Posts

ഹരിയെവിടെ!

  വൃത്തം- മാദ്ധ്വി ( അതിമാവേലി) ഹരികൃഷ്ണാ! നിന്നുടെ കേളിയെല്ലാം  പരിചോടു  ചൈതന്യം തൂകും ഹൃത്തിൽ. ഹരിയെ  കാണാഞ്ഞപ്പോൾ   ഗോപികമാർ  പരിഹാരമെന്തെന്ന ചിന്തയിലായ്. എവിടായൊളിക്കിലും കേശവനേ   പവിഴം സമാനം സൂക്ഷിക്കുമുള്ളിൽ. പതിവായിയാലോലമാട്ടും ശാഖി പതിയെ പൊന്തീ നോക്കി, ഗോവിന്ദനേ. പരിസരത്തെങ്ങാനും കാണുമെങ്കിൽ  പവനൻ ചൊല്ലാതെയിരിക്കുകില്ലാ. കദനം സഹിയ്ക്കാൻ കടമ്പിനൊട്ടും കഴിയില്ല കണ്ണാ! നീയെവിടെയാണ്? വിഷമപൂർവ്വം വൃക്ഷം താഴ്ത്തി ശീർഷം, വിധുവുമെത്തീ മെല്ലെ പാളിനോക്കീ, കയറിന്നുറിയ്ക്കൂറിവന്നു സ്മേരം, ഉയരത്തിൽ തൂങ്ങുന്ന  ശാർങ്ങിമൂലം. ചിരിവന്നു, സ്വഭൂവടക്കിനിന്നു, പരിഭവിച്ചൂ   മെല്ലെ  ചങ്ങാതിമാർ. നവനീതചോരാ! നിൻ  ചര്യയല്ലേ നവനവവെണ്ണ കവർന്നെടുപ്പ്. സ്വഭൂ= ഹരി 

കൈലാസനാഥനേ! കേൾക്കണേ നീ!

 (മാരകാകളി) കൈലാസനാഥനേ! കേൾക്കണേ നീയിന്നായ് കാളുന്ന ഭൂവിൻ വിഷാദം!. ബ്രഹ്മാണ്ഡമണ്ഡലം പാലാഴിപോലെ താൻ, മാനുഷൻ വാസുകി തന്നെ. വാസുകി തുപ്പുന്നു ഹാലാഹലം കഷ്ടം, വാസമവൻ മാനംവിനാ. കല്പിപ്പൂ മറ്റുള്ളോർക്കായ് മൃത്യുശാസനം ജല്പനമോ മുദ്രാവാക്യം.  ചീക്കതൻ ദുർഗന്ധം മുക്കും സുഗന്ധത്തെ  വാക്കിനും വല്ലാത്ത നാറ്റം. വീഥി കൈയ്യേറുന്നു  സാമ്രാജ്യം കെട്ടുന്നു, മദ്യാധികാരച്ചാർച്ചക്കാർ. ബോധത്തെ പാട്ടിലാക്കീ ലഹരിക്കൂത്ത് മാനവനേറ്റുന്നരങ്ങിൽ. ചിത്തത്തിൽ വിദ്വേഷവും പൂശി യൗവനം കുത്തിദ്രോഹിക്കുമന്യോന്യം. നിന്നുടെ മൂന്നാം നേത്രത്താലേ കണ്ടിടൂ, ഇന്നു ജഗത്തിൻ സ്വരൂപം. നീയല്ലോ മാരാരി ലോകക്രമത്തിനായ് മായകൾ കാട്ടും മഹേശൻ! മാറ്റങ്ങൾ പാരിൽ വരാനായി കൂപ്പുന്നേൻ, മുറ്റിടുമക്രമം വേണ്ടാ. ശ്രീഭുതനാഥാ! നീ വിശ്വത്തിൻ കാര്യങ്ങൾ ആഭയാക്കൂ പണ്ടെപ്പോലെ.  

മൂവർണ്ണം ഇന്ദുവിൽ!

