കൂപ്പുന്നൂ കൈകൾ ഞാൻ! Get link Facebook X Pinterest Email Other Apps September 30, 2023 ശ്രീഗണേശാ! വാണീ!കൂപ്പുന്നു കൈകൾ ഞാൻ മൻമനേ കൂട്ടായ് നിങ്ങൾ നിത്യം വാഴണേ. എന്നുമെൻ ചിത്തത്തിൽ ആശയം നിറയ്ക്കൂ നല്ലപോൽ ഏകീടൂ കാവ്യത്തിൻ ഭാവങ്ങൾ. Get link Facebook X Pinterest Email Other Apps Comments
ഏകാന്തയാത്രികൻ! October 20, 2024 (കാകളി) കാലേഗമിച്ചു ഞാൻ രായ്ക്കേകി വിശ്രമം, കാല്യെ ഞാൻചൊല്ലുന്നുണർത്തുപാട്ടീണങ്ങൾ. കാരുണ്യത്തോടെ ഞാൻ നിങ്ങളെ പുൽകുന്നു, കർത്തവ്യമൊക്കവേ വേണ്ടപോൽ ചെയ്യുന്നു. ആരോടുമൊന്നുമേ മിണ്ടാതെ, മെല്ലെയായ്, പാരിലായ് ചെയ്യുന്നു ഏകനായെൻയാത്ര. ആരുടേയും ശ്രദ്ധയെന്നിൽപ്പതിയില്ല, താരാപഥത്തിൽ ഞാൻ മൂകസഞ്ചാരത്തിൽ. പൂർവ്വദിക്കിനോടു യാത്രചൊല്ലുംവേള സർവ്വതും കാണുന്നു കേൾക്കുന്നു ഞാനിനൻ. താപമങ്ങേറിയാൽ നിങ്ങൾ ദ്വേഷിച്ചിടും,, പാതയിൽ കൊണ്ടലെക്കണ്ടാൽ വിടാം താഴെ. ഞങ്ങൾ മാനത്തിൽ ചരിക്കുന്നു മാനമായ് നിങ്ങൾക്കില്ല തോഷം ഞങ്ങൾ കോപിക്കൂകിൽ ശാന്തമായ് മേവുന്നു വാനം മേൽക്കൂരയായ്, യാനങ്ങളാൽ നിങ്ങൾ വിണ്ണിനെ കൊല്ലുന്നു. എന്നുടെ ദു:ഖങ്ങൾ കാണുകില്ലാ നിങ്ങൾ മണ്ണിൽനിന്നെത്രയോ പൊക്കത്തിലാണു ഞാൻ. കീഴോട്ടുനോക്കിയാലുള്ളിൽ ഭയംവരും, താഴെപ്പതിച്ചാൽ ദിവാകരൻ ഞാനില്ല. വീഴുമോ ആഴിയിലെന്ന മയ്യലുണ്ട്, താഴ്ന്നിടിൽ കാലമെൻ പട്ടട കെട്ടിടും. ചിത്രഗുപ്തൻ ചേർത്തോ ഹത്യതന്നണിയിൽ? എത്രകാലം ജീവനുണ്ടാ,മറിയില്ലാ, അന്തിമലരിയെന്നന്ത്യം കുറിക്കു... Read more
കർണ്ണികാരം April 13, 2024 (ശ്ലഥകാകളി) ഞാൻ കർണ്ണികാരം ശ്രീകൃഷ്ണന്നു സുപ്രിയ, ധ്യാനിച്ചു നിന്നു ഞാൻ ഭക്തിയിൽ മുങ്ങുന്നു. നോക്കില്ലയാരോരുമെന്നുടെയാകാരം, വാക്കില്ല ചൊല്ലുവാൻ മാമകകന്മഷം. ഞാൻ പെറ്റ കുഞ്ഞുങ്ങളെണ്ണത്തിൽ ധാരാളം, പൊൻവർണ്ണക്കുർത്തയിലെൻമുന്നിൽ പൊന്നവർ. തൂങ്ങിച്ചാഞ്ചാടുന്നു