കൂപ്പുന്നൂ കൈകൾ ഞാൻ! Get link Facebook X Pinterest Email Other Apps September 30, 2023 ശ്രീഗണേശാ! വാണീ!കൂപ്പുന്നു കൈകൾ ഞാൻ മൻമനേ കൂട്ടായ് നിങ്ങൾ നിത്യം വാഴണേ. എന്നുമെൻ ചിത്തത്തിൽ ആശയം നിറയ്ക്കൂ നല്ലപോൽ ഏകീടൂ കാവ്യത്തിൻ ഭാവങ്ങൾ. Get link Facebook X Pinterest Email Other Apps Comments
ഏകാന്തയാത്രികൻ! October 20, 2024 (കാകളി) കാലേഗമിച്ചു ഞാൻ രായ്ക്കേകി വിശ്രമം, കാല്യെ ഞാൻചൊല്ലുന്നുണർത്തുപാട്ടീണങ്ങൾ. കാരുണ്യത്തോടെ ഞാൻ നിങ്ങളെ പുൽകുന്നു, കർത്തവ്യമൊക്കവേ വേണ്ടപോൽ ചെയ്യുന്നു. ആരോടുമൊന്നുമേ മിണ്ടാതെ, മെല്ലെയായ്, പാരിലായ് ചെയ്യുന്നു ഏകനായെൻയാത്ര. ആരുടേയും ശ്രദ്ധയെന്നിൽപ്പതിയില്ല, താരാപഥത്തിൽ ഞാൻ മൂകസഞ്ചാരത്തിൽ. പൂർവ്വദിക്കിനോടു യാത്രചൊല്ലുംവേള സർവ്വതും കാണുന്നു കേൾക്കുന്നു ഞാനിനൻ. താപമങ്ങേറിയാൽ നിങ്ങൾ ദ്വേഷിച്ചിടും,, പാതയിൽ കൊണ്ടലെക്കണ്ടാൽ വിടാം താഴെ. ഞങ്ങൾ മാനത്തിൽ ചരിക്കുന്നു മാനമായ് നിങ്ങൾക്കില്ല തോഷം ഞങ്ങൾ കോപിക്കൂകിൽ ശാന്തമായ് മേവുന്നു വാനം മേൽക്കൂരയായ്, യാനങ്ങളാൽ നിങ്ങൾ വിണ്ണിനെ കൊല്ലുന്നു. എന്നുടെ ദു:ഖങ്ങൾ കാണുകില്ലാ നിങ്ങൾ മണ്ണിൽനിന്നെത്രയോ പൊക്കത്തിലാണു ഞാൻ. കീഴോട്ടുനോക്കിയാലുള്ളിൽ ഭയംവരും, താഴെപ്പതിച്ചാൽ ദിവാകരൻ ഞാനില്ല. വീഴുമോ ആഴിയിലെന്ന മയ്യലുണ്ട്, താഴ്ന്നിടിൽ കാലമെൻ പട്ടട കെട്ടിടും. ചിത്രഗുപ്തൻ ചേർത്തോ ഹത്യതന്നണിയിൽ? എത്രകാലം ജീവനുണ്ടാ,മറിയില്ലാ, അന്തിമലരിയെന്നന്ത്യം കുറിക്കു... Read more
കർണ്ണികാരം April 13, 2024 (ശ്ലഥകാകളി) ഞാൻ കർണ്ണികാരം ശ്രീകൃഷ്ണന്നു സുപ്രിയ, ധ്യാനിച്ചു നിന്നു ഞാൻ ഭക്തിയിൽ മുങ്ങുന്നു. നോക്കില്ലയാരോരുമെന്നുടെയാകാരം, വാക്കില്ല ചൊല്ലുവാൻ മാമകകന്മഷം. ഞാൻ പെറ്റ കുഞ്ഞുങ്ങളെണ്ണത്തിൽ ധാരാളം, പൊൻവർണ്ണക്കുർത്തയിലെൻമുന്നിൽ പൊന്നവർ. തൂങ്ങിച്ചാഞ്ചാടുന്നു