കാണാത്തകാഴ്ചകൾ!

             (വൃത്തം -   ദ്രുതകാകളി)

 

കാണുന്ന കാഴ്ചകൾ ധാരാളമുണ്ടേ,

കാണാത്തവയൊക്കെയേറെയുമുണ്ടേ.

ഗർഭപാത്രത്തി ലൊളിപ്പിച്ച ഭ്രൂണം 

ദർപ്പഫലമായി കിട്ടിയ ലാഭം.

 

കാകന്റെ കൂട്ടിലെ കോകിലയണ്ഡം 

കാകൻ പാവത്തിന്നറിവേതുമില്ലാ.

കാക്കക്കു   തൻ പൊൻകുഞ്ഞാണെന്ന  ചിന്ത ,

കാകൻ പുകത്തിൻറെ കുട്ടിയേ പോറ്റും.

 

മാനത്തെയമ്പിളി പുഞ്ചിരി തൂകി,

മാനിൻറെ  രൂപത്തെയൊളിച്ചങ്ങു വയ്ക്കും.

താരകളോടൊന്നും ചൊല്ലുകയില്ലാ,

താരാപഥത്തിൽ മിഴിവോടെ മേവും.

 

അണ്ടിപ്പരിപ്പുകൾ തല്ലുന്ന സ്ത്രീകൾ 

മിണ്ടില്ല ആരോടും അംഗുലീനോവും.

അണ്ഡകടാഹത്തിൽ എന്തെല്ലാം കാഴ്ച

അന്ധകാരത്തിന്റെ ഭാണ്ഡത്തിൽ  വയ്പ്പൂ .

 

നക്ഷത്ര ഹോട്ടലിന്നനാശാസ്യകാര്യം,

കഷ്ടതകൂടാതെ വയ്ക്കുന്നൂ ഗൂഢം.

വാറ്റുചാരായത്തിൻ   വൻകേളീഗൃഹം 

കാട്ടിൽ  വയ്ക്കുന്ന രഹസ്യമായ്  നൂനം.

 

എണ്ണിയാൽ തീരാത്ത ഹീനമാം കർമ്മം 

എന്നുമീമണ്ണിൽ   വാഴും കൊടികുത്തി.  

കള്ളന്മാർ, കൊല്ലുന്നോർ, മോശമാം മർത്ത്യർ   ,

നല്ല  കർമ്മത്തേ    പുൽകൂ   തേടൂ ശാന്തി.

 

 

 

 

 

 

 

   

 

 

 

 

 

Comments

Popular posts from this blog

സംസ്‌കൃതവൃത്തക്കവിതകൾ-1

സീമ!

നാലുപുത്രിമാർ!