Posts

ജീവിതന്നുറ്റബന്ധു!

                   (കേക ) ആകാരഹീനമായും സാകാരമായുമേറെ, ആകാശഭൂചാരികളങ്ങനെ നിൽപ്പൂ  പാരിൽ. ആഭൂഷയില്ലാതെയുമാഭരണം ധരിച്ചും  ആവോളം മേവുന്നുണ്ടേ ചരാചരവസ്തുക്കൾ. ഒരു ശ്രേഷ്ഠന്റെ  കാര്യം ശ്രദ്ധയോടേ   പഠിക്കാം, ശരീരമുണ്ടവനും   തെല്ലുമേകാണ്മാനില്ലാ. മഹാ  ബൃഹത്തു തന്നേ  വലിപ്പമളന്നാലോ, മഹിക്കെന്നും  വര്യൻറെയസ്തിത്വമനിവാര്യം. ശാന്തനായ് മേവീടുന്നു  കാന്തതന്നധീനനായ്, താന്തരോടു  കാരുണ്യം, തഴുകിസ്വാസ്ഥ്യമേകും. താപത്തെയകറ്റുവാൻ  മുന്നിട്ടു നിൽക്കും മഹാൻ,  താന്തോന്നി, നീതിമാന്മാ,രെന്നുള്ള   ഭേദമില്ലാ. ജീവിതന്നുറ്റബന്ധു  പിരിയാ സുഹൃത്തായി   ജീവനുള്ള കാലങ്ങൾ കാവലായ്  നിലകൊള്ളും. വെളിച്ചമേകും ദീപ്തി  സഹായം തേടീടുമ്പോൾ     വിരവിൽ പുണർന്നീടാനണയും  സഹായിയായ്. പൂവൊപ്പമുദ്യാനത്തിൽ  നെല്ലൊപ്പം പാടങ്ങളിൽ  മാവിന്റെചില്ലയ്ക്കൊപ്പം  കേളിക്കായെത്തീടുന്നു. സുഗന്ധപൂരിതനായനേകം നാസങ്ങൾക്കു  സുഖം നൽകാൻ മിടുക്കൻ   ദുർഗന്ധവു...

ജീവാണു

  (വൃത്തം-കല്യാണി)  നോക്കൂ ധരിത്രിക്കു  കാന്താരമേറേ, പൂക്കുന്ന സസ്യങ്ങൾ,  ജന്തുക്കളുണ്ടേ . തക്കം ചികഞ്ഞങ്ങു   മർത്ത്യൻ  വസിപ്പൂ   വയ്ക്കാൻ  കുരുക്കും, ജഗത്തിൻറെ നാശം.  പങ്കം നിറയ്ക്കുന്നു, ലോകത്തിൽ  മൊത്തം, പോകാതെ നിൽക്കുന്നു ജീവാണു കഷ്ടം.  ക്ഷുദ്രാണു കാട്ടുന്നു നാട്യങ്ങൾ  ക്രൂരം,     രുദ്രന്റെ  കോപിഷ്ഠനൃത്യത്തെ  വെല്ലും.  ആളേ  ഗ്രസിക്കുന്നു, നൂനം ഹനിക്കാൻ, നീളേ  കിടക്കുന്നു ഗാത്രങ്ങളേറേ. കാളുന്നയഗ്നിക്കു അന്ത്യത്തെയേകാൻ  പാളും  പ്രയത്നം വിഷാദം നിറയ്‌ക്കും. മാരീവിരാമം  ചെറുതൊന്നുമല്ലേ,  മാറില്ല പെട്ടെന്നു  രോഗം നിനയ്ക്കൂ. കേറട്ടെ  സ്വസ്ഥത  ചേതസ്സുതാരിൽ, ഊറട്ടെ  പഞ്ചാര ഹാസങ്ങൾ  ചുണ്ടിൽ.   വെട്ടീ മുറിക്കാം  ദുഖത്തിൻറെ പൂട്ടും, കട്ടയ്ക്കു  വൃത്തിക്കു  സ്ഥാനം കൊടുക്കാം. ഓടിച്ചു  രോഗത്തെ ദൂരേയ്ക്കയക്കാം, മാടീ വിളിക്കാം  ശാന്തത്തെ  വശ്യം.

പ്രകൃതിപ്പെണ്ണാൾ!

