Posts

Showing posts from November, 2025

ഹരിയെവിടെ!

  വൃത്തം- മാദ്ധ്വി ( അതിമാവേലി) ഹരികൃഷ്ണാ! നിന്നുടെ കേളിയെല്ലാം  പരിചോടു  ചൈതന്യം തൂകും ഹൃത്തിൽ. ഹരിയെ  കാണാഞ്ഞപ്പോൾ   ഗോപികമാർ  പരിഹാരമെന്തെന്ന ചിന്തയിലായ്. എവിടായൊളിക്കിലും കേശവനേ   പവിഴം സമാനം സൂക്ഷിക്കുമുള്ളിൽ. പതിവായിയാലോലമാട്ടും ശാഖി പതിയെ പൊന്തീ നോക്കി, ഗോവിന്ദനേ. പരിസരത്തെങ്ങാനും കാണുമെങ്കിൽ  പവനൻ ചൊല്ലാതെയിരിക്കുകില്ലാ. കദനം സഹിയ്ക്കാൻ കടമ്പിനൊട്ടും കഴിയില്ല കണ്ണാ! നീയെവിടെയാണ്? വിഷമപൂർവ്വം വൃക്ഷം താഴ്ത്തി ശീർഷം, വിധുവുമെത്തീ മെല്ലെ പാളിനോക്കീ, കയറിന്നുറിയ്ക്കൂറിവന്നു സ്മേരം, ഉയരത്തിൽ തൂങ്ങുന്ന  ശാർങ്ങിമൂലം. ചിരിവന്നു, സ്വഭൂവടക്കിനിന്നു, പരിഭവിച്ചൂ   മെല്ലെ  ചങ്ങാതിമാർ. നവനീതചോരാ! നിൻ  ചര്യയല്ലേ നവനവവെണ്ണ കവർന്നെടുപ്പ്. സ്വഭൂ= ഹരി 

കൈലാസനാഥനേ! കേൾക്കണേ നീ!

 (മാരകാകളി) കൈലാസനാഥനേ! കേൾക്കണേ നീയിന്നായ് കാളുന്ന ഭൂവിൻ വിഷാദം!. ബ്രഹ്മാണ്ഡമണ്ഡലം പാലാഴിപോലെ താൻ, മാനുഷൻ വാസുകി തന്നെ. വാസുകി തുപ്പുന്നു ഹാലാഹലം കഷ്ടം, വാസമവൻ മാനംവിനാ. കല്പിപ്പൂ മറ്റുള്ളോർക്കായ് മൃത്യുശാസനം ജല്പനമോ മുദ്രാവാക്യം.  ചീക്കതൻ ദുർഗന്ധം മുക്കും സുഗന്ധത്തെ  വാക്കിനും വല്ലാത്ത നാറ്റം. വീഥി കൈയ്യേറുന്നു  സാമ്രാജ്യം കെട്ടുന്നു, മദ്യാധികാരച്ചാർച്ചക്കാർ. ബോധത്തെ പാട്ടിലാക്കീ ലഹരിക്കൂത്ത് മാനവനേറ്റുന്നരങ്ങിൽ. ചിത്തത്തിൽ വിദ്വേഷവും പൂശി യൗവനം കുത്തിദ്രോഹിക്കുമന്യോന്യം. നിന്നുടെ മൂന്നാം നേത്രത്താലേ കണ്ടിടൂ, ഇന്നു ജഗത്തിൻ സ്വരൂപം. നീയല്ലോ മാരാരി ലോകക്രമത്തിനായ് മായകൾ കാട്ടും മഹേശൻ! മാറ്റങ്ങൾ പാരിൽ വരാനായി കൂപ്പുന്നേൻ, മുറ്റിടുമക്രമം വേണ്ടാ. ശ്രീഭുതനാഥാ! നീ വിശ്വത്തിൻ കാര്യങ്ങൾ ആഭയാക്കൂ പണ്ടെപ്പോലെ.  

മൂവർണ്ണം ഇന്ദുവിൽ!

              മൂവർണ്ണം! അമ്പിളിനിത്യമെൻ മുന്നിലെത്തീ, കമ്പംകാട്ടി വന്നെന്നേവിളിച്ചു. ഇമ്പപൂർവ്വം ഞാൻ മേലേക്കുനോക്കി കമ്പിതയായി ഞാൻ ദൃശ്യം കണ്ടു. എന്തൊരുചന്തം പുഞ്ചിരിതൂകി* സുന്ദരവക്ത്രമക്ഷിക്കു പുണ്യം. അമ്പോടു ചാരെ താരകളെത്തീ മുൻപിൽ, പിന്നിലും നിരന്നുനിൽപ്പൂ. തങ്കത്തൊപ്പിചൂടും തിങ്കളിനെ ഭംഗിയായ് ഭാരതം പുൽകിയല്ലോ. ‘വിക്രംലാൻഡർ’ തൻ  ഗംഭീരമായ ചക്രം ശശിയിൽ സ്പർശനംചെയ്തു. സമ്പൂർണ്ണമൂവർണ്ണം നിന്നിന്ദുവിൽ, സമ്പാദിച്ചാദരമെൻഭാരതം. സന്തോഷംമാത്രം കഥിക്കാനുള്ളു, ആനന്ദപൂർവ്വം തുള്ളീമനവും. ഉൺമയോടെ ചന്ദ്രമണ്ണുതൊട്ടു നമ്മൾതൻ സ്വപ്നം യാഥാർത്ഥ്യമായി. പാരിൽ ശിരസ്സുയർത്താം നമുക്കും ഭാരതം പാരിൽ വിളങ്ങിടട്ടെ!

മലയാളമഹതി!

