ആറടിമണ്ണ്

    

 

വൃത്തം -കേക 


ഈശ്വരവാസമെന്നിൽ 

      മാനസം ശുദ്ധമാക്കാൻ,

ഈയൊരുജീവിതത്തിൻ 

       ചാലിനെ നിയന്ത്രിക്കാൻ.

ഈ മഹാഗോളത്തിൻ്റെ  

        ചുക്കാൻപിടിപ്പൂ ദേവൻ

ഈയുഗം നിർമ്മിക്കുന്ന 

        മാലിന്യം സംസ്ക്കരിക്കാൻ.


ഈശ്വരൻ  നയിക്കുന്നു, 

       എന്നുഞാനറിയുന്നു,

ഈശവിരൽത്തുമ്പാൽ ഞാൻ

        ചലിപ്പൂ യന്ത്രംപോലെ. 

പ്രത്യുഷപ്രദോഷങ്ങൾ 

        വാസരരാവുകളും,

പ്രത്യേകഭാവമെന്നാൽ 

        സർവ്വവുമേകംതന്നെ.


ജീവിതനാടകത്തിൽ 

     പലതാം വേഷങ്ങളാൽ

ഭാവപകർച്ചചെയ്തു-

       മാടുന്നു നാമെല്ലാരും.

വേഷങ്ങൾ മാറിവരും 

     വേലകളുമ്മാറിടും 

വാദങ്ങൾ വിവാദങ്ങൾ   

      ഭരണം കൈയേറുന്നു. 


സ്മൃതി,സ്മൃതിക്കുറവും 

       മധുരം, തിക്തതയും 

മൃതമായ് മാറും നമ്മൾ  

    പിണമായ് മാറീടുമ്പോൾ.

ഉയർന്ന ഹർമ്മ്യങ്ങളിൽ,  

       താഴ്ന്നതാം ചാപ്പകളിൽ,

ഉയിരിന്നുയർച്ചയോ 

         താഴ്ചയോയില്ലതന്നെ.


സാമ്പത്തിന്നിന്ദ്രജാലം,  

      ജാതിമതത്തിൻ  ഗർവ്വും,

ഉദ്യോഗസ്ഥാനോം കൂട്ടായ്

   കാണില്ലയന്ത്യനാളിൽ.

 എത്രമേലുയർന്നാലു-

      മെത്രസമ്പാദിച്ചാലു-

മെത്ര ഹെക്റ്ററുണ്ടേലു-

       മന്ത്യമാറടിമണ്ണിൽ.


Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!