കുറുങ്കവിതകൾ! ഭാഗം-3

  

      1.ഇടിഘോഷം!

 

 (വൃത്തം-ശ്ലഥകാകളി)

 

ചാറ്റൽ  വർഷം  മെല്ലെ  ചാരെ വന്നീടുമ്പോൾ,

ചാരത്തു ചേർന്നങ്ങു കേളിചെയ്യാൻ   മോഹം.

കാതിൽ മുഴങ്ങീടും മേഘനാദസ്വനം,

കൊട്ടും, തുടിക്കുന്ന താളങ്ങൾ മാനസേ.

 

2. (വൃത്തം ഇന്ദ്രവജ്ര!)

 

തം തം    തം തം    തം   തം തം 

 

സൂര്യന്നു   തോന്നീ ജനവ്യൂഹമൊക്കേ,

പാവങ്ങളല്ലാ ഇനിയുള്ള കാലം,

പിന്നെന്തിനായ്  ഞാൻ  അവരേ തുണയ്ക്കാൻ 

എൻ കൈകളാൽ ഞാൻ  നലവെട്ടമേകും?"

 

 

 

3.വർഷകാലം!

(വൃത്തം- മാവേലി)

 

കേരതീരത്തു കളിപ്പതുണ്ടേ,

കല്ലോലജാലമുന്മേഷം ചൂടീ.

വൃഷ്ടിക്കു വീചി സ്വാഗതമോതും,

വേഷ്ടി ചുരുട്ടി പക്ഷേ വിഴുങ്ങും.

 

  വർഷകാലത്തിൻ കണ്ണീർപ്രളയം,

 വല്ലാതെ ചെയ്യുന്നു സർവ്വഹത്യ.

സമ്പാദ്യം പോകും കിടപ്പാടവും,

ഇമ്പം തുളുമ്പുന്ന ജീവിതവും.

 

4.മധുരം!   

 

( വൃത്തം-തോടകം)

 

മധുരം കളയൂ  അസുഖം  കുറയും,

 രുചിരം നിണവും  സുഖദം ദിനവും.

മധുരം ചൊരിയും  പദവും  വരുകിൽ,

 സുചിരം   നിറയും കവനം മനമേ.

 

5. നാളെ!  

 

 (വൃത്തം-തരംഗിണി)

 

നാളെച്ചെയ്യാമെന്നൊരു   തോന്നൽ 

നീളേ  മർത്ത്യൻ മനമതിൽ   വയ്ക്കും.

നാളെയെ  നീയും തേടിപ്പോയാൽ,  

നാളെക്കാണാൻ പറ്റുമൊ  ഭാതം. ?  

 

6.ഇന്ന്!

 

(വൃത്തം-നതോന്നത)

 

ഇന്നിനെയിന്നാക്കിത്തന്നെ  മാറ്റിടുമോമാനുഷാ! നീ?

ഇന്നു കിട്ടും  മേന്മകളെ  നുകർന്നിടുമോ?

ഇന്നിനെ നീ പൂർണ്ണമായി  ഉപയോഗത്തെ ചെയ്തീടൂ,

ഇന്നിലുള്ള  സൗരഭ്യങ്ങളൾ  നുകർന്നീടൂ  നീ.

 

 

 7.സമയം!

 

(വൃത്തം-മാധുരി)

 

ഗേഹംതന്നിൽ  വെറുതെയിരിക്കാൻ

പെണ്ണാൾക്കോ  മോഹം,

പക്ഷേ സ്ത്രീകൾക്കെവിടേ കിട്ടും

സുഖിച്ചിടാൻ  സമയം?

ഗൃഹത്തെ    മൊത്തം പേറീടുന്നൂ 

 യോഷാ  ശീർഷത്തിൽ,  

വിടില്ല  വനിതേ സദനം   തെല്ലും

കൂടെ ഗമിക്കുന്നൂ


8. പലമടങ്ങായ് ശിക്ഷ 

 (വൃത്തം-മണിമഞ്ജരി)

 

പലകാലമന്യരേ  വഞ്ചിക്കും പുമാന്മാർ

പലവേലകാട്ടിപ്പിടിക്കപ്പെടാം.

പലകാലമായ്ച്ചതി കാലം സഹിക്കില്ല

പലമടങ്ങായ് ശിക്ഷ വന്നുചേരും.

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

ഏകാന്തയാത്രികൻ! 

സീമ!