  (വൃത്തം-മണിമഞ്ജരി) മലയാളമഹതിക്കു കാല്യസ്നാനത്തിനായ് മുകളിലായ് കൊണ്ടൽ കുഴൽ തുറന്നേ. മതിമറന്നേ പെണ്ണു ജലകേളിയിൽ മുങ്ങി, മനവും  ശരീരവും സ്വസ്ഥമാക്കീ. മനസ്സിൽ നിറവായൊരുക്കവും ചെയ്തവൾ മുടി കെട്ടി മേനിയിൽ വാമ മെല്ലേ. ഹരിതത്തിലുടയാടയുടയാതെയുടുത്തൂ, അരിമുല്ലമലർച്ചന്തം ചൂടി പെണ്ണാൾ. പരിഭവപ്രവാഹം തെല്ലുമേ കാട്ടാത ഹരിപ്രിയ  നാരിയൊരുങ്ങി നില്പൂ. മഹിളയാം സുന്ദരി സകലകൂട്ടത്തിലും, മതിമറന്നേറെ ലസിച്ചിടുന്നൂ. മലകളിൻ മുകളിലെ ശാഖിതൻ ശാഖയിൽ മനംതുടിരീതിയിലൂയലാടി. മനതാരിലുല്ലാസം പേറീ മനോഹരി മണിമുത്തു ചേറി ചിരിച്ചു നില്പായ്.

സുന്ദര വാക്ക്!

  ( വൃത്തം - ദ്രുതകാകളി )   പാരിലെ   വാക്കതേതാണുസുന്ദരം ? ആരെയും   ശുദ്ധമാക്കും   പദം ‘ സത്യം ’ . വാസ്തവത്തിൻറേതാം   മറ്റൊരു   രൂപം വസ്തുതപേറും    മനോജ്ഞമീ   ശബ്ദം .   നിത്യമായാശ്വാസസത്തയായ്    സത്യം   സത്യമാമീശ്വരസാന്നിദ്ധ്യമല്ലോ . സത്യവാനെ   കരംനൽകി   രക്ഷിപ്പാൻ സത്യംതന്നായോരു   ലോകേശനെത്തും .   വാസ്തവത്തിൻറേതാം   വാഹനം   തെല്ലും വീഥി   തെറ്റാതെയെത്തിച്ചേരും   ലക്ഷ്യം . ഈശനോ   വേഷങ്ങൾ   മാറിടും   നിത്യം   പാർശ്വത്തിലുണ്ടാം   നേരുള്ളവർക്കായി .   സത്യശത്രുക്കൾ    പൊല്ലാപ്പു   ചൊല്ലുന്നു , സത്യമോ   ശാശ്വതമല്ലെന്നുപോലും . സങ്കീർത്തനങ്ങളാവശ്യ , മില്ലെന്നും   സങ്കടം   വന്നാലോ   പ്രാർത്ഥനയോതും .   കള്ളത്തരത്തിന്നുടമ്പടിക്കാരോ ഉള്ളകാര്യം   പൂട്ടിവച്ചീടും   ഹൃത്തിൽ . ചിന്താവിനാ   കൊട്ടാരം   കെട്ടുന്നവർ , വഞ്ചനാമണ്ണിൻറെ    കട്ടകൾ   തേടും .   സത്യത്തെ   കള്ളത്താക്കോൽകൊണ്ടു ...

മാമഘത്തിലെ നിലാവ്!

(വൃത്തം:രഥോദ്ധത) തംതതംത തതതംത തംതതം കൃഷ്ണ!മോഹനിനവുണ്ടു വീടിനായ് തുഷ്ടിവന്നു നിറയും സുവേശനം. കഷ്ടമൊക്കെയൊഴിയാൻ തൊഴുന്നു ഞാൻ ഇഷ്ടകാര്യമതു നൽകുണേ പ്രഭോ! ശൗരെ! നിന്നുടെ ദയയ്ക്കു പാത്രമായ്  പാരമാം  ഭവനമേകു  കേശവാ! പാരിലായി സുഖമേറിടാൻ തുലോം സാരമായി മമ ഹൃത്തു കാത്തിടൂ. വന്നു ഞാൻ സപദി കൂപ്പുവാൻ തുലോം മന്മനസ്സിൽ ശുഭചിന്തമാത്രമായ്. എന്നുമായ് തവ പദാരവിന്ദവും കണ്ണിനായ്ത്തരണമേ പ്രമോദവും. മാമഘത്തിലെ നിലാവതാകുവാൻ മന്മനം, കനിവു തേടിടും പ്രഭോ! മാലകറ്റി, മനവും തെളിച്ചിടാൻ മാധവാ! സുവരമേകണേ ചിരം! മാമകച്ചിന്തനമൊക്കെയും ഹരേ!  മാധവാ മനസിയേറ്റി നീ സ്വഭോ! ധന്യവാദനിനവും നിറച്ചുഞാൻ എൻറെ  ചേതനയിതാ സമർപ്പണം. പോന്നു ഞാൻ ശരണമേകിടും ഗൃഹേ ഇന്നു വീടു പരിപൂതമാക്കണം. കാല്യെതന്നെ ഹരെ! പൂജചെയ്തിടാം, ബാലകൃഷ്ണ! ശരണം മഹാപ്രഭോ!

പുകളാൽ പുളകിതം!

  ഭാരതമെന്നമാതാ             പുകളാൽപുളകിതം, ഭക്തിതന്നുറവിടം             ഭക്തരും കുറവല്ല. ഭാസ്വാന്റെ കൃപയാലും             നീരദപെയ്ത്തിനാലും ഭൂമാതാ കനിയുന്നു             ഭോജ്യം വിളയിച്ചീടാൻ. ആശ്വാസദായകമാം      അമൃതഫലം കാണാം,  പാർശ്വഫലങ്ങൾവിനാ     ഭക്ഷിക്കാമിഷ്ടത്തോടെ. സ്വന്തം മക്കൾതന്നുടെ      ജീവിതസുഖത്തിനായ് സ്വന്തം ഗാത്രം നോവിച്ചും      സ്വാന്ത്ര്യമേകീടുന്നു.        ഭാരതാംബ ചിരമായ്          പ്രകൃതിദേവിയുമായ് ഭദ്രമായ് സൗഹൃദത്തിൽ       നിലകൊള്ളുന്നു സദാ. *സിതഭാനു ചിരമായ്        മാനത്തിൻ മഞ്ചിലേറി  *സിതപ്രഭവർണ്ണത്തിൽ           ചിരിചൊരിഞ്ഞീടുന്നു.   താരാഗണങ്ങളോടു-       മേറ്റം പ്രിയതാപൂർവ്വം പാരിൻ നടുമുറ്റത്തായ്      നിന്നെത്തിനോക്കീടുന്...