              മൂവർണ്ണം! അമ്പിളിനിത്യമെൻ മുന്നിലെത്തീ, കമ്പംകാട്ടി വന്നെന്നേവിളിച്ചു. ഇമ്പപൂർവ്വം ഞാൻ മേലേക്കുനോക്കി കമ്പിതയായി ഞാൻ ദൃശ്യം കണ്ടു. എന്തൊരുചന്തം പുഞ്ചിരിതൂകി* സുന്ദരവക്ത്രമക്ഷിക്കു പുണ്യം. അമ്പോടു ചാരെ താരകളെത്തീ മുൻപിൽ, പിന്നിലും നിരന്നുനിൽപ്പൂ. തങ്കത്തൊപ്പിചൂടും തിങ്കളിനെ ഭംഗിയായ് ഭാരതം പുൽകിയല്ലോ. ‘വിക്രംലാൻഡർ’ തൻ  ഗംഭീരമായ ചക്രം ശശിയിൽ സ്പർശനംചെയ്തു. സമ്പൂർണ്ണമൂവർണ്ണം നിന്നിന്ദുവിൽ, സമ്പാദിച്ചാദരമെൻഭാരതം. സന്തോഷംമാത്രം കഥിക്കാനുള്ളു, ആനന്ദപൂർവ്വം തുള്ളീമനവും. ഉൺമയോടെ ചന്ദ്രമണ്ണുതൊട്ടു നമ്മൾതൻ സ്വപ്നം യാഥാർത്ഥ്യമായി. പാരിൽ ശിരസ്സുയർത്താം നമുക്കും ഭാരതം പാരിൽ വിളങ്ങിടട്ടെ!

മലയാളമഹതി!

  (വൃത്തം-മണിമഞ്ജരി) മലയാളമഹതിക്കു കാല്യസ്നാനത്തിനായ് മുകളിലായ് കൊണ്ടൽ കുഴൽ തുറന്നേ. മതിമറന്നേ പെണ്ണു ജലകേളിയിൽ മുങ്ങി, മനവും  ശരീരവും സ്വസ്ഥമാക്കീ. മനസ്സിൽ നിറവായൊരുക്കവും ചെയ്തവൾ മുടി കെട്ടി മേനിയിൽ വാമ മെല്ലേ. ഹരിതത്തിലുടയാടയുടയാതെയുടുത്തൂ, അരിമുല്ലമലർച്ചന്തം ചൂടി പെണ്ണാൾ. പരിഭവപ്രവാഹം തെല്ലുമേ കാട്ടാത ഹരിപ്രിയ  നാരിയൊരുങ്ങി നില്പൂ. മഹിളയാം സുന്ദരി സകലകൂട്ടത്തിലും, മതിമറന്നേറെ ലസിച്ചിടുന്നൂ. മലകളിൻ മുകളിലെ ശാഖിതൻ ശാഖയിൽ മനംതുടിരീതിയിലൂയലാടി. മനതാരിലുല്ലാസം പേറീ മനോഹരി മണിമുത്തു ചേറി ചിരിച്ചു നില്പായ്.

സുന്ദര വാക്ക്!

  ( വൃത്തം - ദ്രുതകാകളി )   പാരിലെ   വാക്കതേതാണുസുന്ദരം ? ആരെയും   ശുദ്ധമാക്കും   പദം ‘ സത്യം ’ . വാസ്തവത്തിൻറേതാം   മറ്റൊരു   രൂപം വസ്തുതപേറും    മനോജ്ഞമീ   ശബ്ദം .   നിത്യമായാശ്വാസസത്തയായ്    സത്യം   സത്യമാമീശ്വരസാന്നിദ്ധ്യമല്ലോ . സത്യവാനെ   കരംനൽകി   രക്ഷിപ്പാൻ സത്യംതന്നായോരു   ലോകേശനെത്തും .   വാസ്തവത്തിൻറേതാം   വാഹനം   തെല്ലും വീഥി   തെറ്റാതെയെത്തിച്ചേരും   ലക്ഷ്യം . ഈശനോ   വേഷങ്ങൾ   മാറിടും   നിത്യം   പാർശ്വത്തിലുണ്ടാം   നേരുള്ളവർക്കായി .   സത്യശത്രുക്കൾ    പൊല്ലാപ്പു   ചൊല്ലുന്നു , സത്യമോ   ശാശ്വതമല്ലെന്നുപോലും . സങ്കീർത്തനങ്ങളാവശ്യ , മില്ലെന്നും   സങ്കടം   വന്നാലോ   പ്രാർത്ഥനയോതും .   കള്ളത്തരത്തിന്നുടമ്പടിക്കാരോ ഉള്ളകാര്യം   പൂട്ടിവച്ചീടും   ഹൃത്തിൽ . ചിന്താവിനാ   കൊട്ടാരം   കെട്ടുന്നവർ , വഞ്ചനാമണ്ണിൻറെ    കട്ടകൾ   തേടും .   സത്യത്തെ   കള്ളത്താക്കോൽകൊണ്ടു ...

