Posts

ദൈന്യം!

  ( നതോന്നത )   കാല്യനേരത്തായി   നല്ല   സ്മിതത്തോടെയെത്തിദിനം , കോപത്താലോയാമിനിയും   പോയി   മറഞ്ഞു . മെല്ലെ   മുറ്റത്തായിറങ്ങീ   ചുറ്റുംനോക്കുവാൻ    സുശീല , നെല്ലിൻ   സസ്യജാലങ്ങൾതൻ   പാടങ്ങൾ   കണ്ടൂ .   സസ്യങ്ങളിത്തിരിയുള്ളു , മെലിഞ്ഞതും   കരിഞ്ഞതും ഒസ്യത്തായിയല്പം   വയൽ   കിടച്ചതിലായ് . തൊട്ടയലത്തുള്ള    ജനം   ദയയേറെക്കാട്ടിയേകി വട്ടിക്കുള്ളിലായിയല്പം   ധാന്യമണികൾ .   പൊന്നുമക്കൾ , പ്രിയകാന്തൻ   സുദാമാവിനും   സുശീല ,  പാകംചെയ്തചോറു   മൊത്തം   പങ്കിട്ടു   നല്കീ . സ്വന്തമുദരം   വിശപ്പാൽ   രോദിച്ചീടുവാൻ   തുടങ്ങി , ഉണ്ണാവൃതമിന്നെന്നവളാശ്വസിപ്പിച്ചു .   പഞ്ഞിപോലെ   പ്രദോഷവും   പാറിപ്പാറിവന്നു   നിന്നു കുഞ്ഞുങ്ങളിൽ   കുടിവച്ചു   വിശപ്പധികം .  വാത്സല്യത്തിൻ   വാക്കുചെന്നു   തലോടി   നിന്നു   മക്കളെ , ഉത്സാഹമൊട്ടും   തൊട്ടില്ല   സുശീലാമാതെ .   കുട്ടികൾക്കു   നിദ്രയ്ക്...

ഈരേഴുലകത്തിൻ നാഥൻ!

    വൃത്തം-മാധവം   തം   തം   ത     തം   തം   ത      തം   ത   തം   തം   ത   തം       ഈരേഴുലോകത്തിൽ    വാണിടും    നാഥനാം   ശ്രീമാധവാ ! വാഴണം   സദാ   എൻ    ഹൃദീ   . നീ   നിത്യമെൻ   ചിന്ത    പൊൻവിളക്കാക്കിടൂ , ഈശാ ! വെളിച്ചത്തെ    നീ   കൊളുത്തീടണേ .   താപത്തിൽ    പൊള്ളുന്ന     ഹൃത്തിൽ    നോവാറുവാൻ , ആശ്വാസചിന്തയ്ക്കു    പാത   കാട്ടീടണേ . ആഴത്തിൽ    ശോകം    നിറഞ്ഞു   വന്നീടുകിൽ പൊന്നാം   ഭഗൻ    നീ   തരും   ഹരേ   ജോഷവും !   സന്താപമേറ്റല്ലെ    തന്നിടൂ   ശാന്തിയും ഈലോകനീതിക്കു     പാത്രമായ്   മാറണം . അന്യായമെല്ലാമൊഴുക്കിമാ ‌ റ്റീയഹോ !   ചെയ്യുന്നകാര്യങ്ങൾ    നല്ലതായ്   മാറണം .   പീയൂഷമാകേണമെൻ   മനസ്സത്തയും , പായും   ...

പന്ത്രണ്ടു പുത്രർക്കു പ്രിയമാതാ!

