉഴറുന്നു നീരിന്നായ്‌. മരുഭൂമിയായ്  മാറും      ഹരിത്തു ചാർത്തിയ ഭൂ, പുരന്ദരാ! നീ ചാപം                  തൊടുത്തീടേണം വേഗം.   മറയ്ക്കല്ലേ ഘനത്തെ           ഇടിമേളവും വേണം  പ്രകാശം ചൊരിഞ്ഞീടാൻ            ക്ഷണികാ ദ്യുതിവേണം.  ഗഗനത്തിൻ വാസികൾ            സർവ്വരും  ചേർന്നീടേണം, ജഗത്തിന്നായി  ലയം            ഒരുക്കിവച്ചീടുവാൻ.  ധരിത്രി രമിച്ചീ...

വിഷലോകം!

കേക കല്പാന്തകാലംതൊട്ടു       മർത്യാ! മേദിനീദേവി, ഉത്സാഹപൂർവ്വം നിന്നെ          പോറ്റിവളർത്തീടുന്നു. ഉത്സുംഗേയരുമയായ്          വച്ചു താരാട്ടുപാടി വാൽസല്യമധുവൂട്ടി         വളർത്തിനിന്നെ ധാത്രി. വയൽക്കൂട്ടങ്ങളിലായ്           കതിർ വിളയിച്ചമ്മ വയറിൻ വിളികളെ          ശ്രവിച്ചു ശമിപ്പിച്ചു.  താപത്താൽ വശംകെട്ടു           മർത്ത്യനുരുകീടുമ്പോൾ, ആപത്താം ചൂടകറ്റാൻ           മാരുതനേവിളിച്ചു. ക്ഷുത്തിനെ ഓടിക്കാനായ്          തെളിനീർത്തടാകങ്ങൾ ഉത്തമമായിത്തന്നെ            ഉണ്ടാക്കിവച്ചൂ മാതാ! ഉത്തുംഗമാം ശ്രിംഗത്തി-        ലിരുത്തി തോഷമേറ്റി ഉന്നതമൂല്യങ്ങൾതൻ        ജ്ഞാനം പകർന്നുതന്നു. ഉന്നതമായ്പ്പറക്കാൻ          പക്ഷങ്ങൾ പൊന്തിയപ്പോൾ ഉന്മാദം നിൻ ശിരസ്സിൽ     ...

പിച്ചകപ്പൂച്ചെടി!

    അച്ചൻകോവിൽനദീ   തീരത്തു   ഞാനൊരു   പിച്ചകപ്പൂച്ചെടി   നട്ടിരുന്നു . പിച്ചവച്ചു   ഞാൻ    നടന്നൊരായോരത്താ - യാച്ചെടി   പൊന്തിവന്നുത്സാഹമായ് .     പച്ചവെള്ളംകൊണ്ടു   സ്നാനം   ഞാൻ   ചെയ്യിച്ചു ഒച്ചവിനായതു   പൊങ്ങിവന്നു . പച്ചിലച്ചാർത്തുകൾ   ധാരാളം   വന്നതിൽ പഞ്ചഭൂതേ   താരം   നിൽക്കും   പോലെ .     ഇച്ഛപോലെന്നെന്നും   ഞാനതിൻ   ചുറ്റുമായ്   ഇത്തിരിനേരം   ചെലവഴിച്ചു . പിച്ചകം   സന്തോഷസൂചകമായ്   തന്നു   പച്ചിലസംഖ്യയിൽ   പുഷ്പങ്ങളും .     ഉച്ചനേരത്തും   കുസുമങ്ങൾ   സദ്ഗന്ധം   മെച്ചമായ്പ്പേറി   വിലസിനിന്നു . ചാഞ്ചാടി   കാറ്റൊപ്പം   നിന്നയെൻ   സർവ്വസ്വം പഞ്ചമമ്പാടി   രസിച്ചിരുന്നു .     മച്ചിങ്ങ   പെറുക്കാൻ   വന്നീടും   കുട്ടികൾ ഒച്ചവെച്ചു   പൂ   പറിച്ചെടുത്തു . പിച്ചകം   നൊമ്പരം   തെല്ലുമേ   കാട്ടാതെ   പുഞ്ചിരിതൂകി   പുഷ്പങ്ങളേകി . ...

തിരക്ക് !

  ( മണിമഞ്ജരി )     അരികിലായ്    നീ    വരൂ    ചൊല്ലിടാം    ഞാനെൻറെ    പരിമിതികൾ     വേല     മുഴുവനാക്കാൻ . വിലയേറെയുള്ളതായ്    കാണുന്നപ്രിയവസ്തു വലിയതാം    കാലമതൊന്നുതന്നെ   .   ചെറിയതാവില്ലതു     നീട്ടുവാൻ   പറ്റില്ല , വെറുതേകളയല്ലേ    വേളകളേ . വളയില്ല   ചരിയില്ല   ഒടിയില്ല   തെല്ലുമേ , വിലചൊല്ലി   വാങ്ങുവാനാവതില്ല .   ഒരിടത്തു   നിൽക്കില്ല   ആരെയും   കേൾക്കില്ല കരണങ്ങൾ    നോക്കില്ല   മുന്നേറിടും . അരുവിപോലോഴുകുന്നുയെങ്ങോട്ടും   നോക്കാതെ . അമൃതം   ചുറ്റും   ചേറും    ചിരികൾ   തൂകീ .   സമയമില്ലെന്നുള്ള    പല്ലവി   ചൊല്ലുന്നു   സമയമൂല്യം   കാക്കാ     മർത്യരൂപം   . സമയത്തെ   ചോർത്തുവാനെത്തുന്നൂ    ' വാട്സാപ്പും ' സമയക്കൊള്ള   ചെയ്യാൻ    മാധ്യമവും .   നുണകൾക്കു   കൂട...