മാമഘത്തിലെ നിലാവ്!

(വൃത്തം:രഥോദ്ധത) തംതതംത തതതംത തംതതം കൃഷ്ണ!മോഹനിനവുണ്ടു വീടിനായ് തുഷ്ടിവന്നു നിറയും സുവേശനം. കഷ്ടമൊക്കെയൊഴിയാൻ തൊഴുന്നു ഞാൻ ഇഷ്ടകാര്യമതു നൽകുണേ പ്രഭോ! ശൗരെ! നിന്നുടെ ദയയ്ക്കു പാത്രമായ്  പാരമാം  ഭവനമേകു  കേശവാ! പാരിലായി സുഖമേറിടാൻ തുലോം സാരമായി മമ ഹൃത്തു കാത്തിടൂ. വന്നു ഞാൻ സപദി കൂപ്പുവാൻ തുലോം മന്മനസ്സിൽ ശുഭചിന്തമാത്രമായ്. എന്നുമായ് തവ പദാരവിന്ദവും കണ്ണിനായ്ത്തരണമേ പ്രമോദവും. മാമഘത്തിലെ നിലാവതാകുവാൻ മന്മനം, കനിവു തേടിടും പ്രഭോ! മാലകറ്റി, മനവും തെളിച്ചിടാൻ മാധവാ! സുവരമേകണേ ചിരം! മാമകച്ചിന്തനമൊക്കെയും ഹരേ!  മാധവാ മനസിയേറ്റി നീ സ്വഭോ! ധന്യവാദനിനവും നിറച്ചുഞാൻ എൻറെ  ചേതനയിതാ സമർപ്പണം. പോന്നു ഞാൻ ശരണമേകിടും ഗൃഹേ ഇന്നു വീടു പരിപൂതമാക്കണം. കാല്യെതന്നെ ഹരെ! പൂജചെയ്തിടാം, ബാലകൃഷ്ണ! ശരണം മഹാപ്രഭോ!

പുകളാൽ പുളകിതം!

  ഭാരതമെന്നമാതാ             പുകളാൽപുളകിതം, ഭക്തിതന്നുറവിടം             ഭക്തരും കുറവല്ല. ഭാസ്വാന്റെ കൃപയാലും             നീരദപെയ്ത്തിനാലും ഭൂമാതാ കനിയുന്നു             ഭോജ്യം വിളയിച്ചീടാൻ. ആശ്വാസദായകമാം      അമൃതഫലം കാണാം,  പാർശ്വഫലങ്ങൾവിനാ     ഭക്ഷിക്കാമിഷ്ടത്തോടെ. സ്വന്തം മക്കൾതന്നുടെ      ജീവിതസുഖത്തിനായ് സ്വന്തം ഗാത്രം നോവിച്ചും      സ്വാന്ത്ര്യമേകീടുന്നു.        ഭാരതാംബ ചിരമായ്          പ്രകൃതിദേവിയുമായ് ഭദ്രമായ് സൗഹൃദത്തിൽ       നിലകൊള്ളുന്നു സദാ. *സിതഭാനു ചിരമായ്        മാനത്തിൻ മഞ്ചിലേറി  *സിതപ്രഭവർണ്ണത്തിൽ           ചിരിചൊരിഞ്ഞീടുന്നു.   താരാഗണങ്ങളോടു-       മേറ്റം പ്രിയതാപൂർവ്വം പാരിൻ നടുമുറ്റത്തായ്      നിന്നെത്തിനോക്കീടുന്...