Posts

Showing posts from January, 2025

സീമ!

49.സീമ!       (സർപ്പിണി) എന്തുകാര്യവും സീമയിൽ നിൽക്കണം, ചിന്തയില്ലാതെ  ചെയ്യല്ലെ  ചര്യകൾ.   ഭാതവേളയ്ക്കുമുണ്ടല്ലൊ  നിഷ്ഠകൾ ,  സുപ്തിചെയ്യുവാൻ രാവിനും ചിട്ടകൾ. തേടൂ  ജീവനംചെയ്യുവാൻ മാതൃക, ദ്യോവിൽ  പൊട്ടിയപട്ടമായ് പാറേണ്ട. വേലി ചാടല്ലെ  ലക്‌ഷ്യമില്ലാത്തപോൽ, കോലുകൊണ്ടുള്ള  പീഡനമേറ്റിടാം. ചിന്ത പാരിലായ് ചുറ്റിക്കറങ്ങുകിൽ,    ചന്തം  തെല്ലുമേ കാണില്ല ചുറ്റിനും.  സക്തി  കാട്ടേണ്ട ഭൗതികകാര്യത്തിൽ, ശക്തി ചോർന്നിടാം   മോഹമേറീടുകിൽ.  സ്നേഹം കാഴ്ചവച്ചാലുമതിങ്കലായ്,  കാണ്മൂ കന്മഷം ചിന്തനം പൊങ്ങുകിൽ.  വേല ആലോചനാവിനാ  ചെയ്യുകിൽ, കാലം പോകവേ  നഷ്ടവും  വന്നിടാം. ഛിന്നമാക്കുമേ  ശാന്തിയെ തൃഷ്ണകൾ, ഭിന്നമായിടാം  മാനുഷ   ചേഷ്ടകൾ.     ഉന്നംവച്ചുതാൻ    പക്ഷി  പാറുന്നതും, ഭിന്നമല്ല വൃക്ഷത്തിന്നുമുണ്ടതിർ. സ്ഥാനമാനങ്ങൾ കാമിക്കല്ലേയേറെ, മാനം നാടുകടന്നങ്ങു പോയിടാം. ദ്വേഷം, ദുഷ്‌കൃതചിന്തകളേറിടീൽ ,  ദോഷമേറ്റി രസിച്ചിടും തമ്മിലായ്. ...

മോഹനമോഹം!

(വൃത്തം - മാധുരി) (ഉദാ: ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ) സുവർണ്ണമായൊരു മോഹംപൂത്തൂ  മുങ്ങീ ഞാനതിലായ്. സുഖദം സുന്ദരമായൊരു സ്ഥാനം മാടിവിളിക്കുന്നൂ. മുഴുവൻ  വയലുകൾ ഹരിതം ചൂടീ  മലർന്നുശയനത്തിൽ. മിഴികൾ മടങ്ങുംസൂചനയില്ലാ  മോഹനദൃശ്യങ്ങൾ. പൂർവ്വാചാരശ്രദ്ധയിൽ മാളിക  ഗർവ്വായ് നിൽപ്പാണേ, പിന്നിൽ, നടുവിൽ നീളേ മുറ്റം   നടുമുറ്റോമുള്ളിൽ. മാലേയത്തടികൊത്തിമിനുക്കിയ പീഠമിരിപ്പുണ്ടേ. മനോജ്ഞമായങ്ങാടാൻ കട്ടിൽ  പൂമുഖയങ്കത്തിൽ. പുത്തൻരീതിയിൽ സൗകര്യങ്ങൾ   സർവ്വം വശ്യം ഹാ! കുറവുകളെല്ലാം വളരെക്കുറവും   വല്ലായ്മയുമില്ലാ.  രുചിരം രുചികരമായൊരുവാടിക, കൈ കാട്ടീടുന്നൂ. പൊൻപൂ ചൂടിയസസ്യം ഹൃദ്യം  തിളങ്ങിനിൽക്കുന്നൂ. ഖഗങ്ങൾ നീളേ  പാടീയീണം  നാഗം തലയാട്ടീ, നാഗസ്വരവും മീട്ടീ വാതം വൃക്ഷം ചാഞ്ചാടീ. നറുമലർ നുള്ളാൻ കൈനീട്ടീഞാൻ  ദേവതവന്നോതീ, "അരുതേ  മലരുകൾ നുള്ളുകയരുതവ  ചെടിക്കലങ്കാരം." ഒഴുകീടുന്നൂ അരുവിയിൽനിന്നും     പീയൂഷധാരാ, പുഴകളിൽനിന്നും കുതിച്ചുചാടും  ജലവും, ക്ഷീരംപോൽ. കുടങ്ങൾ നിറയേ നീർ ഞാൻ കോരീ,  ചേറീയവിടെല...

ഇന്നത്തെ കുട്ടികൾ !

