മാനുഷവാഞ്ഛ!
(വൃത്തം-സർപ്പിണി)
നോക്കൂ, പാർത്തലം മാതാവുതന്നല്ലോ
കാക്കും സസ്യമൃഗാദികളെയെല്ലാം.
തക്കം നോക്കുന്നു മാലിന്യം ചേറുവാൻ
പാർക്കാൻ ഭൂമിയേയന്യമാക്കീ നരർ.
മർത്ത്യൻറെ വാഞ്ഛ വഞ്ചനതന്നെയോ!
കാണാം സ്പഷ്ടമായ് സർവ്വത്ര കേളികൾ .
ചീക്ക പൃഥ്വിതൻ കംബളംപോലെയായ്,
പുൽകും ജീവനേ മാരികൾ, പോകില്ലാ.
ക്ഷുദ്രമെത്തുന്നു നാട്യമരങ്ങിലായ്,
രുദ്രൻ തന്നൂടേ താണ്ഡവനൃത്തംപോൽ .
സ്വത്തു വൃദ്ധരൊഴിവാക്കിനൽകിയാൽ
പൊന്തും മാത്സര്യത്തിൻ മുള, മക്കളിൽ.
മർത്ത്യൻ , കാട്ടിക്കൂട്ടുന്നതിൻ മൂലമായ്
സസ്യമൃഗാദി സ്വസ്തിചൊല്ലീപ്പോകും.
ശത്രുവാകുന്നു ബന്ധുജനങ്ങളും,
മിത്രങ്ങൾക്കിന്നു ക്ഷാമവുമുണ്ടല്ലോ.
മർത്ത്യരിൽ ചിലർ കാക്കും സ്നേഹക്കടൽ
കൃത്യം പേറുന്നു സേവനഭണ്ഡാരം .
ആളേഗ്രസിക്കുമ ത്യാഹിതങ്ങളേ,
നീളേ പൊയ്പ്പോയി പൂജ്യത്തിലെത്തിക്കും.
കാളും ദുഖാഗ്നി ഊതിക്കെടുത്തുവാൻ
പാളുകില്ലാ യത്നം ചെയ്വൂ മാലോകർ.
നന്മജീവിക്കുമിടങ്ങളുണ്ടിന്നും,
പൂർണ്ണം ചൊല്ലിയിട്ടില്ല യാത്രാമൊഴി.
ആധിയധികം വയ്ക്കേണ്ട ഉള്ളിലായ്,
സാധ്യമുത്തരമെല്ലാകഷ്ടത്തിനും.
ഹാര മൊന്നു തീർക്കാം മൂല്യങ്ങൾ കോർത്ത്,
നേരുള്ള ചിത്തത്തിൻ ജന്മിയായ്ത്തീരാം.
.---------------
Comments
Post a Comment