വർണ്ണമേഴ്!


(ഓമനക്കുട്ടൻ)


ഞാനിതാ വെറും മാരിവില്ലുതാൻ,

മാനദേശത്തുമേവുന്നു.

കൊണ്ടലെന്നുടെയുറ്റബന്ധുവായ്

കൺകളിൽ നോക്കി നില്ക്കുന്നു.


അർക്കനും തൻ കിരണങ്ങൾ മെല്ലെ,

കാർഘനത്തിനായ് കൈമാറി.

ജന്മമേകിയ  മാതാവു മുകിൽ

പൊന്നുപോലെന്നെ കാത്തിടും.


വർണ്ണമേഴിലായ് ഭൂഷയുമേറ്റി

വിണ്ണെന്നെയൊരുക്കും നലം.

താരാട്ടു മൂളിയംബുദം സദാ

താലോലമാട്ടുമുറക്കാൻ.


ജീവിതത്തിനോ ലംബവുമില്ല,

ഈ വാനിൽ നിൽക്കില്ലേറെയായ്.

ഞാനതിൽ ദു:ഖഭാവത്തിലല്ലാ

ഞാൻ വിട ചൊല്ലും, പോകണം.


പിന്നെയും  വരാം  നിങ്ങൾക്കു തരാം,

നന്നായാനന്ദം  മോദിക്കാൻ.

ഈ മനോജ്ഞമാം ലോക തല്പത്തിൽ 

കാമ്യമീ കുഞ്ഞു ജീവിതം.


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!