ജഗത്തിൻ ലയം!
(കേക) ഉണക്കിൻ കോപതാപം ഉണക്കുന്നൂ പച്ചപ്പും , പണിയില്ലല്ലോ, കേഴും പാവങ്ങൾ ഭൂമീപുത്രർ. കണികാണുവാനില്ലാ ജീമൂതത്തിൻ കണങ്ങൾ, കിണികൊട്ടിയെത്തുന്ന വർഷത്തെ കണ്ടോ ചന്ദ്രാ! മഴമേഘ നാഥനാം മഘവാനേ ! നീ നോക്കൂ ഇഴജന്തുക്കൾപോലും ഉഴറുന്നു നീരിന്നായ്. മരുഭൂമിയായ് മാറും ഹരിത്തു ചാർത്തിയ ഭൂ, പുരന്ദരാ! നീ ചാപം തൊടുത്തീടേണം വേഗം. മറയ്ക്കല്ലേ ഘനത്തെ ഇടിമേളവും വേണം പ്രകാശം ചൊരിഞ്ഞീടാൻ ക്ഷണികാ ദ്യുതിവേണം. ഗഗനത്തിൻ വാസികൾ സർവ്വരും ചേർന്നീടേണം, ജഗത്തിന്നായി ലയം ഒരുക്കിവച്ചീടുവാൻ. ധരിത്രി രമിച്ചീ...