Posts

Showing posts from May, 2024

എന്നുടെ പ്രിയജനനി!

     ( വൃത്തം - അന്നനട )   ഉദരത്തിൽ   കുഞ്ഞു   പിറന്നാൽ   സ്ത്രീ   നൂൽക്കും   പ്രസുസ്ഥാനത്തിന്റെ   സുവർണ്ണനൂലിഴ . മനസ്സുസ്വപ്നത്തിൻ   കവാടം   തുറക്കും . അനേകമാശകൾ   വരിയായി   വരും .   കുറുമ്പർ   മക്കൾതൻ     തനു   എൻ    മാതാവു ,    ചുറക്കോടെ   നിത്യം    തലോടി , ഗർവ്വോടെ . ഹൃദയത്തിൽ     തിരി   തെളിച്ചു ,   സ്തുതികൾ ,  സുതർക്കായ്   മന്ത്രിച്ചു     പവിത്രമായ്   സദാ .   തനൂജർ   ചവിട്ടുമുയർന്ന   ഗോവണി ,     ജനനിയിൽപ്പെയ്തു    പ്രമദക്കണ്ണീരായ്   . സുതരിലൊഴുക്കാൻ    വരും    കാലങ്ങളിൽ ,         സുഖത്തിന്നാറുകൾ     ശുപാർശ     ശൗരിയിൽ .   പിതാവിൻ    പ്രാമാണ്യം   കുറച്ചുകാട്ടാതെ പതിവായ്   പുത്രർക്കു    പ്രധാനതയേകി . ഗുണപാഠപാത്രം   തുറന്നങ്ങൊഴുക്...

ചാരുരൂപം!

      (വൃത്തം-മഞ്ജരി) രാവുനിലന്തേടിയീറനായെത്തുന്നു, നീലനിലാവുമായ്   കൈകോർക്കുന്നൂ. കാതങ്ങൾ താണ്ടുന്നൂയെത്തിനോക്കീടുന്നു ശീതഗു മെല്ലെയായ് മുഗ്ദ്ധഭൂവിൽ. അക്ഷതം ചുറ്റിലും ചേറിയെറിഞ്ഞപോൽ നക്ഷത്രം നിൽപ്പൂ ദ്യോവിൻ മുറ്റത്തായ്. ശിഷ്ടരായ് രാപ്പൂക്കൾ മേളിച്ചു  നിൽക്കുന്നു,  ഇഷ്ടഗന്ധം  ചുറ്റും ചേറീടുന്നൂ.    തുഷ്ടിയിൽ  ചുറ്റിയ   ശുഭ്രവർണ്ണപ്പട്ടിൽ,  കഷ്ടംവിനാ  കാറ്റിൽ നാരി നില്പൂ. യക്ഷപത്നീവിഹാരത്തിന്റെ പൂർണ്ണിമ, ഭക്ഷിക്കാൻ തേടിടും ചോര ചൂടായ്. സൃഷ്ടിയിൽ ബ്രഹ്മാവു ചെയ്തൊരബദ്ധമായ് യക്ഷയക്ഷിമാർ വിഹാരം ചെയ്വൂ. യക്ഷിയിട്ടൂളിയും  ജ്യോത്സ്നതൻ ധാരയിൽ മൃഷ്ടാന്നം പാനം ചെയ്യേണം നിണം. ആലുകൾ,ആഞ്ഞിലി മിത്രങ്ങളാക്കാട്ടിൽ, പാലപ്പൂഗന്ധം മണത്തു നിൽപ്പൂ.  മോഷണദൗത്യത്തിന്നാശ പേറീയോരു മോഷ്ടാവും  വന്നെത്തി യുക്തിപൂർവ്വം. ചോരനോ കൊള്ളയ്ക്കു വേദികളെത്തേടി, ചാരെയായ് വന്നൊരു ചാരുരൂപം. കാലുനിലന്തൊടായക്ഷിണിയർത്ഥിച്ചു, കാൽക്കഴഞ്ചുമാത്രയിൽ ചുണ്ണാമ്പും   കള്ളന്റെ കൈയിലായ് ചേക്കേറി കത്തിയും കള്ളിയാമാനിനി  ഭയന്നോടി. കള്ളന...

