വേനലിൻ കോപം!
(വൃത്തം-മഞ്ജരി)
വേനൽ കോപത്താലെ ചുട്ടുതിന്നീടുന്നു
മാനവമേറെ ജന്തുക്കളേം.
വേഴാമ്പലിൻ തുല്യം ദാഹജലന്തേടി,
മാഴ്കുന്നു കുന്നുകൾ കൂപങ്ങളും.
ആരൂഢ കോപത്താൽ ആര്യമാവിൻ നില,
ആർക്കും കഴിവില്ല തീർപ്പാക്കുവാൻ.
ആഹാ! വരവായി വാരിതൻ തന്ത്രികൾ,
മോഹം വർഷത്തിൽ മുങ്ങീടാനാർക്കും.
ആദ്യത്തെ വൃഷ്ടിയോ , സുന്ദരി, സൗമ്യയും,
വാദ്യംവിനാ വന്നൂ, സുഖം തോന്നി.
അയ്യോ! വരുന്നല്ലോ വാദ്യഘോഷത്തോടെ,
വയ്യാ സഹിക്കാൻ മേഘമുഴക്കം.
മിന്നൽപ്പിണർ വന്നൂ, ലൈറ്റിട്ടു കെടുത്തീ ,
മന്നിടമാകെ ശബ്ദം, ബഹളം.
ദാഹത്താൽ വലഞ്ഞസിന്ധു ജലം മോന്തി,
ദേഹസ്നാനം ചെയ്തു സുഖം പേറി.
സഹായിക്കാനംബരം നിൽക്കുന്നൂ പൊക്കത്തിൽ
സന്തോഷത്താലേകും ജീവനീയം.
ഭൂമിക്കും ജീവിക്കും സസ്യമൃഗങ്ങൾക്കും
ഭാസ്വാൻ, നഭസ്വാൻ, ജ്യോതിസ്സുംമിത്രം.
Comments
Post a Comment