കുഞ്ഞിളം കാറ്റൊപ്പം, കിങ്ങിണിപ്പൈതലാമെന്നുടെയാത്മാജർ. ഏറേയൂർജ്ജം തേടി പുൽകുന്നെന്നെ മക്കൾ, ഏറുകണ്ണാൽപ്പോലും ശ്രദ്ധിക്കില്ലാ നരർ. നിത്യമെൻ കുഞ്ഞുങ്ങൾ നിർമ്മലഭാവത്തിൽ, സത്യമാം മിത്രനെ പുല്കാനായ് നോക്കിടും . എൻചാരെ നീരിൽ നിന്നീടുന്ന പത്മത്തേ, എന്മുന്നിൽ വന്നിനൻ ചെയ്യുന്നാലിംഗനം . ആകാശച്ചായമോ ഭൂവർണ്ണമോയില്ലാ, ആഴിപ്പരപ്പിൻ്റെ നീലിമയില്ലല്ലോ. മാലോകർ ചിന്തിപ്പൂ, "പീതവർണ്ണമല്ലേ, ‘മഞ്ഞപ്പിത്തബാധ’ ബാധിച്ച രോഗിയാം!" പൂമണമില്ലേലും പൂന്തേനെടുക്കാനായ് പൂമ്പാറ്റയെമ്പാടും പാറിപ്പാറിവരും. ആകാശക്കീറിന്നു ഭേദഭാവമില്ല, എൻകരമേറ്റുന്നൂ സ്വന്തം കരങ്ങളിൽ. എൻപാദം ഭൂമാതാ നിത്യം തലോടുന്നു, ‘തൻകുഞ്ഞും പൊന്നെന്ന’ കാകിമാതാവു പോൽ. കൊന്നപ്പൂക്കൾ വയ്ക്... Read more
സീമ! January 30, 2025 49.സീമ! (സർപ്പിണി) എന്തുകാര്യവും സീമയിൽ നിൽക്കണം, ചിന്തയില്ലാതെ ചെയ്യല്ലെ ചര്യകൾ. ഭാതവേളയ്ക്കുമുണ്ടല്ലൊ നിഷ്ഠകൾ , സുപ്തിചെയ്യുവാൻ രാവിനും ചിട്ടകൾ. തേടൂ ജീവനംചെയ്യുവാൻ മാതൃക, ദ്യോവിൽ പൊട്ടിയപട്ടമായ് പാറേണ്ട. വേലി ചാടല്ലെ ലക്ഷ്യമില്ലാത്തപോൽ, കോലുകൊണ്ടുള്ള പീഡനമേറ്റിടാം. ചിന്ത പാരിലായ് ചുറ്റിക്കറങ്ങുകിൽ, ചന്തം തെല്ലുമേ കാണില്ല ചുറ്റിനും. സക്തി കാട്ടേണ്ട ഭൗതികകാര്യത്തിൽ, ശക്തി ചോർന്നിടാം മോഹമേറീടുകിൽ. സ്നേഹം കാഴ്ചവച്ചാലുമതിങ്കലായ്, കാണ്മൂ കന്മഷം ചിന്തനം പൊങ്ങുകിൽ. വേല ആലോചനാവിനാ ചെയ്യുകിൽ, കാലം പോകവേ നഷ്ടവും വന്നിടാം. ഛിന്നമാക്കുമേ ശാന്തിയെ തൃഷ്ണകൾ, ഭിന്നമായിടാം മാനുഷ ചേഷ്ടകൾ. ഉന്നംവച്ചുതാൻ പക്ഷി പാറുന്നതും, ഭിന്നമല്ല വൃക്ഷത്തിന്നുമുണ്ടതിർ. സ്ഥാനമാനങ്ങൾ കാമിക്കല്ലേയേറെ, മാനം നാടുകടന്നങ്ങു പോയിടാം. ദ്വേഷം, ദുഷ്കൃതചിന്തകളേറിടീൽ , ദോഷമേറ്റി രസിച്ചിടും തമ്മിലായ്. ... Read more
Comments
Post a Comment