കുഞ്ഞുകാലം!

  (വൃത്തം-കലാപതിപ്രഭ) എന്നുമെന്റെ കുഞ്ഞുകാലമെത്തി നോക്കിടും വന്നുനിന്നുകൈപിടിച്ചുവൂയലാട്ടിടും. എന്റെപൊന്നുമാതവന്നു പഞ്ച്ചിരിപ്പിതാ, കൊണ്ടുപോയി ഗീതിപാടി ചംബനംതരും. കാല്യനേരമെന്നുമെന്നുമോമനിക്കുവാൻ പുഞ്ചിരിസ്സുമങ്ങൾ ചുണ്ടിൽ ശേഖരിച്ചിടും. കുഞ്ഞുദന്തശ്രേണിയൊക്കെ വൃത്തിയാക്കിടും കാച്ചിവച്ച പാലെടുത്തു തന്നിടും മുദാ. താഴെയൊന്നു വീണുവെങ്കിൽ മാതമാനസം, കീറിടും ഹൃദന്തമൊക്കെയൂറിടും നിണം. മാറിൽവച്ചുറക്കിടുന്നനേരമെൻ സുഖം, കിട്ടിടില്ല പട്ടുമെത്തമേലുറങ്ങിയാൽ. കാലുനോക്കി കൈകൾനോക്കിയങ്കെയാക്കിയും, വേലചെയ്വതിന്നു മാത സജ്ജമെന്നുമേ. വാശിയേറ്റിടാതെയമ്മയോമനിപ്പിതാ, വാലെവാലെ മക്കളെത്തി തല്ലുകൂടിടിൽ. കുട്ടിയാമെനിക്കുവേണ്ടി ദുഃഖസൗഖ്യവും കാട്ടിലേക്കെറിഞ്ഞവന്നു ഭോജ്യമേകിടും. കൂട്ടുകൂടൽ വേറെയെന്റെ കേളിയൊക്കെയും കേടുവന്നിടാതെയമ്മ നോക്കിടൂ സദാ.

ലോലദളം!

               ( മാവേലി-വൃത്തം)                  മേടമാം മാസം വിടർന്നു നിൽപ്പൂ,            ആടിയാടിയതാ  പാദപങ്ങൾ.            ഹാടകമോഹനകേകപ്പൂക്കൾ            വാടാതെ ഭൂനോക്കി നില്ക്കുന്നിതാ.                  ഹേമശോഭപ്പട്ടുചേലചുറ്റീ            ഹേമന്തസ്മേരം പൊഴിപ്പൂ കൊന്ന.            കർണ്ണികാരം കണ്ടുകണ്ണുചിമ്മി            പുണ്യദളംലോലം നുള്ളുംലോകർ.            ആണ്ടപ്പിറവിയെ ഫുല്ലമാക്കാൻ            വേണ്ട സാമഗ്രിമാലോകർ തേടും.            നാളികേരഫലം കായ്കനികൾ            നാളേയ്ക്കായി പോയിശേഖരിക്കും.           ചാമീകരംപോൽ മിന്നുംതളിക,     ...

പ്രതീക്ഷകൾ!

         (വൃത്തം-നതോന്നത) പ്രതീക്ഷകൾ തിറമാക്കാ-                 നാശതൻ ക്ഷീരം നുകർന്നു,  കാത്തിരിപ്പൂ പരിണാമ-                 മറിഞ്ഞിടേണം . ഉണ്ടനേകമായെനിക്കു   ചിന്തകൾ                      ചിത്തത്തിലായി, പണ്ടുതൊട്ടുജോലിഭാരം,                    പിണിയാൾ വേണം.   'ഗൈനോയിഡു'*  ഗൃഹത്തിലെ        അടുക്കള ലക്ഷ്മിയായാൽ, എന്തുസുഖമെത്രയും ഞാൻ            വിശ്രമം  ചെയ്യും. 'സിറി'പോല'ലക്സ'പോലെ             സദാനേരം   തയ്യാറാകും,    വരവേറ്റു നിറവേറ്റാൻ               കല്പനകളേ. കൃത്രിമങ്ങൾ കാട്ടീടില്ല,           ദുഷ്ടലാക്കിന്നിടമില്ല, കൃത്രിമബുദ്ധിതൻ മേന്മ     ...

