Posts

Showing posts from June, 2024

നാലുപുത്രിമാർ!

(വൃത്തം-മാവേലി) ഭൂമിയിലാണ്ടിനായ്  നാലുമക്കൾ, ആമോദപൂർവ്വം വസിപ്പതുണ്ടേ. ആസ്ഥയേറെക്കാട്ടി പാർത്തലത്തെ, സ്വസ്ഥമായ് പോറ്റുന്നു വർഷമക്കൾ. മൂത്തവൾ, വാസന്തി ശൃംഗാരിതാൻ, ഉത്തമവേഷത്തിലായ് ലസിപ്പൂ. നാനാവർണ്ണത്തിൽ കൊരുത്തമാല്യം  മാനമായ്പ്പെണ്ണു ശിരസ്സിൽ വയ്പ്പൂ ഗൗരവം കാട്ടിടും രണ്ടാം പുത്രി ഗ്രീഷ്മയെന്നവൾക്കു നല്ലനാമം. താരിൻ ഫലങ്ങളെ  പക്വമാക്കും പാരിനായ് ഭക്ഷം പചിക്കുമവൾ. കോപംവന്നാലവൾ നീർസംഭാരം താപത്താൽ മൊത്തമായ് സേവിച്ചീടും. ദാഹനീരും തേടി പ്രാണി പായും, മോഹിച്ചാലുമില്ലയിറ്റുവെള്ളം.  വാരിദസൂനു, വർഷ നഭസ്സിൽ, താരാപഥത്തേരിൽ നിൽപ്പൂ ഗർവ്വിൽ. താഴോട്ടു പോരാനുദ്ദേശമില്ലാ താഴത്തെ കഷ്ടം കണ്ടില്ല വർഷം. പൃഥ്വിയും മക്കളും കൈകൾ കൂപ്പി പ്രാർത്ഥനചെയ്യുന്നു കൊണ്ടലോടായ്, “ഒന്നു കനിയൂ നീ നീരദമേ! ഞങ്ങൾക്കായ് തണ്ണീരിൻ തേനൊഴുക്കൂ.” അർത്ഥിക്കും ഭൂമിയെയുറ്റുനോക്കി അംബുദം കെട്ടുന്നൊരണക്കെട്ടും. അഞ്ജസായാകാശയാറൊഴുക്കായ്, ആരേയും കോരിയെടുക്കാൻ തയ്യാർ. മാരിപ്പെണ്ണിനെ പറഞ്ഞുവിട്ടു, ധാത്രിമാതാ പോകും ശീതമൊപ്പം. വിണ്ണിൽ ചിരിതൂകും ശീതപ്പെണ്ണാൾ മണ്ണിനും മക്കൾക്കും തോഷം നല്കും.

വിണ്ണിലേ രാഗങ്ങൾ!

(ദ്രുതകാകളി) വിണ്ണിലേ രാഗങ്ങൾ മൂകമാണെന്നാൽ,  മണ്ണിൽനിന്നാലോ മനോഹരദൃശ്യം. പ്രത്യുഷം തൊട്ടു ദിനാന്തം  വരേയും  സന്തോഷമേകും തഴക്കങ്ങൾ  ഹൃദ്യം. സൂര്യകുമാരന്നു   വണ്ണത്തിൽ ജോലി, നേരത്തിനെല്ലാർക്കും ആഹാരം വേണം. ഭൂമിച്ചേച്ചിയ്ക്കുള്ള  ഭോജന ദ്രവ്യം, സാമാന്യമായി ചൂടാക്കും സ്വാദേറ്റാൻ. കാല്യം മുതലേ തോഷത്തിൽ ചെയ്‌വൂ ,    ജോലികളെല്ലാമേ  നല്ലാക്രമത്തിൽ.  കാര്യമായുള്ള  പരിശ്രമം  തീർത്താൽ, സൂര്യയ്ക്കു   പോയിടാം  വന്ദനംചൊല്ലി. നേരേ  വരുംരാവു  ധാത്രിയ്ക്കുകൂട്ടായ്, പാരിനെ തമസ്സിൻ   കൈയിലായേകും. വാർമുകിൽ നെയ്ത കരിമ്പടം വാനിൽ   കീറീമുറിച്ചുവോ    ചേറിയങ്ങിട്ടോ ? കെട്ടഴിഞ്ഞുവീണോ   പുതപ്പിൻറെ  ഭാണ്ഡം ?  കെട്ടുപൊട്ടിച്ചോ കുറുമ്പനാം കാറ്റ് ?   ചൂട്ടേന്തി വന്നു   തമസ്സിലായ്  ചന്ദ്രൻ      വെട്ടംതരുവാൻ  തെളിച്ചവൻ ജ്യോതി. കുട്ടികൾ,  താരങ്ങൾ  ചുറ്റിലും നിന്നു  വജ്രചന്തത്തിലായ്  പാവാടയിട്ട്. പിഞ്ചു താരങ്ങൾ പിതാവിനേ...