ഈശ്വരാ!

     (വൃത്തം-കാകളി) ശ്രീയെഴുമീശ്വരാ!ശ്രീപരമേശ്വരാ! മായയായ് വന്നിടും പാരിൻറെ നായകാ! കൈലാസവാസിയാമേണാങ്കശേഖരാ! മാനസഗോപുരേ നിത്യമായ് വാഴണേ. ആഴത്തിലേറുന്ന  നോവുകളൊക്കെയും . ആഴ്ന്നഹോ!നില്ക്കുന്നു ചിത്തു തന്നിൽ. ലേപനമായി നീയെത്തണേയീശ്വരാ! സാന്ത്വനമായിത്തലോടണേ പാണിയാൽ സത്യത്തിൽ നില്ക്കണേ മന്മനം സർവ്വദാ അന്യായമാകല്ലെ,  മൽപ്രിയകാര്യങ്ങൾ. നിത്യനിതാന്തമാം സത്യസ്വരൂപനേ! അത്യന്തഭക്തിയാൽ വന്ദിച്ചിടുന്നു ഞാൻ. ക്ഷിപ്രപ്രസാദിയാം രുദ്രപ്പെരുമാളേ! ഇച്ഛപൊങ്ങീടൊല്ല,  സീമ വരയ്ക്കണേ. ദീനബന്ധോ! വിഭോ!  ഞാൻ നമിക്കുന്നിതാ മാനുഷനാമഹം  ചെയ്യല്ലെ  ദുഷ്‌കൃതി. ആതങ്കമെല്ലാമകറ്റേണം  ശംഭുവേ! ശീതളമാകണം ചിത്തിലെൻ  താപാഗ്നി. ശീതാംശു തൂകിടും മന്ദസ്മിതം സമം  ശങ്കരാ! ജീവനിലോജസ്സു നല്കിടൂ.

സുമ വളർത്തിയ ചെടി!

(വൃത്തം-മണിമഞ്ജരി) ചെറുസസ്യവളർച്ചക്കായതിമോഹം സുമയ്ക്കുണ്ടായ്, ഒരുപാടുനാളവൾ കാത്തിരുന്നു. അവൾ തൻറെ ചിന്തയും സ്വേദവും ശക്തിയും ചെലവാക്കി പൊന്തുവാൻ ബീജാങ്കുരം. ഒരുകുഞ്ഞു മുളവന്നു പുറമേയ്ക്കു പതിയെയായ്, ഒരുസ്വപ്‌നനേർമ്മയിൽ മുങ്ങീയവൾ. ചെടിയെക്കുറിച്ചായി സുമയ്ക്കുള്ളിൽ നിനവുകൾ, വടിവിൽ  വളർത്തുവാൻ ചിന്തനമായ്. സുമ സ്വന്തവേളകളുപയോഗിച്ചവൾക്കായി, മുദമായി  പ്രിയതയും കാട്ടിയവൾ.  ഇലപൊങ്ങി വളർന്നതിൽ സുമയ്ക്കുള്ളിൽ തൃപ്തിയായ്, പലപത്രവരവിലോ, വാൽസല്യമായ്. വളരുവാൻ തൈ കാട്ടിയമിതമാം തൃഷ്ണയും വലിയതാം മാത്രയിൽ പൊക്കമേറീ. വലുപ്പത്തിലാകാരം ബലമേറും കൈകളും വെളിപാടിൽ സുമയുടെ കരളു പൊള്ളി.     ചെടിതൻറെയരികിലായൊരുനാളണഞ്ഞവൾ മടിവിനായതുചീറ്റി വിഷകണങ്ങൾ. "കരളിതാ തെറിക്കുന്നു മനവുമ്മുറിയുന്നു, തളരുന്നു മകളുടെ കൃതത്താലേ." അകതാരു കരളുന്നമൂഷികസ്‌ത്രീയായി അതുമല്ല സർപ്പമ്പോൽ സ്വൈര്യം കൊത്തീ. ബഹുലമായ് അഭിലാഷം വയ്‌ക്കേണ്ട മക്കളിൽ, മഹുമാനം പുരട്ടിയ പെരുമാറ്റം ന. ദയകാട്ടി മക്കളേ നേർവഴി തെളിക്കണേ, അയയല്ലെ നിയന്ത്രണമെൻ  ഭഗവൻ. മയമുള്ള പെരുമാറ്റമവരിൽ വസിക്കട്ടെ, കയമുള്ള കടലിലാഴല്ലെയീശാ!

സഹജമാം കാര്യങ്ങൾ!

  (മണികാഞ്ചി!) അമലജലമാരോമൽ സൂനുവെ കൊഞ്ചിച്ചു മമതയൊടു മാതാവു താരാട്ടി പുത്രിയെ,   'വനജ,കമലം' വേറെ പേരതും  ചാർത്തിനാൾ, ഒരുമലരു മൗലിയിൽ ചൂടിച്ചു ഹൃദ്യമായ്. കമലമഹ!  പെട്ടെന്നു  കാണാൻ മിടുക്കിയായ് കരുണയുതിരും കണ്ണുമായിനൻ നോക്കിനാൻ. പ്രണയമഴ ചാറിച്ചവൻ തന്റെ ഹൃത്തിലായ്, അണിമയൊടു തൂകീയവൾ മന്ദഹാസവും. കരിമുകിലു ചേറി നൽനീർമണിമുത്തുകൾ അരിയമരമൊക്കെയും കാറ്റിലായ് ചാഞ്ചാടി. പുതുമഴ പയസ്സിനേ   ഭൂമിയിൽ വർഷിച്ചു, പതിയെ പലവാപികൾ തോയത്തിലായ്  മുങ്ങി. വനജയുടെ വാർത്തകൾ കിട്ടാതെ ഖേദിച്ചു മനസി വിഷമത്തിലായാദിത്യനഞ്ജസാ. ജലജമതിനേറെയായ് പൊങ്ങുക ദുഷ്കരം ജലമതിനു സമ്മതം നല്കിയതേയില്ല.  വികലതയിൽ ദുർബ്ബലർ  താഴ്ന്നിടും കാലത്തു സകലകരണങ്ങളും പെറ്റിടും തെറ്റിനെ. സുഖനിനവുമാത്രമായ് നോക്കിടാ, മാന്യരേ! സുഖദതരമായിടും സ്വയമേ  കാര്യങ്ങൾ   .

