കാണാമറയത്തെ കാഴ്ചകൾ!
( ദ്രുതകാകളി)
കാണാമറയത്തെ, കാഴ്ചകൾ കാണാം,
എണ്ണാൻ പറ്റാറില്ലാ, ധാരാളമുണ്ടേ.
എല്ലാമനങ്ങളും ഗര്‍ഭം ധരിച്ചു ,
വല്ലാത്ത ചിന്താഭ്രൂണം പിറക്കുന്നൂ.
കാമക്രോധങ്ങൾ വഞ്ചിക്കാം ഹനിക്കാം,
ദുർമാർഗ്ഗചാരികളുള്ളിൽ വസിക്കാം.
വിദ്യയുണ്ടെന്നുള്ള നാട്യക്കാർപോലും
വിദ്വേഷവിത്തുകൾ ചുറ്റിനും ചേറും.
കൃത്യതയില്ലാതെ , മൂല്യം കുറവായ്,
സത്യമാർഗ്ഗ,ത്തിനു പട്ടടതീർക്കും.
മാനസനിർമ്മിതതന്ത്രങ്ങൾ മുറ്റും
മാനുഷക്കാളേയംതന്നിലടുക്കുന്നൂ.
സ്വത്തിൻ തിളങ്ങുംരശ്മികൾ ദൃഷ്ടിയി-
ലെത്തും മുളയ്ക്കും മോഹങ്ങളൊട്ടേറെ.
മുത്തും പവിഴവുമെത്തിപ്പിടിക്കാൻ
എത്തുമ്മനുഷ്യർ വിചിത്രമാർഗ്ഗത്തിൽ.
ഉണ്ടോ പ്രകൃതിയ്ക്കു സ്വാസ്ഥ്യം വേണ്ടപോൽ?
മാനവർ മാറ്റുന്നു വക്രിക്കുന്നാകൃതി.
സങ്കടത്തിൻ തിര കണ്ണിൽക്കിനിയുന്നു,
ചുക്കിച്ചുളുങ്ങുന്നവൾക്കുള്ളത്വക്കും.
മാനവമാനസമാഴത്തിൻ പോയ്കാ ,
ആനയും വീഴാമതിലുള്ളാഴത്തിൽ .
ചെന്നായ് ,കരടി, പുള്ളിപ്പുലികളും
വന്യമൃഗങ്ങൾക്ക് മാനസം താവളം.
ഉള്ളിലെ മാളങ്ങൾ ദുഷ്ട താ കേന്ദ്രം
ഭളളുകൾ കാട്ടി കുഴഞ്ഞു രസിക്കും.
സ്നേഹത്തിൻ നീരുകൾ വറ്റിയേ പോയി ,
ഊഷരമായി വരുന്നൂ ധരയും.
സ്വർഗ്ഗ സമാനം പ്രപഞ്ചം ചമയ്ക്കാൻ,
പൂർവ്വകാലംപോലെ ജീവക്ക നല്ലൂ.
സ്വർണ്ണംപോലാകണം ചിന്തനമെല്ലാം,
മാർഗ്ഗങ്ങൾതേടാം വിളംബം വെടിയാം.
ക്ഷോണി പാലൂട്ടി വളർത്തും തരുക്കൾ,
ക്ഷേമത്തിനായ് ക്ഷിതിപുല്കും പക്ഷികൾ,
രക്തക്കുഴൽപോലൊഴുകും നദി കൾ,
തിക്തതനീങ്ങിക്കഴിയട്ടേ മിഴിവായ്.
.
.
Comments
Post a Comment