തുമ്പപ്പൂവ്!
(കാകളി)
"തുമ്പച്ചെടിക്കുമേൽ ചോറാരു ചേറി ഹാ!
ഇമ്പമേകീടുന്ന ദൃശ്യമോ സുന്ദരം.
കമ്പമോടീവറ്റു കൈകളിലേന്തുമോ ,
കുമ്പകൾ ശൂന്യമാം കിടാങ്ങൾ പാവങ്ങൾ?
"അല്ലല്ലൊ, തുമ്പപ്രസൂനമല്ലോ കുട്ട! ,
വല്ലതും ചിന്തിച്ചു മിത്രമേ! നുള്ളല്ലെ.”
കല്ലിനേം മുള്ളിനേം നെഞ്ചോടുചേർക്കുന്ന,
അല്ലലെ മാറ്റുവാനോതിയാ തോഴിയാൾ .
"മുത്തുകൾ പോലുള്ള തൂവെള്ളവർണ്ണത്തിൽ,
എന്തോരു ഹാരിത പുഞ്ചിരിച്ചീടും പൂ.
ചിന്തിക്കുവാഗതമോണവും മന്നനും,
ചന്തത്തിൽ നാം ബാലർ തീർക്കും മലർക്കളം.
ചുംബനം നല്കീട്ടു മൈത്രിദൃഢമാക്കാൻ
തുമ്പികൾ വന്നിടും കാമിച്ചു പുഷ്പത്തെ.
തുമ്പതൻ പുഷ്പങ്ങൾ പൂക്കളഭൂഷണം,
തമ്പുരാൻ തുമ്പക്കളംനോക്കി രസിക്കും."
Comments
Post a Comment