കാനൽജലം!

  മഞ്ജരി! വേനൽ കോപത്താലെ വാപിളർന്നു നിൽപ്പൂ  മാനവരെച്ചേർത്തു സർവ്വം തിന്നാൻ. വേഴാമ്പൽ പക്ഷികൾ ദാഹജലന്തേടി,  മാഴ്കുന്നു കുന്നുകൾ തോയംതേടി. ആഹമേറെയുള്ള  ആര്യമാവിൻ കോപം, ആരും  തീർപ്പാക്കാൻ തയാറാകില്ലാ. ആഹാ! വരവായി വാരി വൻമേളത്തിൽ,  മോഹനു മോഹംവൃഷ്ടിയിൽ മുങ്ങാൻ . മോഹനോ വൃഷ്ടിയെ ഹൃദിയേറ്റീനിന്നൂ, മോഹിച്ചതോഴിയെത്താൻ കൊതിച്ചു. പെണ്ണിനെ പൂർണ്ണമായിച്‌ഛിച്ചാപ്പയ്യനും എന്നാൽ പെണ്ണു  മെല്ലെ തെന്നിമാറി. പെണ്ണിൻറെയുള്ളത്തിലാഗ്രഹച്ചേലില്ല, പയ്യൻ ഹൃത്തിൽ ചേലായ്  വച്ചവളേ. ദുഃഖമാരൂഢമായ്   അക്ഷി നനഞ്ഞുപോയ്  മുങ്ങീയതിൽ പ്രാണനും  പിടഞ്ഞൂ. ഇന്നു  ക്ഷണം   സ്വീകരിച്ചവൾ ക്ഷണത്തെ വേനൽവർഷത്തിൻറെ  മാസ്മരമോ? അക്ഷികൾ ചുംബനം കൈമാറി മൗനമായ് , വൃക്ഷത്തിൻ വേരു കസേരയായി. ചുണ്ടുകൾ മന്ത്രിച്ചു തേനൂറുമീണങ്ങൾ, മാനസം കൈമാറി ഗൂഢപ്രേമം. സ്വാപത്തിൽ വീണതു തെല്ലുമറിഞ്ഞില്ലാ,  സുപ്തികളം  കാലിയാക്കി മന്ദം. കണ്ടതുസർവ്വം  കിനാവിൽ നൂറ്റ നൂലായ്,  കാനൽജലം മാത്രം പാവുമുണ്ടും. ആശയൊഴുകൊല്ല സൗഹൃദന്തേടുവാൻ, പാശമായ് മാറീടാം മിത്രതകൾ. ചിന്തനം ചെയ്...

ആടിവാ നാഗരേ!

(വൃത്തം-വടക്കൻപാട്ട്) ആടിവാ നാഗരേ! ആയില്യമായ് ആടാടാൻ   മാണിക്കം ചൂടിവായോ. മഞ്ഞളുമെണ്ണയും വച്ചിട്ടുണ്ടേ,   കുഞ്ഞുങ്ങൾ കാക്കുന്നു ചുറ്റിവായോ. നൂറും പാലും ഞങ്ങളേറെത്തരാം ആറും കടന്നങ്ങിഴഞ്ഞുവായോ. ശർക്കര, തേനും ധാരാളമുണ്ടേ, കർപ്പൂരം കത്തിച്ചു പൂജചെയ്യാം. ഗംഭീരമായ് കളം തീർത്തിട്ടുണ്ടേ മംഗളമായ് നാഗർ ആടിവായോ. കൂട്ടുകാരാം  പുള്ളോർ വീണമീട്ടും, കൊട്ടിപ്പാടും പുള്ളോർക്കുടം തുംതും. ശ്രീവാസുകീയുമനന്തനും വാ ശ്രീവാഴും കാവിൻ നാഗങ്ങൾ വായോ. വേണ്ടുവോളം നെയ്യും നല്കിടുമേ, ഉണ്ടുപോ നാഗരേ! കൂപ്പിടുന്നേൻ. ആയില്യം കാവിലേ മണിനാഗം വാ പായൽക്കുളത്തിലെ കരിനാഗം വാ. പുറ്റുംമുട്ടേമുണ്ണാൻ  സർപ്പം! വായോ, പാകത്തിൽ താളത്തിൽ ആടിവായോ.

പുണ്യദേവവാണി!

(മഞ്ജരി) അക്ഷരരൂപിണി! ആനന്ദദായകി! അംബികേ! വാഴുക എന്നന്തരേ. ആയിരംനാവുകൾ പോരല്ലോ ദേവികേ! ആ മഹാമാഹാത്മ്യം വർണ്ണിക്കുവാൻ.!  പാടവം  മന്മനേ തെല്ലുമില്ലാ ദേവി! പാമരയ്ക്കേകുക ജ്ഞാനദീപ്തി. ദ്വേഷമോ മാനവജന്മത്താലാർജ്ജിതം, ദോഷങ്ങൾ സർവ്വവും  പോക്കീടണേ.   വീണ, എഴുത്തോല, രുദ്രാക്ഷമാലയും, പാണികൾ നാലിലും മുദ്രയാക്കി. തൂവെണ്ണവർണ്ണത്തിൽ  ചേല ചേലിൽ ചാർത്തി , തൂവെള്ളവാരിജം  വേദികയായ്.  മർത്ത്യനു നല്ലൊരു ദാനമായ് നൽകി നീ, സംസ്‌കൃതമാം പുണ്യദേവവാണി. വ്യുല്പത്തിയേറെയേറീടുന്നൊരാ ഭാഷ, വ്യാകുലം മായ്ക്കുന്നൊരൗഷധമായ്.  നാരായവും താളിയോലയുമൊന്നായി വാഴ്വിൽ ഹേരംബന്നു ദേവി നൽകി . അൽപ്പം ജ്ഞാനത്തുള്ളി എന്നിലിറ്റിച്ചു നീ മുൽപ്പാടു കാക്കണേ വിദ്യാദേവീ!  വീണയിൽ മാധുര്യം ചാലിച്ചുചാർത്തും നീ, വാണരുളീടുക ചിത്തത്തിലായ്. വാരണമെല്ലാമൊഴിവാക്കി വാഴണം    വാണീദേവീ! വാഗധീശ്വരീ! നീ.