ആരെ ഞാൻ വന്ദിപ്പൂ!

 (മഞ്ജരി)  ആരെ ഞാൻ വന്ദിപ്പൂ ആരെ  ഞാൻ പൂജിപ്പൂ,  ആരുടേമുന്നിലായുപാസനാ!  ആർക്കു ഞാൻ നിത്യവും പ്രാർത്ഥനാപൂർവ്വമായ്    ആരതിചെയ്യുന്നു  ഭക്തിയോടെ!  ഏകദന്താ!  ഭഗവാനേ! വിനായകാ  ആഗമിക്കൂവുള്ളിൽ   രക്ഷയ്ക്കായി. ക്ഷേമം  സമ്മാനമായ്  നൽകീടേണം വിഭോ! ആമയം മായിച്ചു തോഷം നൽകൂ  പാടവമേകൂ നീ  അജ്ഞത മാറ്റിടൂ, പാടെയെൻ നോവുകൽൾ  മാറ്റിടേണേ. കല്മഷത്തിന്നായൊരുക്കേണം പട്ടട, കൽപ്പിക്കേണമെത്താൻ  മോദമഞ്ചം. ആർദ്രതയെൻ ഹൃത്തിൽ  നട്ടുവളർത്തു നീ,  ആരോഗ്യമെൻ ഗാത്രം പുല്കിടട്ടേ.  തിന്മകൽ  നിന്നെ ഭയന്നോടിപ്പോകണേ, നന്മപ്പൂക്കൾ  ഫുല്ലമാക്കൂ ഹൃത്തിൽ. എന്നെയെങ്ങാൻ താപം  ദ്രോഹിക്കിൽ ഗണേശാ!  എന്നെ   തുണയ്ക്കണേ  മുകിൽപ്പെയ്തായ്.  ഞാനിതാ നിന്നുടെ  സന്നിധിയെത്തുവാൻ  കാനനമാർഗ്ഗേയായോടീടുന്നു. എന്നുടെ അന്ത,ക്കരണജാഡ്യങ്ങൾ നീ  ശാന്തതയോടേ ക്ഷമിക്കൂയീശാ.  എന്നുടെ രാവുകൾ ദുഃഖമാക്കീടൊല്ലാ, ശാന്തിയേകി  നിദ്ര  തലോടണേ.  നീയല്ലോ ഈശ്വരാ!  ആത്മാവിൻ ...

ജ്ഞാനനിറവ്‌!

(മഞ്ജരി ) അമ്മയും അച്ഛനും സ്വപ്‌നങ്ങൾ  കാണുന്നൂ, അല്ലൽ വിനാ കുഞ്ഞു മുന്നേറുവാൻ.  ആരെടെ മുന്നിലും തോല്ക്കാതെ  കണ്മണി, അർത്ഥവത്താം തേർ തെളിച്ചിടേണം. അമ്പലസന്നിധി പൂകീ  മാ, പിതാവും, അക്ഷരമാകും തേൻ കുഞ്ഞിൽ തൂകാൻ.  ആദ്യാക്ഷരം നാവിലായ്   പാകീ പൂജാരി,  ആനന്ദസാഗരമാക്കാൻ ഭാവി.      ആഗോളവിജ്ഞാനം കുഞ്ഞിൽ നിറയേണം, അജ്ഞാനമാമിരുൾ തൂത്തെറിയാൻ.  അക്ഷരദേവിതൻ കാരുണ്യ പീയൂഷം  അക്ഷിതതുല്യമൊഴുകീടേണം.  ജ്ഞാനനിറവും  തലോടണം  പൈതലെ,  ജ്ഞാനിയായ് മാറേണം വേദികളിൽ. ശാരദ!  വിജ്ഞാനവീഥിയെക്കാട്ടേണം. ആരോമൽക്കുഞ്ഞിനെ വിദ്വാനാക്കാൻ. ജീവിതസാഗരത്തോണികളോടിക്കാൻ  ഭാവപൂർണ്ണം   പാടവം നേടണം. ആശയപൂർണ്ണമായ്  ചേതസ്സുണരേണം  ആശ്രയം ദേവിയിൽ, താരമാകാൻ. വാക്കുകളെത്തേണം  നാവിൻ മുതൽക്കൂട്ടായ്‌, ഒക്കേണം പാണ്ഡിത്യം  കർമ്മത്തിലും. മാനസം  സംപൃപ്തമാകേണമാഗ്രഹം മേനിയുള്ളതായിത്തീന്നിടേണം. ആപാദചൂഡം നമിച്ചിടും  ദേവിയേ  ആതങ്കമെല്ലാമൊഴിച്ചീടുവാൻ . വിജ്ഞാനപൂർത്തിയിൽ  പാരിൻറെ പൗരനായ്‌, അജ്ഞത മാറ്റേണം വാഴ...

