വർണ്ണമേഴ്
(ഓമനക്കുട്ടൻ)
ഞാനിതാ വെറും മാരിവില്ലാണേ ,
മാനമാം ദേശമെൻ ഗേഹം.
കൊണ്ടലോയെൻ്റെയിഷ്ടമാം മിത്രം,
കൺകളിൽ നോക്കി നില്ക്കുന്നു.
അർക്കനും തൻ്റെ രശ്മികൾ മെല്ലെ,
കാർഘനത്തിനായ് കൈമാറി.
ജന്മം തന്നൊരു മാതാവു മുകിൽ
പൊന്നുപോലെന്നെ കാത്തിടും.
വർണ്ണമേഴുള്ള ഭൂഷയുമേറ്റി
വിണ്ണു നന്നായൊരുക്കിടും.
താരാട്ടു മൂളിയംബുദം സദാ
താലോലമാട്ടുമുറക്കാൻ.
ജീവിതത്തിനോ ലംബവുമില്ല,
ഈ വാനിൽ നിൽക്കില്ലേറെയായ്.
ഞാനതിൽ ദു:ഖഭാവത്തിലല്ലാ
ഞാൻ വിട ചൊല്ലും, പോകണം.
പിന്നെയും വരാം നിങ്ങൾക്കു തരാം,
നന്നായ് സന്തോഷം മോദിക്കാൻ.
ഈ മനോഹാരി ലോക തല്പത്തിൽ
കാമ്യമീ കുഞ്ഞു ജീവിതം.
എന്തെല്ലാം ദൃശ്യം ഹാ! നമ്മൾ കാണ്മൂ
സുന്ദരം ഭൂമീയുത്സംഗേ.
ഉന്നതമായിയെല്ലാം നല്കിടും,
പൊന്നുമാതൻ സ്വാസ്ഥ്യം കാക്കാം.
Comments
Post a Comment