ഉദരനിമിത്തം!

  ( വൃത്തം - നതോന്നത )   ആദിമർത്ത്യൻ    മരഞ്ചാടി       വാനരക്കോലം   തന്നല്ലോ , ആരെയൊട്ടും   ദ്രോഹിക്കാതെ -        യാഹാരം   തേടി . ആകെ   വരും   വിരുന്നുകാർ          വിശപ്പും   ദാഹവുംമാത്രം ആകാംക്ഷ , മോഹമവരെ       പ്രേമിച്ചതില്ലാ .   ബുദ്ധിവളർന്നേ   മാനവൻ      മാറി   മനീഷിയായ്പോലും , ബുധൻനാമലക്കോട്ടിട്ടൂ ,      ക്രൗരൃം   മുളച്ചു . ആദ്യ   ഗേഹമാരണ്യത്തെ            വെട്ടി   നരൻ     നശിപ്പിച്ചൂ , മോദപൂർവ്വം    കുടിലത          ഹൃത്തിൽ   നിറച്ചൂ .   വന്യജീവിവ്യൂഹമിപ്പോൾ         നാടുവാഴികൾ   മാത്രമായ് കാനനത്തിൻ   സമ്പത്തൂറ്റി ,      ദൂഷ്യങ്ങൾ   കാട്ടി .   വാസസ്ഥാനനഷ്ടമ്മൂലം ...

ഭാരതാംബ!

      
  വൃത്തം- മാവേലി  നമ്മുടെ  പ്രിയമാ ഭാരതാംബ നന്മയോലും ധാത്രിതൻ  തനൂജ. വേറിട്ട ചിട്ട കരസ്തമാക്കി പാരിൽ വിളക്കായ്  തിളങ്ങിനില്പൂ.  പട്ടുപോലുള്ള മേനിയഴകാൽ കിട്ടുന്നു സ്നേഹവും, സീമയില്ലാ. വേദപുരാണത്തിൻ  തത്വമെല്ലാം, ഭൂതകാലത്തിന്റെ സംസ്കൃതികൾ. സത്യമഹിംസ, സഹനശക്തി, നിത്യം പുകഴ്ത്തുന്നു ലോകരെല്ലാം. മാലോകരോടുള്ള പ്രേമവായ്പും മറ്റുള്ള ദേശത്തേയാകർഷിപ്പൂ. പാരതന്ത്യത്തിന്റെ ചങ്ങലകൾ നേരിൻ ചരണം  തൊഴിച്ചുമാറ്റി. യുദ്ധകാഹളം നിരന്തരമായ് ശുദ്ധമാതാവിലായേറ്റിയല്ലൽ. ഭാരതത്തിന്റേയോ പുത്രരെല്ലാം, വീരതാ വീഥിയിൽ  യാത്രക്കാരായ്.   ശ്രീരാമശ്രീകൃഷ്ണ മൂർത്തരൂപം। സ്വൈര്യസൂനമ്പോൽ  മണം പരത്തി.  ചാണക്യ സൂത്രഭരണമാല്യം  ചാരുതാപൂർവ്വം ധരയ്ക്കു ചാർത്തി.  ഇന്നു  മക്കൾ  നമ്മൾ ഹൃദയശൂന്യർ അമ്മയിലേറ്റുന്നു നൊമ്പരങ്ങൾ. മാതായേ കേഴുവാൻ വിട്ടിടല്ലേ, കാതിലവളോതും  ശാന്തിമന്ത്രം. വന്നുചേരും കഷ്ടം ശൂന്യമാക്കാം, മാനസം ജ്യോതിയാൽ ശുദ്ധമാക്കാം.

തുടരും ദിനങ്ങളിൽ മനുജരുണ്ടാകുമോ?

    ( വൃത്തം - മിശ്രകാകളി)   ഒരുസമയമൊന്നു ഞാൻ ചിന്തയിൽപ്പെട്ടുപോയ്, തുടരും ദിനങ്ങളിൽ മനുജരുണ്ടാകുമോ?    വരുവതാം വേളയിൽ ജീവനുണ്ടാകുമോ? വിടരുമോ ശിശുപൂക്കൾ ഭൂവനിതന്നിലായ്? വഴികിട്ടാജീവിതം തണൽവിനായലയുമോ? വഴികളിലുടലുകൾ കബന്ധമ്പോലാടുമോ? മറുഗ്രഹജീവികൾ ധരയെ വാങ്ങീടുമോ?  ചെറുജീവി നരഗണം  മറുഗ്രഹം പൂകുമോ? ഹിമകരൻ മമതയിൽ നിത്യം ഹസിക്കുമോ? ഹിമപാളി കോപിച്ചുയർത്തുമോ ജലധാര? നിനച്ചിടിലിതുപോലെ പലതുമുണ്ടായിടാം, മനതാരിൽ ഭവിഷ്യത്തു കരുതണം മാനുഷാ!      തുഷാരമുടയുകിൽ ശിഖരിക്കു നൊമ്പരം വിഷമത്തിലൊഴുകിടാമാഴത്തിൻ മിഴിനീർ. പിടയുമേ വിടയാകുവാനായി ദേഹിയും പൊടിയായിത്തീർന്നിടാം പതിയെയായ് മേദിനി. അയലിലെ ഗ്രഹങ്ങളുമൊളിച്ചിടാം ഭീതിയിൽ, പയലുകൾ ഭൂപോലെയാക്കിടാമവരേയും. സമയചക്രമ്മാറിമറിഞ്ഞണയുമ്പോഴോ, അമിതമായ് മാലോകർ നിറയുമീ ലോകത്തിൽ. അതിജീവനത്തിനായ് പയറ്റേണ്ടിവന്നിടും,  മതി ജീവിതമെന്നു നിനച്ചിടാമിരുകാലി. മതിവിനാക്കരങ്ങളാൽ ഭരണം നടന്നിടാം, അതിരിനു വിപരീതം പരിഹാസമുയർന്നിടാം.   മരമൊക്കെ മഴുവിന്റെ രുചിയുള്ളയാഹാരം, ചരങ്ങളോ നരരിൽനിന്നോടീ മറഞ്ഞിടാം. മൃഗമാണു ദയയുടെയുടയോൻ, ന മാനുഷ...

