യുദ്ധം! യുദ്ധം!

  


(നതോന്നത) 


യുദ്ധക്കൊതി പൂണ്ടുനില്ക്കും

 മർത്യരേയനേകം കാണ്മൂ,

സപ്തതാര ഹോട്ടലിലായ് 

        യുദ്ധം പിറക്കും.

നേതാക്കൻമാരാധിപത്യ-

          യധികാരക്കൊതിയാലേ, 

യോദ്ധാക്കളായ്  മാറ്റീടുന്നൂ

          പൊതു ജനത്തേ.


ആവുംവിധം യുദ്ധമുഖേ-

     യായുധക്കസർത്തു കാട്ടാൻ

ജീവൻ കച്ചവടം ചെയ്തും

            പോരാടും ഭടർ.

തീവ്രവാദിദുഷ്ടക്കൂട്ടം

      കാര്യങ്ങളെ പഠിക്കാതെ

പാവം ജനക്കൂട്ടങ്ങളേ

      ഭസ്മമാക്കുന്നു.


ഒന്നോരണ്ടോ ക്രൂരമനം 

       വിതക്കും  വിഷവിത്തുകൾ,

മാനസങ്ങളിൽ മുളയ്‌ക്കും 

       കത്തിപ്പടരും.

 സംഗമങ്ങൾ ജന്മംകോള്ളും

         സംഗ്രാമങ്ങളെ പടയ്ക്കാൻ,

അംഗംങ്ങളെ യുദ്ധമുഖേ 

     ഹാജരാക്കീടും.



എന്തുകിട്ടും സമ്മാനമാ-

     യാഹവത്തിൻ തീരത്തായാൽ?

വെന്തു മൃതമാകും  നമ്മൾ 

          മൃത്യു പുൽകീടും.  

രാജ്യസമ്പത്തിനു നഷ്ടം 

      വിശപ്പിൻ വിളി കേൾക്കില്ലാ,

ഭോജ്യവും കമ്മിയായീടും 

       ഭരണമേൽക്കും.


മർത്ത്യനെന്ന ശബ്ദത്തിൻറെ-

           യർത്ഥതലം പൂർണ്ണമാക്കാൻ 

 മർത്ത്യമാക്കിമാറ്റീടുന്നു

          നിർദ്ദേഷികളെ.

മൃത്യുവേകാമങ്കത്തിനു  

         സ്വൈര്യത്തിൻ  ധ്വജമുയർത്താൻ,

ചിന്തനം ചെയ്യിൽ നിർണ്ണയം 

          ഐക്യം വിരിയും.

 



Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!