കൂപ്പുന്നൂ കൈകൾ ഞാൻ! Get link Facebook X Pinterest Email Other Apps September 30, 2023 ശ്രീഗണേശാ! വാണീ!കൂപ്പുന്നു കൈകൾ ഞാൻ മൻമനേ കൂട്ടായ് നിങ്ങൾ നിത്യം വാഴണേ. എന്നുമെൻ ചിത്തത്തിൽ ആശയം നിറയ്ക്കൂ നല്ലപോൽ ഏകീടൂ കാവ്യത്തിൻ ഭാവങ്ങൾ. Get link Facebook X Pinterest Email Other Apps Comments
സംസ്കൃതവൃത്തക്കവിതകൾ-1 June 15, 2025 സംസ് കൃതവൃത്തക്കവിതകൾ 01) മൂകാംബികേ ! ദേവീ ! 2) വനനടനം 3) നല്ലഭാഗ്യം 4) ഭാവങ്ങൾ പത്ത് 5) ജലമേള 6) തിളക്കം 7) തപം 8) ശരണം 9) ആകാശക്കാഴ്ച 10) ഉയർന്നിടട്ടെ ഭാരതം 11) അയോദ്ധ്യ തൻ വെളിച്ചമേ ! 12) പൊൻസൂര്യൻ ! 13) മുമ്പുള്ള രൂപം 14) വിഘ്നം 15) ആകാശക്കാഴ്ച 16) ഖഗം നഭസ്സിൽ 17) വാനവിതാനസുഖം 18) ആശ്വാസ ചിന്ത 19) പോയകാലത്തിൻ വില 20) ഭാഗ്യതാരകം 21) പവമാനനും പൂവും X 22) കാവ്യാനുകൂലം 23) ഗോവർദ്ധനം 24) എനിക്കുള്ളയിഷ്ടം ! 25. ശുഭമായ് സരണി ! 26. പോയകാലവില ! 27) പവമാനനും പൂവും ! 28) ഉത്സവമേളം ! 29) കാടിന്റെ മേളം ! 30) വരണമെ മധുരിപു ! 31) മറുനാട്ടുകാർ 32) ഭഗവതി ! ക... Read more
ഏകാന്തയാത്രികൻ! October 20, 2024 (കാകളി) കാലേഗമിച്ചു ഞാൻ രായ്ക്കേകി വിശ്രമം, കാല്യെ ഞാൻചൊല്ലുന്നുണർത്തുപാട്ടീണങ്ങൾ. കാരുണ്യത്തോടെ ഞാൻ നിങ്ങളെ പുൽകുന്നു, കർത്തവ്യമൊക്കവേ വേണ്ടപോൽ ചെയ്യുന്നു. ആരോടുമൊന്നുമേ മിണ്ടാതെ, മെല്ലെയായ്, പാരിലായ് ചെയ്യുന്നു ഏകനായെൻയാത്ര. ആരുടേയും ശ്രദ്ധയെന്നിൽപ്പതിയില്ല, താരാപഥത്തിൽ ഞാൻ മൂകസഞ്ചാരത്തിൽ. പൂർവ്വദിക്കിനോടു യാത്രചൊല്ലുംവേള സർവ്വതും കാണുന്നു കേൾക്കുന്നു ഞാനിനൻ. താപമങ്ങേറിയാൽ നിങ്ങൾ ദ്വേഷിച്ചിടും,, പാതയിൽ കൊണ്ടലെക്കണ്ടാൽ വിടാം താഴെ. ഞങ്ങൾ മാനത്തിൽ ചരിക്കുന്നു മാനമായ് നിങ്ങൾക്കില്ല തോഷം ഞങ്ങൾ കോപിക്കൂകിൽ ശാന്തമായ് മേവുന്നു വാനം മേൽക്കൂരയായ്, യാനങ്ങളാൽ നിങ്ങൾ വിണ്ണിനെ കൊല്ലുന്നു. എന്നുടെ ദു:ഖങ്ങൾ കാണുകില്ലാ നിങ്ങൾ മണ്ണിൽനിന്നെത്രയോ പൊക്കത്തിലാണു ഞാൻ. കീഴോട്ടുനോക്കിയാലുള്ളിൽ ഭയംവരും, താഴെപ്പതിച്ചാൽ ദിവാകരൻ ഞാനില്ല. വീഴുമോ ആഴിയിലെന്ന മയ്യലുണ്ട്, താഴ്ന്നിടിൽ കാലമെൻ പട്ടട കെട്ടിടും. ചിത്രഗുപ്തൻ ചേർത്തോ ഹത്യതന്നണിയിൽ? എത്രകാലം ജീവനുണ്ടാ,മറിയില്ലാ, അന്തിമലരിയെന്നന്ത്യം കുറിക്കു... Read more
കളിവിമാനം! May 21, 2025 (മണിമഞ്ജരി) അനുദിനം ബാലനാമരവിന്ദു മാടത്തിൻ അനുബന്ധമുറ്റത്തു നിന്നിടുന്നൂ. ഗഗനമാമാഴിയിൽ വ്യാപാരിക്കും കപ്പൽ ഗമനമേറെ തൂർണ്ണം ചെയ്വതുണ്ടേ. അവനതിൻ ദൃശ്യത്താലുള്ളം തുടികൊട്ടി, അവിടെയായ് പാദമുറപ്പിക്കുന്നൂ. അതുകണ്ടു ചിത്തം താരാപഥമെത്തുവാൻ അതിവേഗമായ് നലം കനവു നെയ്യും. "വിമാനമേറീ പറത്തണം മിടുക്കോടെ, അമാനുഷനെപ്പോൽ ഞാൻ പൊങ്ങും വിണ്ണിൽ." അവനിൽ കുരുത്തോരു മോഹം വരച്ചു ഹാ! അഴകോടെ പൈലറ്റിൻ ചിത്രങ്ങളും. മനസ്സിലവൻ യാനയാത്ര ചെയ്തു ദ്യോവിൽ കനവിലോ പാറീ വീടിൻ മുകളിൽ. പടങ്ങൾ മുറിച്ചു പൈലറ്റിന്റെ , സൂക്ഷിക്കാൻ, പരിചൊടായ് വെച്ചതു പെട്ടിക്കുള്ളിൽ. “ഒരുദിനം ഞാനുമീ മാനത്തിൻ സരണിയാൽ, അതിദൂര ദേശങ്ങൾ കീഴടക്കും. ദുരിതം കുറയ്ക്കുവാനൊത്തീടുമതുകൊണ്ടു, പരിപൂർണ്ണമായതിൽ ശ്രദ്ധ വയ്ക്കും. വരുവതാം കഷ്ടങ്ങളെല്ലാമെ തീർത്തിടും അരുമയായ് ഞാൻ പറത്തും വിമാനം. കുടിലിൻ സ്ഥലത്തായി ഞാനൊരു സൗധ... Read more
Comments
Post a Comment