മഴമുത്തുകൾ!

  (നതോന്നത)    കാലങ്ങളായ് മാനസത്തിൽ           സ്നേഹംപേറും ഭൂമാതാ ഞാൻ, വൃഷ്ടി കഷ്ടിയായീടുന്ന-                തെന്തുമൂലമോ?  വിണ്ണിൻ നാട്ടിൽ രമ്യഗേഹേ               വർഷമുത്തുകളെയെല്ലാം വായുചോരനെ ഭയന്നു                   മറച്ചോ മുകിൽ!  വല്ലാതെ വരണ്ടൂ ഞാനും              ഞാൻ പോറ്റുന്നയെൻമക്കളും വർഷമുക്തങ്ങളേ! നിങ്ങൾ               വിരുന്നുവരൂ. വേണ്ടുവോളം വിളയേകും               പാടങ്ങളോ ദുരിതത്തിൽ വിണ്ടുകീറി  ത്വക്കുമെല്ലാ,                മാടലേറുന്നൂ.  വേഴാമ്പൽപോൽ കാത്തിരിപ്പൂ-                മയ്യൽപൂർവ്വം ജീമൂതമേ! വസ്ത്രമൊക്കെ പങ്കിലമായ്               കണ്ടതില്ലേ നീ? വെള്ളമില്ലാസ്നാനം ചെയ്യാൻ  ...

ആദ്യാക്ഷരങ്ങൾ!

  (വൃത്തം-നിർഝരി) ത ത ത തം  ത തം  തംതതം ത തം  ത ത ത തം  ത തം  തംതതം ത തം  അറിവിനായതാ ക്ഷേത്രം തന്നിലായ്, അമൃതമായ് ‘ഹരിശ്രീ’കുറിക്കുവാൻ, അമിത ഭക്തിയിൽ ശിശുവിനായ് ദൃഢം, അതിവിശുദ്ധമായർത്ഥിച്ചൂ നരൻ, “അരിയയക്ഷരം നിറമേറെ ചാർത്തി, അരികെയെത്തണേയെൻ കുരുന്നിലായ്.  അകമെയുള്ളതാമജ്ഞതാ ശില, അകലെയാക്കണേ തള്ളിമാറ്റണേ. അരുമയായി വിജ്ഞാനവല്ലികൾ  അതിവിശാലമായ് വളരണേ വാണി! അതു മാതെ! വശ്യം പടരണേ കുഞ്ഞിൽ, അതിനുവേണ്ടി നീ ചൊരിഞ്ഞിടു കൃപാ. അവനു നല്കണേ ഗ്രാഹ്യനൗകയും, അനുഭവക്കടൽ ലളിതം തുഴയുവാൻ. അലസകാര്യത്തിൽ വേണ്ടാ മിത്രതാ അധികപാടവം പാകനായ് നല്കു. അണയണം സത്തു നിറയും വാക്കുകൾ അംഗുലീയത്തിൽ രുചിരമായ് മായെ! അനല്പതരമായ് രമ്യവർണ്ണവും അകമെ ജിതശ്രമം ജനിക്കണേ  വിദ്യെ! അവശ്യമേകണേ ആശയം മുദാ അവനിലുണരണേ തായെ!ഊർജ്ജവും. അവനിതന്നിലായ് താരമാകണേ, അരുതിനേയൊക്കെയകറ്റൂ ശാരദേ! അഭിരുചിയ്ക്കുമായേകിടൂ തുണാ, അമ്മെ! നല്കണേ നിൻ കരം വരം. അമ്മതൻ തണൽ കുട്ടിക്കേകണേ, ആശയക്ഷീരമൊഴുകണേ ഹൃത്തിൽ. അലിവിൻ മധുരിമയൂറണേ കുഞ്ഞിൽ  അനുഗ്രഹത്തിനും പാത്രമാക്കണേ.      ആഗ്രഹം ആര്യെ! സാധ്യമാക്കണേ...

ആടിത്തീർക്കും ഞാനെന്നുടെ ഭൂമിക!

  ( വൃത്തം - സർപ്പിണി) ആരുമില്ലെനിക്കെന്നു നിനയ്ക്കണ്ടാ, ആടൽ തീർക്കുവാനുണ്ടെൻറെ കോശങ്ങൾ. ആടിത്തീർക്കുവാനെന്നുടെ ഭൂമിക, ആകുമെന്നുടെ  മാനസം  കൂട്ടാകും. ആത്മവിശ്വാസമൊന്നു മാത്രം മതി, ആട്ടിപ്പായിക്കാൻ  തോൽവിയാം  വില്ലനെ. ആർദ്രഭാവം നടിക്കും മാനവനും, ആർക്കും വഞ്ചനയേകാൻ  പിശുക്കില്ലാ. ആവുംപോലവർ   നൽകുമേ ക്ഷുദ്രത, ആര്യരല്ലവർ,  കില്ലു തെല്ലും വേണ്ടാ. ആകാമുദ്യോഗദണ്ഡിൽ  ധ്വജമുള്ളോർ, ആകുമ്പോൽ  ദൂരത്താക്കുമവരെ ഞാൻ.  അശ്വമേഴു  വലിക്കും തേരിൽ വരും  അജ്ഞനല്ലാത്ത  അർക്കനെൻ  മാതൃക. അഭ്രം സൂര്യപ്രതാപം കിഴിച്ചാലോ, അങ്കംവെട്ടുന്നവൻ മേഘം തന്നോടായ്, അന്നത്തിനായ്   നിറയ്ക്കുന്നു സസ്യത്തിൽ, അഗ്നിസമാനം താപത്തെ  മാർത്താണ്ഡൻ. അപ്പിനുള്ളഹങ്കാരം  തീർക്കാനായി, അന്തമേകുവാൻ വാനിലേക്കോടിക്കും.  അല്ലലില്ലാതെ മുൻപാത ലക്ഷ്യംതാൻ, അർക്കനെപ്പോലെ   മുൻപിൻ  നോക്കില്ല ഞാൻ. അമ്പോടീശനേയും  കൂപ്പിത്തൊഴും ഞാൻ  അന്തരംഗത്തിന്നാജ്ഞകൾ പാലിക്കും.      