(വൃത്തം- മണിമഞ്ജരി) പ്രകൃതിയോ  നമ്മുടെ പ്രിയപ്രസുതന്നെയായ്, പരിപാവനദീപ്തി ചൊരിഞ്ഞു നില്പൂ. പകലെന്നോ രാവെന്നോയില്ലാതെ പൊന്നമ്മ  സകലതും നല്കുന്നു ഭൂമിമോൾക്കായ്. പലരീതി  സൗഖ്യമേകീടാനായ് പ്രകൃതിമാ പലതായിയേർപ്പാടു ചെയ്തിടുന്നു. പവനനെത്തും സ്ഥിരം  നമ്മോടുരിയാടാൻ , പരിചോടു കിളി മീട്ടും വല്ലകികൾ.    പവമാനനയയ്ക്കുന്നു മഴപ്രേമത്തെ ഭൂവിൽ, പവിത്ര  കൊലുസിട്ടു  കുണുങ്ങിയെത്തും.    പരവാണി ഛദം നീർത്തി  കഥകളിപ്പുറപ്പാടായ്, പരമായി കോൾമയിർ കൊള്ളും  വിപിനം. വയലിലായ്  കൊടിപോലെ നിലവാണു  നെൽക്കതിർ, വയൽകണ്ടു വൈക്കോൽക്കനവിൽ  പൈക്കൾ. വെയിലോടി വരുന്നുണ്ടടുപ്പുകൾ കത്തിക്കാൻ, വയലേകുമന്നത്തെ  പാകം ചെയ്യാൻ. വയലിൻറെ, സൂര്യന്റെ, സസ്യത്തിൻ ദയമൂലം,  വയർ   നിറച്ചീടുന്നു  ജീവി സർവ്വം. നിശിയിലെത്തീടുന്നു  മാന്യനാം  ഹിമകരൻ, നിലവിടും  തമസ്സൊടു പടവെട്ടുവാൻ.   മുനിമാർ  പുരാതനകാലേ പ്രപഞ്ചത്തെ   മനതാരിൽ   പൂജിച്ചു ദൈവീകമായ് . നരരോ   മുതിരുമ്പോൾ നരകാസുരരാകും, നരകത്തെ  ...

സംസ്‌കൃതവൃത്തക്കവിതകൾ-2

 01.യഥാവിഥി! 2.സംഗീതമീ ഭൂവിലായ്  3.കോവിലിലേക്കു ഞാൻ!     1.യഥാവിഥി   (വൃത്തം- മദിര) തംതത തംതത തംതത തംതത  തംതത തംതത തംതതതം. സാഗരമെത്തിയൊരാറിനു വീഥികളാരു പറഞ്ഞുകൊടുത്തതുചിതം. സാലഗണം ജലപാതകൾ നോക്കുവതാരുടെ ശിക്ഷണരീതിയിലായ്? ഭൂമിവരണ്ടതു കണ്ടതിനാലുയരേ മുകിൽ വന്നിതു തീർത്ഥവുമായ്. ഭൂവിലിതൊക്കെ യഥാവിധിയാവതുമോർക്കുക ദേവഹിതം,മഹിതം! രാവിലെ ഭാനുവുണർന്നുവരുന്നതിനാരുടെയും വിളി വേണ്ടയഹോ! രാവിലുഡുക്കളെയാരുമെവാതിൽ തുറന്നു കടത്തുകയില്ല, ദൃഢം. പുഞ്ചിരി തന്നുടെ ചെപ്പു തുറന്നു  ഹിമാംശു മുഖത്തതു തേക്കുകയായ്, മഞ്ജിമയായ്  പല സംഭവമുണ്ടതുമോർക്കുക ദേവഹിതം,മഹിതം!     2.സംഗീതമീ ഭൂവിലായ് (വൃത്തം-ശാർദ്ദൂലവിക്രീഡിതം)  മാധുര്യശ്രവണം തരപ്പെടുവതിൻ കച്ചേരി കാല്യേസുഖം, മാലോകർക്കു രസം പകർന്നിടുവതായ് നീടം പൊഴിക്കും സ്വനം. തന്ത്രം നെയ്തു മയക്കിടും പ്രകൃതിതൻ  വാദ്യങ്ങളും മാന്ത്രികം,  മന്ത്രം പോലുതിരും രവങ്ങൾ സുഖദം കാലത്തെ വെല്ലുംതരം. ശാസ്ത്രം ചേർത്തു ഖഗങ്ങൾ ഗീതിസമമായ് പാടുന്നതാകർഷകം, ശ്രോത്രങ്ങൾക്കു സദാ പ്രഭാതനിഗദം* സൗഖ്യംതരും,സാന്ത്വനം. ശാന്തംതാൻ പുലർകാലനിസ്...

ഹരിയെവിടെ!