    വൃത്തം - കേക     തിരക്കുതന്നിന്നെല്ലാം    ഇന്നത്തെ   കുട്ടികൾക്ക് ,   നേരമില്ലവർക്കൊന്നും   കേളിക്കു   കൂട്ടാകുവാൻ . ചക്ഷുസ്സിൻ   വാതിലുകൾ   തുറക്കാതെ   പൂർണ്ണമായ , കക്ഷികൾ   ഉണരുന്നു   പ്രാതകാലത്തിൽത്തന്നെ .   ദിനകർമ്മ   പൂർത്തിയിൽ     ചുമട്ടുകാരായ് ‌ മാറി    ഗ്രന്ഥത്തിൻ   വൻ   ഭാരവും   ചുമക്കും   സ്കൂളിലേക്കായ് . ഒട്ടകതുല്യരായി   സ്വന്തംഭാരത്തിന്മേലെ , ഒറ്റക്കുതിപ്പുവേഗം   ഗ്രന്ഥസഞ്ചിയുമേന്തി .     കഷ്ടമേറ്റും   പാഠങ്ങൾ   ചിത്തത്തിൽ   കത്തിയേറ്റും ‘ ട്യൂഷൻ ’   എന്നപേരിയ്     ആധി   മുറുകെ    പുൽകും . സായംസന്ധ്യയെത്തണം     ഗൃഹസോപാനമെത്താൻ , ചെയ്തീടുന്നനന്തരം    ടീ . വീ . മുന്നിലായ്   തപം .   ആദരം , ഭക്തിഭാവം , ഊഷ്മളബന്ധം   പോയീ  , വാദംചെയ്തു   കാര്യങ്ങൾ   നേടാൻ   കുട്ടികൾ    കേമർ . ഫോൺ , കമ്പ്യൂട്ടർ , ടീ . വി . യും ...

നന്മതൻ ദീപങ്ങൾ!

( വൃത്തം - മഞ്ജരി )   നന്മതൻ   ദീപപ്രഭയേറും   ദിവ്യജ്ഞർ , മന്നിതിൽ   വാഴുന്നു   മേന്മപൂർവ്വം . ആർക്കും    പന്ഥാവവർ   കാട്ടുന്നു   കേശവാ !   പാരിൽ   പാർത്തീടുന്നൂ   പുണ്യമായി .   ആദിചിരാതിൻ   വെട്ടം   തെളിച്ചവർ , ആദികാവ്യങ്ങൾപോൽ     ദേവതുല്യർ . നാരദൻ , ഉത്താനപുത്രൻ , പ്രഹ്ളാദനും   നേരായമാർഗ്ഗത്തെ   കാട്ടിനില്പൂ .   ബ്രഹ്മാവിൻ   നന്ദനൻ   നാരദദേവർഷി , ബ്രഹ്മതത്ത്വസത്ത   ലോകർക്കേകി . വൈക്ലബ്യം   തെല്ലുമേ   കാട്ടാതെ   താപസൻ , വൈകുണ്ഠനാഥാ ! വാഴ്ത്തുന്നു   നിന്നേ .   ഉറ്റഭക്തൻ    വിഷ്ണുപ്രിയനാം    ധ്രുവനും , മാറ്റുപേറും   ജപനത്തിൽ   മുങ്ങീ . നാരായണനാമം   നാവിൽ   വിളങ്ങിയ രൂപത്തിന്നാധാരമല്ലോ    പൈതൽ .   നിത്യനിതാന്തമാം    ദിവ്യദീപയാഭ , സത്യപ്രഭയായ് ‌    കൊളുത്തീധ്രുവൻ . ദീപ്തമാം   പുണ്യപ്രകാശം   ചൊരിയുവോർ നിസ്തുല്യ   നന്മയായ്   നില്പൂഹരേ !   പ്രഹ്ളാദൻ ...

ആരു വരും മുന്നിൽ?