വൈഷ്ണവ് ജന തോ!

(സർപ്പിണി) ഗാന്ധിയെന്നൊരു ശബ്ദമീ ലോകത്തിൽ, കാന്തിചൂടി സുഗന്ധം പൊഴിക്കുന്നു. പാരിൽ ഭാരതം ഗാന്ധിയാൽ ശ്രേഷ്ഠംതാൻ, പാരം സ്ഥാനങ്ങൾ  നേടി ചിത്തങ്ങളിൽ. ഭേഷായിറ്റിച്ചു‘വൈഷ്ണവ് ജന തോ’  രാഷ്ട്രതാതൻ ജനത്തിന്റെയുള്ളിലായ്. ഇഷ്ടപൂർവ്വം കൈക്കൊണ്ടതു പൗരന്മാർ,  തുഷ്ടിപൂർവ്വമശിച്ചാസ്വദിച്ചവർ. ദേശഭക്തിതൻ മാസ്മരശക്തിയെ, ആശപോൽ ഗീതം തട്ടിയുണർത്തി ഹാ! തേനായൊഴുകീ ജിഹ്വകളിൽനിന്നും, തെന്നൽപോലുമതേറ്റു പാടിപ്പാറി. മന്ത്രതുല്യഗീതം സ്വന്തമാക്കിയ, മാന്ത്രികൻ മഹാൻ രാജർഷിയായപോൽ! കൈയിലൂന്നുകമ്പേന്തി നടന്നപ്പോൾ  മെയ്യും ചേതസ്സും നാടിന്നായ്  ഹോമിച്ചൂ. വസ്ത്രമാഹാരമാഡംബരത്തിനായ്  വാച്ചമോഹത്തിനേകീയനാദരം. “വേണ്ടാ! സംഗ്രാമം,”ചൊല്ലി മഹാത്മാവ്,  “വേണം ശാന്തിതൻ സൂത്രവാക്യം തുലോം.” ആധികാട്ടാതെ ശാന്തത കൂട്ടാക്കി, ബോധപൂർവ്വമായ് പോരാടി മോഹൻദാസ്. സ്വപ്നതുല്യസ്വാതന്ത്ര്യകർമ്മത്തിലായ്, സ്വത്വം ഗാന്ധിതൻ താരമായ്  രാജ്യത്തായ്. രോഗം, ദാരിദ്യച്ചിന്തയിൽ പൂണ്ടവർ, പാരിൽ ജീവിതം  ഭാരമായ് മാറിയോർ, കാര്യം ശുദ്ധമാക്കി ചെയ്തീടുന്നവർ നേരായ് ഗാന്ധിതൻ പന്ഥാവു പുല്കുന്നു. ദീപംപോൽ നിന്നു വെട്ടം ചൊരിഞ്ഞുപോയ് ദീർ...

കവനജനനം!

(കളകാഞ്ചി)   കവിഹൃദയമൊരു വനിക, ഗർഭാശയന്തന്നെ,  കാവ്യചോരക്കുഞ്ഞിൻ   ജന്മത്തിൻ   പാത്രംതാൻ. ഒരുചെറിയജനനമതു രൂപമോ പദ്യമായ്,  പാരിലെ വശ്യമാം ദൃശ്യങ്ങൾ കാരണം.     പരിചൊടണയുവതു പകലോൻറെ  സുദീപ്തികൾ,  പാറിവരും  വായു  ധാത്രിയെ ചുറ്റുന്നു. പതിവിനെതിരുപണിയുകയില്ല  പങ്കേരുഹം, പാതിയുണർന്നവൾ   കൈകൂപ്പിടും മെല്ലെ.    പതിയെ മിഴി തടവി  പരിതുഷ്ടിയും  കാട്ടുന്നു, പ്രദ്യോതനൻ   പ്രിയൻ പ്രേമം  നടിക്കുന്നു. പുലരിയിൽ മൃദുലചലനമതു ചെയ്തു  നില്പതും   പാരുതൻ ഭൂഷണമായവൾ ശോഭിപ്പൂ.   കനിവൊടൊരു  നടനകൃതവും  മയൂരം കാലിൽ, കാത്തുവയ്‌പ്പൂ  സർഗ്ഗസൃഷ്ടികർത്താവിനായ് .   കരുതിവരുമനിലനുടെ  മന്ദമാം താളങ്ങൾ,  കാവ്യകാരന്മാർക്കു   ഹൃദ്യമാം തന്തുവാം.   കരൾ നിറയെ കവനവരികളൊഴുകും, പാർത്തിടും, കാട്ടിലായ് പായും  പ്രവാഹം കണക്കായി.    കവിയുടെകഴിവുകളുണരും  ഹൃദയത്തിലായ്   കാവ്യം  സ്ഥിരം  ചിത്തിൽ  ശോഭിതമായിടും....

പവിത്രം പുണ്യപ്രയാണം!