കുഞ്ഞിളം കാറ്റൊപ്പം, കിങ്ങിണിപ്പൈതലാമെന്നുടെയാത്മാജർ. ഏറേയൂർജ്ജം തേടി പുൽകുന്നെന്നെ മക്കൾ, ഏറുകണ്ണാൽപ്പോലും ശ്രദ്ധിക്കില്ലാ നരർ. നിത്യമെൻ കുഞ്ഞുങ്ങൾ നിർമ്മലഭാവത്തിൽ, സത്യമാം മിത്രനെ പുല്കാനായ് നോക്കിടും . എൻചാരെ നീരിൽ നിന്നീടുന്ന പത്മത്തേ, എന്മുന്നിൽ വന്നിനൻ ചെയ്യുന്നാലിംഗനം . ആകാശച്ചായമോ ഭൂവർണ്ണമോയില്ലാ, ആഴിപ്പരപ്പിൻ്റെ നീലിമയില്ലല്ലോ. മാലോകർ ചിന്തിപ്പൂ, "പീതവർണ്ണമല്ലേ, ‘മഞ്ഞപ്പിത്തബാധ’ ബാധിച്ച രോഗിയാം!" പൂമണമില്ലേലും പൂന്തേനെടുക്കാനായ് പൂമ്പാറ്റയെമ്പാടും പാറിപ്പാറിവരും. ആകാശക്കീറിന്നു ഭേദഭാവമില്ല, എൻകരമേറ്റുന്നൂ സ്വന്തം കരങ്ങളിൽ. എൻപാദം ഭൂമാതാ നിത്യം തലോടുന്നു, ‘തൻകുഞ്ഞും പൊന്നെന്ന’ കാകിമാതാവു പോൽ. കൊന്നപ്പൂക്കൾ വയ്ക്... Read more
പാവനനാമം! August 28, 2025 (വൃത്തം -ഉപമഞ്ജരി) എന്മനതാരിൽ തെളിഞ്ഞുനിൽപ്പൂ അൻപോടാ ദീപം ശ്രീരാമരൂപം. പാവനനാമം മഹാപുണ്യമായ്, ആവോളം ഭംഗ്യാ ജപിച്ചിടാം ഞാൻ. നിന്നുടെ നാമം ശ്രീ. ദാശരഥീ മന്മനോ നോവിൻ്റെ ലേപനംതാൻ. കാമമോദങ്ങൾ നരർക്കു വാഞ്ച. കൂടെപ്പിറ പ്പായ് നിൽപ്പൂ സഹജം. ലാഭഗാനത്തിൻ സാധകം ചെയ്യും, ലോഭിക്കില്ലാ ലോഭം മർത്ത്യൻ തെല്ലും. പായുമാമയം വിദൂരേയെന്നാൽ, ന്യായം തിളങ്ങും നിൻ വക്ത്രമോർത്താൽ. ശ്രീരാമനാമാങ്കിതാശയങ്ങൾ, ഭാരതാംബയ്ക്കു ശുഭപ്രതീകം. ഭാവനാപൂർണ്ണമാം രാമചിത്രം, കാവ്യവൃന്ദങ്ങളായ് പെയ്തിടുന്നു. തുഞ്ചൻ്റെ പാണികൾ നെയ്തുകൂട്ടി, ചാഞ്ചല്യം കാട്ടാതെ പുണ്യകാവ്യം. കാരുണ്യവാരിധിതൻ മരന്ദം, കാര്യമായ് ജീവനിലായ് ചൊരിയൂ. ഭാഷണയിച്ഛകൾ തഞ്ചും ഹൃത്തിൻ, ഭൂഷണമാധുര്യം രാമൻതന്നേ. അന്തൃവേളയിൽ നിൻ ദിവ്യ നാമം ചിന്തയിലായാലോ മോക്ഷം ലഭ്യം. വെട്ടം തരും നിൻ ചരണം ശ്രീയായ്, ഉണ്ടാവണേയെൻറെ ചിത്തിൻ നിത്യം. ആത്മാവിൻ നോവുമ... Read more
Comments
Post a Comment