  ഉപമഞ്ജരി  പന്ത്രണ്ടു പുത്രതൻസ്വന്തമമ്മ  പന്തീരുകുലപ്പറച്ചിയല്ല.  ഒന്നൊന്നായ് പന്തിയിൽ വന്നുപോകും, പന്ത്രണ്ടും ഹൃത്തിനെയാകർഷിക്കും.   മന്നിൽ സഹായങ്ങൾ നൽകീടാനായ്, കുന്നോളം ചേതങ്ങൽ തീർത്തിടാനായ്, കന്മഷം കണ്ണീർച്ചാൽ കീറിടുമ്പോൾ കണ്ണിണ പൂട്ടാതെ നോക്കുമവൾ.   മേൽനോട്ടം നന്നായിചെയ്യുന്നവൾ  മാതാ, ഭൂമിതൻ സമാനമവൾ, നല്ലമാർഗ്ഗം സദാ കാട്ടിത്തരും, ജ്ഞാനമേകീടും ഗുരുവുമാകും. കാരുണ്യവാരിധിതന്നുടമ കാരിരുമ്പുപോലെ തീരുമാനം. കണ്മണിപോലവൾ കാത്തിടുന്നു, കൈയ്യാൽത്തലോടുന്ന തമ്പുരാട്ടി. കാലവും പുത്രരും വേലചെയ്വൂ ഇല്ലാ വേലയ്ക്കന്ത്യം  വിശ്രമവും, ഏറ്റമിളയസഹജ പോയാൽ  ചിറ്റമ്മയെത്തിടും മക്കളൊപ്പം. മുന്നത്തെവർഷം  പ്രിയ പുത്രരും  വിണ്ണാംവീട്ടിൽ  പാർക്കാൻ നടകൊള്ളും. പുത്തനാണ്ടാം ചിറ്റ വന്നുകൊള്ളും, എത്തുമവരൊപ്പം  മക്കൾ  നല്ലോർ.  മിത്രങ്ങൾക്കായി നാം നേർന്നിടേണം  സദ്ഭാവനായജ്ഞ ഭാവുകങ്ങൾ. ചിത്തം ബുദ്ധിയിൽ  വേണ്ടലക്ഷ്യമായാൽ  പുത്തനാമാണ്ടിനെ  ഫുല്ലമാക്കാം. കാവ്യംപോലെത്തിടും പുതുമോഹം നവ്യോപഹാരങ്ങൾ കണ്ടെത്തിടും. ഈശ്വരചിന്തയേ കൂടെക്കൂട...

പാടവമിത്രം!

                 ( വൃത്തം   ഉപമഞ്ജരി  )   മിത്രമായ്   പാടവം   വന്നിടട്ടെ , മാനസേ   തൂകുവാൻ   തേൻകണങ്ങൾ .  മന്ദഹാസത്തിൻ   സുഗന്ധംപൂശി , മന്ദം   മൃദുലം   തലോടും    നമ്മെ .    അജ്ഞതതള്ളി   മാനസകൂപേ വിജ്ഞാനപദധാരയൂറിവരും . മഞ്ജിമയായ്   കവി , മഞ്ജരികൾ , ഉജ്ജ്വലം   കോർക്കും   കാവ്യം   പിറക്കും .    കണ്ണീർത്തുള്ളികളാം   മുത്തുകളും ,    വിണ്ണിൻവർഷവൈരക്കല്ലുകളും ,  സിന്ധുസന്ധ്യകളും   കാവ്യമാകും , പണ്ഡിതനാക്കിടും   പാമരനേം .   പണ്ടത്തെ   നേർത്ത   രചയിതാക്കൾ , വിന്ധ്യനു   തുല്യം   ദൃഢതനേടും . ശില്പിങ്ങളായ്   മാറും   സാഹിതികൾ   കല്പനയാൽ   വാർത്ത    കാവ്യശില്പം .    വർണ്ണപ്രപഞ്ചം   നീ ! ആശയമേ ! മണ്ണിൽ   പിറക്കുന്നു   സാഹിത്യമായ് . അക്ഷരവിത്തുകൾ   മേനിപൂർവ്വം ,  പാകും   ഹൃദയത്തിൻ   പാടങ്ങളിൽ .   പൊന്നി...