ചന്ദനഗന്ധക്കവനങ്ങൾ!

    ദ്രുതകാകളി!   സുന്ദരതയ്ക്കൊരു പര്യായമായി ആനന്ദപൂർവ്വം പിറന്നൊരു കുഞ്ഞ്. മന്ദാര പുഷ്പസമാനം ചാഞ്ചാടീ, ചന്ദ്രിക പോലവൻ പുഞ്ചിരി തൂകീ.   ഓടിനടന്നവൻ വായുവിൻതുല്യം,  പാട്ടു പാടി കുളിർപ്പിച്ചൂ ചിത്തങ്ങൾ . വൃത്തത്തിൽ നിർമ്മിച്ച കാവ്യങ്ങൾപോലെ, പത്തരമാറ്റവൻ നാമം നന്ദൻ.  വാസരം ചക്രംപോൽ  ചെയ്തൂ  ഭ്രമണം   വന്നിറുക്കിജ്വരം വേതാളമായീ.   പിഞ്ചുശരീരം വസിയ്ക്കാനെടുത്തു, അഞ്ചാംവയസ്സിലാ   ശൈശവം  തോറ്റു,   ആഞ്ഞു  കുത്തിയവൻ പിഞ്ചിന്റെ ദേഹം ,         കുഞ്ഞിൻ ചലനവും ചക്രത്തിലായി. വൃത്തംതെറ്റിപ്പോയ  കാവ്യമായ് പൈതൽ,  വന്നൂ ഭവിച്ചതു  ഞൊണ്ടുന്നരൂപവും.   പുത്രന്റേതാം   ദിനം മേഘം മൂടിപ്പോയ്, പത്തനമ്മൊത്തവും ഗ്ലാനിയിൽ  മുങ്ങി. പൊന്തിപ്പറന്നുപോയ്  വേഗേന കാലം, പയ്യനിൽ   താവളം കണ്ടൂ യുവത്വം.   വായന മാനസേ ലേഹ്യമായ് മാറി, കായവും വ്യായാമത്തോടൊട്ടിനിന്നു. ഭാഷയ്ക്കാത്മാവായ  വാക്കിൻ   കൂട്ടങ്ങൾ,   തോഷത്തോടേ   ഹൃദി   ...

സഹ്യന്റെ ആത്മാവ്!

  വൃത്തം   - കേക       പശ്ചിമ   മഹീന്ദ്രത്തിൻ                * വിഗ്രഹം   ബഹുകേമം , സഞ്ജാതനായിതല്ലോ               കേരമാം   ആലയത്തിൽ . സഞ്ചാരം   ചെയ്തീടുന്നു                പശ്ചിമഖണ് ‌ ഡം   താണ്ടി , സഞ്ചരണംതീരുന്നു                    ദ്വാരകാപുരിദേശേ .   സഞ്ചയമായി   നിൽക്കും                  സഹ്യാദ്രിനിരകളും സഞ്ചാലം   ചെയ്തുനിൽക്കും                   പാദപവൃന്ദങ്ങളും മഞ്ജരിത്തിളക്കത്തിൽ                   പവിഴമല്ലിപ്പൂവും ...

അഹല്യ!

