വേനലിൻ കോപം!

 



  

 (വൃത്തം-മഞ്ജരി)


വേനൽ കോപത്താലെ ചുട്ടുതിന്നീടുന്നു

മാനവമേറെ ജന്തുക്കളേം.

വേഴാമ്പലിൻ തുല്യം ദാഹജലന്തേടി, 

 മാഴ്കുന്നു കുന്നുകൾ കൂപങ്ങളും.

 

ആരൂഢ കോപത്താൽ  ആര്യമാവിൻ നില,

ആർക്കും കഴിവില്ല തീർപ്പാക്കുവാൻ.

ആഹാ! വരവായി വാരിതൻ തന്ത്രികൾ, 

മോഹം  വർഷത്തിൽ മുങ്ങീടാനാർക്കും.


ആദ്യത്തെ   വൃഷ്ടിയോ , സുന്ദരി, സൗമ്യയും,

വാദ്യംവിനാ വന്നൂ,  സുഖം തോന്നി.

അയ്യോ! വരുന്നല്ലോ വാദ്യഘോഷത്തോടെ,

വയ്യാ സഹിക്കാൻ മേഘമുഴക്കം.


മിന്നൽപ്പിണർ വന്നൂ, ലൈറ്റിട്ടു കെടുത്തീ , 

മന്നിടമാകെ ശബ്ദം, ബഹളം.

ദാഹത്താൽ   വലഞ്ഞസിന്ധു   ജലം മോന്തി,

ദേഹസ്നാനം ചെയ്തു സുഖം പേറി.


 സഹായിക്കാനംബരം  നിൽക്കുന്നൂ പൊക്കത്തിൽ 

 സന്തോഷത്താലേകും  ജീവനീയം. 

ഭൂമിക്കും  ജീവിക്കും സസ്യമൃഗങ്ങൾക്കും 

ഭാസ്വാൻ, നഭസ്വാൻ, ജ്യോതിസ്സുംമിത്രം.

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!