    (വൃത്തം- ദ്രുതകാകളി)    ഓർക്കുന്നു ഞാൻ മർത്ത്യർ കാട്ടിയ കാര്യം, അർപ്പിച്ചെനിക്കായി നാമങ്ങളേറെ.  മാധുര്യം പേറി ,  ഗന്ധം പരത്തിയും,   മാനത്തെ നോക്കി  കഥചൊല്ലി നിൽപ്പൂ .   വാത്സല്യപൂർവ്വമെൻ മക്കളേയെന്നും ഉത്സാഹമേറ്റി വളർത്തുന്നു  ഞാനും. ഭക്ഷണകാര്യത്തിൻ  മേശമേൽ  നന്ദർ  ആകാംക്ഷയെല്ലാർക്കും  തീർത്തങ്ങു  നല്കും.     പണ്ടൊക്കെ നിങ്ങൾക്കു  പുല്ലുപോൽ  സൂനു,   "കണ്ടില്ലേ നാറ്റം! ഹോ! ദൂരേക്കു മാറ്റൂ." പോഷണമേകുവാൻ   തേൻ പേറുമവർ, ആശിക്കുമേവരും സ്വന്തമായ് കിട്ടാൻ.   മാധുര്യം  വയ്പ്പൂ മനസ്സിലെൻ പാകർ  ശുദ്ധമാമാകാരം മോഹനം  രൂപം. എന്നുടെ സന്താനമൂല്യങ്ങളിന്നായ് മാനവരേറ്റുന്നു ചിത്തിലായ്  സ്വസ്ഥം.   ഇന്നവർ ബഹുമാന്യർ മന്നൻറെപോലെ, പൊങ്ങുന്നു  മർത്ത്യരിൽ തോഷമായ് ചിന്ത. ദാരിദ്ര്യചെറ്റപ്പുരകളങ്ങോതി , "പ്രാശം സാമാനം  നീ തന്നിതു, കൃഷ്ണാ!"   വീടേറെയായി  അലങ്കരിച്ചീടാൻ   കൂട്ടിന്നുപവിഷ്ടനായി  ഞാൻ വേണം, എന്താണെൻ നാമം അറിയേണ്ടെ...

വിശാലകാന്താരം!

  (അന്നനട) മനുഷ്യചിത്തമോ വിശാലകാന്താരം മലയ്ക്കുതുല്യമായ് വളർന്നു ചീക്കകൾ. ശരീരം,മാനസം പഠിച്ചു നോക്കിയാൽ, ഒരിറ്റു കാരുണ്യമെടുക്കുവാൻ നഹി. പെരുത്തൊരാ വനം, വനപ്രാണികളേ-  ശരിക്കു മേയുവാൻ തരത്തിൽ വിട്ടിടും. അതിനിഗൂഢമായ് അരുതാക്കാര്യങ്ങ- ളധോലോകത്തുപോൽ നടക്കുന്നു ചിത്തിൽ. മൃഗരാജൻ സിംഹം, നരഭോജി ചെന്നായ് മഹാക്രൗര്യത്തിന്റെ ശരം തൊടുക്കുവോർ, മൃഗയാ വേട്ടകൾ തരം നോക്കിചെയ്വോർ,  മഹോന്നതരെന്നു ധരിപ്പോർ വസിപ്പൂ. ചതിക്കുവാൻ കളം രഹസ്യമായ് ചെയ്തും കുതിക്കും നല്കുവാനപരന്നു കഷ്ടം.  സമർത്ഥമായ് കൊള്ള വധവിദഗ്ദ്ധത സുമോദം ചെയ്യുവാൻ മടിയില്ല തെല്ലും. പടവേറേയുമായ്  പണിഞ്ഞിടും മനം, പടാപടായതിൻ മുകൾത്തട്ടിലെത്തും. ഉടക്കുവാൻ മടിയശേഷമേയില്ലാ, അടിയഭ്യാസങ്ങളൊളിവിൽ ചെയ്തിടും. വിശാലമാനസം,പരമാം വൃത്തികൾ, വിശുദ്ധചിന്തനമതുമെന്നാൽ കാണാം.  അതീവകാരുണ്യമതിമഹോന്നത- യതൊക്കെയല്ലയോ അതിസമ്പന്നത! ബൃഹത്താംമാന്യതാ  മനസ്സിൽ വച്ചിടൂ   ബഹുമാന്യരാകാം സമൂഹത്തിന്നുള്ളിൽ. ഇഹത്തെയും വിട്ടു  മഹ:സ്ഥലമെത്തിൽ മഹത്വപൂർണ്ണമാം സ്മൃതിക്കിടം കിട്ടും. നഹി=ഇല്ല

കൂടൊന്നു കൂട്ടുവാൻ!

  ഒരുതരം പക്ഷി  കൂടൊന്നു  കൂട്ടുവാൻ, *അരിയ തേന്മാവിൻ കൊമ്പത്തു  ചേക്കേറി. മലമുകൾത്തട്ടിൻ  തെങ്ങോലനാരുകൾ  പലവേളതാണ്ടിയെത്തിച്ചു  മാവിലായ്. ചെറിയചുണ്ടുകൾ  ഹൃദ്യമായ്  ചേർത്തവൾ കുറിയ കൂടിൻറെ കീഴ്ഭാഗം  നെയ്തല്ലോ. പതിയെയുൾഖൺഡം പൊള്ളയാക്കി ഖഗം പുതിയ നീഡത്തെ പൂരിതമാക്കുവാൻ.  മരമതിൽ തൂങ്ങി നിന്നിടും പഞ്ജരം,  കരുതലായ്  പക്ഷി  നോക്കീ, രസിച്ചു ഹാ! കനവു കണ്ടുറങ്ങി സ്വന്തം കുഞ്ഞിനേ,       തനുവുമാകെയായ് കോരിത്തരിച്ചുപോയ്. അരുമയായേറെ  മുട്ടകളിട്ടതിൽ,  തെരുതെരെത്തന്നെ  ശ്രദ്ധയുമേകിയാൾ. അരുവിതന്നിലെ  പൂച്ചെടിപക്വങ്ങൾ, അരികിലായ്  വച്ചൂ സ്വന്തം തനൂജർക്കായ്. വിരിയുമണ്ഡങ്ങളേ  നോക്കി സ്നേഹമായ്  പരിചോടു പത്രി രക്ഷണവുമേകീ. പറകവേണ്ടല്ലൊ! മാതാവിന്നാനന്ദം, പ്രസുവെന്ന ദിവ്യപ്പട്ടം  ലഭിക്കയാൽ. കളികളിൽ   മുങ്ങി കുട്ടികൾ മേളമായ്, കിളിശിശുക്കൾതൻ   കേളി രസിച്ചു മാ, പെരിയതാം തുഷ്ടി  പേറിയാ മാതാവും, ഒരുദിനം പക്ഷെ മക്കൾ പറന്നുപോയ്.