(അന്നനട)   അഹോരാത്രങ്ങൾതൻ  പിറകിലേയ്ക്കു നാം സഹസ്രാബ്‌ദയാത്ര പവിത്രമായ്   ചെയ്യാം. ഒരുദിനേയെത്തീ മുനി വിശ്വാമിത്രൻ  അരമനയ്ക്കുള്ളിൽ ഖലരെയൊതുക്കാൻ. സലക്ഷ്‌മണം രാമൻ ഒതുക്കി ദുഷ്ടരെ സലീലശുദ്ധിപോൽ  വെടിപ്പായി ചുറ്റും. പുരാവൃത്തമേറെ നൃപഋഷി  ചൊല്ലി, "ചിരകാലമ്മുനി വസിച്ചഹല്യയും.   ചതുർമുഖൻതന്റെ തനൂജയഹല്യ,   പതിവ്രതയവൾ, മുനികാന്തപ്രിയ,  അഖണ്ഡപൂരുഷൻ *പുരന്ദരൻ ബത അഖിലസുന്ദരി, അഹല്യേ കാമിച്ചു.     വനവല്ലികളും  കിളിജാലങ്ങളും  മനംകൊണ്ടവളേ  അനുഗമിച്ചുപോയ്.   അഴകിൻ കേദാരം   അതുല്യസൗന്ദര്യം,  പൊഴിച്ചുജ്യോത്സ്ന,  നിറച്ചു ആൺമനം. മരുത്തിൻറെ ഹൃത്തുമഹല്യേ മോഹിച്ചു, പറയേണ്ടതുണ്ടോ പുരുഷന്റെ കാര്യം! ചതുർമുഖസുത  പതിഗൗതമനായ് തനുമാനസങ്ങളുഴിഞ്ഞുവച്ചവൾ  ശരീരശുദ്ധിക്കായ്  ഋഷിയാം ഗൗതമൻ    അരുണോദയത്തിൽ  നദിയിലേക്കു പോയ്. ഇനനുണർന്നില്ല സമയമായില്ല,  മുനിവിടചൊല്ലി  അകത്തി സ്നാനത്തെ.  അനാശാസ്യം   ഋഷി തപോവനേ കണ്ടൂ, അനങ്ങാൻ വയ്യാതായ്  ഇരുവർക്കും ഭ...

സുന്ദര ദൃശ്യം!

(വൃത്തം-മാധുരി)  ഞാൻ കാണുന്നൂ  സുന്ദര ദൃശ്യം വിവരിക്കാമിപ്പോൾ, ഗന്ധംപൊഴിയും  മോഹങ്ങളാൽ ഹൃദയം നിറയുന്നൂ. എന്നുടെ   മോഹം  സുമമായ് മാറീ  ആഹ്ളാദമുള്ളിൽ, അക്ഷികൾ  കാണുംകാര്യം ചൊല്ലാൻ  ശബ്ദം  പോരല്ലോ. വിശാലമായൊരു ഭൂവിടമിവിടായ്   മോദം പുണരുന്നൂ. സുഖദം സുന്ദരമായൊരു ക്ഷേത്രം  മാടിവിളിപ്പാണ്, ഒഴുകീടുന്നൂ അരുവിയിൽനിന്നും തേനിൻ ധാരകളും.  പുഴകളിൽനിന്നേയൊഴുകും  ജലമോ ക്ഷീരത്തിൻ  തുല്യം .  രുചികരമായൊരു വാടികയരികിൽ  മനോഹരംതന്നേ, രുചിരം ലതകൾ മനസ്സു  മയക്കി ,  സർവ്വം സ്വർഗ്ഗം  ഹാ! പൂവിൻ ഹാരം കോർത്തു  ചെടികൾ ചൂടീ    മൗലിയിലായ് , പാവിൽ  പച്ചക്കരകൾ  ചേർത്തങ്ങുടുത്തു  ചെത്തികൾ.  ചെമ്പകച്ചെടികൾ   പ്ലാവിൽ നോക്കുന്നുയരമളക്കാനായ്, വമ്പൻതെങ്ങതു  കാണുന്നുണ്ടാം  അറിയില്ലാഭാവം. പുരാതനമായൊരു നാലുകെട്ടും    പ്രൗഢിയിൽ  നിൽക്കുന്നൂ,  വരാന്ത ചുറ്റും, നടുവിൽ   മുറ്റം,  തുറന്നൊരു  പറമ്പും. .അഭിനവ സൗകര്യമേറെമനോജ്ഞം   ക...