പഴയകാലം!


 

  (വൃത്തം -അന്നനട)

 

പഴയകാലത്തെ ചരിത്രം കേൾക്കൂക

പുഴയും വയലുമിണകളായ്,  സുഖം.

അഴകായ് നിന്നൊരു തരുണിയാം ഭൂമി,

മഴമേഘങ്ങൾതൻ പെരുത്ത സുഹൃത്തായ്.

 

കഴിവുള്ളമക്കൾ കരുതി ധാത്രിയെ ,

അഴലില്ലാക്കാലം വളരെ ഘോഷിച്ചു.

വയലിൻവായിക്കും മഴപ്പെയ്തുകളും,

വയൽക്കിളികളും നിരന്നങ്ങു നിന്നു.

 

ഹരിതകാന്തിയിൽ വെൽവെറ്റിൻചേല

പരിശുദ്ധമായി ധരിച്ചുനിന്നവൾ.

വരിയിൽ കൊക്കുകൾ വെളുത്ത സാരിയിൽ,

വരമ്പിൻ വാസക്കാർ ചെറുപുല്ലും വാണു.

 

സമൃദ്ധം മൗലിയിൽ മുടിപേറും തെങ്ങു-

മമൃതകുംഭങ്ങൾ നിറച്ചും തേൻനീരും,

ചുവന്നകല്ലുപോലടയ്ക്കയും പേറി

കവുങ്ങിൻ കൂട്ടങ്ങൾ തലയാട്ടി നിന്നു.

 

പുതിയകാലത്തായ് മിഴിവാം ദേശത്തെ,

ചതിചെയ്തു നാശം വരുത്തിക്കൊല്ലുന്നു.

ഉതിരില്ലാ കതിർ, നിലം മരിച്ചുപോ-

യുതിർത്തുനിരത്തി വലിയകുന്നുകൾ.

  

മനുജരേ! നിങ്ങളറിഞ്ഞുവോ ഭൂമാ

മിനുങ്ങും സഹായം നിറുത്തും തരില്ല.

മനം നിറച്ചിടാം നലമാം ചിന്തയാൽ,

സ്വനം മൂളാം താളം പ്രകടമാക്കിയും.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!