കൂപ്പുന്നൂ കൈകൾ ഞാൻ! Get link Facebook X Pinterest Email Other Apps September 30, 2023 ശ്രീഗണേശാ! വാണീ!കൂപ്പുന്നു കൈകൾ ഞാൻ മൻമനേ കൂട്ടായ് നിങ്ങൾ നിത്യം വാഴണേ. എന്നുമെൻ ചിത്തത്തിൽ ആശയം നിറയ്ക്കൂ നല്ലപോൽ ഏകീടൂ കാവ്യത്തിൻ ഭാവങ്ങൾ. Get link Facebook X Pinterest Email Other Apps Comments
സംസ്കൃതവൃത്തക്കവിതകൾ-1 June 15, 2025 സംസ് കൃതവൃത്തക്കവിതകൾ 01) മൂകാംബികേ ! ദേവീ ! 2) വനനടനം 3) നല്ലഭാഗ്യം 4) ഭാവങ്ങൾ പത്ത് 5) ജലമേള 6) തിളക്കം 7) തപം 8) ശരണം 9) ആകാശക്കാഴ്ച 10) ഉയർന്നിടട്ടെ ഭാരതം 11) അയോദ്ധ്യ തൻ വെളിച്ചമേ ! 12) പൊൻസൂര്യൻ ! 13) മുമ്പുള്ള രൂപം 14) വിഘ്നം 15) ആകാശക്കാഴ്ച 16) ഖഗം നഭസ്സിൽ 17) വാനവിതാനസുഖം 18) ആശ്വാസ ചിന്ത 19) പോയകാലത്തിൻ വില 20) ഭാഗ്യതാരകം 21) പവമാനനും പൂവും X 22) കാവ്യാനുകൂലം 23) ഗോവർദ്ധനം 24) എനിക്കുള്ളയിഷ്ടം ! 25. ശുഭമായ് സരണി ! 26. പോയകാലവില ! 27) പവമാനനും പൂവും ! 28) ഉത്സവമേളം ! 29) കാടിന്റെ മേളം ! 30) വരണമെ മധുരിപു ! 31) മറുനാട്ടുകാർ 32) ഭഗവതി ! ക... Read more
സീമ! January 30, 2025 49.സീമ! (സർപ്പിണി) എന്തുകാര്യവും സീമയിൽ നിൽക്കണം, ചിന്തയില്ലാതെ ചെയ്യല്ലെ ചര്യകൾ. ഭാതവേളയ്ക്കുമുണ്ടല്ലൊ നിഷ്ഠകൾ , സുപ്തിചെയ്യുവാൻ രാവിനും ചിട്ടകൾ. തേടൂ ജീവനംചെയ്യുവാൻ മാതൃക, ദ്യോവിൽ പൊട്ടിയപട്ടമായ് പാറേണ്ട. വേലി ചാടല്ലെ ലക്ഷ്യമില്ലാത്തപോൽ, കോലുകൊണ്ടുള്ള പീഡനമേറ്റിടാം. ചിന്ത പാരിലായ് ചുറ്റിക്കറങ്ങുകിൽ, ചന്തം തെല്ലുമേ കാണില്ല ചുറ്റിനും. സക്തി കാട്ടേണ്ട ഭൗതികകാര്യത്തിൽ, ശക്തി ചോർന്നിടാം മോഹമേറീടുകിൽ. സ്നേഹം കാഴ്ചവച്ചാലുമതിങ്കലായ്, കാണ്മൂ കന്മഷം ചിന്തനം പൊങ്ങുകിൽ. വേല ആലോചനാവിനാ ചെയ്യുകിൽ, കാലം പോകവേ നഷ്ടവും വന്നിടാം. ഛിന്നമാക്കുമേ ശാന്തിയെ തൃഷ്ണകൾ, ഭിന്നമായിടാം മാനുഷ ചേഷ്ടകൾ. ഉന്നംവച്ചുതാൻ പക്ഷി പാറുന്നതും, ഭിന്നമല്ല വൃക്ഷത്തിന്നുമുണ്ടതിർ. സ്ഥാനമാനങ്ങൾ കാമിക്കല്ലേയേറെ, മാനം നാടുകടന്നങ്ങു പോയിടാം. ദ്വേഷം, ദുഷ്കൃതചിന്തകളേറിടീൽ , ദോഷമേറ്റി രസിച്ചിടും തമ്മിലായ്. ... Read more
നാലുപുത്രിമാർ! June 29, 2024 (വൃത്തം-മാവേലി) ഭൂമിയിലാണ്ടിനായ് നാലുമക്കൾ, ആമോദപൂർവ്വം വസിപ്പതുണ്ടേ. ആസ്ഥയേറെക്കാട്ടി പാർത്തലത്തെ, സ്വസ്ഥമായ് പോറ്റുന്നു വർഷമക്കൾ. മൂത്തവൾ, വാസന്തി ശൃംഗാരിതാൻ, ഉത്തമവേഷത്തിലായ് ലസിപ്പൂ. നാനാവർണ്ണത്തിൽ കൊരുത്തമാല്യം മാനമായ്പ്പെണ്ണു ശിരസ്സിൽ വയ്പ്പൂ ഗൗരവം കാട്ടിടും രണ്ടാം പുത്രി ഗ്രീഷ്മയെന്നവൾക്കു നല്ലനാമം. താരിൻ ഫലങ്ങളെ പക്വമാക്കും പാരിനായ് ഭക്ഷം പചിക്കുമവൾ. കോപംവന്നാലവൾ നീർസംഭാരം താപത്താൽ മൊത്തമായ് സേവിച്ചീടും. ദാഹനീരും തേടി പ്രാണി പായും, മോഹിച്ചാലുമില്ലയിറ്റുവെള്ളം. വാരിദസൂനു, വർഷ നഭസ്സിൽ, താരാപഥത്തേരിൽ നിൽപ്പൂ ഗർവ്വിൽ. താഴോട്ടു പോരാനുദ്ദേശമില്ലാ താഴത്തെ കഷ്ടം കണ്ടില്ല വർഷം. പൃഥ്വിയും മക്കളും കൈകൾ കൂപ്പി പ്രാർത്ഥനചെയ്യുന്നു കൊണ്ടലോടായ്, “ഒന്നു കനിയൂ നീ നീരദമേ! ഞങ്ങൾക്കായ് തണ്ണീരിൻ തേനൊഴുക്കൂ.” അർത്ഥിക്കും ഭൂമിയെയുറ്റുനോക്കി അംബുദം കെട്ടുന്നൊരണക്കെട്ടും. അഞ്ജസായാകാശയാറൊഴുക്കായ്, ആരേയും കോരിയെടുക്കാൻ തയ്യാർ. മാരിപ്പെണ്ണിനെ പറഞ്ഞുവിട്ടു, ധാത്രിമാതാ പോകും ശീതമൊപ്പം. വിണ്ണിൽ ചിരിതൂകും ശീതപ്പെണ്ണാൾ മണ്ണിനും മക്കൾക്കും തോഷം നല്കും. Read more
Comments
Post a Comment