ഉദരാർത്തി!

!                                                                                                                                                                                                            (മഞ്ജരി) ആകേയവൾക്കുള്ള സ്വപ്നമൊന്നേയുള്ളു, ഏകപുത്രിക്കുദരാർത്തിക്കന്ത്യം. കാറിൻ്റെ  വാതിൽതുറന്നങ്ങു വന്നൊരാ സാറിനോടായ് പൈസ യാചിച്ചവൾ. “മാറിനിൽക്കൂ ’ശവം!’ പാതമുടക്കാതെ കൂറമുണ്ടെന്നിലായ്  മുട്ടിക്കല്ലെ.” മാറിനുള്ളിൽ സർവ്വ ദുഃഖവും വച്ചവൾ ജീർണ്ണവസ്ത്രംകൊണ്ടു  മായ്ച്ചു കണ്ണീർ...

അമ്മയും മകനും!

(അന്നനട)  വസന്തയന്നങ്ങു പുഴക്കരെയെത്തി രസിക്കും   പുത്രനെ  മഴമുന്നെക്കൂട്ടാൻ. പലപ്പൊഴായ് കാന്തൻ തൊഴിലിനെന്നപോൽ പുലിയൂരിൽപ്പോയീ, മടങ്ങിവന്നില്ലാ. പരാജയപ്പെടാൻ മനംമടിച്ചപ്പോൾ, തിരഞ്ഞെടുത്തവൾ തുണിതുന്നുംപണി. ശിഥിലമാം സ്വപ്നം സ്വരുക്കൂട്ടീടുവാൻ മഥിച്ചുമാരോഗ്യം  മനഞ്ഞു വസ്ത്രങ്ങൾ. ചെറുപ്രായത്തിലും മുതിർന്നവൻ കുട്ടൻ, പ്രസുവിനർപ്പിച്ചു  മമതയാംസുമം. അതിഥിയായ് ജ്വരം  പുണർന്നു കുട്ടനേ, അതിതാപം മൂലം  വലഞ്ഞു രണ്ടാളും. കുടം കണക്കിനു  ജലംതൂകി രാവും,  കുടുകുടാച്ചാടി  പെരുമാരീവാരി. കടൽ ,വെള്ളം, മണ്ണും ഗൃഹവും ജീവിതോം   കുടിലതന്ത്രത്താൽ  മഴ വിഴുങ്ങിപ്പോയ്. ചരങ്ങളനേകമചരമായ് മാറി, ചെറുത്തുനിൽക്കുവാൻ വഴിയൊട്ടുമില്ല. നിറഞ്ഞുമാനവർ  അഭയത്തമ്പിലായ്‌ കുറവിനേ വാരിപ്പുണർന്നു വസിച്ചൂ . നിരന്തരമൂറീ മധുസമം സ്നേഹം, കുറഞ്ഞില്ലാ തെല്ലും  സഹായം തമ്മിലായ്. വയസ്സിൻ വ്യത്യാസം മതജാതിചിന്ത അയഞ്ഞു, അഴിഞ്ഞൂ, ഒളിതൂകീ ചേർച്ച. ലളിതയ്ക്കായില്ലായണയുവാൻ തമ്പിൽ  നിരത്തങ്ങുമുങ്ങി ശകടം പോവില്ലാ. കടുത്തതാപത്താൽ വലഞ്ഞെന്നാൽ  കുട്ടൻ, കഠിനമാം നോവായ് ശി...

സന്ധ്യേ!

  ( വൃത്തം - മഞ്ജരി )   ഓരോദിനത്തിലും   സന്ധ്യേ ! നിൻ    കണ്ണിലായ് പാരിന്റെ   പ്രേമമൊളിച്ചുവയ്പ്പൂ . നേരായവേരാണു   ജീവന്റെ   പന്ഥാവിൽ   ചാരുപൂമ്പാറ്റയാം   സന്ധ്യേ ! സഖീ !   സുപ്രഭാതത്തിലായ്   നിത്യവും   മന്ദമായ് സന്ധ്യേ !   എത്താറില്ലേ , കോമ   ളാ൦ഗീ ! എന്തൊരു   സൗന്ദര്യം   വർണ്ണിപ്പാനാവുമോ ചന്തത്തിൻ   പര്യായം   പെൺകൊടിയേ !   സുന്ദരം   സുരൂപം   കായം   മനോഹരം ചന്ദനം , കുങ്കുമം   പൂശിവരും . കാല്യംസായംകാലസഞ്ചാരം   ചെയ്യുന്നോ - രെല്ലാരും    പ്രേമിക്കും   ചാർവാംഗിയേ  .   സന്ധ്യേ   നീ   വന്നുവോ ? എത്തനനേരമായ്   ചിന്തയിലാണ്ടു   ഞാൻ   കാത്തിരിപ്പൂ . എന്തിത്രവൈകുന്നു   സൂരനെപ്പേടിയോ ? അന്തിമലരീ ! നിൻ    ദുഃഖമെന്തേ ?   കാലം   പോയാലും   വന്നാലും   വെറുള്ളോർ , ചേലിൽ   നിന്നേ    വെല്ലാനാരും   പോരാ . നിന്നുടെ   സൗകുമാര്യത്തിൽ   കുശുമ്പായീ   വന്നു   നിന്നെ ...