  വൃത്തം- മാദ്ധ്വി ( അതിമാവേലി) ഹരികൃഷ്ണാ! നിന്നുടെ കേളിയെല്ലാം  പരിചോടു  ചൈതന്യം തൂകും ഹൃത്തിൽ. ഹരിയെ  കാണാഞ്ഞപ്പോൾ   ഗോപികമാർ  പരിഹാരമെന്തെന്ന ചിന്തയിലായ്. എവിടായൊളിക്കിലും കേശവനേ   പവിഴം സമാനം സൂക്ഷിക്കുമുള്ളിൽ. പതിവായിയാലോലമാട്ടും ശാഖി പതിയെ പൊന്തീ നോക്കി, ഗോവിന്ദനേ. പരിസരത്തെങ്ങാനും കാണുമെങ്കിൽ  പവനൻ ചൊല്ലാതെയിരിക്കുകില്ലാ. കദനം സഹിയ്ക്കാൻ കടമ്പിനൊട്ടും കഴിയില്ല കണ്ണാ! നീയെവിടെയാണ്? വിഷമപൂർവ്വം വൃക്ഷം താഴ്ത്തി ശീർഷം, വിധുവുമെത്തീ മെല്ലെ പാളിനോക്കീ, കയറിന്നുറിയ്ക്കൂറിവന്നു സ്മേരം, ഉയരത്തിൽ തൂങ്ങുന്ന  ശാർങ്ങിമൂലം. ചിരിവന്നു, സ്വഭൂവടക്കിനിന്നു, പരിഭവിച്ചൂ   മെല്ലെ  ചങ്ങാതിമാർ. നവനീതചോരാ! നിൻ  ചര്യയല്ലേ നവനവവെണ്ണ കവർന്നെടുപ്പ്. സ്വഭൂ= ഹരി 

കൈലാസനാഥനേ! കേൾക്കണേ നീ!

 (മാരകാകളി) കൈലാസനാഥനേ! കേൾക്കണേ നീയിന്നായ് കാളുന്ന ഭൂവിൻ വിഷാദം!. ബ്രഹ്മാണ്ഡമണ്ഡലം പാലാഴിപോലെ താൻ, മാനുഷൻ വാസുകി തന്നെ. വാസുകി തുപ്പുന്നു ഹാലാഹലം കഷ്ടം, വാസമവൻ മാനംവിനാ. കല്പിപ്പൂ മറ്റുള്ളോർക്കായ് മൃത്യുശാസനം ജല്പനമോ മുദ്രാവാക്യം.  ചീക്കതൻ ദുർഗന്ധം മുക്കും സുഗന്ധത്തെ  വാക്കിനും വല്ലാത്ത നാറ്റം. വീഥി കൈയ്യേറുന്നു  സാമ്രാജ്യം കെട്ടുന്നു, മദ്യാധികാരച്ചാർച്ചക്കാർ. ബോധത്തെ പാട്ടിലാക്കീ ലഹരിക്കൂത്ത് മാനവനേറ്റുന്നരങ്ങിൽ. ചിത്തത്തിൽ വിദ്വേഷവും പൂശി യൗവനം കുത്തിദ്രോഹിക്കുമന്യോന്യം. നിന്നുടെ മൂന്നാം നേത്രത്താലേ കണ്ടിടൂ, ഇന്നു ജഗത്തിൻ സ്വരൂപം. നീയല്ലോ മാരാരി ലോകക്രമത്തിനായ് മായകൾ കാട്ടും മഹേശൻ! മാറ്റങ്ങൾ പാരിൽ വരാനായി കൂപ്പുന്നേൻ, മുറ്റിടുമക്രമം വേണ്ടാ. ശ്രീഭുതനാഥാ! നീ വിശ്വത്തിൻ കാര്യങ്ങൾ ആഭയാക്കൂ പണ്ടെപ്പോലെ.  

മൂവർണ്ണം ഇന്ദുവിൽ!

              മൂവർണ്ണം! അമ്പിളിനിത്യമെൻ മുന്നിലെത്തീ, കമ്പംകാട്ടി വന്നെന്നേവിളിച്ചു. ഇമ്പപൂർവ്വം ഞാൻ മേലേക്കുനോക്കി കമ്പിതയായി ഞാൻ ദൃശ്യം കണ്ടു. എന്തൊരുചന്തം പുഞ്ചിരിതൂകി* സുന്ദരവക്ത്രമക്ഷിക്കു പുണ്യം. അമ്പോടു ചാരെ താരകളെത്തീ മുൻപിൽ, പിന്നിലും നിരന്നുനിൽപ്പൂ. തങ്കത്തൊപ്പിചൂടും തിങ്കളിനെ ഭംഗിയായ് ഭാരതം പുൽകിയല്ലോ. ‘വിക്രംലാൻഡർ’ തൻ  ഗംഭീരമായ ചക്രം ശശിയിൽ സ്പർശനംചെയ്തു. സമ്പൂർണ്ണമൂവർണ്ണം നിന്നിന്ദുവിൽ, സമ്പാദിച്ചാദരമെൻഭാരതം. സന്തോഷംമാത്രം കഥിക്കാനുള്ളു, ആനന്ദപൂർവ്വം തുള്ളീമനവും. ഉൺമയോടെ ചന്ദ്രമണ്ണുതൊട്ടു നമ്മൾതൻ സ്വപ്നം യാഥാർത്ഥ്യമായി. പാരിൽ ശിരസ്സുയർത്താം നമുക്കും ഭാരതം പാരിൽ വിളങ്ങിടട്ടെ!