പവിത്രം പുണ്യപ്രയാണം!

 

 

(വൃത്തം- ദ്രുതകാകളി) 

 

ഓർക്കുന്നു ഞാൻ മർത്ത്യർ കാട്ടിയ കാര്യം,

അർപ്പിച്ചെനിക്കായി നാമങ്ങളേറെ.

 മാധുര്യം പേറി ,  ഗന്ധം പരത്തിയും,  

മാനത്തെ നോക്കി  കഥചൊല്ലി നിൽപ്പൂ .

 

വാത്സല്യപൂർവ്വമെൻ മക്കളേയെന്നും

ഉത്സാഹമേറ്റി വളർത്തുന്നു  ഞാനും.

ഭക്ഷണകാര്യത്തിൻ  മേശമേൽ  നന്ദർ 

ആകാംക്ഷയെല്ലാർക്കും  തീർത്തങ്ങു  നല്കും. 

 

 പണ്ടൊക്കെ നിങ്ങൾക്കു  പുല്ലുപോൽ  സൂനു,  

"കണ്ടില്ലേ നാറ്റം! ഹോ! ദൂരേക്കു മാറ്റൂ."

പോഷണമേകുവാൻ   തേൻ പേറുമവർ,

ആശിക്കുമേവരും സ്വന്തമായ് കിട്ടാൻ.

 

മാധുര്യം  വയ്പ്പൂ മനസ്സിലെൻ പാകർ 

ശുദ്ധമാമാകാരം മോഹനം  രൂപം.

എന്നുടെ സന്താനമൂല്യങ്ങളിന്നായ്

മാനവരേറ്റുന്നു ചിത്തിലായ്  സ്വസ്ഥം.

 

ഇന്നവർ ബഹുമാന്യർ മന്നൻറെപോലെ,

പൊങ്ങുന്നു  മർത്ത്യരിൽ തോഷമായ് ചിന്ത.

ദാരിദ്ര്യചെറ്റപ്പുരകളങ്ങോതി ,

"പ്രാശം സാമാനം  നീ തന്നിതു, കൃഷ്ണാ!"

 

വീടേറെയായി  അലങ്കരിച്ചീടാൻ  

കൂട്ടിന്നുപവിഷ്ടനായി  ഞാൻ വേണം,

എന്താണെൻ നാമം അറിയേണ്ടെ? ചൊല്ലാം,

എൻ ദിവ്യനാമം  പനസംതന്നല്ലോ.

 

നന്മയ്ക്കു ഭൃത്യൻ, ഭഗവാന്റെ ദാസൻ 

പുൽകില്ല    തർക്കത്തിൻ കാര്യം  ഞാൻ തെല്ലും.

ബന്ധങ്ങൾ നീട്ടുവാനാദരം, തമ്മിൽ, 

ജന്മപ്രയാണത്തിലേകാം നാം  ധന്യം .

 

പനസം= പ്ലാവ് 

 

 

 

 


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!