ഒരു ഗ്രീഷ്മ സന്ധ്യ
(തരംഗിണി)
ശോണനിറത്തിലെയാടകൾ ചൂടീ
ഓടിയണഞ്ഞൂ സന്ധ്യക്കുട്ടീ.
പകപോക്കീടാൻ സൂര്യനെ നോക്കീ,
പകലോൻ പാവമൊളിച്ചേപോയീ,
രത്‌നാകരൻ തേടീ തോയധി,
സുധാകരൻ വരുന്നുണ്ടു വാനിൽ.
ഹസിച്ചുരസിച്ചു നിന്നതു വാനം,
സ്വദിച്ചു മാരുതൻ നല്ലതുപോലേ.
താരം വന്നു തെറുത്തൂ യവനിക
ഒരുകുറി വന്നൂ മുകിൽ കൈ കോർക്കാൻ,
ഗ്രീഷ്മം ധരയേയുരുക്കുകയാണ് ,
സഹിക്കുകവയ്യ താപക്ഷോപം.
വിരവേ ഭൂവും ദു:ഖിതയായി,
വളർന്നകറുപ്പിലെത്തീ പെയ്ത്തും.
വിരവിൽ ചൂടു സ്ഥലം വിട്ടോടി,
വെള്ളം ചുറ്റും സുഖം പരത്തി.
മേദിനി മേനിയിൽ പുളകം കൊണ്ടൂ,
ക്ഷിപ്രം തോഷം മാഞ്ഞൂ കഷ്ടം.
വൃഷ്ടി വളർന്നു വണ്ണം പെരുകി ,
വർഷണി ക്രോധിത, താണ്ഡവമാടീ.
തമസ്സു നിറഞ്ഞു ശശിയുമോളിച്ചൂ ,
വെളിച്ചമെന്തേയുറക്കമാണോ?
വൈദ്യുതിയിപ്പോൾ ജീവൻ വച്ചൂ,
ഇരുളുമറഞ്ഞൂ വെളിച്ചം ഹാജർ.
വൈദ്യുതിയില്ലാ ചെല്ലനു വീട്ടിൽ,
മണ്ണെണ്ണാ ഹാ! നെല്ലിപ്പലകയിൽ,
മഴയുമിരുളുമവനുടെ ചാപ്പയേ
മുഴുവൻ മൂടി പുതപ്പിച്ചിട്ടൂ.
സന്ധ്യാപ്രാർഥന,വധുവിനു ശീലം,
അന്തിവിളക്കു കൊളുത്തീ പെണ്ണാൾ.
അന്തിത്തിരിയുടെയിത്തിരി ദീപ്തി,
ചെല്ലൻകുടിലിൽ കുഴൽവിളക്കാ*യ്.
കുഴൽ വിളക്ക്*= ട്യൂബ് ലൈറ്റ്
Comments
Post a Comment