    (വൃത്തം- കേക )   പ്രപഞ്ചത്തിന്റ്റെ പൊരുൾ  ചിന്തനം ചെയ്‌തെന്നാലോ,   പരിചോടെത്തും മുന്നിൽ അനേകം   വസ്തുക്കളും  വിശ്വാസമുള്ളോർ ചൊല്ലും  ഈശ്വരനേറ്റം മുന്നിൽ,  വിശ്വാസരാഹിത്യമോ ദൈവത്തെ നിഷേധിക്കും. ഇന്നത്തേ ഒന്നാമന്മാർ  നാളത്തെ പിന്നോക്കക്കാർ    മാനസേ വിജേതാവിൻ  വിഗ്രഹമുണ്ടാക്കേണ്ടാ.   മുൻപിൻ വ്യവസ്ഥയിലും  ക്രമങ്ങളും തെറ്റിച്ചും,  മർത്ത്യവർഗ്ഗം ശയിക്കും ധാത്രിതന്നങ്കത്തിങ്കൽ. മുന്നെയായോടിയാലും പിന്നിലായ് നടന്നാലും മന്നിനേകുന്നു നരൻ  നോവു ക്ഷീരംനുകരാൻ.  വളർന്നുപൊങ്ങാഞ്ഞതോ  വേരുകൾ പൊട്ടിയതോ വിവേകം മനുഷ്യന്റെ  ചേതസ്സിൽ പൂവിടില്ല.      ധാരാളം പദാർത്ഥങ്ങൾ പാരിൽ ജീവിപ്പൂ ചിരം,  ഏതാണുമുന്നിലെന്നു നിർണ്ണയംചെയ്യാൻ വയ്യാ.    ആകാശഗംഗയിലായ് അനന്തസംഖ്യയിലായ്  പാകിനിറുത്തി ദൈവം  വസ്തുക്കളനേകമായ്. അനന്തകോടിയിലായ്  പ്രകാശവർഷം ദൂരെ ദിനത്തിൻ നാഥൻ ഭാനു  ഭൂമായ്ക്കുദീപസ്തംഭം. അങ്ങു വിദൂരേനിന്നും  സുധാംശു കാട്ടീടുന്നു  ഇങ്ങു ഭൂവിൻ തമസ്സി...

ആയിരം നാവുള്ള തീനാളം!

  (കാകളി) തുപ്പുന്നു ആയിരം  തീനാള നാവുകൾ താപം,വിഷം,പുക  'ബ്രഹ്മപുര’പ്ലാന്റി’ൽ വായുമാലിന്യമോ കൊച്ചിനഗരത്തിൽ ശ്വാസകോശത്തിലായ്  വാസംതുടങ്ങുന്നു. ധൂമപ്പുതപ്പു പുതച്ചതാം  പട്ടണം, സാമീപ്യവാസിയാം മർത്യനേം മറച്ചൂ. സാമാന്യമായ് ചീക്ക   ജീവനക്കാർ നീക്കി, ആമോദവുംപൂത്തു നിന്നൂ  നഗരത്തിൽ.                       “എന്തുകൊണ്ടഗ്നി! നീ ഇത്രയും  യത്നിപ്പൂ? എന്നിവിടംവിട്ടു  ദേവലോകം പൂകും ? ‘പോരെ, പിള്ളേർക്കായ് ബോർഡി’ൻ പരീക്ഷകൾ? വേറേ പരീക്ഷയ്ക്കു കോപ്പു കൂട്ടുന്നിതോ? നിന്നുടെ താണ്ടവം അമ്മയാം  ഭൂവിനും വന്നുചേരും  മഹാഹാനി ഉറപ്പായി. പൊന്നാം വിളകളും വീടുകളും മറ്റും മന്നിടം വിട്ടങ്ങു മൂകം   നാകമ്പൂകും.”              ഗർഭമുള്ളവരും,രോഗികൾ, വൃദ്ധരും                   അർപ്പിയ്ക്കണോ ജീവൻ   ദൂഷ്യവായുമുന്നിൽ? മാലിന്യത്തോതെത്തി   നൂറ്റമ്പതിലേറെ മാന്യം നടിക്കുവോർ   കണ്ണുതുറക്കുമോ? പാവം കു...

അഭിജിത്തിൻറെ ബാല്യം!

( അന്നനട )   അഭിജിത്താം   ബാലൻ   പ്രസുവോടു   ചൊല്ലീ       അവിടായ്   പൊയ്കയിൽ     കുളിച്ചോട്ടെ   ഞാനും ? " അകലേയ്ക്കായ്    നീന്താം   തൊടാമാഴത്തെ   ഞാൻ     അതിചാതുര്യം   ഞാൻ   കുളത്തിൽ    കാണിക്കാം ."   " അഭിജിത്തേ  ! വേണ്ടാ    അ   ഭിലാഷമേറെ , അവർതൻ    പൊയ്കയോ     നമുക്കുള്ളതല്ല .   അവരോ   മാനത്തെ    രജതതാരങ്ങൾ , അവർക്കിടയിൽ   നാം   വെറും   തൃണമല്ലോ  .   അവിടെ     സ്നാനത്തിന്നളവുകോൽ   ധനം , പെരുമയും   പേരും    കുടുംബത്തിൻ   സ്വത്തും .   അവർ   തരും   പണി   കരുതിനിന്നിടൂ , പൊതു   പന്ഥാവിലായ്    നിനക്കുണ്ടു    ജലം ."    അതിർത്തികാത്തിടും    പിതാവിങ്ങെത്തിയാൽ   അരുവി    നിങ്ങളെ   വിളിക്കും   സ്നേഹമായ് . അവന്റെ   മനസ്സിൽ     മുളപൊട്ടി ...