ഓടക്കുഴൽസ്വനം!

(മഞ്ജരി)  താതൻതൻ  മിത്രന്റ സൂനുവാമക്ഷയൻ മന്ത്രങ്ങൾ വായിച്ചോടക്കുഴലിൽ. പഞ്ചാമൃതസമം ഗാനത്തിൻ സ്വനങ്ങൾ വീചികളായി പകർന്നു  പൈതൽ. ശാലീന പെൺകുഞ്ഞു ശാരിക വന്നെത്തും  ശല്യംവിനാ കേൾക്കാൻ വാദ്യഗീതം. പഞ്ചമിപ്പൈതലിൻ ആനനയാമ്പലിൽ പുഞ്ചിരിപ്പൂക്കൾ വിരിഞ്ഞുനിന്നു. ഏറെ മറിഞ്ഞുപോയ് വാസരത്താളുകൾ, ഏറെ വികസിച്ചു കുട്ടിമനം. മൈത്രിതൻ ഭാരത്തിൽ വന്നു വൈജാത്യവും, മറ്റൊരു ചായം ശിശുക്കൾ  ചാർത്തി. മാനസങ്ങൾക്കുള്ളിലുത്സവവേളകൾ   മൗനമായ് പൊന്തി കൊണ്ടാടുവാൻ..  വേറെ സ്ഥലത്തുപോയ് വാദകൻ വിദ്യയ്ക്കായ് വേറിടാൻ സാധിയാ പെൺകൊടിക്കും. വാദനങ്ങൾ പൊന്തി സൗരഭ്യം പരന്നു വാദ്യനക്ഷത്രം പയ്യൻ  കോളേജിൽ. കോളേജുകൂട്ടർക്കു മദ്ധ്യേ കലാകാരൻ ഓളമായ്, ചിത്തങ്ങൾ പിന്തുടർന്നൂ. എന്നും പ്രതീക്ഷിച്ചു  സന്ധ്യക്കു  ശാരിക  തൻ്റെ  ചിത്ച്ചോരനെ ഒന്നു  കാണാൻ. ഓളത്തിരത്തല്ലൽ വിസ്മൃതിയിലാക്കി കേളിക്കൂട്ടു മറന്നക്ഷയനും. വാദ്യപ്രവാഹത്തിൻ  കൂട്ടിനായ് ഗീതിതൻ  സദ്യയൊരുക്കി ഹാ! മറ്റൊരുത്തി. ഉള്ളുനുറുങ്ങിടും പെണ്ണിൻ  തഴക്കങ്ങൾ, ഉള്ളംതയ്യാറാക്കി  വിണ്ണിലെത്താൻ.   മണ്ണുവിട്...

എം.പി..ആകാൻ!

  (മഞ്ജരി )  രാഷ്ട്രീയക്കാരിന്നു മര്യാദക്കാരായി, രാപ്പകൽ യാത്രയിൽ   വോട്ടുതേടാൻ. എം.പി. ആയീടുവാൻ  വോട്ടാണേ  മാന്ത്രികം,  എത്ര താഴ്ന്നീടണോ, അത്ര താഴും. അമ്പലഗോപുരമുന്നിൽപ്പെട്ടെങ്കിലോ,  മുമ്പില്ലാപ്പോലവർ  കൂപ്പിനിൽക്കും. അമ്പലക്കൂട്ടരെക്കാണാനെന്നാൽപ്പോയാൽ  അൻപു  കാട്ടുമ്പോലെ നെറ്റിക്കുറി. ആരാരുമെങ്ങാനും ചാരത്തായുണ്ടെങ്കിൽ  ആരോഗ്യം നോക്കാതെ  കുമ്പിട്ടീടും. പള്ളിക്കാരാണിപ്പോൾ ലക്ഷ്യമെന്നാകിലോ കള്ളന്മാർ   ക്രിസ്തുച്ചിഹ്നം വരക്കും.  ക്രിസ്‌തുതന്നെയെല്ലാ  ദൈവങ്ങൾക്കുമ്മേലെ   കില്ലയെല്ലാ  മതങ്ങൾക്കും  കെട്ടും. എന്നാലോ നോക്കീടൂ  മുസ്ലീമിനെക്കാണാൻ  നന്നായ് ധരിക്കുമൊരുച്ചിത്തൊപ്പി.  അല്ലാഹു സർവ്വസ്വമെന്നു ചൊല്ലീവരും, മുസ്ലിംജനത്തെ  വശത്താക്കീടാൻ. കൃഷ്ണനും  ക്രിസ്തുവുമല്ലാഹു അക്ബറും കഷ്ടംകൂടാതെത്തും വേദികളിൽ. കുട്ടിച്ചൊറിമാന്തും കുട്ടിയേക്കണ്ടാലോ  കെട്ടിപ്പിടിച്ചേകും  ചുംബനങ്ങൾ. കട്ടിൽവിട്ടുപൊങ്ങാൻ പറ്റാത്ത വൃദ്ധരേ, കാലിൽ   തൊട്ടുചെയ്യും വന്ദനങ്ങൾ. ത...

ഉയർന്നിടട്ടെ ഭാരതം!

( പഞ്ചചാമരം )   സ്വതന്ത്രമായിമാനസം   നമിച്ചിടുന്നു   മാതയേ സ്വതന്ത്രവായു   തോഷമായ്   ശ്വസിച്ചിടുന്നു   നാമിതാ . മഹാനുഭാവർ   വാശിയായ്   വിയർപ്പൊഴുക്കി   രാപ്പകൽ , മുറിച്ചുമാറ്റിയമ്മതൻ   മനം   മുറിച്ചശൃംഖലാ .   കടുത്തവേല   ഭാരതാംബെ   കട്ടെടുത്തു   അന്യരും കടുത്തദ്രോഹമേറ്റിടാനനേകജോലി   ചെയ്തവർ , കരംചുമത്തിയേറെയായ്   കണക്കറിഞ്ഞതില്ല   നാം , കടത്തിവിട്ടു   ധൈര്യമായ്   സ്വദേശവീരർ   ദുഷ്ടരേ .   ഉയർന്നശ്രേണിജോലിയോ   വെളുത്തചർമ്മ   കർമ്മമായ് , ഉയർന്നുപൊങ്ങി   രോഷവും   സവിത്രിതൻ   തനൂജരിൽ . ഉയർത്തിടാൻ   സ്വമാതയേ   കൊടുത്തിടും   സ്വജീവനും , ഉതിർക്കുവാൻ   നിണം   പ്രസൂനുവേണ്ടി   തയ്യാർ   പുത്രരും   സഹിച്ചിടുന്നു   നീതിചത്ത   കാരിയങ്ങളെങ്കിലും സുവർണ്ണതേൻകണങ്ങൾപോലെയൂറിടുന്നു   സ്നേഹവും . സുരൂപദേശപുത്രരൊക്കെ , ഭാരതാംബസേവനം സുതോഷപൂർവ്വമേകതയ്ക്കുവേണ്ടിയും   തയാറിലായ് .     അസത്യഭാഷണങ്ങൾ   നിർത്തി ...